കണ്ണൂരിൽ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് മേയർ ടി.ഒ.മോഹനൻ; അടിക്ക് തിരിച്ചടി എന്ന വിധത്തിൽ വീറോടെ നീക്കങ്ങൾ; അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും താരം; സുധാകരന് ശേഷം കോൺഗ്രസിൽ നിന്നും മറ്റൊരു പോരാളിയുടെ ഉദയമോ? ചടുലനീക്കങ്ങളുമായി കെ.എസ്.യുവിലൂടെ വളർന്നു വന്ന തീപ്പൊരി നേതാവ്
അനീഷ് കുമാർ
കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിന് അതേ നാണയത്തിൽ തന്നെ അടിക്ക് തിരിച്ചടി നൽകാൻ രണ്ടും കൽപ്പിച്ച് മേയർ ടി. ഒ മോഹനൻ തുനിഞ്ഞിറങ്ങിയതോടെ കോൺഗ്രസിൽ പുതിയ ശക്തികേന്ദ്രം ഉടലെടുക്കുന്നു. കെ.സുധാകരനെന്ന വീറുള്ള സിപിഎം വിരുദ്ധ പോരാളിയുടെ ഇമേജ് പതിയെ കോൺസുകാർ സ്നേഹത്തോടെ ടി.ഒയെന്നു വിളിക്കുന്ന മോഹനനിലേക്ക് എത്തിയിരിക്കുകയാണ്. അടിക്ക് തിരിച്ചടിയെന്ന മട്ടിൽ കോൺഗ്രസിനായി വീറോടെ പൊരുതുന്ന ടി.ഒ ഇപ്പോൾ സോഷ്യൽ മീഡിയയിലും കോൺഗ്രസ് അനുകൂലികൾക്കിടയിൽ താരമായി മാറിയിരിക്കുകയാണ്. ഇതോടെ സുധാകരനോട് മുന്നു പതിറ്റാണ്ടോളം രാഷ്ട്രീയ യുദ്ധം ചെയ്യുന്ന സിപിഎമ്മിന് കണ്ണൂരിൽ തങ്ങളുടെ കുന്തമുന മറ്റൊരു ശക്തികേന്ദ്രത്തിനെതിരെ കൂടി തിരിക്കേണ്ട അവസ്ഥയായിട്ടുണ്ട്.
കണ്ണൂർ കോർപറേഷനിൽ ഏതു കാര്യത്തിലും ശക്തമായ ഇടപെടലുകൾ നടത്തുന്ന ടി ഒ മോഹനൻ മേയറെന്ന നിലയിൽ പൊതു സ്വീകാര്യതയും വർധിപ്പിച്ചിട്ടുണ്ട്. മേയറുടെ നേതൃത്വത്തിൽ കോർപറേഷനു സമീപം നടത്തിവരുന്ന മൃഗസംരക്ഷണ സെസെറ്റി നടത്തിപ്പിലെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് അടച്ചു പുട്ടിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിൽ സർക്കാർ ഉത്തരവിന്റെ മറവിൽ സി പി എം ശ്രമിച്ചുവെങ്കിലും നോട്ടിസ് പതിക്കാനായി സൊസെറ്റി കെട്ടിടത്തിലെത്തിയ ദിവ്യയെയും വൈസ് പ്രസിഡന്റ് ബിനോയ് കുര്യനെയും സംഘത്തെയും സ്ഥലത്തുകൊടുങ്കാറ്റു പോലെയെത്തിയ മേയർ തടയുകയായിരുന്നു. സർക്കാർ അംഗീകാരമുള്ള സൊസെറ്റിയിലെ സാമ്പത്തിക ക്രമക്കേട് കണ്ടുപിടിക്കാൻ ജില്ലാ പഞ്ചായത്ത് എൻഫോഴ്സ്മെന്റല്ലന്നായിരുന്നു. ടി. ഒ മോഹനന്റെ വാദം.
സൊസൈറ്റിയിൽ നോട്ടിസ് പതിച്ച് അടച്ചുപൂട്ടാൻ ജില്ലാ പഞ്ചായത്തിന് അധികാരമില്ലെന്നു വീറോടെ വാദിച്ച മോഹനൻ തനിക്കെതിരെ നൽകിയ പൊലീസ് കേസിന് മറുപടിയായി രണ്ടു കേസുകൾ തിരിച്ചു നൽകി തിരിച്ചടിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു പി.പി ദിവ്യ പൊലീസിൽ നൽകിയ പരാതി. എന്നാൽ സൊസൈറ്റി ഓഫിസിൽ അതിക്രമിച്ചു കയറി മിനുട്സ് ബുക്ക് അന്യായമായി കടത്തികൊണ്ടുപോകാൻ ശ്രമിച്ചുവെന്നും തടയാൻ ചെന്ന ഓഫിസ് ജീവനക്കാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു മോഹനൻ പൊലീസിൽ നൽകിയ പരാതി. ഇതോടെ പതിയെ വിവാദത്തിൽ നിന്നും തലയൂരേണ്ട അവസ്ഥയിലായി ജില്ലാ പഞ്ചായത്ത്.
ഇതിനു പുറമേ സിപിഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനെതിരെ അവകാശ ലംഘനത്തിനെതിരെ കോടതിയിൽ മോഹനനും മറ്റു അഭിഭാഷകരും കേസ് ഫയൽ ചെയ്തതോടെ ഇനിയും ഈ വിഷയത്തിൽ തൊട്ടാൽ കൈ പൊള്ളുമെന്ന അവസ്ഥയിലുമായി സിപിഎം. എന്നാൽ അതുകൊണ്ടും മേയറുടെ കലിപ്പ് തീർന്നില്ല. ജില്ലാ പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിൽ നടത്തുന്ന കുടുംബശ്രീയുടെ ഹോട്ടലായ കഫേ ശ്രീയിൽ റെയ്ഡ് നടത്തി പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുക്കുക കുടി ചെയ്തതോടെ സിപിഎം ശരിക്കും വിവരമറിഞ്ഞു. മേയറുടെ നിർദ്ദേശപ്രകാരം കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
ജില്ലാപഞ്ചായത്ത് സ്ഥാപനമായ കഫേ ശ്രീയിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയെന്ന വാർത്ത പ്രചരിച്ചതോടെ ജില്ലാ പഞ്ചായത്തിനു തന്നെ തീർത്താൽ തീരാത്ത നാണക്കേടുണ്ടായി. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ സിപിഎം അംഗങ്ങൾ ഈ വിഷയം ഉന്നയിച്ചു കൊണ്ട് മേയറുടെ മെക്കിട്ട് കയറാൻ ശ്രമിച്ചുവെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ടു തന്നെ യോഗത്തിൽ പഴകിയ ഭക്ഷ്യ വസ്തുക്കളുടെ വർണന നടത്തിച്ച് പ്രതിപക്ഷ അംഗങ്ങളുടെ വായയടപ്പിക്കാൻ മേയർക്ക് കഴിഞ്ഞു. പിന്നീട് ജില്ലാ ആശുപത്രിയിൽ പെരിങ്ങത്തൂർ അക്രമ കേസിലെ പ്രതികളെ വൈദ്യപരിശോധനയ്ക്കു കൊണ്ടു വന്നപ്പോൾ പൊലീസ് തല്ലിച്ചതച്ച അക്രമ കേസിലെ പ്രതികളെ അവിടെ തന്നെ അഡ്മിറ്റാക്കി ചികിത്സ നൽകണമെന്ന് വിവരമറിഞ്ഞ് അവിടെയെത്തിയ ടി.ഒ.മോഹനൻ വാദിച്ചു.
ഡോക്ടറുമായി താൻ സംസാരിക്കുന്നതിനിടെ തടയാൻ വന്ന പൊലിസുകാരെ വിരൽ ചൂണ്ടി ആജ്ഞാസ്വരത്തിൽ ആളറിയാതെ കളിച്ചാൽ വിവരമറിയുമെന്ന് തട്ടുപൊളിപ്പൻ സിനിമാ സ്റ്റെലിൽ ഞെട്ടിക്കുന്ന മേയറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തങ്ങളുടെ നേതാക്കളെക്കാളും വീറോടെ തങ്ങൾക്കു വേണ്ടി വാദിച്ച മേയർ ടി.ഒ.മോഹനൻ ഇപ്പോൾ യുത്ത് ലീഗുകാരുടെ കൂടി ക്യാപ്റ്റനായി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ കണ്ണൂർ ജൂബിലി ഹാളിൽ കോവിഡ് വാക്സിനേഷൻ മുന്നറിയിപില്ലാതെ നിർത്തി വെച്ച് സ്പോർട്സ് കൗൺസിൽ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗണാക്കിയതിനെതിരെയും മേയറുടെ ചടുലനീക്കമുണ്ടായി. വാക്സിനേഷൻ ലഭിക്കാനായി എത്തിയ വൻ ജനക്കൂട്ടം അവിടെ തമ്പടിച്ച് ബഹളമുണ്ടാക്കിയപ്പോഴായിരുന്നു മേയറും സംഘവും അവിടെ കുതിച്ചെത്തിയത്.
ഒടുവിൽ സ്പോർട്ട്സ് കൗൺസിൽ ഉപകരണങ്ങൾ അവിടെ നിന്നും മാറ്റി ജനങ്ങളുടെ ആവശ്യപ്രകാരം വാക്സിനേഷൻ വീണ്ടും പുനരാരംഭിക്കാനും മേയറുടെ ഇടപെടലിലൂടെ കഴിഞ്ഞു. ഇതോടെ കണ്ണൂരിലെ ജനങ്ങളുടെ കൈയടി നേടാനും മേയർക്ക് കഴിഞ്ഞു. കണ്ണൂരിൽ ടി.ഒ.മോഹനന്നെ പഴയ കെ.എസ്.യുവിന്റെ തീപ്പൊരി നേതാവിനെ നേരിടാനാവാതെ വിയർക്കുകയാണ് സിപിഎം. തങ്ങളുടെ പരമ്പരാഗത ശത്രുവായ സുധാകരനെ ഒരു പരിധി വരെ പ്രതിരോധിക്കാനും വാരികുഴിയിൽ വീഴ്ത്താനും സിപിഎമ്മിന് കഴിഞ്ഞിരുന്നുവെങ്കിലും ടി.ഒ.മോഹനൻ വേറെ ലെവലാണെന്ന് ഓരോ സംഭവങ്ങളും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. നിയമത്തിന്റെ മുക്കും മൂലയും അറിയുന്ന മോഹനൻ കണ്ണൂർ കോടതിയിലെ തഴയവും പഴക്കവും ചെന്ന നോട്ടറി വക്കീലു കുടിയാണ്.
എതിരാളികളുടെ മർമ്മത്തിന് നോക്കി പ്രഹരിക്കാനുള്ള ശേഷിയും കളമറിഞ്ഞു കളിക്കാനുള്ള മിടുക്കും കണ്ണൂർ കോർപറേഷൻ മേയറെ സിപിഎമ്മിന് ഒത്ത പോരാളിയാക്കി മാറ്റിയിരിക്കുകയാണ് സുധാകരന് ശേഷം കണ്ണൂരിൽ സിപിഎമ്മിനെ പടനയിക്കാൻ പോകുന്നത് ഇനി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയായിരിക്കില്ല മേയർ ടി.ഒ.മോഹനനായിരിക്കും. അത്രമാത്രം കോൺഗ്രസ് പ്രവർത്തകരിൽ മാത്രമല്ല യു.ഡി.എഫിന് പോലും ആവേശമായി മാറിയിരിക്കുകയാണ് ടി.ഒ. ഒരു കാലത്ത് സമര പോരാട്ട വേളകളിൽ ടി.ഒ.മോഹനൻ സിന്ദാബാദ് എന്നു കെ.എസ്.യുക്കാർ വിളിക്കാറുണ്ടായിരുന്നു. അതേ ആവേശം തന്നെ ഇപ്പോൾ മേയർ ടി.ഒ.മോഹനനായി മാറിയപ്പോൾ കണ്ണൂരിലെ കോൺഗ്രസുകാരുടെ കണ്ണിലും കാണുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍