സന്നദ്ധസേന രജിസ്ട്രേഷൻ നാട്ടിലെ ഒട്ടുമിക്ക കുട്ടിസഖാക്കളും മൂന്നുനാല് ദിവസം മുന്നേ തന്നെ ചെയ്തുകൂട്ടി; എല്ലാം ഡിവൈഎഫ്ഐക്കാർ ഹൈജാക്ക് ചെയ്തിരിക്കുന്നു; സർക്കാർ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ കഴിയാതെ വന്നതോടെ കേവിഡ് കാലത്തും ആളെപ്പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി എന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ്; ആലപ്പുഴയിലെ നേതാവ് ഗംഗാ ശങ്കർ പ്രകാശ് ആദ്യ വെട്ടിപൊട്ടിച്ചതോടെ ഏറ്റുപിടിച്ച് എം.ലിജുവും

എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ കാലത്തുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് സന്നദ്ധസേന രൂപീകരിക്കാനുള്ള തീരുമാനം രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുന്നു. 2,36,000 അംഗങ്ങളെ ചേർത്ത് സേന രൂപീകരിക്കാനുള്ള ശ്രമത്തിൽ രാഷ്ട്രീയം കലരുന്നുവെന്നാണ് ആരോപണം ഉയരുന്നത്. സന്നദ്ധസേനയിൽ ചേരുവാൻ തീരുമാനിച്ചിട്ടും കഴിയുന്നില്ലെന്നാണ് യൂത്ത് കോൺഗ്രസ് ഉയർത്തിയിരിക്കുന്ന ആക്ഷേപം. സന്നദ്ധസേനയെ രാഷ്ട്രീയ വിവാദമാക്കി മാറ്റാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ലെങ്കിലും ജില്ലാ നേതൃത്വങ്ങൾ ഇത് സംബന്ധിച്ച ആരോപണമായി മുന്നോട്ട് വന്നിട്ടുണ്ട്. സന്നദ്ധവുമായി ബന്ധപ്പെട്ടു ആദ്യ വെടി പൊട്ടിച്ചിരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയായ ഗംഗാ ശങ്കർ പ്രകാശാണ്. ഇന്നലെ മുതൽ പൊതുജനമറിഞ്ഞ രജിസ്ട്രേഷൻ പ്രോസസ്സ് നാട്ടിലെ ഒട്ടുമിക്ക കുട്ടി സഖാക്കളും മൂന്നാല് ദിവസങ്ങൾക്കു മുന്നേ തന്നെ ചെയ്തിട്ടുണ്ട്. കേരളാ സർക്കാർ പറഞ്ഞ സന്നദ്ധം എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ യൂത്ത് കോൺഗ്രസുകാർക്ക് കഴിയുന്നില്ല. സന്നദ്ധം ഡിവൈഎഫ്ഐ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന ആരോപണമുയർത്തിയാണ് ഗംഗാപ്രസാദ് ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരിക്കുന്നത്.
സന്നദ്ധം എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ ഇന്നലെ രാത്രി മുതൽ ശ്രമിച്ചിട്ടും എനിക്കടക്കമുള്ള പലർക്കും മൊബൈലിലേക്ക് ഒടിപി ലഭിക്കുന്നില്ല, ഒ.ടി.പി ലഭിച്ചവർക്ക് വിവരങ്ങൾ നൽകി അപ്ലോഡ് ചെയ്യുമ്പോളേക്കും തകരാറ് വന്നു എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയും-ഗംഗാപ്രസാദ് ആരോപിക്കുന്നു. ഈ പ്രശ്നം റിപ്പോർട്ട് ചെയ്യാനായി സൈറ്റിൽ നൽകിയിരിക്കുന്ന +919400198198 എന്ന നമ്പറിൽ വിളിച്ചാൽ കണക്ട് ആകുന്നുമില്ല. കോവിഡ് കാലത്ത് വീണ്ടും പുതിയ ആളെ പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി. ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ട് പറഞ്ഞു പോകുന്നത്. എല്ലാം സഖാക്കൾക്ക് മാത്രം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ആഹ്വാനം നടത്തിയതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് ഇതിനായി ശ്രമിച്ചത്. എന്നാൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ പിന്തുണച്ചാലും അവിടെയും കമ്മികൾ കമ്മികളുടെ സ്വതസിദ്ധമായ ഉഡായിപ്പ് പുറത്തെടുക്കും.
ഇൻ എഫിഷന്റ് ആയ സൈറ്റും,ടെക്നിക്കൽ ടീമും ഒപ്പം അടിമുടി പാളിയ സംവിധാനവും, അടിയന്തരമായി മിനിമം സിഡി റൈറ്റ് ചെയ്തു പരിചയമുള്ളവരെയെങ്കിലും പിടിച്ചു ഐടി മാനേജ്മെന്റ് ടീമിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. നാട്ടിൽ യൂത്ത് കോൺഗ്രസ് യുവജന സംഘടനകളും, മറ്റു സന്നദ്ധ സംഘടനകളും ക്വാറന്റൈനിൽ ഉള്ളവർക്ക് ഭക്ഷണമെത്തിക്കുന്നത് അടക്കം നിരവധി പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ശ്രദ്ധയിൽ പെട്ടപ്പോളാണ് കമ്മികളെ മാത്രം വെച്ച് കുത്തിനിറച്ചു ഒരു വോളന്റീർ ടീം തട്ടിക്കൂട്ടി അവരാണ് പ്രവർത്തനങ്ങൾ നടത്തിയത് എന്ന് കാണിച്ചു കയ്യടി നേടാനുള്ള കുതന്ത്രം മുഖ്യമന്ത്രി കാണിക്കുന്നത്. കൂർത്ത മൂർത്ത വിമർശനം നിറച്ചവാക്കുകളിൽ ഗംഗാ പ്രകാശ് പ്രതികരിച്ചു.
ഗംഗാപ്രകാശിന്റെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജുവും. സഖാക്കളെ ഇതിൽ പിണറായി സർക്കാർ ഉൾക്കൊള്ളിച്ച് കഴിഞ്ഞിട്ടുണ്ട്. സന്നദ്ധം ഡിവൈഎഫ്ഐക്കാർക്ക് സർക്കാർ കൈമാറി അവസ്ഥയാണ്-ലിജു മറുനാടനോട് പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ പുറക്കാട് പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്. അവിടെ ചെന്നപ്പോൾ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെയും സന്നദ്ധം വോളന്റിയർമാരുടെയും മീറ്റിങ് നടക്കുകയാണ്. ഡിവൈഎഫ്ഐക്കാരെ എല്ലാവരെയും വോളന്റിയർമാരായി ചേർത്ത് അവർക്ക് ആദ്യമേ കാർഡും നൽകിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടാണ് മീറ്റിങ് നടക്കുന്നത്. ഡിവൈഎഫ്ഐക്കാരെ എല്ലാം ചേർത്ത് കഴിഞ്ഞാണ് സന്നദ്ധം പദ്ധതിയുടെ അനൗൺസ്മെന്റ് തന്നെ നടക്കുന്നത്. ഇപ്പോൾ സൈറ്റിൽ ആർക്കും രജിസ്റ്റർ ചെയ്യാൻ പോലും കഴിയുന്നില്ല-ലിജു പറയുന്നു.
ലിജുവും ഗംഗാപ്രകാശും ആരോപണങ്ങളുമായി മുന്നോട്ടു വന്നെങ്കിലും ഈ രീതിയിൽ രാഷ്ട്രീയ ആരോപണമുന്നയിക്കാൻ പക്ഷെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ മടിക്കുകയാണ്. സന്നദ്ധം ഡിവൈഎഫ്ഐ ഹൈജാക്ക് ചെയ്യുന്നു എന്ന ആരോപണം ഞങ്ങൾ ഇപ്പോൾ ഉയർത്തുന്നില്ല. സന്നദ്ധവുമായി സഹകരിക്കാൻ യൂത്ത് കോൺഗ്രസുകാരെ ആഹ്വാനം ചെയ്ത ഷാഫി പറമ്പിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് സാങ്കേതിക പ്രശ്നം കാരണമാണ് എന്നാണ് ഞാൻ കരുതുന്നത്. പക്ഷെ ഡിവൈഎഫ്ഐക്കാർക്ക് മെമ്പർഷിപ്പ് നൽകികഴിഞ്ഞാണ് സന്നദ്ധം പദ്ധതി സർക്കാർ പുറത്തു വിട്ടത് എങ്കിൽ ഞങ്ങൾ അത് ഗൗരവമായി കാണും. സന്നദ്ധത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ലഭിക്കുന്നില്ല എന്ന് പറഞ്ഞു നിരവധി കോളുകളും മെസ്സേജുകളും ലഭിക്കുന്നുണ്ട്. പദ്ധതി സാങ്കേതിക തികവോടെ നടപ്പിലാകേണ്ട ഒന്നായിരുന്നു. ഇപ്പോഴുള്ള സാങ്കേതിക പാളിച്ച എത്രയും വേഗം പരിഹരിച്ച് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്കും യുവാക്കൾക്കും പദ്ധതിയിൽ ചേരാൻ സർക്കാർ അവസരമൊരുക്കണം. യൂത്ത് കോൺഗ്രസ് പദ്ധതിക്ക് പൂർണ പിന്തുണയാണ് പ്രഖ്യാപിച്ചത്. ഇത് പ്രായോഗികമായി നടപ്പിലാക്കാൻ സർക്കാരിനു കഴിയണം. സാങ്കേതിക തകരാർ ആണെങ്കിൽ അത് എത്രയും വേഗം പരിഹരിച്ച് യുവാക്കളുടെ പിന്തുണ സർക്കാർ ഉറപ്പ് വരുത്തണം. ടെക്നിക്കലായി മികച്ച ടീം കൂടി ഇതിനായി സർക്കാർ അണിനിരത്തണം-ഷാഫി പറമ്പിൽ ആവശ്യപ്പെടുന്നു.
എം.ലിജുവും ഗംഗാപ്രകാശും നിരത്തിയ ആരോപണങ്ങൾ അപ്പടി അംഗീകരിക്കാൻ ഷാഫി പറമ്പിൽ തയ്യാറാകുന്നില്ല. പദ്ധതിയെ ആദ്യം സ്വാഗതം ചെയ്യുകയും യൂത്ത് കോൺഗ്രസുകാർ പദ്ധതിയുമായി സഹകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തത് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ ഷാഫി പറമ്പിലാണ്. അതുകൊണ്ട് തന്നെ ഇത് സാങ്കേതിക തകരാർ ആയേക്കും എന്ന അഭിപ്രായമാണ് ഷാഫി പങ്കു വയ്ക്കുന്നത്. പക്ഷെ പദ്ധതി ഡിവൈഎഫ്ഐക്കാർക്ക് തീറെഴുതിക്കഴിഞ്ഞു എന്ന് ഉദാഹരണസഹിതമാണ് ഡിസിസി പ്രസിഡന്റ് കൂടിയായ എം.ലിജു ആരോപിക്കുന്നത്. സന്നദ്ധം രാഷ്ട്രീയ വിവാദമായി മാറിയേക്കും എന്ന സൂചനകൾ തന്നെയാണ് ലിജുവും ഗംഗാ പ്രകാശും ഒടുവിൽ ഷാഫി പറമ്പിലും നൽകുന്ന സൂചനകൾ.
കൊറോണ കാലത്തുകൊറോണയെ പ്രതിരോധിക്കാനും ജനങ്ങൾക്ക് സഹായം എത്തിക്കാനും രൂപീകരിച്ച പദ്ധതിയാണ് സന്നദ്ധം. 22 മുതൽ 40വരെ പ്രായമുള്ള ആളുകളുടെ സംവിധാനമാണ് പദ്ധതിയിടുന്നത്. 2,36,000 പേർ ആണ് അംഗസംഖ്യ. രജിസ്ട്രേഷൻ ഓൺലൈൻ ആയി നടത്തും. സന്നദ്ധം എന്ന സാമൂഹിക സന്നദ്ധ സേനയുടെ വെബ്പോർട്ടൽ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ പേര് രജിസ്റ്റർ ചെയ്യണം. 941 പഞ്ചായത്തുകളിൽ 200 വീതം സന്നദ്ധ പ്രവർത്തകർ ഉണ്ടാകും. 87 മുനിസിപ്പാലിറ്റികളിൽ 500 പേർ വീവും, ആറ് നഗരസഭകളിൽ 750 പേർ വീതവുമാണ് പ്രതീക്ഷിക്കുന്ന സംഖ്യ. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും ആളുകൾക്ക് വീടുകളിൽ എത്തിച്ച് നൽകുക. സർക്കാർ നിരീക്ഷണത്തിൽ നിന്നും പദ്ധതികളിൽ നിന്നും വിട്ടുപോയവരെ കണ്ടെത്തുക. അശരണരായ ആളുകൾക്ക് ആശുപത്രിയിൽ കൂട്ടിരിക്കുക. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങളുടെ വിതരണത്തിൽ സഹായിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
ഗംഗാശങ്കർ പ്രകാശിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ട് പറഞ്ഞു പോകുന്നതാണ്,
കോവിഡ് കാലത്ത് വീണ്ടും പുതിയ ആളെ പറ്റിക്കലുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി..
ഇന്നലെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ സംസ്ഥാനമൊട്ടുക്ക് 236000 സന്നദ്ധ പ്രവർത്തനങ്ങൾക്ക് തല്പരരായവരുടെ വോളന്റീർ ടീമിനെ തയ്യാറാക്കുന്നു എന്ന് പറഞ്ഞിരുന്നു
'സന്നദ്ധം' വെബ്പേജിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ നൽകിയാണ് രെജിസ്ട്രേഷൻ ചെയ്യേണ്ടത്
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ.ഷാഫി പറമ്പിൽ കേരളത്തിലെ മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടും ഇതുമായി പരിപൂർണമായി സഹകരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു
എന്നാൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ പിന്തുണച്ചാലും അവിടെയും കമ്മികൾ കമ്മികളുടെ സ്വതസിദ്ധമായ ഉഡായിപ്പ് പുറത്തെടുക്കും
ഇന്നലെ മുതൽ പൊതുജനമറിഞ്ഞ രെജിസ്ട്രേഷൻ പ്രോസസ്സ് നാട്ടിലെ ഒട്ടുമിക്ക DYFI കാരനും മൂന്നാല് ദിവസങ്ങൾക്കു മുന്നേ തന്നെ ചെയ്തിട്ടുണ്ട്
മാത്രമല്ല https://sannadham.kerala.gov.in/registration.html എന്ന ലിങ്കിൽ കയറി രെജിസ്റ്റർ ചെയ്യാൻ ഇന്നലെ രാത്രി മുതൽ ശ്രമിച്ചിട്ടും എനിക്കടക്കം പലർക്കും മൊബൈലിലേക്ക് OTP ലഭിക്കുന്നില്ല, ഒ.ടി.പി ലഭിച്ചവർക്ക് ആണെങ്കിൽ വിവരങ്ങൾ നൽകി അപ്ലോഡ് ചെയ്യുമ്പോളേക്കും അവസാനം എറർ വന്നു വീണ്ടും ഒന്നുമുതൽ ചെയ്യേണ്ട അവസ്ഥയും..
ഈ പ്രശ്നം റിപ്പോർട്ട് ചെയ്യാനായി സൈറ്റിൽ നൽകിയിരിക്കുന്ന +919400198198 എന്ന നമ്പറിൽ വിളിച്ചാൽ കണക്ട് ആകുന്നുമില്ല
Inefficient ആയ സൈറ്റും,ടെക്നിക്കൽ ടീമും ഒപ്പം അടിമുടി പാളിയ സംവിധാനവും, അടിയന്തിരമായി മിനിമം സിഡി റൈറ്റ് ചെയ്തു പരിചയമുള്ളവരെയെങ്കിലും പിടിച്ചു IT മാനേജ്മെന്റ് ടീമിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
നാട്ടിൽ യൂത്ത് കോൺഗ്രസ് യുവജന സംഘടനകളും, മറ്റു സന്നദ്ധ സംഘടനകളും ക്വാറന്റൈനിൽ ഉള്ളവർക്ക് ഭക്ഷണമെത്തിക്കുന്നത് അടക്കം നിരവധി പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ശ്രദ്ധയിൽ പെട്ടപ്പോളാണ് കമ്മികളെ മാത്രം വെച്ച് കുത്തിനിറച്ചു ഒരു വോളന്റീർ ടീം തട്ടിക്കൂട്ടി അവരാണ് പ്രവർത്തനങ്ങൾ നടത്തിയത് എന്ന് കാണിച്ചു കയ്യടി നേടാനുള്ള കുതന്ത്രം മുഖ്യമന്ത്രി കാണിക്കുന്നത് .
ദയവു ചെയ്തു ഈ സമയത്ത് എങ്കിലും കമ്മിത്തരം നിർത്തി വെച്ച് സുതാര്യതയും സത്യസന്ധതയോടെയും കാര്യങ്ങൾ ചെയ്യാനുള്ള ഉള്ള മര്യാദ മുഖ്യമന്ത്രി ഈ സമയത്ത് കാണിക്കണം..
NB : 1)മുഴുവൻ പേരും ഈ പോസ്റ്റിലെ ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കണം, ഈ സമയത്തു കൈകോർക്കേണ്ടത് നമ്മുടെ കടമയാണ്,രാഷ്രീയം ഒളിച്ചുകടത്തുന്നതു സൂചിപ്പിക്കാൻ ആണ് ഈ പോസ്റ്റ്
2)ഇന്നലെ വൈകിട്ട് 7:25 നു തുടങ്ങിയ ഉദ്യമം ആണ്, OTP ഇതേവരെ എത്തിയിട്ടില്ല..
- TODAY
- LAST WEEK
- LAST MONTH
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- കൽപ്പറ്റയിൽ മുല്ലപ്പള്ളി; വട്ടിയൂർക്കാവിൽ സുധീരൻ; നേമത്ത് ശിവകുമാർ... എതിരാളികളുടെ കോട്ട പിടിക്കാൻ മുതിർന്ന നേതാക്കളെ ഇറക്കാൻ തന്ത്രം; വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളിൽ യുവനേതാക്കളെ ബലിയാടാക്കില്ല; തോമസിനും കുര്യനും വേണമെങ്കിൽ മത്സരിക്കാം; കോൺഗ്രസിൽ എല്ലാം ഹൈക്കമാണ്ട് നിയന്ത്രണത്തിലേക്ക്
- അഞ്ചു സീറ്റുകളിൽ കണ്ണു വച്ച് ട്വന്റി 20; കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോതമംഗലവും മൂവാറ്റുപുഴയും അടക്കം അഞ്ചും പിടിക്കാൻ പദ്ധതി ഒരുക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി; കിറ്റക്സിന്റെ പാർട്ടി കളത്തിൽ ഇറങ്ങിയാൽ ക്ഷീണമാകുക യുഡിഎഫിന് തന്നെ
- ബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരും
- കോവിഡ് മരണനിരക്കിൽ ഒന്നാമതെത്തി ബ്രിട്ടൻ; മരണ നിരക്ക് ഉയർന്ന് നിൽക്കുന്ന പത്തു രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ; മരണനിരക്ക് ഏറ്റവും അധികമുള്ള 30 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല; എല്ലാ ഭൂഖണ്ഡങ്ങളിലും ഇപ്പോഴും കോവിഡ് കത്തിപ്പടരുന്നു; ഈ പത്തു രാജ്യങ്ങളിൽ ഇതുവരെ കോവിഡെത്തിയില്ല
- കെപിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതല സുധാകരന് നൽകും; പ്രചരണത്തിന്റെ നേതൃത്വം രാഹുലും ആന്റണിയും ഏറ്റെടുക്കും; തന്ത്രങ്ങൾ ഒരുക്കാൻ ഉമ്മൻ ചാണ്ടിയും; കൽപ്പറ്റയിൽ മത്സരിക്കുന്ന മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയും; ഒറ്റക്കെട്ടായി എല്ലാവരേയും കൊണ്ടു പോകാൻ ചെന്നിത്തലയ്ക്കും നിർദ്ദേശം; കോൺഗ്രസ് അടിമുടി മാറും
- കോവിഡ് ഭേദമായ മൂന്നിൽ ഒരാൾ വീതം വീണ്ടും ആശുപത്രികളിൽ മടങ്ങി എത്തുന്നു; വിജയദാസ് എംഎൽഎയുടെ മരണവും ഇതിനു തെളിവ്; അഞ്ചു മാസത്തിനുള്ളിൽ പലരും രോഗികളാകുന്നു; ഇവരിൽ എട്ടിൽ ഒരാൾ വീതം മരണത്തിലേക്കും, മഹാമാരി മനുഷ്യകുലത്തെ മുടിച്ചേക്കും
- അഞ്ചു കൊല്ലം നീണ്ട അമേരിക്കയുടെ കുടിയേറ്റ വിരോധത്തിന് പരിഹാരമായി; 1.1 കോടി അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകി നാളെ തന്നെ ബൈഡൻ ചരിത്രത്തിലേക്ക്; അവസരം മുതലെടുക്കാൻ അതിർത്തിയിൽ തങ്ങുന്ന ലക്ഷങ്ങൾ ബൈഡന് വിനയാകും
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്