ചാക്കോ പാർട്ടിയിലേക്ക് വന്നതിന് ശേഷം എൻസിപിക്ക് കഷ്ട കാലമാണെന്നും കഴിവില്ലെങ്കിൽ ഇട്ടിട്ടു പോകണമെന്നും പരസ്യമായി പ്രതികരിച്ചത് അച്ചടക്ക ലംഘനം; കുട്ടനാട്ടെ എംഎൽഎയെ താക്കീത് ചെയ്ത് ശരത് പവാർ; കേരളത്തിലെ വിഭാഗീയതയിൽ ദേശീയ നേതൃത്വം നിൽക്കുന്നത് ചാക്കോയ്ക്കൊപ്പം; തോമസ് കെ തോമസ് ഒറ്റപ്പെടുന്നു
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: എൻസിപിയിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക് കടക്കുമ്പോൾ ദേശിയ അധ്യക്ഷൻ ശരത് പവാറിന്റെ പിന്തുണ പിസി ചാക്കോയ്ക്ക്. സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി തോമസ് കെ.തോമസ് എംഎൽഎ രംഗത്തു വന്നിരുന്നു. ചാക്കോ പാർട്ടിയിലേക്ക് വന്നതിന് ശേഷം എൻസിപിക്ക് കഷ്ടകാലമാണെന്നും കഴിവില്ലെങ്കിൽ ഇട്ടിട്ടു പോകണമെന്നും തോമസ് കെ.തോമസ് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവന കടുത്ത അച്ചടക്ക ലംഘനമാണെന്ന് എൻസിപി ദേശീയ നേതൃത്വം വിലയിരുത്തുന്നു. തോമസ് കെ തോമസിനെ ദേശീയ അധ്യക്ഷൻ പിസി ചാക്കോയെ താക്കീത് ചെയ്തു. പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്നാണ് ആവശ്യം. പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിൽ പറയണമെന്നും തോമസ് കെ തോമസിനോട് ശരത് പവാർ ആവശ്യപ്പെട്ടു. ഇതോടെ പാർട്ടിയിൽ തോമസ് കെ തോമസ് ഒറ്റപ്പെടുമെന്നാണ് സൂചന. മന്ത്രിയായ എകെ ശശീന്ദ്രൻ തൽകാലം ഈ വിഷയത്തിൽ നിഷ്പക്ഷത തുടരും.
'പി.സി.ചാക്കോ ഞങ്ങളുടെ പാർട്ടിയിലേക്ക് വന്നിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. പാർട്ടിക്ക് ഒരു മന്ത്രിയും എംഎൽഎയും ഉണ്ടെന്ന് കണ്ട് വന്നതാണ്. ഔദാര്യത്തിന് കയറി വന്നതല്ല. ഭരണത്തിലിരിക്കുന്ന ഒരു പാർട്ടിയിലേക്കാണ് കയറി വന്നത്. ശരദ് പവാറാണ് അദ്ദേഹത്തെ പാർട്ടി അധ്യക്ഷനായി നിയോഗിച്ചത്. ആ നിലക്കാണ് ഞങ്ങൾ അദ്ദേഹത്തെ മാനിച്ചത്. എന്നാൽ പാർട്ടിയിൽ വന്ന് കഴിഞ്ഞ ശേഷം തന്നിഷ്ടം പോലെയാണ് പ്രവർത്തനം. ഇഷ്ടമുള്ളവരെ സ്ഥാനങ്ങളിൽ നിയമിക്കുകയാണ്. എംഎൽഎമാരോടും ആലോചിക്കുന്നില്ല. ചാക്കോ വന്നത് മുതൽ ചാക്കോയ്ക്ക് സൗകര്യമുള്ളവർക്കാണ് പദവികൾ നൽകുന്നത്. എന്നോട് സംസാരിച്ചതിന്റെ പേരിൽ പാർട്ടി ജനറൽ സെക്രട്ടറിയെ അടക്കം ഭാരാവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. ഒരു ജനാധിപത്യവും പാർട്ടിയിൽ ഇല്ല. ഹിറ്റലർ സ്റ്റൈൽ ഈ പാർട്ടിയിൽ നടക്കില്ല'-ഇതായിരുന്നു തോമസ് കെ തോമസിന്റെ വിവാദ പ്രതികരണം. ഈ പരസ്യ പ്രസ്താവനയിലാണ് ശരത് പവാറിന്റെ താക്കീത്.
ചാക്കോ വന്നത് മുതൽ ഈ പാർട്ടിയിൽ സമാധാനമില്ല. ഏകാധിപത്യ ശൈലിയാണ്. തോന്നിയ പോലെ പോകാൻ പറ്റില്ലെന്ന് പറഞ്ഞാണ് ഞങ്ങൾ ശബ്ദമുയർത്തിയത്. ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ചാക്കോ ജില്ലാ പ്രസിഡന്റിനെ നിയോഗിച്ചത്. എംഎൽഎക്ക് പണി തരാൻ വേണ്ടി മാത്രമാണിത്. ചാക്കോ വരുന്നതിന് മുമ്പേ ഈ പാർട്ടിയിലുള്ള ആളാണ് ഞാൻ. തന്റെയും എ.കെ.ശശീന്ദ്രന്റേയും വിജയങ്ങൾക്ക് പിന്നിൽ ചാക്കോയുടെ ഒരു സഹായവും ഇല്ല. അങ്ങനെ ഒരാൾ ഈ പാർട്ടിയിലേക്ക് കടന്ന് വന്ന് ധാർഷ്ഠ്യം കാണിക്കരുത്. പാർട്ടിയെ ഒന്നിപ്പിച്ച് കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ മാറി നിൽക്കണമെന്നുംം ആവശ്യപ്പെട്ടിരുന്നു. ദേശീയ നേതൃത്വവുമായി ഇക്കാര്യം വളരെ വിശദമായി സംസാരിച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു. ഇതിനിടെയാണ് തോമസ് കെ തോമസിനെ തിരുത്തുന്നത്.
കഴിഞ്ഞ ദിവസവും ശരദ് പവാറുമായും സുപ്രിയ സുലെയുമായും പ്രഫുൽ പട്ടേലുമായും ചർച്ച നടത്തി. രമ്യതയിൽ പോകണമെന്നാണ് അവരുടെ ആവശ്യം. ചാക്കോ പവാറിന് മുന്നിൽ കരഞ്ഞ് കാണിക്കും. ആലപ്പുഴയിൽ ഒരു അബ്കാരി കോൺട്രാക്ടർക്ക് വേണ്ടിയാണ് ചാക്കോ കളിക്കുന്നത്. അതിന്റെ പിന്നിലുള്ള ലാഭം ചാക്കോ പറയണമെന്നും കുട്ടനാട് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ദേശീയ വർക്കിങ് കമ്മിറ്റി അംഗമായ എന്നോട് വളരെ മോശമായ രീതിയിലാണ് ഫോണിൽ വിളിച്ച് സംസാരിക്കുന്നത്. ചാക്കോയുടെ ഔദാര്യത്തിൽ എംഎൽഎ ആയതല്ല. പി.സി.ചാക്കോ എൻസിപിയിൽ വന്നത് മുതൽ പാർട്ടിക്ക് കഷ്ടകാലമാണ്. ഒരുപാട് പേർ വിട്ടുപോയി. തന്റെ യോഗ്യത അനുസരിച്ച് ഇതിലും വലിയ പദവികൾ കിട്ടുമെന്നൊക്കെയാണ് ചാക്കോ പറഞ്ഞ് നടക്കുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യൻ പ്രസിഡന്റാകാനോ മറ്റെന്തെങ്കിലുമാകാനോ പോകണം. ഈ പാർട്ടിയെ കഷ്ടപ്പെടുത്തരുതെന്നും തോമസ് കെ.തോമസ് പരിഹസിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് വ്യക്തമാക്കി. എൻ.സി.പിയിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന ആലപ്പുഴയിൽ എൻസിപിക്ക് രണ്ട് ജില്ലാ പ്രസിഡന്റുമാരാണ് ഉള്ളത്. പി.സി.ചാക്കോ ഒരു ജില്ലാ പ്രസിഡന്റിനേയും തോമസ് കെ.തോമസ് മറ്റൊരാളേയും ജില്ലാ പ്രസിഡന്റായി നിയോഗിച്ചിട്ടുണ്ട്. താൻ പണം നൽകി നിർമ്മിച്ച തന്റെ എംഎൽഎ ഓഫീസ് കൂടി ഉൾപ്പെടുന്ന മന്ദിരത്തിൽ പി.സി.ചാക്കോ വിഭാഗം അതിക്രമിച്ചു കയറി വിലപിടിപ്പുള്ള രേഖകൾ എടുത്തുകൊണ്ടുപോയെന്നും തോമസ് കെ.തോമസ് ആരോപിച്ചിരുന്നു. സാദത്ത് ഹമീദിനെയാണ് ചാക്കോ വിഭാഗം ജില്ലാ പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. സന്തോഷ് കുമാറിനെയാണ് തോമസ് കെ.തോമസ് വിഭാഗം പ്രസിഡന്റായി പ്രഖ്യാപിച്ചിട്ടുള്ളത്.
ജില്ലാ കമ്മിറ്റി ഓഫീസ് ഇരുവിഭാഗവും കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകം പ്രത്യേകം താഴിട്ട് പൂട്ടിയിരുന്നു. എ.കെ.ശശീന്ദ്രൻ എംഎൽഎയുമായും താൻ സംസാരിച്ചിരുന്നു. അദ്ദേഹത്തിനും ചാക്കോയുടെ നടപടികളിൽ അതൃപ്തിയുണ്ടെങ്കിലും മിണ്ടാതിരിക്കുകയാണ്. അങ്ങനെ അതൃപ്തി പ്രകടിക്കാത്തത് ശരിയായ നടപടി അല്ലെന്നും തോമസ് കെ.തോമസ് പറഞ്ഞിരുന്നു. എന്നാൽ ശശീന്ദ്രൻ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍