സമത്വ മുന്നേറ്റയാത്ര ആറ്റിങ്ങലിൽ എത്തുമ്പോൾ നടേശന്റെ രൂപം നിക്കറും വെള്ള ബനിയനും ആകുമെന്ന് വി എസ്; വി എസ് പ്രതികരിക്കുന്നത് കാലുപൊള്ളിയ കുരങ്ങനെ പോലെ, ശവമായി കിടന്ന വി എസിനെ ഉയർത്തെഴുന്നേൽപ്പിച്ചത് താനെന്നും വെള്ളാപ്പള്ളി: നേതാക്കൾ തമ്മിൽ വീണ്ടും വാക്പോര്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം/കാസർകോട്: രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിന് മുന്നോടിയായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന സമത്വ മുന്നേറ്റ ജാഥയ്ക്ക് കാസർകോഡ് തുടക്കമായി. ഇടതുപക്ഷത്തെ വിമർശിച്ചുകൊണ്ടാണ് വെള്ളാപ്പള്ളിയുടെ യാത്രയുടെ ഉദ്ഘാടനം നടന്നത്. യാത്രയുടെ പേരിൽ തന്നെ സിപിഐ(എം) ആക്രമിക്കുകായാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. 51 വെട്ടു വെട്ടുന്നതല്ല എസ്എൻഡിപിയുടെ ശൈലിയെന്നും സമാധാനത്തിന്റേതാണെന്നും വെള്ളാപ്പള്ളി ഉദ്ഘാടന വേദിയിൽ പറഞ്ഞു.
സമത്വ മുന്നേറ്റയാത്ര തുടങ്ങാന്‍ തീരുമാനം എടുത്തത് മുതൽ അതിനെ തകർക്കാൻ ലക്ഷ്യമിട്ട് പല ആരോപണങ്ങളുമുണ്ടായി. ഇതിന്റെ പിന്നിലെ ശക്തികളെ തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്കുണ്ട്. അവർ അത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തോടുമുള്ള വെല്ലുവിളിയല്ല തന്റെ യാത്രയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ലീഗാണെന്നും, ലീഗിനെയും കേരള കോൺഗ്രസിനെയും കണ്ടാണ് പഠിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംഘടിക്കാനുള്ള അവസരം ഇവിടെ നിഷേധിക്കപ്പെടുകയാണെന്നും എല്ലാവരും തങ്ങൾക്കെതിരെ അണിനിരക്കുകയാണെന്നും പറഞ്ഞ വെള്ളാപ്പള്ളി അതിഥികൾ ഇപ്പോൾ വീട്ടുകാരും, വീട്ടുകാരായ ഹിന്ദുക്കൾ വേലക്കാരായെന്നും കൂട്ടിച്ചേർത്തു. കൂടാതെ ഹിന്ദുക്കളുടെ അംഗസംഖ്യ കൂട്ടണമെന്നും ജനാധിപത്യമല്ല ഇവിടെ നടക്കുന്നത് മതാധിപത്യമാണെന്നും പറഞ്ഞു.
കേരളത്തിൽ പള്ളി പണിയാൻ സ്ഥലം കൊടുത്തത് ഹിന്ദുക്കളാണെന്ന് സൂചിപ്പിച്ച വെള്ളാപ്പള്ളി, സിഎച്ച് മുഹമ്മദ് കോയ ലീഗിനെ ഉറങ്ങുന്ന സിംഹം എന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും പറഞ്ഞു. സമത്വമുന്നേറ്റ യാത്ര തുടങ്ങാൻ തീരുമാനിച്ച സമയം മുതൽ ഇതിനെ തകർക്കുവാൻ പല ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യാത്രയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് വെള്ളാപ്പള്ളിയും വി എസ് അച്യുതാനന്ദനും തമ്മിൽ വാക്പോര് നടന്നു. വെള്ളാപ്പള്ളിയെ ആക്രമിച്ച് വി എസ് അച്യുതാനന്ദൻ രംഗത്തുവന്നപ്പോൾ ഇത് വെള്ളാപ്പള്ളി മറുപടിയും നൽകി.
വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ ജാഥ അവസാനിക്കുമ്പോൾ മുഖ്യമന്ത്രിക്ക് കൈയിലുള്ള 11 കോടിയുടെ കോഴപ്പണം കൈമാറുവാൻ വെള്ളാപ്പള്ളി തയ്യാറാകണമെന്ന് വി എസ്. അച്യുതാനന്ദൻ വ്യക്തമാക്കി. ഇന്നാരംഭിച്ച ജാഥയിൽ വെള്ളാപ്പള്ളിയുടെ വേഷം മുണ്ടും, ഷർട്ടും ആർഎസ്എസിന്റെ ഷാളുമാണെന്നും, ഇത് ആറ്റിങ്ങലിൽ എത്തുമ്പോൾ നിക്കറും വെള്ള ബനിയനും ആകുമെന്നും, സമത്വ മുന്നേറ്റ യാത്ര ജലസമാധിയടയുമെന്നും വി എസ് പറഞ്ഞു.
അതേസമയം താൻ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര ജലസമാധിയാവുമെന്നത് പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്റെ മോഹം മാത്രമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടിയായി പറഞ്ഞു. വി എസ് ഇപ്പോൾ കാലു പൊള്ളിയ കുരങ്ങനെ പോലെയാണ് പ്രതികരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാസർകോഡ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയിൽ ഒന്നുമല്ലാതെ ശവമായി കിടന്ന വി.എസിനെ ഉയർത്തെഴുന്നേൽപ്പിച്ചത് താനാണ്. ആ തന്നെയാണ് വി എസ് അടക്കമുള്ളവർ വളഞ്ഞിട്ട് ആക്രമിക്കുന്നത്. സമത്വ മുന്നേറ്റ യാത്ര ആറ്റിങ്ങൽ എത്തുമ്പോൾ തന്റെ വേഷം നിക്കറും ബനിയനും ആയിരിക്കുമെന്ന വി.എസിന്റെ പ്രസ്താവന കാര്യമാക്കുന്നില്ല. തനിക്ക് ഒരിക്കലും ആർ.എസ്.എസുകാരനാവാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ യാത്ര വൻ വിജയമാകുമെന്നതിനു തെളിവാണ് എല്ലാവരുടെയും പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സമത്വ മുന്നേറ്റ യാത്രയെ എന്തിനാണ് എല്ലാവരും ഭയപ്പെടുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
അതേസമയം വെള്ളാപ്പള്ളിയുടെ യാത്ര വിഭാഗീയതകൾ കൂട്ടിക്കെട്ടാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. സംഘപരിവാർ സംഘടനകൾക്കു മുമ്പിൽ ഗുരുദേവആദർശങ്ങളെ അടിയറവ് വെയ്ക്കുന്ന സമീപനമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്വീകരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം. സുധീരനും പറഞ്ഞു. ഗുരുവിന്റെ ദർശനങ്ങളെ സംഘപരിവാർ സംഘടനകൾ വിഭാഗീയതയ്ക്കായി ഉപയോഗിക്കുന്നതിനെ ശക്തിപ്പെടുത്തുവാൻ മാത്രമെ സമത്വമുന്നേറ്റ യാത്ര സഹായിക്കുകയുള്ളുവെന്നാണ് മുഖ്യമന്ത്രി യാത്രയെക്കുറിച്ച് പ്രതികരിച്ചത്.
സംഘപരിവാറിന്റെ ആശയങ്ങളെ പിന്തുടരുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്നും, എസ്എൻഡിപിയെ ആർഎസ്എസ് ആലയത്തിൽ കൊണ്ടുപോയി കെട്ടുവാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പ്രബുദ്ധരായ എസ്എൻഡിപി പ്രവർത്തകർ ഇതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കണമെന്നും സുധീരൻ വ്യക്തമാക്കി.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വെള്ളാപ്പള്ളിയുടെ യാത്രയെ പരിഹസിച്ച് രംഗത്തുവന്നു. വെള്ളാപ്പള്ളിയുടെ യാത്ര നനഞ്ഞ പടക്കമായി മാറുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ കാസർകോട് നിന്നും ഇന്നാരംഭിച്ച സമത്വമുന്നേറ്റ യാത്ര എല്ലാ ജില്ലകളിലും പര്യടനം നടത്തി ഡിസംബർ അഞ്ചിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. കാസർകോട് മധൂർ ക്ഷേത്രത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍