മുസ്ലിംലീഗിനുള്ളിൽ മുസ്ലിംങ്ങൾക്ക് മാത്രമല്ല നിലനിൽപ്പുള്ളത്, മറ്റു സമുദായക്കാർക്കുമുണ്ട്; സംസ്ഥാനത്തൊട്ടാകെ നിരവധി മുസ്ലിം ഇതര മതസ്ഥർ കോണി അടയാളത്തിൽ മത്സരിച്ച് ജനപ്രതിനിധികൾ ആയിട്ടുണ്ട്; ഞാൻ നാലുതവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്; രണ്ട് തവണ എന്നെ എംഎൽഎയുമാക്കിയിട്ടുണ്ട്; എന്നെ പോലെ മറ്റാരോടു ചോദിച്ചാലും അവർക്കും പറയാനുള്ളത് പാർട്ടി പരിഗണിച്ചതിന്റെ കഥകളാകും; മുസ്ലിംലീഗിൽ മുസ്ലിം ഇതര മതസ്ഥർക്ക് നിലനിൽപ്പില്ലെന്ന ആക്ഷേപത്തിന് മറുപടിയുമായി യുസി രാമൻ
ജാസിം മൊയ്തീൻ
കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ടൊരു രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. കേരള നിയമസഭയിൽ യുഡിഎഫിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുമാണ് മുസ്ലിംലീഗ്. ഒരു പക്ഷെ മത്സരിക്കാൻ കൂടുതൽ സീറ്റുകൾ കിട്ടിയിരുന്നെങ്കിൽ കോൺഗ്രസിനേക്കാളേറെ എംഎൽഎമാർ ഉണ്ടാകുമായിരുന്ന പാർട്ടി കൂടിയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗിനെ സംബന്ധിച്ച് പലപ്പോഴും കേൾക്കാറുള്ള നിരവധി ആക്ഷേപങ്ങളിൽ ഒന്നാണ് ആ പാർട്ടി മുസ്ലംമതവിഭാഗക്കാർക്ക് മാത്രമുള്ളതാണെന്നും, അവർക്ക് മാത്രമാണ് ആ പാർട്ടിയിൽ അംഗത്വവും നിലനിൽപുമുള്ളൂ എന്നുള്ളത്. എന്നാൽ അത്തരം പ്രചരണങ്ങളെയും ധാരണകളെയുമെല്ലാം അസ്ഥാനത്താക്കി മുസ്ലി ലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച് രണ്ട് തവണ എംഎൽഎ ആയ ആളാണ് യുസി രാമൻ.
നാല്് തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചത്. അദ്ദേഹമിപ്പോൾ മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ദളിത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ്. ഇത്തരം പ്രചരണങ്ങളെല്ലാം അവാസ്തവമാണെന്നും തന്നെപ്പോലെ നിരവധി പേർ മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച് ജനപ്രതിനിധികളായിട്ടുണ്ടെന്നും യുസി രാമൻ മറുനാടൻ മലയാളിയോട് പറയുന്നു.
മുസ്ലിം ലീഗിനകത്ത് മുസ്ലിങ്ങളല്ലാത്തവർക്ക് നിലനിൽപുണ്ടോ? മുസ്ലിം ലീഗിൽ എല്ലാവിധ ജാതി മത വിഭാഗങ്ങൾക്കും നിലനിൽപുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ് ഞാൻ. ഞാൻ മുസ്ലിം ലീഗിന്റെ ശാഖതലം മുതൽ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളിൽ പ്രവർത്തിച്ചുണ്ട്. ഇപ്പോഴും തുടരുകയും ചെയ്യുന്നു. നിലവിൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. ഞാൻ മാത്രമല്ല എന്നെപോലുള്ള പതാനിയിരക്കണക്കിന് മുസ്ലിം ഇതര മതസ്ഥർ മുസ്ലിംലീഗ് പാർട്ടിയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കുന്നവരുണ്ട്. കൂടുതൽ എസ് സി, എസ്ടി, മറ്റു ദളിത് വിഭാഗങ്ങളിൽ പെട്ട പ്രവർത്തകരാണ്. നമ്മളീ സംസാരിക്കുന്ന സമയത്ത് മാത്രം സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുത്തുകളിൽ മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച 172 അംഗങ്ങളുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണിക്കൃഷ്ണൻ മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച് ജയിച്ചയാളാണ്.
അദ്ദേഹമിന്ന് ഇന്ത്യൻ യൂണിയൻ ദളിത് ലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. കഴിഞ്ഞ തവണ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എ ദേവകിയും മുസ്ലിംലീഗിന്റെ ബാനറിൽ മത്സരിച്ച് വിജയിച്ചയാളാണ്. സംവരണ സീറ്റിൽ മാത്രമല്ല ഇവരൊന്നും മത്സരിക്കുന്നത്. മുസ്ലി ലീഗിന്റെ തന്നെ സജീവമായൊരു പോഷക ംസഘടനയായ വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറിമാരിലൊരാളായ വയനാട് ഇരുളം സ്വദേശിയും ആദിവാസി വിഭാഗത്തിൽ പെട്ടയാളുമായ ജയന്തിരാജൻ മത്സരിച്ചത് ജനറൽ സീറ്റിൽ മുസ്ലിംലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച് ജയിച്ച് അവിടെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണായി പ്രവർത്തിക്കുന്നു. ആലപ്പുഴയിൽ നിന്നുള്ള ശ്യംസുന്ദർ മുസ്ലിം ലീഗിന്റെ കർഷകതൊഴിലാളി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുന്നു. അദ്ദേഹം ഒരു സവർണ്ണ വിഭാഗത്തിൽപെട്ടയാളാണ്. ഇത്തരത്തിൽ എല്ലാവിഭാഗത്തിലും പെട്ട ആളുകൾക്കും പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടിയാണ് മുസ്ലിംലീഗ്. എല്ലാ വിധ മതവിഭാഗക്കാർക്കും അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് തന്നെ പ്രവർത്തിക്കാനുള്ള സ്വതാന്ത്ര്യം ഈ പാർട്ടിയിലുണ്ട്.
മുസ്ലിം ലീഗിൽ എനിക്ക് അനർഹമായ പരിഗണനയാണ് ലഭിച്ചിട്ടുള്ളത്. മുസ്ലിംലീഗിനകത്ത് എനിക്ക് അനർഹമായ പരിഗണനയാണ് ലഭിച്ചിട്ടുള്ളത്. രണ്ട് തവണ കുന്ദമംഗലത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനും ജയിക്കാനുമുള്ള അവസരം പാർട്ടി എനിക്ക് തന്നിട്ടുണ്ട്. മൂന്നാം തവണ കുന്ദമഗലം ജനറൽ സീറ്റായിരുന്നിട്ട് കൂടി പാർട്ടി എന്നെ തന്നെ മത്സരിക്കാൻ നിയോഗിച്ചു. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ട് വിജയിക്കാനായില്ല. നാലാം തവണ ബാലുശ്ശേരിയിലും മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ ഞാൻ തന്നെ മത്സരിച്ചു.
ഇത്തരത്തിൽ നാലു തവണ മുസ്ലിം ലീഗ് എന്നെ നിയമസഭയിലേക്ക് മത്സരിപ്പിച്ചു. അതു കൂടാതെ കേരളമൊട്ടാകെ പ്രവർത്തന പരിധിയുള്ള ഹാൻവീവ് കോർപറേഷന്റെ ചെയർമാനായും അഞ്ച് വർഷം പ്രവർത്തിക്കാനുള്ള അവസരവും മുസ്ലിം ലീഗ് എനിക്ക് തന്നു.യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, സാക്ഷരതാ സമിതി അംഗം എന്നീ നിലയിലൊക്കെ പ്രവർത്തിക്കാനുള്ള ഭാഗ്യം മുസ്ലിം ലീഗ് എനിക്ക് തന്നിട്ടുണ്ട്. ഇത്തരത്തിൽ അനർഹമായ പരിഗണനയാണ് എനിക്ക് പാർട്ടിയിൽ ലഭിച്ചിട്ടുള്ളത്. ഞാൻ മത്സരിച്ച് നാലു തെരഞ്ഞെടുപ്പുകളിലും പാർട്ടി തന്നെയാണ് നേരിട്ട് പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയത്. മറ്റെല്ലാ സ്ഥാനാർത്ഥികൾക്കുമെന്ന പോലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കുള്ള ഫണ്ടും പാർട്ടിയിൽ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്.
ഞാനൊരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്. അതുകൊണ്ട് സാധാരണക്കാർക്കിടയിൽ ഏറ്റവും നന്നായി പ്രവർത്തിക്കാനും എനിക്ക് എന്റെ ജീവിതാനുഭവങ്ങൾ പഠമായിട്ടുണ്ട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎ ആയതിന് ശേഷമാണ് ഞാൻ മുസ്ലിം ലീഗിന്റെ അംഗത്വമെടുക്കുന്നത് പോലും. അവിടുന്നിങ്ങോട്ട് ഇതുവരെയും പാർട്ടി നേതൃത്വത്തിൽ നിന്നോ പ്രവർത്തകരിൽ നിന്നോ എനിക്ക് യാതൊരു അവഗണനയും നേരിടേണ്ടി വന്നിട്ടില്ല എന്നു മാത്രമല്ല വളരെയധികം പരണഗന ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗിലെ ഏറ്റവും വലിയ നേതൃത്വമാണ് പാണക്കാട് കുടുംബാഗംങ്ങൾ. അവരുമായി വളരെയടുത്ത ബന്ധമാണ് എനിക്കുള്ളത്. മാസത്തിലൊരിക്കലെങ്കിലും ഞാൻ അവിടെ പോകാറുണ്ട്.
ഈ പ്രദേശങ്ങളിൽ എവിടെയെങ്കിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വന്നാൽ എന്നെ അന്വേഷിക്കാറുണ്ട്. ഞാൻ പോയിക്കാണാറുമുണ്ട്. ഇത് എന്റെ മാത്രം അനുഭവമല്ല. എന്നെപോലെ നിരവധി പേർ വിവിധ മതങ്ങളിൽ പെട്ടവരും മതമില്ലാത്തവരും ഈ പാർട്ടിക്കകത്തുണ്ട്. അവരോടൊക്കെ ചോദിച്ചാലും അവർക്കും പറയാനുണ്ടാകും ഇത്തരത്തിൽ പാർട്ടി അവരെ പരിഗണിച്ചതിന്റെ കഥകൾ തന്നെയാകും. അതു കൊണ്ട് മുസ്ലിം ലീഗ് മുസ്ലിം മതവിഭാഗത്തിന്റെ മാത്രം സംഘടനയാണെന്നും ഇതര മതക്കാർക്ക് ആ പാർട്ടിയിൽ ്സ്ഥാനമില്ലെന്നുമെല്ലാമുള്ള പ്രചരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- 'രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പ്രത്യേക പൂജകളും മംഗളാരതിയും നടത്തണം'
- അയോധ്യ ക്ഷേത്രനിർമ്മാണം വൈകിയതിൽ രാമനോട് ക്ഷമ ചോദിക്കുന്നെന്ന് പ്രധാനമന്ത്രി
- ദേശീയ ഗുസ്തി ഫെഡറേഷൻ ഭരണത്തിന് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കണം
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍