സ്മാർട്ടാവാൻ കൊതിക്കുന്ന തലസ്ഥാനത്തെ പൊറുതിമുട്ടിക്കാൻ വീണ്ടും അക്രമപരമ്പര; നഗരപിതാവിനെ കാലിൽ വലിച്ചിട്ടതോടെ പോരിന് മൂർച്ച കൂട്ടി സിപിഎമ്മും ബിജെപിയും; ചവറയുടെ ചുവട് പിടിച്ച് കാട്ടാക്കടയിൽ ആയുധമെടുത്ത് എസ്ഡിപിഐയും സിപിഎമ്മും; ത്രികോണപോരാട്ടം മൂർച്ഛിച്ചതോടെ തലസ്ഥാനം ഭീതിയിൽ
അരുൺ ജയകുമാർ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും തലസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ശനിയാഴ്ച തിരുവനന്തപുരം നഗരസഭയിൽ മേയർ വി.കെ പ്രശാന്തിനെ ബിജെപി അംഗങ്ങൾ ആക്രമിച്ചത് മുതൽ പ്രശ്നങ്ങൾക്ക് തുടക്കമായി. ഇരുവിഭാഗവും അക്രമവുമായി തെരുവിലിറങ്ങിയതോടെ ജനത്തിന് സ്വൈര്യ ജീവിതം നഷ്ടമാകുമെന്ന ആശങ്കയും പടർന്നിരിക്കുന്നു.
ഇത്തവണ സി.പി.എം പ്രവർത്തകർക്കെതിരെ അക്രമവുമായി എസ്ഡിപിഐ കൂടി രംഗത്തെത്തിയതോടെ അക്രമം ത്രികോണ പോരാട്ടമായ അവസ്ഥയിലാണ്. ശനിയാഴ്ച വൈകുന്നേരം എസ്ഡിപിഐ കാട്ടാക്കട ജംങ്ങ്ഷനിൽ നടത്തിയ പ്രകടനത്തിന് പിന്നാലെ സി.പി.എം എസ്ഡിപിഐ സംഘർഷം ഇന്നലെ രാവിലെ സി.പി.എം പ്രവർത്തകനെ വധിക്കാനുള്ള ശ്രമം വരെ എത്തി.
കൊല്ലം ചവറയിലെ സി.പി.എം എസ്ഡിപിഐ സംഘർഷത്തിന്റെ ബാക്കിയാണ് തലസ്ഥാനത്ത് കാട്ടാക്കടയിൽ അരങ്ങേറിയത്. സിപിഎമ്മിനും ബിജെപിക്കും പുറമെ എസ്ഡിപിഐക്കും സ്വാധീനമുള്ള സ്ഥലമാണ് കാട്ടാക്കട.
കൊല്ലത്തെ അക്രമത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച വൈകുന്നേരം മുപ്പതോളം എസ്ഡിപിഐ പ്രവർത്തകർ മുഖം മൂടികെട്ടി കാട്ടാക്കട ജംങ്ങ്ഷനിൽ സിപിഎമ്മിനെതിരെ പ്രകടനം നടത്തിയിരുന്നു. ഇതിൽ പ്രതിഷേധമെന്നപേരിൽ വ്യാപകമായി സിപിഎമ്മിനെ തെറിയഭിഷേകം നടത്തുകയായിരുന്നു എസ്ഡിപിഐ പ്രകടനത്തിലുടനീളമെന്നാണ് സി.പി.എം നേതൃത്വം ആരോപിക്കുന്നത്. അന്ന് രാത്രി തന്നെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന യുവജന കമ്മീഷൻ അംഗവുമായ ഐ. സാജുവിന്റെ വീടിന് നേരെ ഇരുചക്ര വാഹനത്തിലെത്തിയവർ അക്രമം നടത്തിയിരുന്നു. ഹെൽമറ്റ് ധരിച്ച ഒരാളും മുഖം മൂടിയ ഒരാളുമാണ് അക്രമം നടത്തിയത്.
ഇതിന് പിന്നാലെ ഇവർക്കായി ഡിവൈഎഫ്ഐ പ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അടുത്ത ദിവസം പരസ്പരം വാക്കേറ്റമുണ്ടായ ശേഷം കാട്ടാക്കട കോട്ടപ്പുറത്ത് താമസിക്കുന്ന സി.പി.എം പ്രവർത്തകരായ മനോജ്, ഹരി എന്നിവരെ എസ്ഡിപിഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്തു. മനോജ് മൂന്ന് വർഷം മുൻപ് പൂന്തുറയിലെ ഒരു മുസ്ലിം യുവതിയെ വിവാഹം ചെയ്തിരുന്നു.
എന്നാൽ വിവാഹത്തിന് ശേഷവും മനോജ് മതം മാറാൻ തയ്യാറാകാതിരുന്നത് എസ്ഡിപിഐയെ പ്രകോപിപ്പിച്ചിരുന്നു.ഒരു അന്യ ജാതിക്കാരന് മകളെ വിവാഹം ചെയ്തുകൊടുത്തതിന് പെൺകുട്ടിയുടെ വീട്ടുകാർക്ക് പ്രദേശത്ത് ഊര് വിലക്കും ഏർപ്പെടുത്തിയിരുന്നു. ഈ വിഷയത്തിലെ വൈരാഗ്യമാണ് മനോജിനെ ഇപ്പോൾ അക്രമിക്കുന്നതിലേക്ക് നയിച്ചത്.
കോട്ടപ്പുറം കിള്ളി എന്നീ പ്രദേശങ്ങൾ എസ്ഡിപിഐയുടെ ശക്തി കേന്ദ്രങ്ങളാണ് ഇവിടെ സംഘർഷം നടന്നതിനെ തുടർന്ന് കിള്ളിയിൽ നിന്ന് കോട്ടപ്പുറത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തുകയും ചെയ്തിരുന്നു. സി.പി.എം സമ്മേളനങ്ങളുടെ ഭാഗമായുള്ള കാട്ടാക്കട ഏര്യാ സമ്മേളനങ്ങൾ നടക്കുന്നതുകൊണ്ട് തന്നെ സംയമനം പാലിക്കണമെന്ന് പ്രവർത്തകർക്ക് സി.പി.എം നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ രാത്രി വൈകി ഏര്യാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസും പ്രചരണാർഥം സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും സി.പി.എം കൊടിമരങ്ങളും നശിച്ചിച്ചതിനെതുടർന്ന് എസ്ഡിപിഐ ഓഫീസും തിരിച്ച് അടിച്ച് തകർത്തിരുന്നു.
ഇന്നലെ രാവിലെ ഇതിന് പകരം വീട്ടാനെന്നോണം കാട്ടാക്കടയിൽ സി.പി.എം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.കാട്ടാക്കട സ്വദേശി കുമാറിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ദേശാഭിമാനി പത്ര ഏജന്റ് കൂടിയായ കുമാർ രാവിലെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഒരുസംഘം ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ സംഘം കുമാറിനെ വെട്ടിവീഴ്ത്തുകയായിരുന്നു.തുടർന്ന് കുമാറിനെ ഓടിച്ചിട്ട് ആക്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.സി.പി.എം തൂങ്ങാംപാറ ബ്രാഞ്ച് കമ്മിറ്റി അംഗമായ കുമാറിന് നേരേ പത്രവിതരണത്തിനിടെയാണ് ആക്രമണമുണ്ടായത്.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ സംഘം ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ബൈക്ക് മറിഞ്ഞ് നിലത്തുവീണ കുമാറിനെ പിന്നാലെത്തിയ സംഘം വീണ്ടും വെട്ടി. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ കുമാറിനെ പിന്തുടർന്നു അടിച്ചു. തുടർന്ന് സമീപത്തെ വീട്ടിൽ കയറിയാണ് കുമാർ രക്ഷപ്പെട്ടത്. ഫുട്ബോൾ താരമായിരുന്നതിനാലുള്ള മെയ്വഴക്കം ഒന്ന് കൊണ്ട് മാത്രമാണ് കുമാർ വെട്ടിൽ നി്നനും ഒഴിഞ്ഞ് മാറിയതും ഓടി രക്ഷപ്പെട്ടതും
കുമാർ രക്ഷപ്പെട്ടതിൽ അരിശം പൂണ്ട സംഘം പിന്നീട് കുമാറിന്റെ ബൈക്കും അക്രമിച്ചു. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുമാർ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞദിവസവും എസ്ഡിപിഐ പ്രവർത്തകർ സിപിഐ എം പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയിരുന്നു. പിന്നീട് ഇതിൽ വിളപ്പിൽശാല സ്വദേശിയായ അർഷാദ് എന്നയാളെ സി.പി.എം പ്രവർത്തകർ തിരിച്ചറിയുകയും ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
ഇന്നലെ റൂറൽ എസ്പി, നെടുമങ്ങാട് ഡിവൈഎസ്പി എന്നിവരുടെ മധ്യസ്ഥതിയിൽ സമാധാന ചർച്ചകൾ നടത്തിയിരുന്നു. ഇന്ന് കാട്ടാക്കട ഏര്യാ സമ്മേളനത്തിന്റെ പൊതുസമ്മേളനവും ബഹുജന മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലിലാണ് പൊലീസ്. എന്തായാലും തങ്ങളുടെ പ്രവർത്തകരെ അക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക തന്നെയാണ് ലക്ഷ്യമെന്ന് സി.പി.എം ജില്ലാ നേതൃത്വം മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍