Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുരേഷ് ഗോപിയുടെ മാസ് എൻട്രി ഉടൻ തന്നെയോ? ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവായ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ അമിത്ഷാക്ക് മോഹമേറെ; ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് കേന്ദ്ര നിർദേശ പ്രകാരമെന്ന് സൂചന; അഭ്യൂഹങ്ങൾ പരക്കുമ്പോഴും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ആക്ഷൻ ഹീറോ

സുരേഷ് ഗോപിയുടെ മാസ് എൻട്രി ഉടൻ തന്നെയോ? ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവായ സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാൻ അമിത്ഷാക്ക് മോഹമേറെ; ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നത് കേന്ദ്ര നിർദേശ പ്രകാരമെന്ന് സൂചന; അഭ്യൂഹങ്ങൾ പരക്കുമ്പോഴും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ആക്ഷൻ ഹീറോ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പോടെ തകർന്നടിഞ്ഞ സംസ്ഥാനത്തെ ബിജെപിക്ക് പുത്തൻ ഊർജ്ജം പകരാൻ ആക്ഷേൻ ഹീറോയുടെ മാസ് എൻട്രി ഉണ്ടാകുമോ? സംസ്ഥാന ബിജെപിയിൽ പലവഴി പയറ്റിയ ബിജെപി സുരേഷ് ഗോപിയെ കൂടി പരീക്ഷിച്ചേക്കുമെന്ന വാർത്തകൾ പലയിടങ്ങളിൽ നിന്നായി പുറത്തു വരുന്നുണ്ട്. എന്നാൽ, നോ എന്ന മറുപടിയിൽ എല്ലാം നിർത്തുകയാണ് താരം. എന്നാൽ, സംസ്ഥാനത്തെ ബിജെപി പ്രവർത്തകർക്ക് അടക്കം നയിക്കാൻ സുരേഷ് ഗോപി എത്തിയാൽ നന്നാകും എന്ന ആഗ്രഹമുണ്ട്. പാർട്ടിയിൽ അഴിച്ചുപണി വരുന്ന ഘട്ടത്തിൽ സുരേഷ് ഗോപി തന്നെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചനകൾ. കുറച്ചു ദിവസങ്ങളായി സുരേഷ് ഗോപി സജീവമായി തന്നെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് കേന്ദ്രനേതൃത്വത്തിന്റെ നിർദേശ പ്രകാരമാണെന്നാണ് സൂചനകൾ.

അതേസമയം ബൂത്തുതലം മുതൽ അഴിച്ചുപണിയാൻ ബിജെപി. സംസ്ഥാന ഘടകത്തോട് പാർട്ടി കേന്ദ്രനേതൃത്വം. സംഘടനയെ കൂടുതൽ ഊർജസ്വലമാക്കാനും ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാനും നിർദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങളടക്കം അടങ്ങിയ റിപ്പോർട്ട് സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് ബുധനാഴ്ച കൈമാറി. ഇതിന്റെയടക്കം അടിസ്ഥാനത്തിൽ സംഘടനാ പരിഷ്‌കരണം വേഗത്തിലുണ്ടാവുമെന്നാണ് സൂചന.

സുരേഷ് ഗോപിയെ മുൻനിർത്തി സംസ്ഥാനത്ത് പാർട്ടിയെ കൂടുതൽ ജനകീയമാക്കാൻ കേന്ദ്രനേതൃത്വം ആലോചിക്കുന്നതായുള്ള വാർത്തകൾ ബി.എൽ. സന്തോഷുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരെ കണ്ട കെ. സുരേന്ദ്രൻ തള്ളി. 'സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടി പറയാനില്ല. അധ്യക്ഷപദം ഏറ്റെടുത്തകാലം മുതൽ മാധ്യമങ്ങൾ തന്നെ മാറ്റാൻ തുടങ്ങിയതാണ്' -സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ ബിജെപി.യുടെ പ്രവർത്തനങ്ങളെക്കുറിച്ച് തുടർച്ചയായ ഇടവേളകളിൽ കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തുന്നതിന്റെ ഭാഗമായ സന്ദർശനം മാത്രമാണിത്. ബൂത്തുതലം മുതൽ സംഘടനയെ ശക്തിപ്പെടുത്താനുള്ള കർമപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബഹുജനാടിത്തറ ശക്തമാക്കാൻ മുന്നണി വിപുലപ്പെടുത്തുന്നതിനും ചർച്ചകൾ നടത്തും. പുതിയ പാർട്ടികൾ ഉടനെ വരുന്നതിനുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല.

കേരളത്തിലെ പിണറായി സർക്കാരിന്റെ പൊതുവിഷയങ്ങളിലെ സമീപനം, കോവിഡ് വ്യാപ്തിയെക്കുറിച്ചുള്ള ആശങ്ക, വർഗീയ സംഘടനകളോടുള്ള സർക്കാരിന്റെ മൃദുസമീപനം എല്ലാം വിഷയമാക്കി പ്രചാരണം നടത്തും. പാലാ ബിഷപ്പിന്റെ പ്രസ്താവന ഗൗരവപൂർവം ചർച്ചചെയ്യണമെന്ന നയമാണ് പാർട്ടിക്കുള്ളത്. എന്നാൽ, ബിഷപ്പിനെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രി. മുസ്ലിം സംഘടനകൾ യോഗം ചേർന്ന് വലിയ പ്രചാരണങ്ങൾക്ക് മുൻകൈ എടുക്കുകയാണ്. ഈഴവ ജിഹാദ് എന്ന സംഭവം കേരളത്തിലില്ല. മുസ്ലിം ജിഹാദ് പാലാ ബിഷപ്പുണ്ടാക്കിയതല്ല, ലോകം മുഴുവനുമുണ്ട് -സുരേന്ദ്രൻ പറഞ്ഞു.

അതേസമയം തന്നെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൽ സുരേഷ് ഗോപിയും തള്ളുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റാകാനില്ലെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കി. മന്ത്രി വി. മുരളീധരനോ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോ പറഞ്ഞാലും പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയത്. സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണ് പ്രസിഡന്റാകേണ്ടത് എന്നും സുരേഷ് ഗോപി പറഞ്ഞു. മോദിയോ അമിത് ഷായോ തന്നോട് പ്രസിഡന്റ് പദം സ്വീകരിക്കാൻ പറയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഏൽപ്പിച്ച ജോലി ഭംഗിയായി ചെയ്യാനാണ് ശ്രമിക്കുന്നത്. നേതൃസ്ഥാനം കൈകാര്യം ചെയ്യാൻ ഒരുപാട് പാടവമുള്ള നേതാക്കൾ പാർട്ടിയിലുണ്ട്. പാർട്ടിയുടെ ഖ്യാതി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താൽപര്യമെന്നും സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. കേരള ബിജെപിയിലെ ഗ്രൂപ്പിസമാണ് പലപ്പോഴും പ്രശ്‌നങ്ങൾക്ക് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP