കരുണയിൽ സർക്കാർ ഉത്തരവു പിൻവലിക്കാൻ സാധ്യമല്ല; പൂർണമായി പിൻവലിക്കാൻ കെപിസിസി പ്രസിഡന്റിന്റെ അന്ത്യശാസനം; പാർട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്കു നിർത്തണമെന്നും സുധീരൻ; തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കരുണയുടെ പേരിൽ കോൺഗ്രസിൽ പോരു രൂക്ഷം
തിരുവനന്തപുരം: 'കരുണ' വിഷയത്തിൽ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റും സർക്കാരും രണ്ടുതട്ടിൽ നിൽക്കുന്നതാണു നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിനും യുഡിഎഫിനും പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിനുശേഷം വൈകിട്ടു വീണ്ടും വാർത്താസമ്മേളനം വിളിച്ചാണു കരുണ വിഷയത്തിൽ സർക്കാർ ഉത്തരവു പൂർണമായി പിൻവലിക്കണമെന്നു കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടത്. സാങ്കേതിക കാരണങ്ങൾ പറയാതെ ജനഹിതം നോക്കുന്നതാണ് ഉചിതമെന്നു സുധീരൻ തുറന്നടിച്ചു.
കരുണയിൽ സർക്കാർ ഭൂമിയില്ലെന്നാണ് ഇന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. ഉത്തരവു പിൻവലിക്കാൻ സാധ്യമല്ല. ഭേദഗതി മാത്രമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, പാർട്ടിയെ അനുസരിക്കാത്ത മന്ത്രിയെ നിലയ്ക്കു നിർത്തണമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു.
സർക്കാരിനെ നേർവഴിക്കു നടത്തേണ്ടതു പാർട്ടിയുടെ ബാധ്യതയാണെന്നും സുധീരൻ പറഞ്ഞു. മന്ത്രിമാരുടെ തെറ്റു കണ്ടാൽ ഇനിയും തിരുത്തും. കരുണ ഉത്തരവു പിൻവലിക്കാൻ രണ്ടു തവണ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും സുധീരൻ പറഞ്ഞു. കരുണ എസ്റ്റേറ്റു വിഷയത്തിൽ ഭേദഗതി മാത്രം പോര, ഉത്തരവു പിൻവലിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. കെപിസിസി നിർവാഹക സമിതി യോഗത്തിലാണ് സുധീരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം, ഉത്തരവു പിൻവലിക്കാനാകില്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരുണയിൽ സർക്കാർ ഭൂമി ഇല്ലെന്നാണു സർവെ റിപ്പോർട്ടെന്നാണു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 840 ഏക്കറിൽ വനഭൂമി ഇല്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസസ്ഥാനത്തിലാണു സർവെ നടത്തിയത്. കരുണയ്ക്കു വ്യവസ്ഥകളുണ്ട്. കരുണ ഉത്തരവിൽ ഭേദഗതി വരുത്തി. ഇതുസംബന്ധിച്ചു വന്ന വാർത്തകൾ തെറ്റിദ്ധാരണാജനകം. കോടതിയുടെ തീരുമാനം വന്നശേഷമേ കരമടയ്ക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരുണ എസ്റ്റേറ്റിന് കരം അടയ്ക്കാൻ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന മുൻ നിലപാട് സുധീരൻ ആവർത്തിച്ചു. ഉത്തരവ് ഭേദഗതി വരുത്തുകയല്ല വേണ്ടത്. പൂർണമായും പിൻവലിക്കണം. ഉത്തരവ് നൽകിയ കാര്യം പുറത്ത് വന്നപ്പോേൾ തന്നെ പിൻവലിക്കാൻ ആവശ്യപ്പെട്ടതാണ്. രണ്ടു തവണ റവന്യൂ മന്ത്രി അടൂർ പ്രകാശിന് കത്തും നൽകി. എന്നാൽ നടപടി ഉണ്ടാവാതെ വന്നതിനാലാണ് സർക്കാരിനെ വിമർശിക്കേണ്ടി വന്നത്. മന്ത്രിമാർക്ക് തെറ്റുകൾ പറ്റാം. അത് സ്വാഭാവികമാണ്. എന്നാൽ, അത് ചൂണ്ടിക്കാട്ടുകയും ആവശ്യമായ തിരുത്തലകൾ വരുത്താൻ നിർദ്ദേശിക്കുകയും ചെയ്യുക എന്നത് പാർട്ടിയുടെ ഉത്തരവാദിത്തമാണെന്നും സുധീരൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ വിവാദത്തിനാണ് ഈ ഉത്തരവ് വഴിവച്ചത്. ഇത്തരം കാര്യങ്ങൾ യു.ഡി.എഫിന്റെ വിജയസാദ്ധ്യതയെ സാരമായി ബാധിക്കുമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
അതേസമയം, സുധീരനെ മുഖ്യമന്ത്രി യോഗത്തിൽ വിമർശിച്ചു. നിബന്ധനകളോടെയാണ് കരം അടയ്ക്കാൻ അനുമതി നൽകിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. എതിർപ്പ് ഉയർന്നപ്പോൾ തന്നെ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് താൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് മുഖവിലയ്ക്ക് എടുക്കാതെ സുധീരൻ സർക്കാരിനെ വിമർശിക്കുകയായിരുന്നു. പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമായി സുധീരന്റെ നിലപാട്. സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഇത്തരം നിലപാടുകൾ ആരിൽ നിന്നും ഉണ്ടാവരുതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഉപാധികളോടെയാണു കരമടയ്ക്കാൻ ഉത്തരവു നൽകിയതെന്നാണു മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. കരുണ എസ്റ്റേറ്റിനു കരമടക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് പിൻവലിക്കില്ലെന്നു സർക്കാർ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ഭേദഗതികളോടെ പുതിയ ഉത്തരവിറക്കാനാണു മന്ത്രിസഭാ തീരുമാനം. എന്നാൽ, കോടതി വിധി അനുസരിച്ച് ആക്ഷേപങ്ങൾക്കിട നൽകാതെയായിരിക്കും ഭേദഗതികൾ വരുത്തുകയെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായതായാണു വിവരങ്ങൾ.
അതിനിടെയാണു വിഷയത്തിൽ കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. സുധീരൻ കത്തു നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതലയോഗം ചേർന്നിരുന്നു. മുഖ്യമന്ത്രിയും റവന്യൂ മന്ത്രി അടൂർ പ്രകാശും പങ്കെടുത്ത യോഗത്തിൽ പക്ഷേ, കരമടക്കാനുള്ള അനുമതി പിൻവലിക്കേണ്ടതില്ല എന്ന തീരുമാനമാണുണ്ടായത്. ഇക്കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമെടുക്കുമെന്നും ഇതിന്റെ നിയമവശങ്ങൾ പരിശോധിക്കാൻ എജിയെ ചുമതലപ്പെടുത്തിയെന്നുമായിരുന്നു അന്ന് അടൂർ പ്രകാശ് പറഞ്ഞത്. എന്നാൽ ഈ തീരുമാനത്തിനെതിരേയും കടുത്ത എതിർപ്പും വിമർശനവുമായി സുധീരൻ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ ഇത്തരത്തിലുള്ള എല്ലാ എതിർപ്പുകളും അവഗണിച്ചാണ് ഇന്നത്തെ മന്ത്രിസഭാ തീരുമാനം വന്നത്.
അതിനിടെ, കരുണ എസ്റ്റേറ്റിന് കരമടക്കാൻ അനുമതി നൽകിയ ഉത്തരവ് പിൻവലിക്കില്ലെന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ കോൺഗ്രസ് എംഎൽഎ ടി.എൻ. പ്രതാപൻ രംഗത്തെത്തി. തീരുമാനം ഖേദകരമാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. ഈ തീരുമാനം കൊണ്ട് സർക്കാരിന് എന്താണ് നേട്ടമെന്നും പ്രതാപൻ ചോദിച്ചു. കരുണ എസ്റ്റേറ്റിന് കരമടക്കാമെന്ന് നിയമോപദേശം നൽകിയപ്പോഴും പ്രതാപൻ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ആരുടെയെങ്കിലും സ്ഥാപിത താത്പര്യങ്ങൾ ഇതിനു പിന്നിലുണ്ടോയെന്ന് പരിശോധിക്കണമെന്നായിരുന്നു പ്രതാപൻ ആവശ്യപ്പെട്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍