ഐപി ബിനുവിന് വിനയായത് കുമ്മനത്തിന്റെ ഓഫീസിൽ ബോംബ് എറിഞ്ഞ കേസു തന്നെ; വഞ്ചിയൂർ ബാബുവിനെ മറികടന്ന് ശ്രീകുമാർ മേയർ സ്ഥാനാർത്ഥിയാകുന്നത് ജില്ലാ സെക്രട്ടറിയേറ്റിനെ ബന്ധുബലത്തിൽ അനുകൂലമാക്കി; ജില്ലാ കമ്മറ്റിയിലെ ചർച്ചയെന്ന പതിവ് പോലും തെറ്റിച്ച് മേയർ സ്ഥാനാർത്ഥി പ്രഖ്യാപനം; ബിജെപിയുമായുള്ള രഹസ്യ ധാരണയും കടകംപള്ളിയുടെ ബന്ധുവിന് തുണയാകും; കോൺഗ്രസും സ്ഥാനാർത്ഥിയെ നിർത്തുന്നതോടെ മേയർ ബ്രോ പ്രശാന്തിന്റെ പിൻഗാമിയായെത്തുക ശ്രീകുമാർ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ അടുത്ത മേയറായി സിപിഎമ്മിന്റെ കെ ശ്രീകുമാർ എത്തുമെന്ന് ഉറപ്പായി. പ്രതിപക്ഷത്തിന്റെ പൊതു സമ്മത സ്ഥാനാർത്ഥിയെന്ന ആശയം നടക്കാതെ പോകുന്നതു കൊണ്ടാണ് ഇത്. ബിജെപിയുടെ എംആർ ഗോപനാകും മേയർ സ്ഥാനാർത്ഥി. ഇതോടെ താമരയ്ക്ക് വോട്ട ചെയ്യാൻ കഴിയാത്ത കോൺഗ്രസിനും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തേണ്ടി വരും. മൂന്ന് പേർ മത്സരിക്കുമ്പോൾ ആദ്യ വോട്ടെടുപ്പിൽ കൂടുതൽ വോട്ട് കിട്ടുന്ന രണ്ട് പേർ അന്തിമ മത്സരത്തിന് യോഗ്യത നേടും. അതായത് അംഗബലം അനുസരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി ആദ്യ റൗണ്ടിൽ തന്നെ പുറത്താകും. അതിന് ശേഷം നടക്കുന്ന വോട്ടെടുപ്പിലും ബിജെപിക്ക് വോട്ട് ചെയ്യാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ട് തന്നെ അവർ വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കും. സിപിഎമ്മിന്റെ സ്ഥാനാർത്ഥി അംഗ ബലത്തിന്റെ കരുത്തിൽ ജയിക്കുകയും ചെയ്യും. ഇതോടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം സിപിഎമ്മിന് നിലനിർത്താനും കഴിയും.
പൊതു സമ്മത സ്ഥാനാർത്ഥിയെ നിർത്തുന്നതിനെ കുറിച്ച് കോൺഗ്രസ് ആശയം മുന്നോട്ട് വച്ചിരുന്നു. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച ഒരാളെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയായി അവതരിപ്പിക്കാമെന്നതായിരുന്നു നിർദ്ദേശം. എങ്ങനേയും സിപിഎമ്മിനെ കോർപ്പറേഷൻ ഭരണത്തിൽ നിന്ന് പുറത്താക്കാനായിരുന്നു ഇത്. ബിജെപിയും ഇതിനെ പിന്തുണച്ചു. ഇടതു പക്ഷത്ത് നിന്നൊരു കക്ഷി നേതാവിനെ അടർത്തിയെടുത്ത് മത്സരിപ്പിക്കുന്നതു പോലും പരിഗണിച്ചു. എന്നാൽ ഇടയ്ക്ക് വച്ച് ബിജെപി നിലപാട് മാറ്റി. സിപിഎം മേയർ വന്നോട്ടെയെന്ന തീരുമാനം അവർ എടുത്തു. ഇതോടെയാണ് മേയർ സ്ഥാനാർത്ഥിയായി ശ്രീകുമാർ തന്നെ എത്താൻ സാഹചര്യമൊരുങ്ങുന്നതും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന്റെ ഭാര്യയുടെ അച്ഛനാണ് ശ്രികുമാർ. കടകംപള്ളിയുടെ ഇടപടെലാണ് ശ്രീകുമാറിനെ മേയർ ആക്കുന്നതെന്നും സൂചനയുണ്ട്. സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ പോലും മേയർ സ്ഥാനാർത്ഥിയെ കുറിച്ച് ചർച്ച ചെയ്തില്ല. കടകംപള്ളിയെ പിന്തുണയ്ക്കുന്നവർ മാത്രമുള്ള ജില്ലാ സെക്രട്ടറിയേറ്റിനെ കൊണ്ട് തീരുമാനം എടുപ്പിക്കുകയായിരുന്നു.
ക്രിമിനൽ കേസിലെ പ്രതിയായ ഐപി ബിനുവിനെ സ്ഥാനാർത്ഥിയാക്കാനും മേയറാക്കാനും ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ ബിജെപി ഓഫീസിൽ ബോംബ് എറിഞ്ഞ കേസിലെ പ്രതി മേയറാകുന്നത് ദേശീയ തലത്തിൽ തന്നെ സിപിഎമ്മിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായിരിക്കെ നടത്തിയ ബോംബേറ് ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയിരുന്നു. കുമ്മനത്തെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് ബിജെപിയും ആരോപിച്ചു. സിസിടിവി തെളിവുള്ളതു കൊണ്ട് ബിനുവിനെ അറസ്റ്റ് ചെയ്യേണ്ടിയും വന്നു. ഏറെ കാലത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയ ബിനുവിന് സിപിഎം അണികളിൽ വലിയ സ്വീകാര്യത കിട്ടി. ഇത് ജില്ലാ നേതാക്കളെ പോലും അത്ഭുതപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് ബിനുവിനെ ജില്ലാ നേതാക്കൾ വെട്ടുന്നതും. ഇതിന് കുമ്മനത്തിനെ ആക്രമിച്ചുവെന്ന ആരോപണം അവർ തന്നെ പാർട്ടി ഫോറങ്ങളിൽ ഉയർത്തി. ഇതോടെയാണ് ശ്രീകുമാറിന്റെ മേയർ സ്ഥാനത്തേക്കുള്ള വരവ് അനായാസമാകുന്നത്.
ചാക്കയിൽ നിന്നുള്ള കൗൺസിലറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാണ് കെ. ശ്രീകുമാർ. മുതിർന്ന അംഗമെന്ന പരിഗണനയും കൗൺസിലർമാർക്കിടയിലെ സ്വാധീനവുമാണ് ശ്രീകുമാറിന് തുണയായത്. അതേസമയം അന്തിമ തീരുമാനം സിപിഎം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും. അതുകൊണ്ട് തന്നെ ശ്രീകുമാറിനെ ഇനി മാറ്റാനും സാധ്യതയുണ്ട്. എന്നാൽ കടകംപള്ളിയുടെ ബന്ധുവിനെ ഇനിയാരും വെട്ടില്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. വി.കെ പ്രശാന്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം കോർപറേഷനിൽ മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തുന്നത്. 2015-ൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം കൂടിയായ ശ്രീകുമാറിനെ മേയർ സ്ഥാനത്തേക്ക് പാർട്ടി നേതൃത്വം പരിഗണിച്ചിരുന്നു. എന്നാൽ അന്ന് യുവ കൗൺസിലറായ വി.കെ പ്രശാന്തിന് നറുക്ക് വീഴുകയായിരുന്നു. അന്ന് മേയർ സ്ഥാനം വീതം വയ്ക്കാനുള്ള അനൗദ്യോഗിക ധാരണയും ഉണ്ടായിരുന്നു. എന്നാൽ പ്രശാന്തിന് ലഭിച്ച പിന്തുണ കാരണം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
നെടുംങ്കാട് വാർഡിൽ നിന്നും വിജയിച്ച എസ് പുഷ്പലതയാണ് നിലവിൽ പാർട്ടിയിലെ സീനിയർ കൗൺസിലർ. എന്നാൽ അടുത്ത തവണ മേയർ പദവി വനിതാ സംവരണമായതിനാൽ അവരെ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായം ജില്ലാ നേതാക്കൾ ചർച്ചയായി ഉയർന്നു വന്നു. പുന്നയ്ക്കാമുകൾ കൗൺസിലർ ആർ.പി ശിവജി, വഞ്ചിയൂർ കൗൺസിലർ പി ബാബു എന്നിവരെയും മേയർ സ്ഥാനത്തേക്ക് ജില്ലാ കമ്മിറ്റി സജീവമായി പരിഗണിച്ചിരുന്നു. ഇവർക്കൊന്നും ജില്ലാ സെക്രട്ടറിയേറ്റിലെ നേതാക്കളുടെ പിന്തുണയുണ്ടായില്ല. നേമം കൗൺസിലർ എം.ആർ ഗോപൻ ബിജെപി സ്ഥാനാർത്ഥിയാകും. യു.ഡി.എഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കും. നവംബർ 12നാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ തിരഞ്ഞെടുപ്പ്. മുൻ മേയർ വി.കെ പ്രശാന്ത് എംഎൽഎ ആയതിനെ തുടർന്നാണ് മേയർ സ്ഥാനം ഒഴിവുവന്നത്. നിലവിൽ എൽ.ഡി.എഫിന് 37, ബിജെപി 35, യു.ഡി.എഫ് 17 എന്നിങ്ങനെയാണ് കോർപ്പറേഷനിലെ സീറ്റ് നില. ഈ സാഹചര്യത്തിലാണ് പ്രശാന്തിന്റെ പിൻഗാമിയായി പ്രശാന്ത് എത്തുമെന്ന് ഉറപ്പാകുന്നത്. സിപിഐഎമ്മിന് നഗരസഭയിൽ തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ഭരണം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു.
അഭിഭാഷകനായിരുന്ന പ്രശാന്ത് അപ്രതീക്ഷിതമായാണ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്കെത്തുന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ.എന്നാൽ അധികം വൈകാതെ തന്നെ വികസന പ്രവർത്തനങ്ങളിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും മേയർ തിരുവനന്തപുരത്തുകാർക്ക് പ്രിയപ്പെട്ടവനായി. മികച്ച നഗരസഭയ്ക്കുള്ള കേന്ദ്രസർക്കാറിന്റെ മാഹാനഗരപാലിക അവാർഡ്, മാലിന്യസംസ്കരണത്തിനുള്ള സ്വച്ഛത എക്സലൻസ് അവാർഡ് തുടങ്ങിയവ തിരുവനന്തപുരത്തെ തേടിയെത്തിയത് ഇദ്ദേഹത്തിന്റെ ഭരണമികവായി ഉയർത്തിക്കാട്ടപ്പെട്ടതും മണ്ഡലത്തിൽ പ്രശാന്തിന് സ്വാധീനം വർധിപ്പിച്ചു. 2019 ലെ മഹാപ്രളയമാണ് തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനെ കേരളത്തിന്റെ തന്നെ 'മേയർ ബ്രോ' ആക്കിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇടതടവില്ലാതെ ദുരിതാശ്വാസ സാമഗ്രികൾ ആവശ്യക്കാരിലെത്തിക്കുന്നതിനും മേയറുടെ നേതൃത്വത്തിൽ അഹോരാത്രം നടന്ന ശ്രമങ്ങൾ സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ജനപ്രിയത തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി പോരിനിറങ്ങിയ പ്രശാന്തിനെ വിജയത്തിലേക്ക് നയിച്ചതും.
സ്കൂൾ- കോളേജ് തലത്തിൽ എസ്എഫ്ഐ പ്രവർത്തകനായി തുടങ്ങിയ പ്രശാന്ത് ലോ അക്കാദമിയിലെ പഠന കാലത്താണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പഠനം പൂർത്തിയാക്കി അഭിഭാഷകനായി പ്രാക്ടീസ് തുടരുമ്പോഴും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിൽ നിന്നാണ് സിപിഎമ്മിനായി പ്രശാന്ത് ആദ്യമായി മത്സരിക്കാനിറങ്ങിയത്. കന്നിമത്സരത്തിൽ തന്നെ ജയം. പിന്നീട് കഴക്കൂട്ടം കോർപറേഷനിൽ ആയപ്പോഴും വീണ്ടും മത്സരിച്ച് കോർപ്പറേഷനിലെ തന്നെ മികച്ച ഭൂരിപക്ഷത്തോടെ ജയം നിലനിർത്തി. പിന്നീടായിരുന്നു അപ്രതീക്ഷിതമായി മേയർ സ്ഥാനം പ്രശാന്തിനെ തേടിയെത്തിയത്. ആ സീറ്റിലിരുന്നു കൊണ്ടുള്ള ഭരണമികവ് ഇപ്പോൾ നിയമസഭയിലേക്കും വഴി തുറന്നു. ഇതാണ് ശ്രീകുമാറിനെ മേയറാക്കുന്നത്.
Stories you may Like
- 'എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും' ബിനു അടിമാലി
- കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി.പി. എമ്മിന് തിരിച്ചടി
- ബാങ്ക് മാനേജരും ബിനുവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
- മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി
- ബിനു അടിമാലിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്