വാർത്താസമ്മേളനം വിളിച്ച് വി എസ് അച്യുതാനന്ദനെ പരസ്യമായി തള്ളിപ്പറഞ്ഞ് പിണറായി വിജയൻ; വി എസിന് പാർട്ടി വിരുദ്ധ മാനസികാവസ്ഥയെന്ന് വിമർശിച്ച് പ്രമേയം; 'അയാളുടെ പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുന്നു'വെന്ന് വി എസിന്റെ മറുപടി: സംസ്ഥാന സമ്മേളനത്തിന് മുമ്പ് സിപിഎമ്മിൽ പൊട്ടിത്തെറി
ആലപ്പുഴ: സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് സിപിഎമ്മിൽ കലാപം. സംസ്ഥാന സെക്രട്ടറിയറ്റിൽ വി എസ് അച്യുതാനന്ദനെതിരെ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചതു വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ വി എസും പരസ്യമായി പ്രതികരിച്ചതോടെയാണ് സമ്മേളനത്തിനു തൊട്ടുമുമ്പ് വി എസ്-പിണറായി പോര് വീണ്ടും ചർച്ചാവിഷയമായത്.
വി എസിന് പാർട്ടിവിരുദ്ധ മാനസികാവസ്ഥയാണെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വി എസും രംഗത്തെത്തിയത്. 'അയാളെന്തോ (പിണറായി) പറഞ്ഞത് താൻ അവജ്ഞയോടെ തള്ളിക്കളയുന്നു' എന്നു വ്യക്തമാക്കിയാണ് വി എസ് മാദ്ധ്യമങ്ങളെ കണ്ടത്.
പിണറായിയുടെ വാർത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് വി എസ് രൂക്ഷമായി തിരിച്ചടിച്ചത്. താൻ കത്തയച്ചത് പൊളിറ്റ് ബ്യൂറോയ്ക്കാണ്. അതിനു മറുപടി നൽകേണ്ടത് പിബിയാണ്. പിബി നേതാക്കൾ വരുമ്പോൾ അവരോടു താൻ സംസാരിക്കും. പാർട്ടി സമ്മേളനം നടക്കുന്ന കാലയളവിൽ ഒരാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. അതുമറികടന്നാണ് നടപടിയെന്നും വി എസ് പറഞ്ഞു.
തന്റെ നിലപാടിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നു വ്യക്തമാക്കിയാണ് വി എസ് മാദ്ധ്യമങ്ങളോടു സംസാരിച്ചത്. പിണറായി വിജയനെ അയാൾ എന്നു സംബോധന ചെയ്താണ് വി എസ് സംസാരിച്ചത്. അയാളേതാണ്ട് എന്നോടെന്തോ നടപടി സ്വീകരിച്ചിരിക്കുന്നു എന്നു കേട്ടു. ഇതു താൻ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന തരത്തിലായിരുന്നു പ്രസ്താവന. ഇതോടെ നാളെ തുടങ്ങുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചർച്ചകൾ ഈ വഴിക്കാകുമെന്നുറപ്പായി.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ തള്ളിപ്പറയുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം വ്യക്തമാക്കിയാണ് നേരത്തെ പിണറായി വാർത്താസമ്മേളനം നടത്തിയത്. പാർട്ടി അച്ചടക്കം ലംഘിക്കുകയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു.
നിരവധി തവണ ശാസനയ്ക്കു വിധേയമായിക്കിയിട്ടും അച്ചടക്കലംഘനം തുടരുന്ന നടപടിയാണ് വി എസിന്റെ കൈയിൽ നിന്നുണ്ടായതെന്നും സെക്രട്ടറിയറ്റ് വിലയിരുത്തിയതായി പിണറായി പറഞ്ഞു.
പാർട്ടി കേന്ദ്രകമ്മിറ്റിക്കു വി എസ് നൽകിയ കത്ത് മാദ്ധ്യമങ്ങൾക്കു ചോർന്നു കിട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുമ്പ് പിണറായി വിജയൻ മാദ്ധ്യമങ്ങളെ കണ്ടത്. കടുത്ത ഭാഷയിലാണ് വി എസിനെ പാർട്ടി വിമർശിച്ചത്. പാർട്ടിനയങ്ങൾ സംബന്ധിച്ചുള്ള വി എസിന്റെ കുറിപ്പിനെതിരെ പാർട്ടി സെക്രട്ടറിയറ്റിൽ വിമർശനമുയർന്നതായും പിണറായി പറഞ്ഞു. വി എസ് കത്തിൽ ആരോപിച്ച വിഷയങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് പിണറായി ആരോപണങ്ങൾ തള്ളിയത്.
പത്രത്തിൽ വന്ന രേഖയിലുള്ള കാര്യങ്ങൾ പഴയ ആരോപണങ്ങളുടെ ആവർത്തനം മാത്രമാണ്. വിഭാഗീയ ഉദ്ദേശ്യത്തോടെ നടത്തിയ കാര്യങ്ങൾ മാത്രമാണിത്. സംസ്ഥാന കമ്മിറ്റിക്ക് വി എസ് നേരത്തെ നൽകിയ കത്തിൽ പറയുന്ന കാര്യങ്ങൾ സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയറ്റും ചർച്ച ചെയ്ത് തള്ളിയതാണ്. ഈ കാര്യങ്ങൾ വീണ്ടും മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ദുരുദ്ദേശപരമാണ് പിണറായി പറഞ്ഞു. തുടർ നടപടികൾ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു.
വി എസിനെതിരായ പ്രമേയത്തിൽ രൂക്ഷഭാഷയിലാണ് വിമർശനം ഉയർന്നത്. വി എസ് കൂടി ഉൾപ്പെട്ടിരുന്ന യോഗമാണ് പ്രമേയം അംഗീകരിച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു വിഷയങ്ങളിലുമെല്ലാം വി എസ് കൂടി ഉൾപ്പെട്ട സമിതിയാണ് തീരുമാനങ്ങൾ എടുത്തത്. എന്നാൽ, അതെല്ലാം തൃണവൽഗണിച്ചാണ് വി എസ് പിന്നീട് നിലപാടുകൾ സ്വീകരിച്ചതെന്നു പിണറായി പറഞ്ഞു.
ഫെബ്രുവരി 9നും പത്തിനും ചേർന്ന സംസ്ഥാന സമിതിയിൽ വി എസിന്റെ കത്തു ചർച്ചയായിരുന്നു. എന്നാൽ ഈ കത്ത് എങ്ങനെ മാദ്ധ്യമങ്ങൾക്കു ലഭിച്ചുവെന്ന് പരിശോധിക്കണമെന്നും സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. പിബിയിൽ നിന്ന് നേരത്തെ ഒഴിവാക്കിയപ്പോൾ തന്നെ പാർട്ടിക്കെതിരായ പ്രസ്താവനകൾ പുറപ്പെടുവിക്കരുതെന്ന് വി എസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതു പാലിക്കാൻ വി എസ് തയ്യാറായില്ലെന്നും പിണറായി പറഞ്ഞു. തുടർച്ചയായ അച്ചടക്ക ലംഘനം പൊറുപ്പിക്കാനാവാതെയാണ് വി എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കിയത്. അന്ന് വി എസിനെ പരസ്യമായി താക്കീത് ചെയ്തതാണെന്നും പിണറായി പറഞ്ഞു.
ടി പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ടും വി എസ് തെറ്റായ നിലപാടാണ് എടുത്തത്. പാർട്ടി സെക്രട്ടറിക്ക് അയച്ച കത്തിന്റെ ചില ഭാഗങ്ങൾ ചോർത്തി നൽകിയപ്പോൾ കേന്ദ്ര കമ്മറ്റി അന്നും വി എസിനെ താക്കീത് ചെയ്തതാണ്. എന്നാൽ അദ്ദേഹം അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല. ചന്ദ്രശേഖരനും കൂട്ടരും പുറത്ത് പോയപ്പോൾ വി എസിനെയാണ് കൂട്ടുപിടിച്ചത്. ജീവിച്ചിരിക്കുന്ന പാർട്ടി നേതാവ് തങ്ങളുടെ നേതാവാണെന്ന് വിഘടിത വിഭാഗം പറയുന്നത് ഒഞ്ചിയത്ത് പാർട്ടി സഖാകൾക്കുള്ളിൽ പ്രശ്നമുണ്ടാക്കി. ഇത് സംഘർഷം സൃഷ്ടിച്ചു. പാർട്ടി തീരുമാനമനുസരിച്ച് സിപിഎമ്മിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വി എസ് ഒഞ്ചിയത്തെത്തി. എന്നാൽ വിഘടിത സംഘടനയെപറ്റി നേരിയ രീതിൽ പോലും ഒന്നും പരാമർശിക്കാൻ വി എസ് തയാറായില്ല. പുതിയ കത്തിൽ വി എസ് ആരോപിക്കുന്നത് പറയുന്നത് പഴയ കാര്യങ്ങളുടെ ആവർത്തനം തന്നെയാണ്.
സോളാർ സമരവുമായി ബന്ധപ്പെട്ട് എല്ലാതീരുമാനവും വി എസ് അടക്കമുള്ള നേതാക്കളും ചേർന്നാണ് എടുത്തത്. സമരത്തിന് മുൻപേ ജുഡീഷ്യൽ അന്വേഷണം നടത്തുന്നുവെന്ന കാര്യം പുതിയ വെളിപാടാണ്. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള സങ്കൽപ്പ കഥയുടെതീരുമാനമാണ് വി എസ് ഇപ്പോൾ നടത്തിയത്. സമരം പിൻവലിച്ചതും വി എസ് അടക്കമുള്ള വരുടെ തീരുമാനത്തിലാണെന്നും പാർട്ടി സെക്രട്ടറിയേറ്റ് പ്രമേയത്തിൽ പറയുന്നു.
വി എസിന്റേതു കടുത്ത പാർട്ടി വിരുദ്ധ നിലപാടുതന്നെയാണ്. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള മാനസികാവസ്ഥയിലേക്കു വി എസ് തരംതാണിരിക്കുകയാണ്. വി എസിന്റെ ആരോപണങ്ങളെല്ലാം അനവസരത്തിലുള്ളതാണ്. വി എസ് ഉന്നയിച്ച എല്ലാ വിഷയങ്ങളിലും പാർട്ടി കേന്ദ്രകമ്മിറ്റി ഉൾപ്പെടെയുള്ളവ നിലപാടുകൾ വ്യക്തമാക്കിയതാണ്. അതിനെതിരായ നടപടികൾ വി എസ് തുടരുന്നത് പാർട്ടിയെ ദുർബലപ്പെടുത്താനുള്ളതാണ് എന്നും സെക്രട്ടറിയറ്റിൽ പാസാക്കിയ പ്രമേയത്തെ ഉദ്ധരിച്ച് പിണറായി പറഞ്ഞു.
സിപിഐ(എം) സമ്മേളനത്തിന് മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്നു നല്ല പിന്തുണയാണ് ലഭിച്ചത്. ചില മാദ്ധ്യമങ്ങൾ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചു. എന്നാൽ സമ്മേളനം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിഭാഗിയമായ ഒരു പ്രശ്നങ്ങളുമില്ലാതെയാണ് ജില്ലാ സമ്മേളനങ്ങൾ സമാപിച്ചത്. ഇത് പാർട്ടിയുടെ കരുത്ത് വർധിപ്പിച്ചു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ വിഭാഗീയ പ്രവണതകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതും തിരുത്തി മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ തനിക്കു തന്ന സഹകരണത്തിന് മാദ്ധ്യമങ്ങളോടു നന്ദി പറഞ്ഞാണ് പിണറായി വിജയൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
വിഎസിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടേ:
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്