മേഘാലയയിൽ ഒറ്റ രാത്രി കൊണ്ട് കോൺഗ്രസിനെ നിലംപരിശാക്കി; കേരളത്തിലും ഒരുകണ്ണ് വച്ച് മമത ബാനർജി; ദീദി ഇവിടെ പയറ്റുക അടിസ്ഥാന വർഗ രാഷ്ട്രീയം; കോൺഗ്രസിലെ ചേരിപ്പോര് മുതലെടുക്കാൻ തൃണമൂൽ നീക്കം; കരുക്കൾ നീക്കുന്നത് കോൺഗ്രസിന്റെ മുൻ രാഷ്ട്രീയ ചാണക്യൻ
കെ വി നിരഞ്ജൻ
കോഴിക്കോട്: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ വിശാല ഐക്യം രൂപപ്പെടുത്തുന്ന തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി തന്റെ രാഷ്ട്രീയ സാമ്രാജ്യം കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കത്തിൽ.
മേഘാലയയിൽ പന്ത്രണ്ട് കോൺഗ്രസ് എം എൽ എ മാരെ അടർത്തിയെടുത്ത് ഒറ്റ രാത്രി കൊണ്ട് അവിടുത്തെ മുഖ്യ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസ് ഓരോ സംസ്ഥാനത്തും തങ്ങൾക്കുള്ള സ്വീകാര്യത വർധിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിലും പാർട്ടി ഘടകത്തെ സജീവമാക്കാനുള്ള നീക്കം മമതയും കൂട്ടരും ആരംഭിച്ചിരിക്കുകയാണ്. ഇതിന് ചുക്കാൻ പിടിക്കുന്നത് കോൺഗ്രസിന് മുൻ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ തന്ത്രമൊരുക്കിയ പ്രശാന്ത് കിഷോറാണ്.
നരേന്ദ്ര മോദിയുടെ ബിജെപിയെ നേരിടാൻ കേരളം കഴിഞ്ഞ തവണ തിരഞ്ഞെടുത്തത് വയനാട് പാർലമെന്റിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധിയെയായിരുന്നു. ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യതയ്യാർജിച്ച പിണറായി സർക്കാർ ഭരിക്കുമ്പോഴായിരുന്നു കേരളത്തിന്റെ രാഷ്ട്രീയ മനസ് രാഹുൽ ഗാന്ധിക്കൊപ്പം നിന്നത്. ഫാസിസത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ ഒന്നടങ്കം രാഹുൽ ഗാന്ധിയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു.
അമേഠിയിൽ തോൽവി ഏറ്റുവാങ്ങിയ രാഹുൽ ഗാന്ധി വയനാട്ടിൽ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിച്ചു കൊണ്ടാകും മോദിക്ക് ബദൽ ആകാനുള്ള രാഷ്ട്രീയം പയറ്റുക. ഇതിനെ പ്രതിരോധിക്കാൻ, രാഹുൽ ഗാന്ധിയെ പരിഹസിച്ചു കൊണ്ട് മമത രാഷ്ട്രീയ പോരാട്ടം ആരംഭിച്ചിരിക്കുന്നു. എപ്പോഴും വിദേശത്ത് പോയി ജീവിച്ചാൽ എങ്ങനെയാണ് നാട്ടിലെ കാര്യങ്ങൾ നോക്കാൻ സാധിക്കുക എന്നാണ് മമത കഴിഞ്ഞ ദിവസം ശരദ്പവാറുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
കോൺഗ്രസിനെ ആക്രമിച്ചുകൊണ്ട്, ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് സമർഥിക്കാനായിരിക്കും മമത ബാനർജി ശ്രമിക്കുക. കേരളത്തിൽ കോൺഗ്രസിനുള്ളിൽ രൂപം കൊണ്ട തർക്കങ്ങൾ തൃണമൂലിന്റെ രാഷ്ട്രീയ ചാണക്യൻ പ്രശാന്ത് കിഷോറിനും സംഘത്തിനും മുന്നിൽ വലിയ സാധ്യതകൾ തുറന്നിടുന്നു. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കോൺഗ്രസിൽ ഉയർത്തുന്ന പ്രതിഷേധ ശബ്ദം ഘടക കക്ഷികൾ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.
കോൺഗ്രസിൽ നിന്ന് കൂടുതൽ പേർ തൃണമൂൽ കോൺഗ്രസിന്റെ ക്യാമ്പിൽ എത്തിച്ചേരുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. കോൺഗ്രസ് കൂട്ടായ്മയായ നെഹ്റു യുവദർശന്റെ മുൻ വൈസ് ചെയർമാനും എസ് ഡി പി ഐ ദേശീയ കൗൺസിൽ അംഗവുമായിരുന്ന സി ജി ഉണ്ണി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് മമത ബാനർജിയുമായി ചർച്ചകൾ നടന്നുവെന്ന മാധ്യമറിപ്പോർട്ടുകൾ ഉണ്ട്.
ബംഗാളിൽ ആദിവാസി-ദളിത് - പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മകൾ രൂപപ്പെടുത്തി മൂന്നാം തവണയും ഭരണം പിടിച്ചെടുത്ത മമത ബാനർജി കേരളത്തിലും അടിസ്ഥാന വർഗ രാഷ്ട്രീയമാണ് ലക്ഷ്യമിടുന്നത്. മുത്തങ്ങ വെടിവെപ്പിനെ തുടർന്ന് പ്രതിരോധത്തിലായ എ കെ ആന്റണി സർക്കാറിന്റെ മുഖം രക്ഷിക്കാൻ സംസ്ഥാനത്തുടനീളം ആദിവാസി കൂട്ടായ്മ സംഘടിപ്പിച്ചതിലൂടെ ശ്രദ്ധേയനായ സി ജി ഉണ്ണിയെ മമത ബാനർജിയും പ്രശാന്ത് കിഷോറും പാർട്ടിയിലേക്ക് ക്ഷണിച്ചത് കേരളത്തെ ഗൃഹപാഠം ചെയ്തിട്ടാണെന്നാണ് പുറത്തു വരുന്ന സൂചനകൾ.
കോൺഗ്രസ് പുറത്താക്കിയ മമ്പറം ദിവാകരൻ, എവി ഗോപിനാഥ്, എൻ സി പി വിമതൻ മാണി സി കാപ്പൻ, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന നടപടിക്ക് വിധേയരായ മറ്റ് നേതാക്കളെയും അതോടൊപ്പം കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികളെയും ഇതേ മാതൃകയിൽ തൃണമൂലിലേക്ക് അടുപ്പിക്കാനാണ് പ്രശാന്ത് കിഷോറിന്റെ നീക്കം.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും കമ്മിറ്റികൾ രൂപീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് പുനഃസംഘടിപ്പിക്കാനാണ് ദേശീയ നേതൃത്വം നിലവിലെ സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദ്ദേശം. ഇതോടൊപ്പം പോഷക സംഘടനകളായ മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ് , സാംസ്കാരിക സംഘടനകൾ എന്നിവയും നിലവിൽ വരും. നിലവിൽ കേരളത്തിൽ അഞ്ച് ജില്ലാ കമ്മിറ്റികളാണ് തൃണമൂൽ കോൺഗ്രസിനുള്ളത്. മനോജ് ശങ്കരനെല്ലൂർ പ്രസിഡന്റും സുഭാഷ് കുണ്ടന്നൂർ ജനറൽ സെക്രട്ടറിയും ഷംസും പൈനിങ്ങൾ വർക്കിങ് പ്രസിഡന്റുമായ കമ്മിറ്റിയാണ് നിലവിൽ നേതൃത്വം നൽകുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കന്മാരും പ്രവർത്തകരും തൃണമൂൽ കോൺഗ്രസിന്റെ പാളയത്തിൽ എത്തിച്ചേരുമെന്നാണ് സംസ്ഥാന നേതൃത്വം വെളിപ്പെടുത്തുന്നത്. ഇന്ന് കണ്ണൂരിൽ നൂറോളം പ്രവർത്തകരാണ് വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് തൃണമൂലിൽ ചേരുന്നത്. കോഴിക്കോട് വെച്ച് ചേരുന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് സി ജി ഉണ്ണി നേതൃത്വം നൽകുന്ന കോൺഗ്രസ് കൂട്ടായ്മയുടെ ലയന സമ്മേളനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയെന്നും സൂചനകൾ വരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍