വനിതാ നേതാവിന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിക്കൊടുത്ത എസ്.എഫ്.ഐ സെക്രട്ടറി ഉൾപ്പെടെയുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം; പ്രിൻസിപ്പൽ മാറ്റിപ്പറഞ്ഞത് ഭീഷണിപ്പെടുത്തിയതിനാൽ; എസ്.എഫ്.ഐയിൽ ചേർന്നാൽ പരീക്ഷ എഴുതാതെയും പാസാകാമെന്നതാണോ മുഖ്യമന്ത്രി പറയുന്ന ഇടതുബദൽ; സർക്കാറിനെതിരെ സതീശൻ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തിനാകെ അപമാനകരമായ സംഭവങ്ങളാണ് ഒരോ ദിവസവും സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്.എഫ്.ഐ നേതാക്കളുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും സഹായത്തോടെയാണ് വിദ്യാർത്ഥി നേതാവ് മഹാരാജാസിൽ ഗസ്റ്റ് ലക്ചററാണെന്ന വ്യാജരേഖയുണ്ടാക്കിയത്. ഇതേ നേതാവ് സംവരണം അട്ടിമറിച്ചാണ് പി.എച്ച്.ഡി പ്രവേശനം നേടിയയതും. കാലടി സർവകലാശാലയിലെ എസ്.സി എസ്.ടി സെൽ 2000-ൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വി സിയുടെ ഓഫീസും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിലുണ്ട്. മൂന്ന് കൊല്ലം മുൻപ് ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടും അത് മറച്ച് വച്ചാണ് വനിതാ നേതാവിന് സൗകര്യം ഒരുക്കിക്കൊടുത്തതെന്നും സതീശൻ കുറ്റപ്പെടുത്തി
കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മുഖ്യമന്ത്രി തെറ്റായ പരാമർശം നിയമസഭയിൽ പറഞ്ഞപ്പോൾ തന്നെ നാൽപ്പത്തി രണ്ടോളം ക്രിമിനൽ കേസുള്ള ഒരാളെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാക്കി വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയതാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളാണ് ഇപ്പോഴും സമരങ്ങൾ ഉദ്ഘാടനം ചെയ്ത് നടക്കുന്നത്. അതേ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെയാണ് വനിതാ നേതാവിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. അടിയന്തിരമായി ഇവരെയൊക്കെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
മഹാരാജാസിൽ പി.ജിക്ക് പഠിച്ചിരുന്ന കാലത്ത് തന്നെ അവിടെ പഠിപ്പിച്ചിരുന്നെന്ന് വ്യാജരേഖയുണ്ടാക്കിയാണ് കോളജിൽ ഗസ്റ്റ് ലക്ചററായി നിയമനം നേടിയത്. ഇതിനെല്ലാം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ നേതാവാണ് കൂട്ടു നിന്നത്. അതേ എസ്.എഫ്.ഐ നേതാവാണ് പരീക്ഷ എഴുതാതെ പാസായത്. എസ്.എഫ്.ഐ നേതാവിനെതിരെ രാവിലെ പറഞ്ഞ കാര്യങ്ങൾ ഉച്ചകഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ മാറ്റിപ്പറഞ്ഞു. എസ്.എഫ്.ഐ നേതാക്കൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയാണ് ഇത് ചെയ്യിച്ചത്. ഇന്റേണൽ എൻക്വയറി കമ്മിറ്റി രൂപീകരിച്ച ശേഷമാണ് മാറ്റിപ്പറഞ്ഞത്. പ്രിൻസിപ്പലിനെ എസ്.എഫ്.ഐക്കാർ ഗൺ പോയിന്റിൽ നിർത്തിയാണ് മാറ്റിപ്പറയിപ്പിച്ചത്- അദ്ദേഹം പറഞ്ഞു.
വനിതാ നേതാവിന് സംവരണം അട്ടിമറിച്ച് പി.എച്ച്.ഡി പ്രവേശനം തരപ്പെടുത്തിക്കൊടുത്തതും വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്.എഫ്.ഐ സെക്രട്ടറിയാണ്. പ്രധാനപ്പെട്ട നേതാക്കളുടെ സമ്മർദ്ദത്തിലാണ് വി സിയുടെ ഓഫീസിനെ പോലും ഇടപെടുത്തിയത്. ആ നേതാക്കളുടെ പേരൊന്നും പറയിപ്പിക്കേണ്ട. പി.ജിക്ക് പഠിക്കുന്ന കാലത്ത് മഹാരാജാസിൽ പഠിപ്പിക്കുകയായിരുന്നെന്ന തരത്തിൽ ഉണ്ടാക്കിയ വ്യാജരേഖയെ ന്യായീകരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയെ ഓർത്ത് കേരളം ലജ്ജിക്കും.
ആൾമാറാട്ടം നടത്തി പി.എസ്.സി പരീക്ഷ എഴുതിയതും എസ്.എഫ്.ഐ നേതാക്കളാണ്. പി.എസ്.സിയുടെ ഉത്തരകടലാസ് പോലും എസ്.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. നിരന്തരമായി ആൾ മാറാട്ടം നടത്തി പല എസ്.എഫ്.ഐ നേതാക്കളും സർവീസിൽ കയറിയിട്ടുണ്ട്. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിയുടെ പേര് മാറ്റി ഏരിയാ കമ്മിറ്റി സെക്രട്ടറിയെ തിരുകിക്കയറ്റിയതും ഇതേ പാർട്ടിയാണ്. വാഴക്കുല പോലുള്ള വ്യാജ തീസിസുകൾ നൽകുക, തെറ്റായ തീസിസ് നൽകി പി.എച്ച്.ഡി വാങ്ങുക ഇതിലെല്ലാം കേരളത്തിൽ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സതീശൻ വിശദീകരിച്ചു.
ഇങ്ങനെയാണെങ്കിൽ പാവങ്ങളായ വിദ്യാർത്ഥികൾ എന്തിനാണ് ഉറക്കമുളച്ച് പഠിച്ച് പരീക്ഷ എഴുതുന്നത്? എസ്.എഫ്.ഐയിൽ ചേർന്നാൽ പരീക്ഷ എഴുതാതെ പാസാകാം, എന്തെങ്കിലും എഴുതി വച്ചാൽ പി.എച്ച്.ഡി നേടാം, വ്യാജരേഖയുണ്ടാക്കി അദ്ധ്യാപികയാകാം തുടങ്ങി എന്തും ചെയ്യാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. സിപിഎമ്മും ഭരണനേതൃത്വവും ക്രിമിനലുകളെ സംരക്ഷിക്കുന്നത് ദൗർഭാഗ്യകരമായ അവസ്ഥയാണ്. അത് വച്ചുപൊറുപ്പിക്കാനാകില്ല. ഇതാണോ മുഖ്യമന്ത്രി എപ്പോഴും പറയുന്ന ഇടതുപക്ഷ ബദൽ. ഈ കുട്ടികളാണ് വലുതായി രാഷ്ട്രീയ നേതാക്കളാകാൻ പോകുന്നതെന്ന് ഓർക്കുമ്പോൾ പേടിയാകുന്നു.
കാട്ടക്കട കോളജിൽ വ്യാജരേഖയുണ്ടാക്കിയ ക്രിമിനലുകൾ ഇപ്പോഴും പാർട്ടി പരിപാടികളിൽ പങ്കെടുത്ത് സ്വതന്ത്രമായി നടക്കുകയാണ്. കേരളത്തിൽ ഇരട്ടനീതിയാണ്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ ആളാണ് പരിപാടികൾ ഉദ്ഘാടനം ചെയ്ത് നടക്കുന്നത്. പൊലീസിന് കൈവിലങ്ങിട്ടിരിക്കുകയാണ്. അഞ്ചും പത്തും മിനിട്ട് പരീക്ഷാ ഹാളിൽ വന്നിരുന്ന പലരും നേരത്തെ ജയിച്ചിട്ടുണ്ട്. അതേക്കുറിച്ച് കൂടി അന്വേഷിക്കണം.
ഒരു ലക്ഷം ഡോളർ വാങ്ങി ഡിന്നർ കഴിക്കാൻ അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് കേരളത്തിലെ പാവങ്ങളുടെ റേഷൻ ശരിയാക്കാൻ മുഖ്യമന്ത്രി തയാറാകണം. എന്ത് നിയമസാധുതയാണ് ലോകകേരള സഭയ്ക്കുള്ളത്. കേരളത്തിന്റെ നിയമസഭയെ അപമാനിക്കുന്നതിന് വേണ്ടി വ്യാപകമായ പിരിവ് നടത്തുകയാണ്. ആരാണ് പിരിവ് നടത്താൻ അധികാരം നൽകിയത്. നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കാൻ പോകുന്നത്.
നെൽ സംഭരിച്ചിട്ട് പണം നൽകാൻ സപ്ലൈകോയെ രസീത് നൽകാൻ ബാങ്കുകളോ തയാറാകുന്നില്ല. 800 കോടി രൂപയിലധികമാണ് കർഷകർക്ക് നൽകാനുള്ളത്. കർഷകർക്ക് സംഭരണ വില നൽകാൻ പണമില്ലെങ്കിലും ധൂർത്തടിക്കാൻ സർക്കാരിന് പണമുണ്ട്. യു.ഡി.എഫ് ആരംഭിച്ച കർഷക സംഗമത്തെ തുടർന്നുള്ള സമരമാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ഇന്ന് കുട്ടനാട്ടിൽ നടത്തിയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ യു.ഡി.എഫ് പ്രതിഷേധിക്കുന്നു. സർക്കാർ കർഷകരെ തിരിഞ്ഞ് നോക്കുന്നില്ല.
കോക്ലിയാർ ഇംപ്ലാന്റ് ഉപകരണങ്ങളെല്ലാം ഒന്നിച്ച് കേടാകുമോയെന്ന ആരോഗ്യമന്ത്രിയുടെ ചോദ്യം വിഷയം പഠിക്കാതെ പറ്റിയ അബദ്ധമാണ്. ഒരു മന്ത്രിയും ഇങ്ങനെയൊരു അഭിപ്രായം പറയാൻ പാടില്ല. കോക്ലിയാർ ഇംപ്ലാന്റ് ചെയ്ത കമ്പനി സർവീസ് നിർത്തുകയാണ്. ഇതോടെ ഉപകരം കേടാകുന്ന കുട്ടികൾക്ക് കേൾക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. അതേക്കുറിച്ച് മന്ത്രി ഗൗരവമായി പഠിക്കണം. മനസിൽ ആർദ്രതയുടെ നനവുണ്ടെങ്കിൽ ഇങ്ങനെ പറയുമോ? കുറച്ചു കൂടി ദയയോടെ വേണം കുട്ടികളോട് സംസാരിക്കാൻ.- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതോടെ അനിലിന്റെ രാഷ്ട്രീയ പ്രവേശനം സാധിക്കില്ലെന്ന് വന്നു; ബിജെപിയിൽ ചേർന്ന മകനെ ആന്റണി സ്വീകരിച്ചു, അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു': കൃപാസനത്തിൽ എലിസബത്ത് ആന്റണി
- അമേരിക്കയുടേത് മയമുള്ള പ്രതികരണം; സഖ്യകകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളും ശക്തമായി പിന്തുണയ്ക്കാത്തത് ട്രൂഡോയെ ഞെട്ടിച്ചു; ക്വാഡ് രാഷ്ട്രങ്ങളുടെ പ്രസ്താവനയും തിരിച്ചടി; നിജ്ജാറിൽ കാനഡയ്ക്കുണ്ടായത് ക്ഷീണം മാത്രം
- എനിക്ക് ജീവിക്കാൻ ശ്രമിച്ചുകൊണ്ട് മരിക്കണം; ജീവൻ രക്ഷോപകരണങ്ങൾ പിൻവലിക്കുന്നതിനെതിരെ ധൈര്യമായി പോരാടി വിധിക്ക് കീഴടങ്ങിയ ഇന്ത്യാക്കാരിയുടെ പേര് വെളിപ്പെടുത്താൻ അനുമതി നൽകി ലണ്ടൻ ഹൈക്കോടതി; നിയമക്കുരുക്കിൽ ജീവൻ പൊലിഞ്ഞ കൗമാരക്കാരിയുടെ കഥ
- കണ്ണൂരിൽ ശൈലജ ടീച്ചർ; വടകരയിൽ പിജെയോ ശ്രീമതിയോ; കാസർഗോട് ടി വി രാജേഷ്? പത്തനംതിട്ടയിൽ ഐസക്കും പൊന്നാനിയിൽ കെ ടി ജലീലും; ചിന്താ ജെറോമും, മന്ത്രി രാധാകൃഷ്ണനും പരിഗണനയിൽ; ലോക്സഭയിലേക്ക് സീനിയേഴ്സിനെ ഇറക്കാൻ സിപിഎം
- പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞു തീർന്നപ്പോൾ തന്നെ അടുത്ത പരിപാടിയെ കുറിച്ച് അനൗൺസ്മെന്റ്; കേട്ടതും ബേഡഡുക്കയിലെ സഹകരണ ഉദ്ഘാടനത്തിൽ നിന്നും പിണറായി പിണങ്ങി പോയി; മൈക്കിന് പിന്നാലെ അനൗൺസ്മെന്റും പ്രശ്നക്കാരൻ
- തൃശൂരിൽ മത്സരിച്ചേ മതിയാകൂവെന്ന നിലപാടിൽ തുഷാർ; എസ് എൻ ഡി പി പിന്തുണയുള്ള ബിഡിജെഎസിന്റെ സമ്മർദ്ദം സുരേഷ് ഗോപിയുടെ തൃശൂർ 'എടുക്കാനുള്ള മോഹത്തിന്' തടസ്സമാകുമോ? ശക്തന്റെ മണ്ണിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം?
- പ്രണയ വിവാഹം കുടുംബവഴക്കിൽ കുളമായി; വിവാഹമോചന കേസായപ്പോൾ കോടതി വളപ്പിൽ നാത്തൂന്മാർ തമ്മിൽ പൊരിഞ്ഞ തല്ല്; മുടി പിടിച്ചുവലിച്ചും മുഖത്തടിച്ചും, നിലത്തിട്ടുചവിട്ടിയും കയ്യാങ്കളി കൈവിട്ടപ്പോൾ ചുവപ്പ് കൊടി കാട്ടി പൊലീസ്
- മൊഴികളെല്ലാം മൊയ്തീന് എതിര്; മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കമുള്ള പരാതിയിൽ സിസിടിവി നിർണ്ണായകമാകും; കരുവന്നൂരിൽ ഇഡി രണ്ടും കൽപ്പിച്ച്
- സുരേഷ് ആദായ നികുതി ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പിവി എന്നാൽ പിണറായി വിജയൻ; ചുരുക്കെഴുത്തിൽ വിശദമാക്കപ്പെട്ടിട്ടുള്ളതും വലിയ തോതിൽ പണം നൽകപ്പെട്ടിട്ടുള്ളതുമായ വ്യക്തിയുടെ മകളാണ് വീണ; ഈ രണ്ട് പരാമർശങ്ങളിലും 'പിവി' വ്യക്തം; കള്ളം പറയുന്നത് ആര്?
- രജനീകാന്തിനെപ്പോലും 'തല്ലാൻ' കഴിയുന്ന ഏക നടൻ; സത്യൻ മുതൽ ശ്രീനാഥ് ഭാസിവരെയുള്ളവരുമായി അഭിനയം; സംവിധായകനായും കീർത്തി; 79ം വയസ്സിൽ മരിക്കുമെന്ന ജാതകം തെറ്റിച്ച് നവതിയിൽ; 87 വയസുള്ള മലയാള സിനിമയിൽ 60 വർഷം പ്രവർത്തിച്ചു; ലോക ചരിത്രത്തിലെ അപൂർവ കരിയർ ഹിസ്റ്ററി! നടൻ മധുവിന്റെ ധന്യമാം ജീവിതം
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത് ഷാക്കിർ സുബാൻ; എന്റെ രണ്ടുകൈകളിലും പിടിച്ച് ബലമായി കിടക്കയിലേക്ക് കിടത്തി; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സൗദി ഏംബസിയിലും കോൺസുലേറ്റിലും പൊലീസിലും പരാതിപ്പെട്ടു; മല്ലു ട്രാവലർക്കെതിരായ പീഡനപരാതിയിൽ സൗദി യുവതി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍