തൃക്കാക്കര പ്രചരണച്ചൂടിൽ; മണ്ഡലത്തെ ഇളക്കിമറിച്ച് റോഡ് ഷോകളും തെരുവ് നാടകങ്ങളും സെമിനാറുകളുമായി മൂന്ന് മുന്നണികൾ; ആവേശത്തിൽ പ്രവർത്തകർ; നിർണായകം ജനക്ഷേമ സഖ്യത്തിന്റെ നിലപാടുകൾ
അർജുൻ ശ്രീകുമാർ
കൊച്ചി: തൃക്കാക്കര ഇലക്ഷൻ ചൂടിലേക്ക് അടുക്കുമ്പോൾ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൊഴിപ്പിക്കുകയാണ്. മെയ് 31ന് ഉപതിരിഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ തൃക്കാക്കരയെ ഇളക്കിമറിച്ചുള്ള റോഡ് ഷോകളും തെരുവ് നാടകങ്ങളും സെമിനാറുകളുമായെല്ലാം മുന്നണികൾ സജീവം. രാവിലെ ആരംഭിക്കുന്ന വോട്ട് അഭ്യർത്ഥന വൈകിട്ട് റോഡ് ഷോയോടുകൂടി സമാപിക്കുന്ന കാഴ്ചകളാണ് തൃക്കാക്കരയിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ശുഭ പ്രതീക്ഷയുമായി മുന്നിലെത്തുന്ന സ്ഥാനാർത്ഥികളെ നിറപുഞ്ചിരികളോടെ ജനം സ്വീകരിക്കുന്നു. മൂന്നു മുന്നണികളുടെയും പ്രവർത്തകരും അതിനപ്പുറം ആവേശത്തിലാണ്. ജനക്ഷേമ സഖ്യത്തിന്റെ നിലപാടുകൾ ജനവിധിയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ഒന്നാമതെത്താൻ ഉമാ തോമസ്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പടലപ്പിണക്കങ്ങൾകൊണ്ടും തർക്കങ്ങൾ കൊണ്ടും സ്ഥാനാർത്ഥി നിർണയം വൈകുന്നത് യു.ഡി.എഫിലാണ് എന്നാൽ പതിവിൽ നിന്നും വിപരീതമായി എതിർപ്പുകളോ തർക്കങ്ങളോ ഇല്ലാതെയാണ് മുൻ എംഎൽഎ പി.ടി തോമസിന്റെ ഭാര്യയായ ഉമാ തോമസിനെ യു.ഡി.എഫ് തിരഞ്ഞെടുത്തത്. വേഗത്തിലുള്ള സ്ഥാനാർത്ഥി നിർണയം മുന്നണിയെ കുറച്ചൊന്നുമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിച്ചത്. ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളുമായി ഉമാ തോമസ് കളം നിറഞ്ഞപ്പോൾ നേതാക്കളുടെയും പ്രവർത്തകരുടെയും ആവേശം വാനോളമായി. ഗ്രൂപ്പ് രാഷ്ട്രീയവും പിണക്കങ്ങളുമില്ലാതെ നേതാക്കൾ ഒരുമിച്ചപ്പോൾ യു.ഡി.എഫിന്റെ ചരിത്രത്തിലെ എക്കാലവും മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൊന്നായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇടംപിടിച്ചു. ജയം ഉറപ്പെന്ന് ഉമാ തോമസും യു.ഡി.എഫും വിശ്വസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ശക്തമായ പ്രചാരണപരിപാടികൾ തന്നെയാണ്. സ്ത്രീ വോട്ടർമാരുടെ പിന്തുണ ഉമയുടെ ആത്മവിശ്വാസത്തിന് കൂടുതൽ ശക്തി പകരുന്നത്. തുടക്കത്തിൽ സഹതാപതരംഗം ഉണ്ടാകില്ല എന്ന പലരുടെയും ആക്ഷേപങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് യു.ഡി.എഫിന്റെ പ്രചാരണപരിപാടികൾക്ക് ശേഷം ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. പി.ടി. തോമസിന്റെ ഭാര്യ എന്നതിനപ്പുറം എപ്പോഴും സാധാരണക്കാരായ ജനങ്ങൾക്ക് അഭയം നൽകാനാകുന്ന ജനപ്രതിനിധിയായി ഉമയെ ജനങ്ങൾ അംഗീകരിച്ചു എന്ന് പ്രവർത്തകർ പറയുന്നു. മറുനാടൻ മലയാളി നടത്തിയ സർവേയിലും വിജയ സാധ്യത ഉമാ തോമസിന് തന്നെയാണ്. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് പി.ടി അവസാനമായി എംഎൽഎ ആയി തൃക്കാക്കരയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. പി.ടി.തോമസ് 2021 ഡിസംബർ 21ന് വിട പറഞ്ഞതോടെയാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിത്വം അംഗീകരിച്ച് 15 മിനിറ്റിനകം ഉമ പ്രചാരണം തുടങ്ങി എന്നതാണ് ഇതിൽ എടുത്ത് പറയേണ്ടത്.
തൃക്കാക്കരയുടെ ഹൃദയം ചോദിച്ച് ഡോക്ടർ 'ജോ' ജോസഫ്
തൃക്കാക്കരയിൽ എൽ.ഡി .എഫിന്റെ സ്ഥാനാർത്ഥി നിർണയം അൽപ്പം വൈകിയത് മാറ്റി നിർത്തിയാൽ ശക്തമായ രീതിയിൽ തന്നെയാണ് എൽ.ഡി.എഫ് തൃക്കാക്കരയിൽ പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. 99 സീറ്റുകളിൽ നിന്നും 100 സീറ്റിലേക്ക് എത്തുക എന്ന ലക്ഷ്യത്തിലാണ് എൽ.ഡി.എഫ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പിണറായി വിജയന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ ബലം നൽകും എന്നതാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ലിസി ഹോസ്പിറ്റലിലെ ഹൃദയരോഗ വിദഗ്ദ്ധനായ ഡോ. ജോസഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി തന്നെയുണ്ട്. സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം പകരാൻ ഡോക്ടർക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ ജയം തൃക്കാക്കര ഇന്നേ വരെ കാണാത്ത വികസന പ്രവർത്തനങ്ങൾക്ക് സാക്ഷിയാകും എന്നാണ് എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നത്.
സഭയുടെ സ്ഥാനാർത്ഥിയാണെന്നുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു എന്തങ്കിലും ജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി. എഫ് ക്യാമ്പ്. ഇതിനിടെ കെ.വി തോമസിന്റെ വരവ് ഉപതെരഞ്ഞെടുപ്പിന് ദോഷകരമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെ സജീവ പ്രചാരണ പരിപാടികളിൽ നിന്നും കെ.വി. തോമസിനെ മാറ്റി നിർത്തുകയായിരുന്നു. സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം കാലങ്ങൾക്ക് ശേഷം തൃക്കാക്കരയിൽ സ്വന്തം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിൽ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്. മുന്നണിയുടെ ഈ തീരുമാനമാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കിയതും ആത്മവിശ്വാസം ഉയർത്താനും സാധിച്ചത്.
നില മെച്ചപ്പെടുത്താൻ എ.എൻ.ആർ
വിജയ സാധ്യത ഇരു മുന്നണികളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒട്ടും കുറക്കാതെ തന്നെയാണ് തൃക്കാക്കരയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് പരിപാടികളുമായി മുന്നോട്ട് പോകുന്നത്. യു.ഡി.എഫും എൽ.ഡി.എഫിന്റെയും പ്രഖ്യാപനം വന്നതിനും ഒരുപാട് വൈകിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി എ. എൻ. രാധാകൃഷ്ണനെ പ്രഖ്യാപിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും പദ്ധതികളും വിശദീകരിച്ചു കൊണ്ടാണ് പ്രചരണ പരിപാടികൾ. തൃക്കാക്കരയെ വലിയൊരു വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും വാഗ്ദാനമുണ്ട്. എംപിമാർ അടക്കമുള്ളവർ തൃക്കാക്കരയിലെത്തി പ്രചരണത്തിന് കൊഴുപ്പേകുന്നുണ്ട്. ഓരോ തവണയും വോട്ട് വിഹിതത്തിൽ ഉള്ള മുന്നേറ്റമാണ് എൻ.ഡി.എയ്ക്ക് ആശ്വാസം നൽകുന്നത്. അവസാനത്തെ തിരഞ്ഞെടുപ്പിൽ ഇരുപത്തിരണ്ടായിരം വോട്ടുകളാണ് എൻ.ഡി.എയ്ക്ക് ലഭിച്ചത്. ഈ ഉപതിരഞ്ഞെടുപ്പിലെ നില മെച്ചപ്പെടുത്താം എന്ന വിശ്വാസത്തിലാണ് എ. എൻ രാധാകൃഷ്ണനും ബിജെപിയും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍