തരൂരിന്റെ എൻട്രി തടുക്കാൻ നേതാക്കൾക്ക് മുന്നിലെ തടസ്സം സാമുദായിക പിന്തുണയെന്ന അധികശക്തി; എല്ലാ സമുദായത്തിനും പ്രിയങ്കരനായ നേതാവിനെ എന്തിന് മാറ്റി നിർത്തണമെന്ന് ഒരു വിഭാഗം; സർവ്വ സമ്മത പരിവേഷമുള്ള തരൂരിനെ തൊടാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നേതാക്കളും; ഇടക്കാലം കൊണ്ട് ചിതറിപ്പോയ എ ഗ്രൂപ്പ് കരുത്തു വീണ്ടെടുക്കാനുള്ള ശ്രമത്തിലും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശശി തരൂരിന്റെ എൻട്രി തടയാൻ ആഗ്രഹിക്കുന്ന നേതാക്കൾ തീവ്രശ്രമം നടത്തിയിട്ടും അതിന് സാധിക്കാത്തത് തരൂരിന് പൊതു സമൂഹത്തിലും സാമുദായിക നേതാക്കൾക്കിടയിലും ലഭിക്കുന്ന സ്വീകാര്യതയിൽ. നിലനിൽ എല്ലാവരുടെയും പ്രിയങ്കരനെന്ന പരിവേഷമാണ് തരൂരിനുള്ളത്. എല്ലാ സമുദായത്തിനും സ്വീകാര്യൻ. ഇപ്പോൾ മറ്റ് നേതാക്കളൊന്നും ഇക്കാര്യത്തിൽ തരൂരിനെ കടത്തിവെട്ടില്ല. അതുകൊണ്ട് തന്നെ പൊതുപിന്തുണയുള്ള നേതാവിനെ എന്തിന് അകറ്റി നിർത്തണമെന്ന ചോദ്യമാണ് ഉയർന്നിരിക്കുന്നത്. തങ്ങളുടെ മുന്നിലെ ശത്രുപരിവേഷമാണ് ഇപ്പോൾ തന്നെ സതീശനും കെ സി വേണുഗോപാലുമെല്ലാം തരൂരിനെ കുറിച്ചു നൽകിയിരിക്കുന്നത്.
മലബാർ പര്യടനത്തിന് ശേഷം മറ്റു പരിപാടികളിലേക്കും തരൂർ കടത്തുമ്പോൾ അദ്ദേഹത്തിന്റെ സ്വീകാര്യത വർധിക്കുമെന്ന കാര്യം ഉറപ്പാണ. ഇപ്പോഴത്തെ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റി ശശി തരൂരിനെ പങ്കെടുപ്പിച്ച് ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ നടത്തുന്ന പരിപാടി പാർട്ടി വിലക്കാനിടയില്ല. വിട്ടുനിൽക്കാനും നിർദേശിച്ചേക്കില്ല. കോട്ടയം ജില്ലയിൽ തരൂർ പങ്കെടുക്കാൻപോകുന്ന ചില പരിപാടികൾ പ്രധാന നേതാക്കൾക്കുതന്നെ ഒഴിവാക്കാനാവാത്തവയാണ്. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തരൂരിനെ സ്വാഗതംചെയ്തുകഴിഞ്ഞു. മോൻസ് ജോസഫും മുന്നണി ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിലും അതു പറഞ്ഞിട്ടുണ്ട്.
ഡിസംബർ മൂന്നിന് പാലായിൽ കെ.എം. ചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടിയിൽ മുഖ്യപ്രഭാഷകൻ തരൂരാണ്. പാലാ ബിഷപ്പാണ് ഉദ്ഘാടകൻ. അന്ന് ബിഷപ്പ് ഹൗസും തരൂർ സന്ദർശിക്കും. കാഞ്ഞിരപ്പള്ളി രൂപതയിലെ ബിഷപ്പുമാരെ കാണാനുള്ള തരൂരിന്റെ താത്പര്യത്തിനും അനുകൂല മറുപടിയാണ്. കാർഷിക, ബഫർസോൺ വിഷയങ്ങളിലും ഒരു പ്രസംഗത്തിന്റെപേരിലും പാലാ ബിഷപ്പിനെതിരേ കേസെടുത്തതിലും ഇടതുസർക്കാരിനോട് സഭയ്ക്ക് അതൃപ്തിയുണ്ട്. ഇതിനുപുറമേയാണ് യു.ഡി.എഫ്. ശക്തമാകണമെന്ന താത്പര്യം. കേരള കോൺഗ്രസും (എം) തരൂരിന്റെ നീക്കം ശ്രദ്ധിക്കുന്നുണ്ട്. എന്നും ഇടതുമുന്നണിയിൽ തുടരേണ്ടവരാണെന്ന് കരുതരുതെന്ന് കത്തോലിക്കാസഭ മുന്നേതന്നെ ആ പാർട്ടി നേതാക്കളെ ഉപദേശിച്ചതാണ്.
തരൂരിന്റെ ഇപ്പോഴത്തെ നീക്കങ്ങളുടെ ഫൈനൽ ജനുവരി രണ്ടിന് പെരുന്നയിലാവും. എൻ.എസ്.എസിന്റെ മന്നം ജയന്തി സമ്മേളനത്തിൽ തരൂർ മുഖ്യാതിഥിയാകുമ്പോൾ അദ്ദേഹത്തെ എതിർക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് പ്രതിരോധശേഷി ഗണ്യമായി കുറയും. മന്നംജയന്തിക്ക് പ്രധാനരാഷ്ട്രീയ നേതാക്കളെല്ലാം എത്താറുണ്ട്. അവരെല്ലാം സദസ്സിലിരിക്കുകയും മുഖ്യാതിഥി മാത്രം എൻ.എസ്.എസ്. നേതാക്കൾക്കൊപ്പം വേദി പങ്കിടുകയും ചെയ്യുന്നതാണ് രീതി. തരൂർ പ്രസംഗിക്കുമ്പോൾ കേൾവിക്കാരായി മറ്റു നേതാക്കൾക്ക് താഴെ ഇരിക്കേണ്ടിവരും. തരൂർ പലർക്കും മുകളിൽ ഇരിപ്പിടം ഉറപ്പിക്കും. ഇത് കൃത്യമായ രാഷ്ട്രീയ സൂചനയുമാകും എന്ന് ഉറപ്പാണ്.
ഇപ്പോഴത്തെ നിലയിൽ തരൂരിന്റെ എൻട്രിയിൽ ഏറ്റവും ക്ഷീണം സതീശനാണ്. തരൂർ വിഷയത്തിൽ പ്രതികരിക്കുമ്പോൾ പ്രതിസന്ധി മുന്നിൽക്കാണുന്നയാളെപ്പോലെ സതീശൻ അസ്വസ്ഥനാകുന്നത് ശ്രദ്ധേയമാണ്. അത് സതീശനെ കൂടുതൽ ദുർബലനാക്കുന്നു. തിരഞ്ഞെടുപ്പിൽ സമുദായപിന്തുണ തേടിയശേഷം സതീശൻ മറിച്ചുപറഞ്ഞെന്ന രൂക്ഷമായ വിമർശനം ഒരാഴ്ചമുമ്പ് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗും റോമൻ കത്തോലിക്കാ സഭയും എൻ.എസ്.എസും ജോസഫ് വിഭാഗവും അംഗീകരിക്കുന്ന, കഴിവും നയതന്ത്രവുമുള്ള ഒരു നേതാവിനെ വിഭാഗീയതയെന്നു പറഞ്ഞ് മാറ്റിനിർത്താൻ കോൺഗ്രസിനും യു.ഡി.എഫിനുമാവില്ല. കോൺഗ്രസ് കേന്ദ്രനേതൃത്വവും അതിന് മടിക്കും.
അതിനിടെ ഇരുവരും തമ്മിലുള്ള ശരീര ഭാഷ പോലും മാറിയിട്ടുണ്ട്. ഇന്നലെ ലുലു ഗ്രൂപ്പിന്റെ ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനച്ചടങ്ങിൽ കണ്ടുമുട്ടിയപ്പോൾ സൗഹൃദം പങ്കിടാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തരൂരും. കഴിഞ്ഞദിവസങ്ങളിൽ പാർട്ടിയിലുണ്ടായ സംഭവവികാസങ്ങളെത്തുടർന്ന് ഇടഞ്ഞുനിൽക്കുന്ന ഇരുനേതാക്കൾക്കും അടുത്തടുത്തായിരുന്നു ഇരിപ്പിടം. ഇരുവരും പരസ്പരം മുഖംകൊടുക്കാതെയാണ് മുൻനിരയിൽ ഇരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുൾപ്പെടെയുള്ള മറ്റുനേതാക്കളോട് കുശലം പറഞ്ഞു. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞിറങ്ങിയപ്പോഴും ഇരുവരും തമ്മിൽ സംസാരിക്കാൻ ശ്രമിച്ചില്ല.
അതിനടെ മുന്നണി ഘടകകക്ഷികൾ ആശങ്ക വ്യക്തമാക്കുകയും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നു കേരളത്തിലെത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ അന്തരീക്ഷം അൽപം മയപ്പെടുമെന്നാണ് പ്രതീക്ഷ. തരൂരിന്റെ പര്യടനത്തിനു മാധ്യമങ്ങൾ നൽകിയ അമിത പ്രാധാന്യമാണു വിവാദത്തിലേക്കു നയിച്ചതെന്ന് ആരോപിച്ച് ഒഴിയാനാണു പുറമേ നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ തരൂരിന്റെ പര്യടനം അത്ര നിഷ്കളങ്കമായിരുന്നെന്നു പാർട്ടിയിലെ പ്രബലവിഭാഗം വിശ്വസിക്കുന്നില്ല. എന്നാൽ പാർട്ടിയോ, പാർട്ടിയോട് അടുത്തു നിൽക്കുന്നവരോ നടത്തിയ പരിപാടികളിൽ തരൂർ പങ്കെടുത്തതു വിഭാഗീയ പ്രവർത്തനമായി കരുതാനുമാകില്ല.
തരൂരിന്റെ സന്ദർശനം പ്രത്യേക ഉദ്ദേശ്യത്തോടെ പര്യടന പരിപാടിയാക്കി മാറ്റിയതിനു പിന്നിലെ ആസൂത്രണത്തെയാണു വിഭാഗീയ പ്രവർത്തനമായി നേതൃത്വം കാണുന്നത്. കെ.മുരളീധരന്റെ 'മന്ത്രിക്കുപ്പായം' പരാമർശം ഇതിനു മറ്റൊരു മാനം നൽകുകയും ചെയ്തു. എന്തായാലും തൽക്കാലം വെടിനിർത്തൽ എന്ന സൂചനകളാണു ലഭിക്കുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിനെ ഇപ്പോൾ നയിക്കുന്നവരെക്കുറിച്ചു തങ്ങൾക്കു പരാതിയില്ലെന്നാണ് ആർഎസ്പി നേതാവ് എ.എ.അസീസ് പ്രതികരിച്ചത്. ഇപ്പോൾ ആരും മുഖ്യമന്ത്രിക്കുപ്പായം തയ്പിക്കേണ്ട, ആരും ഭയക്കുകയും വേണ്ടെന്നു ഷിബു ബേബിജോൺ പറഞ്ഞു. തരൂർ യുഡിഎഫിന്റെ എംപിയായിരിക്കുന്നിടത്തോളം അദ്ദേഹത്തെയും ചേർത്തു നിർത്തി മുന്നോട്ടു പോകുമെന്നു പറഞ്ഞ കേരള കോൺഗ്രസ് (ജോസഫ്) നേതാവ് മോൻസ് ജോസഫ്, വിവാദം വേണ്ടിയിരുന്നില്ലെന്നും അഭിപ്രായപ്പെട്ടു.
പരസ്യപ്രസ്താവനാ വിലക്ക് ചില നേതാക്കൾ ലംഘിച്ചതിൽ കെ.സുധാകരന് അമർഷമുണ്ടെങ്കിലും നടപടിയെടുത്തു വിവാദം വളർത്തേണ്ടെന്നാണു തീരുമാനം. കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിനാണു താരിഖ് അൻവർ എത്തുന്നത്. നാളെ നടക്കുന്ന ചടങ്ങിൽ സുധാകരനും എം.കെ.രാഘവനും പങ്കെടുക്കുന്നുണ്ട്.
ഇതിനിടെയും പലതട്ടിലായി കിടക്കുന്ന എ ഗ്രൂപ്പിന്റെ ഏകോപനവും പാർട്ടിയിൽ നടക്കുന്നുണ്ട. തരൂരിന്റെ സന്ദർശനം ഉയർത്തിയ വിവാദങ്ങൾക്കിടെ കോഴിക്കോട് ജില്ലയിലെ കോൺഗ്രസിൽ എം.കെ.രാഘവന്റെ നേതൃത്വത്തിൽ പുതിയ ചേരി രൂപപ്പെടുന്നു. ടി.സിദ്ദിഖ് എ ഗ്രൂപ്പ് നേതൃത്വവുമായി അകന്നതോടെ പല തട്ടിലായ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളാണ് രാഘവന്റെ കീഴിൽ ഒരുമിക്കുന്നത്. നിലവിലെ ഡിസിസി നേതൃത്വത്തിനെതിരായ വികാരമുള്ളവരെയും ഈ കൂട്ടായ്മയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം നടക്കുന്നു.
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് 8 കെപിസിസി അംഗങ്ങൾ ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടിരുന്നെങ്കിലും അത് സംഘടിതമായ നീക്കമായിരുന്നില്ല. എന്നാൽ ശശി തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്കുവന്നതോടെ ഒപ്പമുള്ളവരെ മുന്നിൽ നിർത്തി കരുത്തു കാണിക്കാൻ രാഘവൻ നിർബന്ധിതനായി. എ ഗ്രൂപ്പിലെ കെ.സി. അബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും എ ഗ്രൂപ്പിലെ യുവനേതാക്കളായ എൻഎസ്യു ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ എന്നിവരെയും ഒപ്പം നിർത്താൻ രാഘവനു കഴിഞ്ഞു. ശശി തരൂർ വിവാദത്തിൽ എ ഗ്രൂപ്പിന്റെ സംസ്ഥാന നേതൃത്വം പരസ്യമായ നിലപാട് എടുക്കാത്തതും ഈ നീക്കത്തിൽ സഹായകരമായി.
നേരത്തേ കെ.സി.അബുവിന്റെയും ടി.സിദ്ദിഖിന്റെയും നേതൃത്വത്തിൽ രണ്ടു തട്ടിലായിരുന്ന ജില്ലയിലെ എ ഗ്രൂപ്പ് ഇപ്പോൾ പല തട്ടിലാണ്. ഇവരെ ഏകോപിച്ചു പഴയ എ ഗ്രൂപ്പ് സജീവമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം എ ഗ്രൂപ്പിൽ നിന്നുള്ള കെപിസിസി അംഗങ്ങളായ കെ.പി.ബാബു, കെ.ടി.ജയിംസ് എന്നിവർ നിലവിൽ ഈ നീക്കത്തിനൊപ്പമില്ല. ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിന്റെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ പരാതി നൽകാനുള്ള നീക്കത്തിൽ എ ഗ്രൂപ്പിനുള്ളിൽ എതിർപ്പ്. എ ഗ്രൂപ്പിലെ കെ.സി.അബു വിഭാഗം നേതാക്കൾ സംഭവത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ പരാതി നൽകാൻ ഗ്രൂപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ഈ ഗ്രപ്പിലെ ഒരു വിഭാഗം പറയുന്നു. വിഷയത്തിൽ ഡിസിസി പ്രസിഡന്റിനോട് എതിർപ്പില്ലെന്നാണ് ഇവരുടെ നിലപാട്. പുതിയ ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിനെപ്പറ്റി ആലോചിക്കാൻ ഇന്നലെ ചേർന്ന ഡിസിസി യോഗത്തിൽ തരൂർ വിവാദം ചർച്ചയായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഡോ ഷഹ്നയുടെ ജീവനെടുത്ത സ്ത്രീധന ആരോപണത്തിന് പിന്നിൽ മെഡിക്കൽ പിജി സംസ്ഥാന അധ്യക്ഷൻ; ആരാണെന്ന് പറയാതെ പറഞ്ഞ് സംഘടനയുടെ പത്രക്കുറിപ്പ്; സംസ്ഥാന പ്രസിഡന്റിന്റെ പേര് ലെറ്റർ പാഡിൽ നിന്നും നീക്കി നൽകിയത് പ്രതിയിലേക്കുള്ള സൂചന; പിന്നാലെ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; ആ 'സഖാവ്' ഡോ റുവൈസ്; ഡോ ഷഹ്നയ്ക്ക് നീതി കിട്ടുമ്പോൾ
- ഡോ ഷഹ്നയെ സ്ത്രീധനത്തിനായി ഒഴിവാക്കിയെന്ന പരാതിയിൽ തെളിവുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞു; അതിവേഗ നീക്കങ്ങളുമായി മെഡിക്കൽ കോളേജ് പൊലീസ്; ഡോ റുവൈസിനെ കരുനാഗപ്പള്ളിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് നിർണ്ണായക നീക്കങ്ങൾക്കൊടുവിൽ; അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യും; നടപടി തെളിവ് ശക്തമായതിനാൽ
- വിസ്മയയെ കൊന്നത് എൻജിനിയറിങ് മിടുക്കന്റെ വിവാഹ ശേഷവും തുടർന്ന ആർത്തി; വളയിട്ട് കല്യാണം ഉറപ്പിച്ച യുവ ഡോക്ടറെ ചതിച്ചത് മെഡിക്കൽ എൻട്രൻസിൽ ഏഴാം റാങ്ക് നേടിയ മിടുമിടുക്കൻ; ഡോക്ടർ സഖാവിന്റേതും കൊലച്ചതി; മറ്റൊരു കിരണായി ഡോ റുവൈസും മാറിയപ്പോൾ
- രാഹുൽ ഗാന്ധിയുടെ ഓഫീസിന് രാവിലെയും വൈകുന്നേരവും വേർതിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല; വൈകുന്നേരം കാണാമെന്ന് അറിയിച്ചിട്ട് രാഹുൽ വന്നത് രാവിലെ; കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുലിന് കഴിയുമെന്ന് പ്രണബ് മുഖർജി കരുതിയിരുന്നില്ല; മകൾ ശർമിഷ്ട മുഖർജിയുടെ പുസ്തകം ചർച്ചയാവുമ്പോൾ
- ഭീമമായ സ്ത്രീധനം ചോദിക്കുകയും അത് ലഭിക്കാതെ വന്നപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് അമ്മയും സഹോദരിയും; സഹോദരന്റെ നിലപാടും നിക്കാഹ് മുടങ്ങിയതിന് വിശദീകരണം; സ്ത്രീധനം ചോദിച്ച ബന്ധുക്കളേയും കണ്ടെത്തും; കുടുംബത്തെ രക്ഷിക്കാൻ എല്ലാം സ്വയം ഏറ്റെടുത്ത് ഡോ റുവൈസ്
- കേരളാകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ അടിച്ചു അരീക്കോട് സ്വദേശി; പത്ത് ദിവസം കൊണ്ട് ആ റീൽ കണ്ടത് 35 കോടി ആളുകൾ; റെക്കോർഡിനരികെ മുഹമ്മദ് റിസ്വാൻ
- ''സിനിമയിലൂടെ മുസ്ലിംങ്ങളെപ്പോലെ ഇത്രയധികം ആക്രമിക്കപ്പെട്ട ജനത വേറെയില്ല; മുസ്ലിങ്ങളെ വിമർശനാത്മകമായി കാണുന്ന സിനിമ ചെയ്യാൻ എനിക്ക് ഉദ്ദേശമില്ല'; ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ വിവാദ കാലത്ത് പറഞ്ഞത് ഇങ്ങനെ; വൺസൈഡ് നവോത്ഥാനവാദം ജിയോ ബേബിയെ തിരിഞ്ഞുകൊത്തുമ്പോൾ
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- പണം വാരിയെറിഞ്ഞ് മലയാളികൾ കാശു കൊടുത്തു വാങ്ങിയ വിനയായി മാറുമോ യുകെ വിസയും ജീവിതവും? നിലവിൽ എത്തിയവരുടെ കാര്യത്തിലും ആശങ്ക; മലയാളികൾ നേരിട്ട് നടത്തിയ വിസ കച്ചവടം ഗൗരവത്തോടെ എടുത്ത് ബ്രീട്ടഷ് സർക്കാർ
- 'വിവാഹ ആലോചന വന്നപ്പോൾ തന്നെ ഇത്ര സ്വർണം വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടു; വലിയ സംഖ്യ സ്ത്രീധനം കൊടുക്കാൻ കുടുംബത്തിന് ഇല്ലായിരുന്നു'; വനിതാ കമ്മിഷനോട് തുറന്നുപറഞ്ഞ് ഷഹാനയുടെ ഉമ്മ; വിവാഹം മുടങ്ങിയതോടെ കോളജിലുള്ളവരെ അഭിമുഖീകരിക്കാൻ കഴിയാതെ ഷഹാന വിഷമിച്ചു
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- 150 പവനും 15 ഏക്കറും ബി എം ഡബ്ല്യൂ കാറും വേണമെന്ന് നിർബന്ധം പിടിച്ച സ്ത്രീധന ക്രൂരത; മികച്ച സാമ്പത്തിക ശേഷിയുള്ള കുടുബത്തിന്റെ വിലപേശലിൽ ആ ഡോക്ടർ തകർന്നു; അച്ഛനില്ലാത്ത മകൾ അഭയം തേടിയത് ആത്മഹത്യയിൽ; ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയും ഡോക്ടർ?
- കുട്ടികളെ തട്ടിയെടുക്കാനുള്ള കുബുദ്ധി അനിതാ കുമാരിയുടേത്; പാരിജാതം ജീവിച്ചിരുന്നപ്പോൾ പത്മകുമാറിന് രണ്ടു മനസ്സ്; മകൾ ആദ്യം എതിർത്തതും നിർണ്ണായകമായി; അമ്മൂമ്മ മരിച്ചതിന് പിന്നാലെ യൂ ട്യൂബിന്റെ ഡീ മോണിടൈസേഷൻ കൂടിയെത്തിയതോടെ അനുപമയും കൂടെ കൂടി; ഓയൂരിലേത് ചാത്തന്നൂരിലെ പെൺ ബുദ്ധി!
- 50 ലക്ഷവും 50പവനും ഒരു കാറും നൽകാമെന്ന് പറഞ്ഞ വധു വീട്ടുകാർ; വിപ്ലവകാരിയായ ഡോക്ടർക്ക് ഫ്ളാറ്റും ബി എം ഡബ്ല്യൂ കാറും 150 പവനും അനിവാര്യം; വിവാഹത്തിൽ നിന്നും പിന്മാറിയത് പണക്കൊതിയിൽ; പിജി വിദ്യാർത്ഥിനിയുടെ ജീവനെടുത്തതും സ്ത്രീധനം; ആരോപണ നിഴലിലുള്ളത് സഖാവ്! മറ്റൊരു 'വിസ്മയ'യായി ഡോ ഷഹ്നയും
- തെലങ്കാനയിൽ, കാമാറെഡ്ഡിയിൽ ഇപ്പോൾ താരം ബിജെപിയുടെ വെങ്കട്ട രമണ റെഡ്ഡി; മണ്ഡലത്തിൽ കെ സി ആറിനെയും കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയെയും അട്ടിമറിച്ചത് ഈ കോടീശ്വരൻ; ആരാണ് വെങ്കട്ട രമണ ?
- 67 വയസ്സുള്ള രണ്ടു കാലുകൾക്കും അസുഖമുള്ള അമ്മ; അച്ഛൻ മരിച്ചിട്ട് പോലും വീട്ടിലേക്ക് വരാത്ത മകളെ കുറിച്ച് പറയുന്നത് നിർവ്വികാരത്തോടെ; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ പൊറുക്കാൻ കഴിയാത്ത ക്രൂരത; 11 സെന്റും വീടും അച്ഛനെ പറ്റിച്ച് ചാത്തന്നൂരിലെ മരുമകൾ എഴുതി വാങ്ങിയത് തന്ത്രത്തിൽ; അനിതാ കുമാരിയുടെ കുണ്ടറ കന്യാകുഴിയിലെ കുടുംബ വീട്ടിൽ കണ്ടത് വേദന മാത്രം
- എല്ലാം അനുപമ അറിഞ്ഞോ? കിഡ്നാപ്പിങ് കേസിലെ മാസ്റ്റർ ബ്രെയിനെന്ന് പറയുന്ന അമ്മ അനിതാ കുമാറിയേക്കാൾ വലിയ കള്ളിയോ? യു ടൂബിനെ കബളിപ്പിച്ചതു പോലെ പൊലീസിനെയും കബളിപ്പിച്ചോ? സഹതാപം ഉറപ്പിക്കാനും തന്ത്രങ്ങൾ; 'അനുപമ പത്മന്റെ' യു ടൂബ് ചാനലിലും നിറയുന്നത് തട്ടിപ്പുകൾ
- കേരളത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ ജി എസ് ടി വെട്ടിപ്പ്! മർട്ടിലെവൽ മാക്കറ്റിങ് സ്ഥാപനം തട്ടിച്ചത് 126 കോടി; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ; അറസ്റ്റ് രഹസ്യമായി സൂക്ഷിച്ചെന്നും ആക്ഷേപം
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- പ്രിഡിഗ്രി പ്രണയം ഒളിച്ചോട്ടമായി; ചാത്തന്നൂരിലെ മരുമകൾ സ്വന്തം അച്ഛനേയും അമ്മയേയും വഞ്ചിച്ച് വീടും വസ്തുവും എഴുതി വാങ്ങി; അച്ഛൻ മരിച്ചിട്ടും പോകാത്ത മകൾ പെറ്റമ്മയെ വീട്ടിൽ നിന്നും ആട്ടിയോടിച്ചത് പട്ടിക്കൂട്ടത്തെ തുറന്ന് വിട്ട്; ഓയൂരിലെ മാസ്റ്റർ ബ്രെയിൻ പണത്തിനായി എന്തും ചെയ്യും! കന്യാകുഴിക്കാരി അനിതയുടെ കഥ
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്