കോടതി വിമർശനം ഭരണഘടനാ ലംഘനം; അധികാര പരിധിക്കപ്പുറമുള്ള ഇടപെടൽ; ഇനിയും സർക്കുലർ അയക്കും: കടുത്ത വിമർശനവുമായി സുധീരൻ; ഹൈക്കോടതിവിധി നടപ്പാക്കുമെന്ന് മരട് നഗരസഭാ ചെയർമാൻ
തിരുവനന്തപുരം: ബാർ ലൈസൻസ് കേസിൽ കെപിസിസി അയച്ച സർക്കുലറിനെയും പ്രസിഡന്റ് സുധീരനെയും രൂക്ഷമായ വിമർശിച്ച കോടതി പരാമർശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി സുധീരൻ രംഗത്തെത്തി. കോടതി പരാമർശത്തോട് ശക്തമായി വിയോജിക്കുന്നു എന്ന പറഞ്ഞ സുധീരൻ കോടതി ഇടപെടൽ അധികാര പരിധിക്കപ്പുറമുള്ള ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നൽകിയ സർക്കുലറിനെ വിമർശിച്ചാണ് ഇന്നലെ കോടതി വിധിപ്രസ്താവത്തിൽ പരാമർശം നടത്തിയത്. സുധീരൻ ബാഹ്യശക്തിയായി ഇടപെടുന്നു എന്നായിരുന്നു കോടതിയുടെ വിമർശനം. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബാർ ലൈസൻസ് നൽകരുത് എന്നായിരുന്നു സുധീരൻ പുറപ്പെടുവിച്ച സർക്കുലർ.
വിഷയത്തിൽ ശരിയായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നെങ്കിൽ കോടതിയുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പരാമർശം ഉണ്ടാകുമായിരുന്നില്ല. പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കെപിസിസിയോ പ്രസിഡന്റോ കക്ഷിയല്ല. ഈ വിഷയത്തിൽ അഭിപ്രായം തേടാനും തുനിഞ്ഞില്ല. അതുകൊണ്ട് തന്നെ ഗൗരവസ്വഭാവമുള്ള ഈ പരാമർശം വിധി ഉണ്ടാകുന്നതിന് മുമ്പ് കെപിസിസിക്കും പ്രസിഡന്റിനും വിമർശിച്ചത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. ഈ വിധി കോടതിയുടെ അധികാര പരിധിക്ക് പുറത്താണ്. കെപിസിസി സർക്കുലർ പാർട്ടി അധ്യക്ഷനെന്ന ചുമതല നിറവേറ്റുന്നതിലുള്ള ചുമതല നിർവഹിക്കാൻ അനുവദിക്കാതിരിക്കലാണ് ഇത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചവർക്കാണ് കെപിസിസി സർക്കുലർ നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ അതിന്റെ സെക്രട്ടറിമാർക്കോ അല്ല പാർട്ടി മാർഗ നിർദ്ദേശങ്ങൾ നൽകിയത്.
രാഷ്ട്രീയപാർട്ടികളുടെ ഇടപെടലുകളെ ചെറുക്കുന്ന വിധത്തിലാണ് കോടതിയുടെ പരാമർശം ഉണ്ടായത്. നയങ്ങൾ രൂപീകരിക്കുന്നതിലും ആവിഷ്കരിക്കുന്നതിലും പാർട്ടിയുടെ പങ്ക് വലുതാണ്. കേരളത്തിലെ പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമത്തിലും പാർട്ടികളുടെ പങ്ക് വ്യക്തമാക്കുന്നുമുണ്ട്. അതുകൊണ്ട് പാർട്ടി സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ നയരൂപരേഖ നൽകാനുള്ള അവകാശം പാർട്ടിക്കുണ്ട്. ഭരണഘടനയെയും നിയമവാഴ്ചയെയും ബലപ്പെടുത്തുക എന്ന സദുദ്ദേശത്തോടെയാണിത്. അതുകൊണ്ട് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തുടർ നടപടി തീരുമാനിക്കും. ഈ വിഷയം കോൺഗ്രസ് പാർട്ടിയുടേത് എന്ന പോലെ മറ്റ് പാർട്ടികളുടെ കാര്യത്തിലും ബാധകമാണെന്നും സുധീരൻ പറഞ്ഞു. ജനനന്മ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കെപിസിസിയുടെ സർക്കുലർ. രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ ഇത്തരം നിർദ്ദേശങ്ങൾ ഇനിയും നൽകാൻ മടി കാണിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൊച്ചി മരടിലെ ക്രൗൺ പ്ലാസയുടെ ബാർ ലൈസൻസിന് മുനിസിപ്പാലിറ്റി എൻഒസി നിഷേധിച്ചത് സംബന്ധിച്ച കേസ് പരിഗണിക്കുന്ന വേളയിലാണ് ഇന്നലെ കോടതി കെപിസിസിയെ വിമർശിച്ചത്. അതേസമയം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്രൗൺ പ്ലാസാ ഹോട്ടലിന് ബാർ ലൈസൻസ് അനുവദിക്കുമെന്ന് മരട് നഗരസഭാ അധ്യക്ഷൻ ദേവരാജൻ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിനോടോ എക്സൈസ് മന്ത്രിയോടോ അഭിപ്രായം തേടാതെയാണ് കെപിസിസി സർക്കുലർ കോടതിയിൽ ഹാജരാക്കിയത്. കോടതി ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും നഗരസഭാ അധ്യക്ഷൻ പറഞ്ഞു. കൗൺസിൽ അംഗങ്ങളുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും സുധീരൻ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റിന്റെ സർക്കുലറാണ് തടസമെന്നു ഹോട്ടൽ ഉടമ വാദിച്ചപ്പോൾ കോടതി നഗരസഭയുടെ വിശദീകരണം തേടി. സർക്കുലർ കിട്ടിയെന്നു ബോധിപ്പിച്ച മരട് നഗരസഭാ ചെയർമാൻ ടി.കെ. ദേവരാജൻ അതു ഹാജരാക്കി. അധികാരികൾ വിവേചനാധികാരത്തിൽ ചെയ്യേണ്ട കർത്തവ്യം കെപിസിസി പ്രസിഡന്റ് വിലക്കുന്നതായി സർക്കുലറിൽ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷനെ പിന്തുണയ്ക്കാൻ സർക്കാർ അഭിഭാഷകനും എത്തിയിരുന്നില്ല.
''രാഷ്ട്രീയ ഉന്നതരിൽ നിന്ന് ഇത്തരം ആജ്ഞകളും ഇടപെടലുകളും നിയമപ്രകാരം അനുവദനീയമല്ല. നിയമം അറിയുന്നവരാരും ഇത്തരം സർക്കുലർ ഇറക്കില്ല. ഇത്തരം നിലപാടുകൾക്കെതിരെ സുപ്രീം കോടതി പല തവണ താക്കീതു ചെയ്തിട്ടുണ്ട് കോടതി വ്യക്തമാക്കി. എൻഒസി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ക്രൗൺ പ്ലാസ ഉടമകളായ കെജിഎ ഹോട്ടൽസ് ആൻഡ് റിസോർട്സ് സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണു ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് അലക്സാണ്ടർ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ക്രൗൺ പ്ലാസയ്ക്ക് മുനിസിപ്പാലിറ്റി നിയമപ്രകാരം രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി നൽകണം. തീർത്തും അപ്രസക്തമായ ബാഹ്യകാരണങ്ങളാലാണ് അപേക്ഷ നിരസിച്ചതെന്നു കോടതി വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റിന്റെ സർക്കുലർ കണക്കിലെടുക്കാതെയാണ് ക്രൗൺ പ്ലാസയുടെ അപേക്ഷ പരിഗണിച്ചതെന്നു മരട് മുനിസിപ്പൽ ചെയർമാന്റെ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സർക്കുലർ ലംഘിച്ച് എൻഒസി നൽകിയ രണ്ടു നഗരസഭാംഗങ്ങൾക്കെതിരെ കെപിസിസി നടപടിയെടുത്തെന്ന ഹോട്ടൽ ഉടമയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പത്രത്തിൽ കണ്ട അറിവാണുള്ളതെന്നുമാണ് ചെയർമാൻ വിശദീകരിച്ചത്. സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്നു പറയാത്തതിനാൽ സർക്കുലറിന്റെ സ്വാധീനം വ്യക്തമാണെന്നു കോടതി പറഞ്ഞിരുന്നു.
കോൺഗ്രസ് നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങൾ മദ്യവിൽപനശാലകൾ അനുവദിക്കരുതെന്നു കാണിച്ച് 2014 ഫെബ്രുവരി 20 നായിരുന്നു കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ സർക്കുലർ. കോൺഗ്രസ് ഭരണത്തിലില്ലെങ്കിൽ ഭരണപക്ഷം ഏകപക്ഷീയ തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി, പൊതുജനങ്ങളെ അറിയിക്കണമെന്നും സർക്കുലറിലുണ്ട്. ഇതാണ് കോടതി ഉത്തരവിലൂടെ തള്ളിക്കളയപ്പെട്ടത്.
''പൊതുതാൽപര്യം മുൻനിർത്തി തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ബാർ അനുവദിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ, ചില തദ്ദേശ സ്ഥാപനങ്ങൾ പൊതുതാൽപര്യ വിരുദ്ധമായി അധികാരം ദുരുപയോഗിക്കുന്നതായി ആക്ഷേപമുള്ളതു കെപിസിസിയുടെ ശ്രദ്ധയിൽപ്പെട്ടു. കോൺഗ്രസിന്റെ നിലപാടു വീണ്ടും വ്യക്തമാക്കുകയാണ് ഇതായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം. ബാർ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായപ്പോഴാണ് കെപിസിസി സർക്കുലർ ഇറക്കിയത്. ചില നഗരസഭകൾ ബാറുമകളെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സർക്കുലർ. എക്സൈസ് മന്ത്രി കെ ബാബുവിന്റെ മണ്ഡലത്തിലാണ് ക്രൗൺ പ്ലാസ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലിന് വേണ്ടി മന്ത്രി നേരിട്ട് ഇടപെടുന്നു എന്നായിരുന്നു ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍