കഴിഞ്ഞ തവണ പരസ്പരം മത്സരിച്ചവർ ഇന്ന് ഒരേ മുന്നണിയിൽ; കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട്; ആർഎംപിക്ക് സ്വാധീനമുള്ള ഏക മണ്ഡലം; സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമി; വടകരയിൽ യുഡിഎഫിന് ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ ആളുണ്ടാകുമോ അതോ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുമോ?
ജാസിം മൊയ്തീൻ
വടകര: കേരളത്തിലെ സോഷ്യലിസ്റ്റുകളുടെ സ്വർഗ്ഗഭൂമിയാണ് വടകര. 1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു തവണയൊഴികെ ബാക്കിയെല്ലായിപ്പോഴും സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥികൾ മാത്രം വിജയിച്ച മണ്ഡലം. പലമുന്നണികൾ മാറിയും മറിഞ്ഞും പിളർന്നും വളർന്നുമെല്ലാം കേരളത്തിലെ സോഷ്യലിസ്റ്റുകൾ ജയിച്ചുകയറിയ മണ്ഡലം. ചിലപ്പോഴെല്ലാം വിവിധ സോഷ്യലിസ്റ്റുകൾ തമ്മിൽ പരസ്പരം മത്സരിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ 2016ലെ തെരഞ്ഞെടുപ്പിലാണ് സോഷ്യലിസ്റ്റുകൾ തമ്മിൽ പരസ്പരം മത്സരിച്ചത്.
എൽഡിഎഫിൽ നിന്ന് ജെഡിഎസിലെ സികെ നാണുവും യുഡിഎഫിന് വേണ്ടി നേരത്തെ ജെഡിയു ആയിരുന്ന ഇപ്പോഴത്തെ എൽജെഡിയിലെ മനയത്ത് ചന്ദ്രനും. വിജയം സികെ നാണുവിനൊപ്പമായിരുന്നു. 9511 വോട്ടിന് സികെ നാണു വിജയിച്ചു. എന്നാൽ കഴിഞ്ഞ തവണ പരസ്പരം മത്സരിച്ച ഈ രണ്ട് സോഷ്യലിസ്റ്റുകളും ഇന്ന് ഇടതുപക്ഷത്തോടൊപ്പം ഒരേ മുന്നണിയിലാണ്. അതുകൊണ്ട് വിജയം ഉറപ്പും. ഈ ഉറപ്പായും വിജയിക്കുന്ന സീറ്റിൽ ആര് മത്സരിക്കണമെന്നതിന്റെ പേരിലാണ് ഇപ്പോൾ തർക്കം നടക്കുന്നത്.
നേരത്തെ വ്യത്യസ്ത മുന്നണിയിൽ നിന്നാണ് ഏറ്റ് മുട്ടിയതെങ്കിൽ ഇന്ന് ഒരേ മുന്നണിയിൽ നിന്ന് കേരളത്തിലെ സോഷ്യലിസ്റ്റുകൾ സീറ്റിന് വേണ്ടി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലെ തീരുമാനമനുസരിച്ച് പാലായിലെ തീരുമാനം പോലെ കഴിഞ്ഞ തവണ തോറ്റ പാർട്ടിക്കായിരിക്കും ഇത്തവണ വടകരയിലെ സീറ്റ് ലഭിക്കുക എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കിൽ മനയത്ത് ചന്ദ്രൻ തന്നെ ഇവിടെ മത്സരിക്കും.
തോൽവി ഉറപ്പാണെങ്കിലും യുഡിഎഫിൽ ഇപ്പോഴും വടകരയിലെ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ആർഎംപിയെ പിന്തുണക്കണോ അതോ എൽജെഡി മുന്നണി വിട്ടതുകൊണ്ട് കൈവന്ന സീറ്റിൽ കൈപ്പത്തിയിൽ ആളെ നിർത്തണോ എന്നതാണ് യുഡിഎഫിലെ ആശയക്കുഴപ്പം. കെകെ രമ മത്സരിക്കുകയാണെങ്കിൽ ആർഎംപിയെ പിന്തുണക്കാമെന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. എന്നാൽ രമ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല കോൺഗ്രസ് പിന്തുണച്ചാലും ഇല്ലെങ്കിലും വകരയിൽ ആർഎംപി മത്സരിക്കുമെന്നും കെക രമ പറഞ്ഞിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എൻ വേണുവായിരിക്കും അങ്ങനെയെങ്കിൽ വടകരയിൽ ആർഎംപി സ്ഥാനാർത്ഥി.
സംസ്ഥാനത്ത് തന്നെ ആർഎംപിക്ക് അൽപമെങ്കിലും സ്വാധീനമുള്ള ഏക മണ്ഡലമാണ് വടകര. അവിടെ അവർക്ക് സ്ഥാനാർത്ഥിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച കെകെ രമ ഇരുപതിനായിരത്തിൽ അധികം വോട്ടുകൾ നേടുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസ്, സിപിഐഎം, മുസ്ലിം ലീഗ് എന്നീ പാർട്ടികൾക്കപ്പുറത്ത് ആർഎംപിയും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിലാണ് ഇവിടെ ശക്തി തെളിയിക്കൽ മത്സരം നടക്കുന്നത്. തങ്ങളുടെ പിന്തുണ കൊണ്ടാണ് ലോകസഭ തെരഞ്ഞെടുപ്പിൽ കെ മുരളീധരൻ ജയിച്ചത് എന്നാണ് ആർഎംപിയുടെ വാദം.
എൽജെഡി ഇടതുമുന്നണിയിലേക്ക് വന്നതുകൊണ്ടാണ് വടകര ബ്ലോക്ക് പഞ്ചായത്തും ചോറോട് പഞ്ചായത്തും എൽഡിഎഫിന് ലഭിച്ചത് എന്ന് എൽജെഡിയും അവകാശപ്പെടുന്നു. എന്നാൽ നേരത്തെ എൽജെഡിയുടെ തട്ടകമായ ഏറാമല പഞ്ചായത്തിൽ യുഡിഎഫ് ആർഎംപി സഖ്യം ഭരണം തിരിച്ച് പിടിച്ചത് എൽജെഡിയെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നു. നേരത്തെ 9 സീറ്റ് ഏറാമല പഞ്ചായത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ അത് നാലായി ചുരുങ്ങിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎംപിയുമായുണ്ടാക്കിയ സഖ്യം വിജയിച്ചു എന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുക എന്നതായിരിക്കും വടകരയിൽ യുഡിഎഫ് സ്വീകരിക്കുന്ന തന്ത്രം.
കെ മുരളീധരന്റെ മനസ്സിലിരിപ്പും അതാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചവരാണ് വടകരയിലെ ആർഎംപിക്കാർ. അവർക്ക് നന്ദിപ്രകടിപ്പിക്കാനുള്ള അവസരമായാണ് കെ മുരളീധരൻ ഈ തെരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർത്ഥിയെ പിന്തുണക്കുന്നതിലൂടെ കാണുന്നത്. എന്നാൽ കെപിസിസി അദ്ധ്യക്ഷന്റെ ജന്മനാട് കൂടിയായ വടകരയിൽ നിന്നും നിയമസഭയിലേക്ക് എത്താൻ അദ്ദേഹവും ആഗ്രഹിക്കുന്നുണ്ട്. ഇടതുമുന്നണിയുടെ പരമ്പരാഗത കോട്ടയായ വടകര പാർലമെന്റ് മണ്ഡലത്തിൽ യുഡിഎഫിനെ വിജയിപ്പിച്ച ചരിത്രമുള്ളയാൾ കൂടിയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അതു കൊണ്ട് അദ്ദേഹത്തെ രംഗത്തിറക്കി വടകര നിയമസഭ മണ്ഡലവും യുഡിഎഫ് പിടി്ച്ചെടുക്കണമെന്ന ആഗ്രമുള്ള കോൺഗ്രസുകാരുമുണ്ട്. മുല്ലപ്പള്ളിയെ സംബന്ധിച്ച് വടകരയിൽ സ്ഥാനാർത്ഥിയായില്ലെങ്കിലും കൈപ്പത്തി ചിഹ്നത്തിൽ വോട്ടുചെയ്യണമെന്ന ആഗ്രഹവുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ അദ്ദേഹം ഈ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചതുമാണ്.
വടകര നഗരസഭയും അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം പഞ്ചായത്തും അടങ്ങിയതാണ് വടകര നിയമസഭ മണ്ഡലം.വടകരയുടെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ ആദ്യ തെരഞ്ഞെടുപ്പിലൊഴികെ എല്ലായിപ്പോഴും സോഷ്യലിസ്റ്റുകളെ മാത്രം ജയിപ്പിച്ച ചരിത്രമാണുള്ളത്. 1957ൽ സിപിഐയിലെ എംകെ കേളുവാണ് ഇവിടെ നിന്നും ജയിച്ച സോഷ്യലിസ്റ്റ് പാർട്ടിക്കാരനല്ലാത്ത ഏക വ്യക്തി. 1977 മുതൽ 91 വരെ തുടർച്ചയായി അഞ്ചുതവണ ജനതാദളിലെ കെ. ചന്ദ്രശേഖരൻ വടകരയിൽ നിന്നും ജയിച്ചു. 1996, 2001 വർഷങ്ങളിൽ സി.കെ. നാണു. 2006ൽ ജെ.ഡി. എസിലെ എം.കെ. പ്രേംനാഥ്.
2011 മുതൽ വീണ്ടും സികെ നാണു എന്നിവരാണ് വടകരയിൽ നിന്നും നിയമസഭയിലെത്തിയവർ. അതു കൊണ്ട് ഇത്തവണ സോഷ്യലിസ്റ്റുകളുടെ പുണ്യഭൂമിയിൽ തീ പാറുന്ന പോരാട്ടമായിരിക്കും നടക്കുന്നത്. ആർഎംപിയിൽ നിന്ന് ഒരു മാർക്സിസ്റ്റും ഏതെങ്കിലും ജനതാദളിൽ നിന്ന് ഒരു സോഷ്യലിസ്റ്റും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇനി അറിയാനുള്ളത് കോൺഗ്രസ് ആർഎംപിയുടെ മാർക്സിസ്റ്റിനെ പിന്തുണക്കുമോ അതോ കൈപ്പത്തി ചിഹ്നത്തിൽ ആളെ നിർത്തുമോ എന്നതാണ്.
Stories you may Like
- വി.മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ
- അലുമിനീയം പട്ടേൽ എന്നു വിളിച്ചയാളെ പിന്നീട് താണുവണങ്ങിയില്ലേ?
- എല്ലായിടത്തും തോൽപ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരൻ
- ടി പി ചന്ദ്രശേഖറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും പ്രചരണം തുടങ്ങി ഷാഫി പറമ്പിൽ
- കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍