Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'അന്നങ്ങ് പറഞ്ഞു..ഇത് സുതാര്യമാണ്..സൗജന്യമാണ് യാതൊരുതരത്തിലുള്ള പണവും ഈടാക്കുന്നില്ല എന്ന്.. കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ ഡാറ്റാ സ്പിങ്‌ളറിന്റെ വെബ്‌സൈറ്റിലേക്ക് മാറ്റേണ്ട..സർക്കാരിന്റെ വെബ്‌സൈറ്റിലേക്ക് മാറ്റിയാൽ മതി എന്നതരത്തിലുള്ള പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടോ?' 'അതിന്റെ സാങ്കേതിക വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് നല്ലത്..ഞാനിപ്പോൾ പറയുന്നതല്ല ശരി; വിവരങ്ങൾ ഐടിവകുപ്പ് തരുമെന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; ദുരൂഹത വർദ്ധിച്ചുവെന്ന് ചെന്നിത്തല

'അന്നങ്ങ് പറഞ്ഞു..ഇത് സുതാര്യമാണ്..സൗജന്യമാണ് യാതൊരുതരത്തിലുള്ള പണവും ഈടാക്കുന്നില്ല എന്ന്.. കോവിഡ് നിരീക്ഷണത്തിൽ ഉള്ളവരുടെ ഡാറ്റാ സ്പിങ്‌ളറിന്റെ വെബ്‌സൈറ്റിലേക്ക് മാറ്റേണ്ട..സർക്കാരിന്റെ വെബ്‌സൈറ്റിലേക്ക് മാറ്റിയാൽ മതി എന്നതരത്തിലുള്ള പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടോ?' 'അതിന്റെ സാങ്കേതിക വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് നല്ലത്..ഞാനിപ്പോൾ പറയുന്നതല്ല ശരി; വിവരങ്ങൾ ഐടിവകുപ്പ് തരുമെന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; ദുരൂഹത വർദ്ധിച്ചുവെന്ന് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരംസ്പ്രിങ്‌ളർ വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. 'അതിന്റെ സാങ്കേതിക വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് നല്ലത്. ഞാനിപ്പോൾ പറയുന്നതല്ല ശരി. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവരുതരും.' ഐ.ടി. വകുപ്പുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് ശരിയെന്നായിരുന്നു മറുപടി.

ചോദ്യം: സിഎം..കഴിഞ്ഞ തവണ അങ്ങ് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി പറഞ്ഞിരുന്നു...കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ ഡാറ്റാ യുഎസ് കമ്പനി
സ്പിങ്‌ളർക്ക് കൈമാറുന്നുവെന്ന്..അന്നങ്ങ് പറഞ്ഞു..ഇത് സുതാര്യമാണ്..സൗജന്യമാണ്..യാതൊരു തരത്തിലുള്ള പണവും ഈടാക്കുന്നില്ല എന്ന്..സ്പിങ്‌ളറിന്റെ വെബ്‌സൈറ്റിലേക്ക് മാറ്റേണ്ട..സർക്കാരിന്റെ വെബ്‌സൈറ്റിലേക്ക് മാറ്റിയാൽ മതി എന്നതരത്തിലുള്ള പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ടോ? എന്തെങ്കിലും തീരുമാനം ഇക്കാര്യത്തിൽ വന്നിട്ടുണ്ടോ?

ഉത്തരം: അതിന്റെ സാങ്കേതിക വിവരങ്ങൾ അവരുമായി ബന്ധപ്പെട്ട് തന്നെ ചോദിക്കുന്നതാണ് നല്ലത്. ഞാനിപ്പോൾ പറയുന്നതല്ല ശരി. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അവരുതരും

ആരാണ് ഐടി ?

അതെ അതേ ഐടി വകുപ്പുമായി ബന്ധപ്പെട്ട്.

ഈ വിഷയത്തിൽ മുഖ്യമന്ത്രി പലതുംമറച്ചുവയ്ക്കുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്

അതവര് പറയുമല്ലോ.. അത് പറയണ്ടേ അവർക്ക്. അവർക്ക് ഇപ്പോൾ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാമല്ലോ. എനിക്ക് ഇപ്പോൾ അത്തരം കാര്യങ്ങളുടെ പിന്നാലെ പോകാൻ സമയമില്ല..

കോവിഡ്-19 രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്‌ളറിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് ഡേറ്റ പുറത്ത് പോകാൻ കാരണമാകുമെന്നും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ആദ്യം ഇക്കാര്യം നിഷേധിച്ച സർക്കാർ പിന്നീട് സ്പ്രിങ്‌ളർ സൈറ്റിൽ വിവരങ്ങൾ നൽകേണ്ടതില്ലെന്നും സർക്കാർ സൈറ്റിലേക്ക് നൽകിയാൽ മതിയെന്നും നിർദ്ദേശം നൽകി. ഇക്കാര്യത്തേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.

വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു കമ്പനിയെയും വകുപ്പ് നിയമിച്ചിട്ടില്ലെന്നും അത്തരത്തിൽ കമ്പനികളെ തീരുമാനിക്കേണ്ടത് ഐടി വകുപ്പാണെന്നും മന്ത്രി എസി മൊയ്തീൻ വിശദീകരിച്ചു. വിവരങ്ങൾ കൈമാറുക മാത്രമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല. സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഐടി വകുപ്പാണ്. പ്രളയ കാലത്തും സംസ്ഥാന സർക്കാരിനെ സഹായിച്ച കമ്പനിയാണ് സ്പ്രിങ്ക്‌ളർ എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുകൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. ഇനി വിവരങ്ങൾ സർക്കാർ വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

എന്നാൽ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിങ്ക്‌ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ വാർത്താ സമ്മേളനത്തിനിടെ നൽകിയ വിശദീകരണം. എന്നാൽ എന്തടിസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല. പുതിയ ഉത്തരവിന് അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്.

സ്പിങ്ളർ: മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ദുരൂഹത വർദ്ധിച്ചു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പിങ്ളർ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയതോടെ ഈ ഇടപാടിലെ ദുരൂഹത വർദ്ധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഐ.ടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐ.ടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ സമ്പൂർണ്ണമായ ആശയക്കഴപ്പമായി.

സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ അമേരിക്കൻ കമ്പനി സർക്കാർ സംവിധാനം ഉപയോഗിച്ച് ശേഖരിക്കുന്നത് പോലുള്ള ഗുരുതരമായ കാര്യത്തിൽ മുഖ്യമന്ത്രി അജ്ഞത നടിക്കുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. സ്്പിംഗളറിന്റെ വെബ് പോർട്ടലിലേക്ക് വിവരങ്ങൾ നൽകേണ്ടതില്ലെന്നും സംസ്ഥാന സർക്കാരിന്റെ വൗബ്സൈറ്റിലേക്ക് അത് നൽകണമെന്നും സർക്കാർ നിർദ്ദേശം നൽകിയതായി ഇന്ന വാർത്ത ഉണ്ടായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണോ ഇത് ചെയ്തതെന്ന സംശയം ഉയർന്നിട്ടുണ്ട്. സർക്കാർ വെബ്സൈറ്റ് വഴി സ്പിംഗളർക്ക് തന്നെയാണ് വിവരങ്ങൾ നൽകുന്നതെങ്കിൽ അത് കൂടുതൽ ഗൗരവതരമാണ്.

ഇതിനകം സ്പിംഗളർ സംസ്ഥാനത്തെ രണ്ടര ലക്ഷത്തോളം ജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവ ഇനി എന്തു ചെയ്യും എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നു. ഈ വിരങ്ങൾ ഈ വിദേശ കമ്പനി മറിച്ചു വിൽക്കുകയില്ലെന്ന് ഉറപ്പുണ്ടോ എന്ന ചോദ്യത്തിന് സർക്കാർ ഇത് വരെ മറുപടി നൽകിയിട്ടില്ല.ഇത് സംബന്ധിച്ച കരാർ എന്നാണ് ഒപ്പു വച്ചത്, ആരൊക്കെ ഒപ്പു വച്ചു, കരാർ നിബന്ധനകൾ എന്തൊക്കെ തുടങ്ങി നിരവധി കാര്യങ്ങൾ ഇനിയും വ്യക്തമാകാനുണ്ട്. അതിനാൽ കരാർ സംബന്ധിച്ച മുഴുവൻ വിവരങ്ങളും സർക്കാർ പുറത്തു വിടണം. ഐ.ടി സെക്രട്ടറി ശിവശങ്കരനെ മാറ്റി നിർത്തി ഈ ഇടപാടിനെപ്പറ്റി സമഗ്രമായ അന്വേഷണവും നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതു പോലെയല്ല സ്പ്രിങ്ക്‌ളെറുമായുള്ള സംസ്ഥാന സർക്കാരിന്റെ ഇടപാടുകൾ എന്ന പ്രതിപക്ഷത്തിന്റെ ആരോപണം കുറിക്കു കൊണ്ടു. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. അതുകൊണ്ട് തന്നെ സ്പ്രിങ്ക്‌ളെറുമായുള്ള സർക്കാർ ഇടപെടൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും സർക്കാരിനുണ്ടായി. ഇതോടെയാണ് കരാറിൽ നിന്ന് പിന്മാറിയത്. എന്നാൽ അമേരിക്കൻ കമ്പനിയുടെ പരസ്യ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ പ്രമുഖനും മുതിർന്ന ഐഎഎസുകാരനുമായ ശിവശങ്കർ പ്രത്യക്ഷപ്പെട്ടത് വിവാദമായി തുടരാനാണ് സാധ്യത.

സംസ്ഥാനത്തുകൊവിഡ് നിരീക്ഷത്തിലുള്ളവരുടേയും കൊവിഡ് രോഗികളുടെയും വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്ളർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ്. ഇനി വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകി. അമേരിക്കൻ കമ്പനിക്ക് വിവരങ്ങൾ കൈമാറുന്നതിലെ ദുരൂഹത ചൂണ്ടിക്കാട്ടി നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തിയിരുന്നു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിംഗൽറിന് നൽകുന്നത് സംബന്ധിച്ച ഇടപാടിലെ സുപ്രധാന വിവരങ്ങൾ മുഖ്യമന്ത്രി മറച്ചുവെക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു

എന്നാൽ ഒരു മലയാളി പ്രവാസി സ്ഥാപിച്ച കമ്പനിയാണെന്നും സ്പ്രിങ്ക്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി ഈ വിഷയത്തിൽ വാർത്താ സമ്മേളനത്തിനിടെ നൽകിയ വിശദീകരണം. എന്നാൽ എന്തടസ്ഥാനത്തിലാണ് ഈ കമ്പനി തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നില്ല. പുതിയ ഉത്തരവിന് അടിസ്ഥാനത്തിൽ അമേരിക്കൻ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിച്ചോ എന്നതിലടക്കം ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഏതായാലും പ്രതിപക്ഷം ആരോപിച്ചത് ശരിയാണെന്ന സൂചനയാണ് ഇപ്പോഴത്തെ പിന്മാറ്റത്തിലൂടെ സർക്കാർ നൽകുന്നതും. ഇതിൽ ജാഗ്രത കുറവല്ലെന്നും വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിവാദം ഇനിയും കത്തിപടരും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളെർ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സർക്കാർ ഒപ്പിട്ട കരാർ പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരുന്നു. ആരാണ് എഗ്രിമെന്റ് ഒപ്പു വച്ചിരിക്കുന്നതെന്നും എന്തൊക്കെയാണ് എഗ്രിമെന്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെന്നും കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് യുവ എംഎൽഎയും യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ കെ എസ് ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിൽ സത്യമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശദീകരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപണത്തിൽ ഉറച്ചു നിന്നതോടെ പ്രതിപക്ഷം രണ്ടും കൽപ്പിച്ചാണെന്ന് സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെയാണ് പിന്മാറ്റം. നേരത്തെ ബ്യൂവറിയിലും സർക്കാർ ഇത്തരത്തിൽ പിന്മാറിയിരുന്നു. പ്രതിപക്ഷ നിലപാടായിരുന്നു ഇതിന് കാരണം.

ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ അനുശാസിക്കുന്നതു പോലെയല്ല സ്പ്രിങ്ക്‌ളെറുമായുള്ള സംസ്ഥാന സർക്കാരിന്റെ ഇടപാടുകൾ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. വ്യക്തികളുടെ അറിവോടെ മാത്രം ഡേറ്റകൾ എടുക്കണം എന്നും നിശ്ചിത സമയം കഴിഞ്ഞാൽ ഡേറ്റകൾ നശിപ്പിച്ചു കളയണം എന്നുമാണ് ഡേറ്റാ പ്രൊട്ടക്ഷൻ നിയമങ്ങളിൽ പറയുന്നത്. എന്നാൽ ഇവിടെ സ്പ്രിങ്ക്‌ളെർ ഡോട്ട് കോം വ്യക്തികളുടെ അറിവോടെയല്ല ഡേറ്റകൾ എടുക്കുന്നത്. കമ്പനിക്ക് യഥേഷ്ടം ഡേറ്റ എടുക്കാനുള്ള അനുവാദമാണ് സംസ്ഥാന സർക്കാർ കൊടുത്തിരിക്കുന്നത്. ഇത് ആവശ്യത്തിന് ശേഷം നശിപ്പിക്കുമെന്നും എവിടെയും ആരും പ്രതിപാദിച്ച് കാണുന്നില്ല. അതുകൊണ്ടുതന്നെ സ്പ്രിങ്ക്‌ളെർ ഡോട്ട് കോമുമായി ഒപ്പുവച്ചിട്ടുള്ള എഗ്രിമെന്റ് കാണാനുള്ള അവസരം സർക്കാർ ഒരുക്കണമെന്നായിരുന്നു ശബരിനാഥന്റെ ആവശ്യം.

സ്പ്രിങ്ക്‌ളെർ ഡോട്ട് കോമിന്റെ ലീഗർ പ്രോസസിൽ പറയുന്നതു പോലെ കേരള സർക്കാർ എന്തെങ്കിലും നിബന്ധന പറഞ്ഞിട്ടുണ്ടോ എന്നറിയാൻ എഗ്രിമെന്റ് പരസ്യപ്പെടുത്തിയേ മതിയാവൂ എന്നും ശബരീനാഥൻ ആവശ്യപ്പെട്ടിരുന്നു. ഡേറ്റ നമ്മൾ അറിയാതെ സ്പ്രിങ്ക്‌ളെറിന് കൊടുക്കുകയും ആ ഡേറ്റ ഉപയോഗിച്ച് കേരളത്തിലെ എല്ലാ കാര്യവും സ്പ്രിങ്ക്‌ളെറാണ് ചെയ്യുന്നതെന്ന് പറഞ്ഞ് വലിയ ഒരു ബിസിനസ് ഉണ്ടാക്കിയെടുക്കാനുമുള്ള ശ്രമമാണ് ഈ കമ്പനി നടത്തുന്നത്, അതിന് കേരള സർക്കാർ കൂട്ടു നിൽക്കുന്നുവെന്നായിരുന്നു ആരോപണം. സ്പ്രിങ്ക്‌ളെർ ഡോട്ട് കോമിന്റെ ഈ പ്രോജക്ട് തന്നെ കേരള സർക്കാർ ഒഴിവാക്കണം. പകരം സർക്കാരിന്റെ തന്നെ എൻ.ഐ.സി.യുടേയോ ഐ.ടി. മിഷന്റെയോ സി-ഡിറ്റിന്റെയോ സ്റ്റാർട്ട് അപ്പ് കമ്പനികളുടെ ഭാഗമായി നമുക്ക് ചെയ്യാവുന്ന രീതിയിലേക്ക് ഇതിനെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ഒന്നേകാൽ ലക്ഷത്തോളം ആളുകളുടെ ഡേറ്റ ഇതിനോടകം തന്നെ ക്വാറന്റൈനിന്റെ ഭാഗമായി കമ്പനി എടുത്തിട്ടുണ്ട്. ഇനിയും കേരളത്തിലെ എൺപത്തിയേഴ് ലക്ഷം കുടുംബങ്ങളുടെ ഡേറ്റ കൂടി നേരത്തേ പറഞ്ഞ പ്രോസസിന്റെ ഭാഗമായി കൊടുക്കാനായിരുന്നു തീരുമാനം. കോവിഡിനെ ഒരുമിച്ച് പ്രതിരോധിക്കുന്നതിനൊപ്പം തന്നെ കോവിഡിന്റെ മറവിൽ അന്താരാഷ്ട്ര കച്ചവട കണ്ണുമായി വന്നിട്ടുള്ള കമ്പനികൾ, അതു മലയാളിയുടെ കമ്പനി ആണെങ്കിലും മറ്റൊരു രാജ്യത്തിന്റെ കമ്പനി ആണെങ്കിലും അതിന് പാവപ്പെട്ട മലയാളിയെ സംബന്ധിച്ച ഡേറ്റയും ആത്മാഭിമാനവും പണയം വയ്ക്കാൻ സർക്കാർ അനുവദിക്കരുതെന്നും ശബരീനാഥൻ എംഎൽഎ. ആവശ്യപ്പെട്ടിരുന്നു.

ഇത് തന്നെയാണ് രമേശ് ചെന്നിത്തലയും നേരത്തെ ചർച്ചയാക്കിയത്. ഇതോടെ സർക്കാർ പിൻവലിയുകയായിരുന്നു. പലവിധത്തിൽ ചർച്ച ചെയ്താണ് സർക്കാർ പിൻവലിയാനുള്ള നയപരമായ തീരുമാനം എടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP