സ്ഥലം എംഎൽഎയെ കൈവിട്ട് അസാന്നിദ്ധ്യത്തിൽ പാർട്ടിയുടെ നിർണ്ണായക യോഗം; വിജയം കണ്ടത് അന്ത്യശാസനങ്ങൾക്കും പിപ്പിടി വിദ്യകൾക്കും മുന്നിൽ പതറാത്ത യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ ഉറച്ചനിലപാട്; നിർത്തിയിടത്തു നിന്ന് വീണ്ടും തുടങ്ങാൻ ഏരിയാ സെക്രട്ടറി പദത്തിലേക്ക് വി കുഞ്ഞികൃഷ്ണൻ; എം വി ഗോവിന്ദന്റെ തിരുത്തൽ നയം പയ്യന്നൂരിൽ ഫലം കാണുമ്പോൾ

അനീഷ് കുമാർ
കണ്ണൂർ: പയ്യന്നൂരിലെ സജീവ രാഷ്ട്രീയത്തിലേക്ക് വി കുഞ്ഞികൃഷ്ണൻ വീണ്ടും എത്തുമ്പോൾ അത് ഉറച്ചനിലപാടുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ വിജയം കൂടിയാകുന്നു.പാർട്ടി നേതൃത്വത്തിന്റെ പിപ്പിടി വിദ്യകൾക്കും അന്ത്യശാസ മുൻപിൽ കുലുങ്ങാതെ ഇരുമ്പുലക്ക പോലെ സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുകയായിരുന്നു പയ്യന്നുരിലെ വിമത നേതാവ് വി. കുഞ്ഞികൃഷ്ണൻ.വ്യക്തമായ കാരണമില്ലാതെ തനിക്കെതിരെ നടപടി ഉണ്ടാവുകയും കുറ്റാരോപിതനായ എംഎൽഎ പ്രശ്്നങ്ങളില്ലാതെ വിഹരിക്കുകയും ചെയ്തപ്പോൾ തന്റെ നയം വ്യക്തമാക്കി പാർട്ടി വിടുകയായിരുന്നു വി കുഞ്ഞികൃഷ്ണൻ.
പയ്യന്നൂരിലെ വിഭാഗീയത പരിഹരിക്കാനുള്ള സിപിഎം പ്രാദേശിക, ജില്ലാ നേതൃത്വത്തിന്റെ നീക്കം അമ്പേപാളിയതൊടെയാണ് സംസ്ഥാന സെക്രട്ടറി തന്നെ വിഷയം നേരിട്ടേറ്റെടുത്തത്. വി.കുഞ്ഞികൃഷ്ണനെ പാർട്ടി ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി പകരം സംസ്ഥാന കമ്മിറ്റിയംഗം ടി.വി രാജേഷിന് ചുമതല നൽകിയെങ്കിലും പയ്യന്നൂരിൽ വി.കുഞ്ഞികൃഷ്ണന്റെ അസാന്നിധ്യം പാർട്ടിയെ ദുർബലപ്പെടുത്തിയെന്ന വിലയിരുത്തലുണ്ടായി.ഇതിനിടെയാണ് വി.കുഞ്ഞികൃഷ്ണനെ പാർട്ടിയിലേക്ക് സജീവമായി തിരിച്ചു കൊണ്ടു വരാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ നീക്കം തുടങ്ങിയത്.
ഈ സമവായ ശ്രമങ്ങളിൽ അവസാനത്തെതാണ് കഴിഞ്ഞ ദിവസം നടന്നത്. ആരോപണ വിധേയനായ എം.എൽ എ ടി ഐ മധുസൂദനനെ പങ്കെടുപ്പിച്ചുള്ള യോഗത്തിൽ മാത്രമേ താൻ ഈ കാര്യം ചർച്ചയ്ക്കുള്ളുവെന്നാണ് വി.കുഞ്ഞികൃഷ്ണൻ സ്വീകരിച്ച നിലപാടെന്നാണ് വിവരം. എന്നാൽ എം.എൽ എ നിയമസഭാ സമ്മേളനത്തിൽ ആയതിനാലാണ് പങ്കെടുക്കാത്തതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അറിയിച്ചപ്പോൾ നിയമസഭാ സമ്മേളനം നേരത്തെ തീരുമാനിച്ചതാണല്ലോയെന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
ഇതോടെ വിവാദ വിഷയങ്ങളിൽ ചർച്ച പിന്നീട് എം എൽ എ യുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ധാരണയായതായി. ഈ മാസം തന്നെ മറ്റൊരു ദിവസം യോഗം ചേരുവാനും ധാരണയായിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥയ്ക്കിടെ പയ്യന്നുരിലെ പാർട്ടി കലഹങ്ങൾ രമ്യതയിൽ തീർക്കാനാണ് സിപിഎം ശ്രമിക്കുന്നത്.അങ്ങിനെയെങ്കിൽ വീണ്ടും പയ്യന്നൂരിലെ പാർട്ടിയുടെ അമരത്തേക്ക് വി കുഞ്ഞികൃഷ്ണൻ എത്തുകയും എം എൽ എയെ സാവധാനം പാർട്ടി കൈവിടുകയും ചെയ്യും.ഈ വസ്്തുതയെ സാധുകരിക്കൂന്ന ചർച്ചകൾ പ്രദേശിക തലത്തിൽ സജീവമായിട്ടുമുണ്ട്.
ഒന്നുകിൽ കുഞ്ഞികൃഷ്ണനെ പുറത്താക്കുക അല്ലെങ്കിൽ തിരികെ പാർട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരികയെന്ന രണ്ടു വഴികൾ മാത്രമേ സിപിഎമ്മിന്റെ മുൻപിലുള്ളൂ.അതുകൊണ്ടു തന്നെ സി.പി. എമ്മിനെ സംബന്ധിച്ചിടുത്തോളം കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യെന്ന അവസ്ഥയിലായിട്ടുണ്ട് പയ്യന്നൂർ ഫണ്ട് വിവാദം. സംസ്ഥാനത്തെ തന്നെ ഏറ്റവും ശക്തമായ പയ്യന്നുരിലെ പാർട്ടി നേതൃത്വം ഇപ്പോൾ കുഞ്ഞികൃഷ്ണനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി രണ്ടായി മാറിയിരിക്കുകയാണ്.
ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ്, സിപിഎം പയ്യന്നൂർ ഓഫിസ് നിർമ്മാണത്തിലെ ക്രമക്കേടു മുൾപെടെയുള്ള ആരോപണങ്ങളാണ് പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ ഉൾപെടെയുള്ള അഞ്ചു നേതാക്കൾക്കെതിരെ വി.കുഞ്ഞികൃഷ്ണൻ ഉന്നയിച്ചത്. ഇതിൽ ടി.ഐ മധുസുദനൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയാണ്. മറ്റു നാലു പേർ ഏരിയാ കമ്മിറ്റി അംഗങ്ങൾ കൂടിയാണ്. വി.കുഞ്ഞികൃഷ്ണൻ കണക്കുകൾ സഹിതം ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കുള്ളിൽ വൻ വിവാദമായെങ്കിലും പിന്നീടത് ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുകയായിരുന്നു.
ടി.ഐ മധുസുദനനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും മറ്റു നേതാക്കൾക്കതിരെ പേരിന് അച്ചടക്ക നടപടി സ്വീകരിച്ചു പാർട്ടി നേതൃത്വം വിവാദങ്ങളിൽ നിന്നും തടിയൂരുകയായിരുന്നു.എന്നാൽ വിഷയം പാർട്ടി വിട്ടെങ്കിലും വി.കുഞ്ഞികൃഷ്ണൻ വിട്ടില്ല. ഇതോടെ പാർട്ടി നേതൃത്വത്തിന് കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറിയുടെ കസേരയിൽ നിന്നും മാറ്റേണ്ടിവരികയും ചെയ്തു. എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കാനോ ഏരിയാ കമ്മിറ്റി അംഗത്വത്തിൽ നിന്നും ഒഴിവാക്കാനോ സിപിഎം നേത്യത്വം തയ്യാറായതുമില്ല.
അതേസമയം വി. കുഞ്ഞികൃഷ്ണൻ ഉയർത്തി പിടിച്ച കമ്യുണിസ്റ്റ് ധാർമ്മികതയും അതിനു പാർട്ടി അണികളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയും വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും ഒഴിവാക്കാനോ പുറന്തള്ളാനോ കഴിയാതെ സിപിഎം നേതൃത്വത്തെ പുറകോട്ടടിപ്പിക്കുകയായിരുന്നു.പയ്യന്നൂർ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ വിളിച്ചു ചേർത്ത യോഗത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ എന്നിവരും പങ്കെടുത്തു.
Stories you may Like
- പയ്യന്നൂരിൽ അനുരജ്ഞന സാധ്യത തേടി സിപിഎം; വിമതൻ വഴങ്ങുമോ?
- തർക്കം മാറ്റി വച്ച് വി.കുഞ്ഞികൃഷ്ണൻ പയ്യന്നൂർ ഏരിയാകമ്മിറ്റി യോഗത്തിൽ
- പഴംമുറം കൊണ്ട് ഓട്ടയടക്കാൻ നോക്കേണ്ട!
- നിലപാടിൽ മാറ്റമില്ലാത്ത കാരിരുമ്പു പോലെ തുടർന്ന് പയ്യന്നൂരിലെ ജനകീയ സഖാവ്
- പയ്യന്നൂരിൽ യഥാർത്ഥ കണക്ക് പുറത്തുവിടുമെന്ന് വിമത വിഭാഗത്തിന്റെ ഭീഷണി
- TODAY
- LAST WEEK
- LAST MONTH
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 600 വർഷം മുമ്പ് നാടോടികളായി ഗുജറാത്തിൽ എത്തിയവർ; എണ്ണക്കച്ചവടത്തിലൂടെ പതുക്കെ പച്ചപിടിച്ചു; വിദ്യാഭ്യാസത്തിലുടെയും കഠിനാധ്വാനത്തിലൂടെയും ലോകമെങ്ങും ബിസിനസ് സംരംഭങ്ങൾ; സസ്യാഹാരികളും പാരമ്പര്യവാദികളും; നാടോടികളിൽ നിന്ന് കോടീശ്വരന്മാരിലേക്ക്; രാഹുൽ ഗാന്ധിയെ കുരുക്കിയ മോദി സമുദായത്തെ അറിയാം
- ആഖിലിനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ; ഖത്തറിൽ ഒരുമിച്ച് കഴിഞ്ഞപ്പോൾ വളരെ മാന്യൻ; നാട്ടിലെത്തിയപ്പോൾ സ്വഭാവം മാറി; മയക്കുമരുന്ന് ബലമായി നൽകി പീഡിപ്പിച്ചു; ആ ഷോക്കിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; എത്രയും വേഗം നാട്ടിലെത്തിക്കണം; കൂരാച്ചുണ്ടിലെ ആൺസുഹൃത്തിന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് റഷ്യൻ യുവതി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ആ മണ്ടത്തരങ്ങളും കോപ്പിയടിച്ചത്....! വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും യുവജന കമ്മീഷൻ അധ്യക്ഷയുടെ പോസ്റ്റിലേക്ക് എത്തിയത് സുജിത് ത്രിപുര എന്ന പേജിൽ നിന്നും; മാർച്ച് 13ലെ പോസ്റ്റ് അടുത്ത ദിവസം ചിന്തയുടെ പേജിൽ; 'കീരവാണി' പോസ്റ്റിലും മോഷണം
- രാഹുലിനെ അയോഗ്യനാക്കിയ വിധിക്ക് എതിരെ ആദ്യം സമീപിക്കുക സെഷൻസ് കോടതിയെ; കേസിനായി മുതിർന്ന അഭിഭാഷകരുടെ പാനൽ; അപ്പീലിൽ തീരുമാനം വരും വരെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരിക്കാനും നിയമനടപടി; ഒപ്പം രാജ്യവ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനും കോൺഗ്രസ്; ലക്ഷ്യമിടുന്നത് ചിട്ടയോടെ ഉള്ള പ്രതിപക്ഷ ഐക്യം
- പോരുവഴി മലനടയിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയ യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാർ പാഞ്ഞു കയറി; പത്തനാപുരം സ്വദേശി മരിച്ചു; രണ്ടു പേർക്ക് പരുക്ക്; കാറിലുണ്ടായിരുന്നത് രണ്ടു വീതം സ്ത്രീകളും പുരുഷന്മാരും; ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ
- പതിമൂന്നുകാരി രോഗം ബാധിച്ച് മരിച്ചു; പോസ്റ്റുമോർട്ടത്തിൽ പീഡനം തെളിഞ്ഞു; ചെണ്ട കൊട്ടി പാട്ടിലാക്കി പീഡിപ്പിച്ച യുവാവ് ആറു മാസത്തിന് ശേഷം അറസ്റ്റിൽ
- സ്ത്രീകളുടെ അവകാശങ്ങളോട് കൂടുതൽ ദയയും അനുഭാവവും കാട്ടി; പത്തോളം ജഡ്ജിമാർക്ക് തൂക്ക് കയർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്; മത നിയമങ്ങൾ ലംഘിച്ച സ്ത്രീകളെ ശിക്ഷിക്കാതിരുന്ന ജഡ്ജിമാരെ സൗദി തൂക്കിക്കൊന്നേക്കുമെന്ന് മാധ്യമങ്ങൾ
- അനുമോളുടെ മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ നഷ്ടപ്പെട്ടു; ഭർത്താവ് ബിജേഷ് 5000 രൂപയ്ക്ക് ഫോൺ വിറ്റിരുന്നതായി പൊലീസ്; ഭാര്യയെ കാണാനില്ലെന്ന് ബിജേഷ് പരാതി നൽകിയത് നിർമ്മാണ തൊഴിലാളിക്ക് ഫോൺ വിറ്റതിന് പിന്നാലെ; കാഞ്ചിയാർ കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍