കണ്ണിലെ കരടായാൽ നീതി എന്നും അകലെ! സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകത്തിൽ സൈനികൻ പിടിയിലായെങ്കിലും പൂർണതൃപ്തരാവാതെ കുടുംബം; കുറ്റം നിഷേധിച്ച് ജീതുഫൗജി; പുറമേക്ക് ശാന്തമെങ്കിലും ഉള്ളിൽ കനലെരിഞ്ഞ് ബുലന്ദ്ശഹർ; ഗോവധത്തെ ചൊല്ലിയുള്ള അക്രമം മതവികാരം ഇളക്കിയുള്ള നാലുവോട്ടിനായാലും മുറിവേറ്റത് ജനതയുടെ മനസ്സാക്ഷിക്ക് തന്നെ
മറുനാടൻ ഡെസ്ക്
ലഖ്നൗ: പുറമേ ശാന്തമെങ്കിലും ബുലന്ദ്ശഹർ ഇപ്പോഴും കത്തുകയാണ്. പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്നുണ്ടായ കലാപം പുറമേ അമർച്ച ചെയ്യപ്പെട്ടെങ്കിലും അക്രമത്തിൽ ജീവൻ പൊലിഞ്ഞ സുബോധ് കുമാറും പ്രാദേശിക വാസിയായ യുവാവും ഇന്ത്യൻ മനസാക്ഷിക്കു മുമ്പിൽ ഉയർത്തുന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. മനുഷ്യജീവനേക്കാൾ മൃഗങ്ങൾക്കു പ്രാധാന്യം നൽകുന്ന തലത്തിലേക്ക് രാജ്യത്തെ ജനാധിപത്യം തരംതാഴുന്ന അവസ്ഥയിലേക്ക് എത്തിയത് കൈയുംകെട്ടി നോക്കി നിൽക്കുകയാണ് അധികാരികളും. സംഭവത്തിൽ പ്രതികരിക്കാൻ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയാറായതു പോലും ദിവസങ്ങൾക്കു ശേഷമാണ്. താൻ ഭരിക്കുന്ന സംസ്ഥാനത്ത് മനുഷ്യനും പശുവും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് ആവർത്തിച്ചപ്പോൾ കേവലം പശുവിന്റെ ജഡത്തിന് പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടു മനുഷ്യജീവൻ വില നൽകേണ്ടി വരുമെന്ന് ആരും ഓർത്തില്ല.
കലാപത്തിനിടെ സുബോധ് കുമാർ കൊല്ലപ്പെടുകയായിരുന്നുവെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റേതുകൊലപാതകമായിരുന്നു എന്നു സംശയിക്കത്തക്ക വസ്തുതകളിലേക്കാണ് തെളിവുകൾ നയിക്കുന്നത്. ബിജെപിയുടെ കണ്ണിൽ കരടായിരുന്ന സുബോധ് കുമാർ കലാപത്തിൽ കൊല്ലപ്പെടുകയായിരുന്നു എന്നു വെളിപ്പെടുത്തിക്കൊണ്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാക്കൾക്ക് സുബോധ് കുമാർ സിംഗിനോട് വിരോധമുണ്ടായിരുന്നെന്നും മൂന്നു മാസം മുമ്പ് ഇദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്യാൻ ഇവർ ഇടപെട്ടിരുന്നതായും മാധ്യമങ്ങളും റിപ്പോർ്ട്ട ചെയ്യുന്നു.
റിപ്പോർട്ട് പ്രകാരം സുബോധ് കുമാറിനെ ട്രാൻസ്ഫർ ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ ഒന്നിന് ബിജെപി നേതാക്കൾ ബുലന്ദ്ശഹർ എംപി ബോല സിംഗിന് കത്തയച്ചിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മതപരിപാടികൾക്കു തടസം നിൽക്കുകയും ഇതിൽ ഇടപെടലുകൾ നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു എംപിക്ക് കത്ത് നൽകിയത്. ആറ് ബിജെപി അംഗങ്ങൾ ഒപ്പിട്ട കത്ത് നൽകിയിരുന്നതായിരി ബിജെപി ജനറൽ സെക്രട്ടറി സഞ്ജയ് ശ്രോടിയയും സ്ഥിരീകരിക്കുന്നു.
ഹിന്ദുമത പരിപാടികൾക്ക് തടസം നിൽക്കുന്ന ശീലം ഈ പൊലീസ് ഓഫീസർക്കുണ്ടായിരുന്നെന്നും തന്മൂലം ഹിന്ദുസമൂഹത്തിൽ സുബോധ് കുമാർ പൊതുസമ്മതനല്ലായിരുന്നെന്നുമാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനാൽ സുബോധ് കുമാറിനേയും മറ്റു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരേയും എത്രയും പെട്ടെന്ന് സ്ഥലം മാറ്റുകയും ഇവർക്കെതിരേ ഡിപ്പാർട്ട്മെന്റ് നടപടികൾ സ്വീകരിക്കുകയും വേണമെന്നും രണ്ടു പാരഗ്രാഫുള്ള കത്തിൽ പറയുന്നു.
സുബോധ് കുമാറിന്റെ മരണം കൊലപാതകമെന്ന് വിശേഷിപ്പിക്കാൻ ഇനിയും ഒട്ടേറെ തെളിവുകളുണ്ട്. 2015 സെപ്റ്റംബർ 28ന് ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്ക് സൈഫി എന്ന അമ്പത്തിരണ്ടുകാരന്റെ കൊലപാതകവും തുടർന്നുണ്ടായ അന്വേഷണവുമാണ് ഇതിലൊന്ന്. അഖ്ലാക്കിന്റെ വീട്ടിലെ ഫ്രഡ്ജിൽ പശുവിറച്ച് സൂക്ഷിച്ചിട്ടുണ്ട് എന്നാരോപിച്ചാണ് ആൾക്കൂട്ടം ഇയാളെ ആക്രമിച്ചതും കൊലചെയ്തതും. എന്നാൽ അഖ്ലാക്കിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് ആട്ടിറച്ചിയായിരുന്നുവെന്നാണ് പിന്നീട് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അന്ന് ജാർച്ച പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ആളായിരുന്നു ബുലന്ദ്ശഹറിൽ കൊല്ലപ്പെട്ട സുബോധ് കുമാർ. ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ് അഖ്ലാക്ക് വധത്തിൽ പ്രതികളെ പിടികൂടാനും തെളിവുകൾ കൈക്കലാക്കാനും വഴിയൊരുക്കിയത്.
അഖ്ലാക്കിനെ കൊന്ന സംഘത്തിലെ പതിനെട്ടു പേരെയും കാലതാമസം കൂടാതെ അറസ്റ്റ് ചെയ്തതും സുബോധ്കുമാറായിരുന്നു. അന്നു മുതൽ തന്നെ ബിജെപിയുടെ അതൃപ്തി പിടിച്ചുപറ്റിയ ഈ പൊലീസ് ഓഫീസർക്ക് ബുലന്ദ്ശഹർ ജില്ലയിലെ സിയാന മേഖലയിലെ ആൾക്കൂട്ട ആക്രമണത്തിൽ ജീവത്യാഗം ചെയ്യേണ്ടി വന്നുവെന്നതാണ് ദുഃഖകരമായ വസ്തുത.
സയ്ന മേഖലയിലെ മഹൗ ഗ്രാമത്തിന്റെ വനപ്രദേശത്ത് മുപ്പതോളം പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന മാലിന്യങ്ങൾ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് ബുലന്ദ്ഷഹറിൽ മൂന്നിന് രാവിലെ പതിനൊന്ന് മണിയോടെ ഒരു കൂട്ടമാളുകൾ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. ഗോവധത്തെ കുറിച്ച് അന്വേഷിക്കാമെന്ന് ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു. അക്രമികൾ പൊലീസ് എയ്ഡ് പോസ്റ്റും പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു.
അക്രമികൾ പൊലീസിന് നേർക്ക് നടത്തിയ കല്ലേറിൽ സുബോധ് കുമാർ സിംഗിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ സുബോദ് കുമാർ സിംഗിനേയും കൊണ്ട് സഹപ്രവർത്തകർ ആശുപത്രിയിലേക്ക് പോകും വഴി ഇവർക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. വെടിയുണ്ട തലച്ചോറിൽ തറച്ച നിലയിലായിരുന്നു കൊല്ലപ്പെടുമ്പോൾ ഇൻസ്പെക്ടർ സുബോധ് കുമാർ. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും (20) കൊല്ലപ്പെട്ടിരുന്നു. ഇയാൾ അക്രമത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് കരുതപ്പെടുന്നത്. വെടിയേറ്റു തന്നെയാണ് സുമിത്കുമാറും കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോർട്ട് റിപ്പോർട്ട്.
ഗോവധത്തിന്റെ പേരിൽ ജനവികാരം ഇളക്കി മതവികാരം വൃണപ്പെടുത്താനും അത് വോട്ടാക്കി മാറ്റാനുമുള്ള സംഘ്പരിവാർ ശ്രമമാണെന്നാണ് പൊതുവേ ആരോപണമുയർന്നിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ വർഗീതതയുടെ പേരിൽ രാജ്യത്തെ ജനങ്ങളെ വേർതിരിക്കുമ്പോൾ ഹിന്ദു തീവ്രവാദം പിടിമുറുക്കിയതിന്റെ ഉത്തമഉദാഹരണമാണ് ബുലന്ദ്ശഹർ സംഭവം.
പശുസംരക്ഷണത്തിന്റെ പേരിൽ കൊലപാതകങ്ങളും കലാപങ്ങളും വാഴുമ്പോൾ അത് ജനാധിപത്യത്തിനു നേരേയുള്ള വെല്ലുവിളിയാണെന്നോ പറയാൻ സാധിക്കൂ. പ്രലോഭനങ്ങൾക്കു വഴങ്ങാത്ത സുബോധ് കുമാർ കലാപത്തിനിടെ കൊല്ലപ്പെടുമ്പോൾ ഇത്തരത്തിൽ മുമ്പും ജീവൻ വെടിഞ്ഞവരെ നമുക്ക് മറക്കാൻ സാധിക്കില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുംബൈ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവൻ ഹേമന്ത് കാർക്കറെയും ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊറാബുദ്ധീൻ വ്യാജഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേട്ടുകൊണ്ടിരുന്ന ജസ്റ്റീസ് ഗോപാൽ ഹർകിഷൻ ലോയയുടെ മരണവും ഈയവസരത്തിൽ ജനമനസുകളിൽ ഉയർന്നുവന്നിരിക്കുന്നവയാണ്. സൊറാബുദ്ധീൻ കേസിന്റെ അടുത്ത ഹിയറിംഗിന് വെറും രണ്ടാഴ്ച മാത്രം ബാക്കി കിടക്കെയാണ് 2014-ന് നാഗ്പൂരിലെ സർക്കാർ അഗതിമന്ദിരത്തിൽ വച്ച് നാല്പത്തെട്ടുകാരനായ ജസ്്റ്റീസ് ലോയ മരണപ്പെടുന്നത്. ലോയയുടെ ദുരൂഹമരണവും സുബോധ്കുമാറിന്റെ കൊലപാതകത്തിന്റെ അടിസ്ഥാനത്തിൽ കൂട്ടിവായിക്കാവുന്ന ഒന്നാണ്.
സുബോധ്കുമാർ വധത്തിൽ ആരോപണ വിധേയനായ സൈനികൻ പിടിയിലായെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് പൂർണതോതിൽ നീതി ലഭിക്കുമോയെന്ന കാര്യം കണ്ടറിയണം. ജിതേന്ദ്രമാലിക് എന്ന ജീതുഫൗജിയാണ് ശ്രീനഗറിലെ സൈനിക യൂണിറ്റ് കസ്റ്റഡിയിലെടുത്തത്. താൻ കുറ്റവാളിയാണെന്ന പൊലീസ് ആരോപണം ജീതു നിഷേധിച്ചിട്ടുണ്ട്. തന്നെ കേസിൽ കുടുക്കുകയായിരുന്നുവെന്നും സംഭവ സമയത്ത് താൻ അവിടെയുണ്ടായിരുന്നില്ലെന്നും അയാൾ പറയുന്നു. ഗോസംരക്ഷണവും മറ്റും ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി കത്തിനിൽക്കുമ്പോൾ പശുവിന്റെ പേരിൽ ഇനിയെത്ര പേർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ്. വർഗീയത മുഖ്യതെരഞ്ഞെടുപ്പു വിഷയമാക്കി ബിജെപി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ കോൺഗ്രസും അറിയാതെ തന്നെ ഹിന്ദുത്വവാദം ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നത് കാണുമ്പോൾ ഇന്ത്യയുടെ മതേതരത്വ മൂല്യത്തിന് ഇനി എന്തുവിലയെന്ന് തോന്നിയില്ലെങ്കിലാണ് അത്ഭുതം!
Stories you may Like
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- രാജ്യംവിട്ട 19 ഖലിസ്താൻ ഭീകരരുടെ സ്വത്തുവകകൾ കണ്ടുകെട്ടും
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- ജസ്റ്റിൻ ട്രൂഡോ വെളുപ്പിക്കുന്ന നിജ്ജർ കൊടുംഭീകരനെന്ന് ഇന്റലിജൻസ് രേഖകൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്