തളിപ്പറമ്പിലെ വിഭാഗീയത മൂർച്ഛിക്കുന്നു; നഗരത്തിൽ ശക്തിപ്രകടനം നടത്താൻ വിമത വിഭാഗം ഒരുങ്ങുന്നു; സോഷ്യൽ മീഡിയയിലും പോര് കനക്കുന്നു; ഒഞ്ചിയത്തെ 'ടിപി' വിപ്ലവ പേടിയിൽ സിപിഎം; പാർട്ടി കോൺഗ്രസ് കഴിയും വരെ നടപടിയുണ്ടാകില്ല; മുരളീധരനെ അനുനയിപ്പിക്കാനും നീക്കം
അനീഷ് കുമാർ
കണ്ണൂർ: തളിപ്പറമ്പിൽ സി.പി. എം വിഭാഗീയത പരസ്യപോരിലേക്ക് നീങ്ങുന്നു.തളിപ്പറമ്പ് നോർത്ത് ലോക്കൽകമ്മിറ്റിക്കെതിരെ തളിപ്പറമ്പ് നഗരത്തിൽ ശക്തിപ്രകടനം നടത്താനൊരുങ്ങുകയാണ് വിമതനേതാവ് കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന വിഭാഗം. പാർട്ടി നേതൃത്വത്തിനെതിരെ കനത്ത വെല്ലുവിളിയുയർത്തി സ്ത്രീകളടക്കമുള്ളവർ പാർട്ടി ഗ്രാമങ്ങളിൽ നിന്നും പ്രകടനത്തിനെത്തുമെന്നാണ് സൂചന.
രാത്രിയിലെ പ്രകടനമൊഴിവാക്കി പകൽ തന്നെ പ്രതിഷേധ പ്രകടനം നടത്താനാണ് വിമത വിഭാഗം ആലോചിക്കുന്നത്. ഇതിനായുള്ള അണിയറ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുകയാണ്.പാർട്ടി ഗ്രാമങ്ങളിൽ നിന്നും സമ്മേളനത്തെ തുടർന്നുണ്ടായ വെല്ലുവിളി സി.പി. എം നേതൃത്വത്തെ വെള്ളം കുടിപ്പിക്കുന്നുണ്ട്. താൽക്കാലികമായി വിമത വിഭാഗത്തിനെതിരെ നടപടിയെടുക്കേണ്ടെന്നു പാർട്ടി ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ടെങ്കിലും പേരാമ്പ്രയിലേതിനെക്കാൾ രൂക്ഷമായ സാഹചര്യമാണ് തളിപ്പറമ്പിലെതെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഇതിനിടെ സി.പി. എം തളിപ്പറമ്പ് നോർത്ത്് ലോക്കൽ സമ്മേളനത്തിൽ മുൻ സിപിഐക്കാരനായ പുല്ലായിക്കൊടി ചന്ദ്രനെ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചു മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ പാർട്ടി നേതൃത്വത്തിന് രാജിക്കത്തു നൽകിയത് സ്്ഥിതി വഷളാക്കിയിട്ടുണ്ട്. വിമത സി. പി. എം നേതാവ് കോമത്ത് മുരളീധരനെ അനുകൂലിക്കുന്നവരാണ് രാജിക്കത്തു നൽകിയത്. മാന്ധം കുണ്ട് കിഴക്ക്, പടിഞ്ഞാറ് ബ്രാഞ്ച്് സെക്രട്ടറിമാരും പുളിപ്പറമ്പ് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിയുമാണ് കഴിഞ്ഞ ദിവസം രാജിക്കത്തു നൽകിയത്. എന്നാൽ ഈക്കാര്യം പാർട്ടി നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അങ്ങനെയൊരു രാജിയുണ്ടായിട്ടില്ലെന്നാണ് പാർട്ടി നേതൃത്വം പുറമെയ്ക്കു പറയുന്നത്. രാജി നൽകിയതവരെ പിൻതിരിയിപ്പിക്കാനുള്ള അണിയറ നീക്കങ്ങൾ നേതൃത്വം നടത്തിവരികയാണെന്നാണ് സി.പി. എം കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.തളിപ്പറമ്പ് നോർത്ത് ലോക്കൽകമ്മിറ്റിയിലെ വിഭാഗീയ പ്രശ്നങ്ങൾ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നേതൃത്വം നടത്തുന്നത്. ഏരിയാ സമ്മേളനത്തിനു ശേഷം വിഷയം ചർച്ചചെയ്യാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും തെരഞ്ഞെടുത്ത വിഷയ നവംബർ 25ന് തളിപ്പറമ്പ് സൗത്തിലെ കൂവോട് എ.കെ.ജി സ്റ്റേഡിയത്തിൽ നടക്കുന്ന ഏരിയാ സമ്മേളനത്തിൽ ചൂടേറിയ ചർച്ചയ്ക്കിടയാക്കുമെന്നാണ് സൂചന.
തൽക്കാലം നേതൃത്വം വെടിനിർത്താൻ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ തമ്മിൽ ചേരിപ്പോരു രൂക്ഷമാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് സി.പി. ഐയിൽ നിന്നും പുറത്താക്കിയ നേതാവിനെ പാർട്ടി ചുമക്കേണ്ട കാര്യമില്ലെന്നാണ് പുല്ലായിക്കൊടി ചന്ദ്രനെ പേരെടുത്തു പറയാതെ വിമത വിഭാഗം വിമർശിക്കുന്നത്. എന്നാൽ നോർത്തിലെ കലാപംകീഴാറ്റൂർ ദേശീയ പാതാ വിരുദ്ധ സമരം പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും പരിഹസിക്കുന്നു.പുല്ലായിക്കൊടിക്കെതിരെ സോഷ്യൽ മീഡിയയിൽ സി.പി. ഐ പ്രവർത്തകരും ഒളിഞ്ഞും തെളിഞ്ഞും വിമർശനമുന്നയിക്കുന്നുണ്ട്.
പാർട്ടി പ്രവർത്തകരെപ്പോലും നേരിട്ടറിയാത്തയാളെ ലോക്കൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തതിനെന്തിനാണെന്നാണ് പുല്ലായിക്കൊടിയെ എതിർക്കുന്നവർ സോഷ്യൽമീഡിയയിലൂടെ ചോദിക്കുന്നത്. മുൻതളിപ്പറമ്പ് നഗരസഭാ പ്രതിപക്ഷ നേതാവും ഏരിയാകമ്മിറ്റിയംഗവുമായ കോമത്ത് മുരളീധരനെ പാർട്ടി നേതൃത്വത്തിൽ നിന്നുമൊഴിവാക്കിയതോടെയാണ് തളിപ്പറമ്പ് നോർത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ബക്കളം പാർത്ഥാസ് കൺവെൻഷൻ സെന്റർ സംരഭകൻ പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്നത്തെ ആന്തൂർ നഗരസഭാ ചെയർപേഴ്സനും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയ്ക്കെതിരെ നിലപാടു സ്വീകരിച്ചതോടെയാണ് ജനകീയ അംഗീകാരമുള്ള നേതാക്കളിലൊരാളായ കോമത്ത് മുരളീധരൻ സി.പി. എം നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്.
ഇതിനു ശേഷം പാർട്ടി വേദികളിൽ നിന്നും പടിപടിയായി മുരളീധരനെ തഴയാൻ തുടങ്ങുകയായിരുന്നു. തളിപ്പറമ്പ് നഗരത്തിലെ ആധാരമെഴുത്തു ജീവനക്കാരൻ കൂടിയായ കോമത്ത് മുരളീധരൻ അണികൾക്കു ഏറെ സ്വീകാര്യനായ നേതാവു കൂടിയാണ്. തളിപ്പറമ്പിൽ യു.ഡി. എഫ് ഉയർത്തുന്ന ഏതുതരം വെല്ലുവിളിയും നെഞ്ചുറപ്പോടെ നേരിടുന്ന നേതാവായാണ് അദ്ദേഹം പാർട്ടി പ്രവർത്തകർക്കിടെയിൽ വിശേഷിപ്പിക്കപ്പെടുന്നത്.
സി.പി. ഐയിൽ നിന്നും പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾക്കു പുറത്താക്കപ്പെട്ട പുല്ലായിക്കൊടി ചന്ദ്രനെ കോമത്തിനു പകരം പാർട്ടി നേതൃത്വം ഉയർത്തിക്കാട്ടാൻ തുടങ്ങിയതോടെയാണ് പാർട്ടിക്കുള്ളിൽ അതൃപ്തി പുകയാൻ തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എം.വി ഗോവിന്ദനു പ്രതീക്ഷിച്ചത്രഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി നേതൃത്വത്തിന്റെ ചൂണ്ടുവിരൽ കോമത്തിനു നേരെ തിരിയുകയായിരുന്നു.
ഇതോടെയാണ് പാർട്ടി നേതൃത്വം നിലപാടു കൂടുതൽ കർക്കശമാക്കിയത്. എന്നാൽ തളിപ്പറമ്പ് നോർത്തിലെ ഭൂരിഭാഗം ബ്രാഞ്ചു സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റിയംഗങ്ങളും കോമത്തിനൊപ്പം അടിയുറച്ചു നിൽക്കുന്നവരാണ്. കഴിഞ്ഞ ലോക്കൽസമ്മേളനത്തിൽ പുല്ലായിക്കൊടിയെ അനുകൂലിക്കുന്നവരെ നേതൃത്വം തിരുകിക്കയറ്റുന്നുവെന്നാരോപിച്ചു കോമത്ത് മുരളീധരൻ സമ്മേളനം കഴിയുന്നതിനു മുൻപേ ഇറങ്ങിപ്പോയത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
ഇതോടെയാണ് തളിപ്പറമ്പിലെ വിഭാഗീയ പ്രശ്നങ്ങൾ സി.പി. എം പാർട്ടി ഇരുമ്പറ ഭേദിച്ചു പുറത്തു വന്നു തുടങ്ങിയത്. എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിച്ച എം.വി ഗോവിന്ദനു പാർട്ടി ശക്തി കേന്ദ്രങ്ങളിൽ വോട്ടു ചോർന്നതോടെ വിമതവിഭാഗം സി.പി. എമ്മിന്റെ സംഘടനാസംവിധാനത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിയെന്ന പ്രചരണവുമുണ്ടായി. ഒഞ്ചിയത്തു ടി.പി ചന്ദ്രശേഖരൻ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചതു തളിപ്പറമ്പിൽ ആവർത്തിക്കാതിരിക്കാൻ നയപരമായി വിഷയങ്ങൾ പരിഹരിക്കുകയെന്ന ലൈനാണ് ജില്ലാ നേതൃത്വം സ്വീ്കരിക്കുന്നത്.
എന്നാൽ കണ്ണൂർ ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷം പാർട്ടി അച്ചടക്കലംഘനം നടത്തിയവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍