സി എഫ് തോമസിനെ കളത്തിനു പുറത്താക്കാൻ സ്വന്തം തട്ടകത്തിൽ അനിയൻ രംഗത്ത്; മുനിസിപ്പൽ ചെയർമാൻ സ്ഥാനം തട്ടിത്തെറിപ്പിച്ചതു ചേട്ടനെന്ന് ആരോപിച്ചു പോരു തുടങ്ങി; സുരക്ഷിത സീറ്റും കൈവിട്ടു പോകുമെന്നു ഭയന്നു മാണി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ബാർകോഴ വിവാദവും ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജിയുമെല്ലാം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ വീണ്ടുമൊരു വിവാദത്തിന്റെ നടുവിൽ കേരള കോൺഗ്രസ്. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇത്തവണ കേരള കോൺഗ്രസിനെ പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുന്നത്.
സ്വന്തം പാർട്ടിക്കുള്ളിലെന്നതിലുപരി സ്വന്തം വീട്ടിൽ നിന്നു തന്നെയുള്ള പ്രശ്നമാണ് ഇക്കുറി പാർട്ടിയെയാകെ ബാധിച്ചിരിക്കുന്നത്. ചങ്ങനാശേരിയിൽ എംഎൽഎയായ സി എഫ് തോമസും അനിയൻ സാജൻ ഫ്രാൻസിസും തമ്മിലുള്ള പോരാണ് മറനീക്കി പുറത്തുവരുന്നത്.
സി എഫ് തോമസിനെ കളത്തിനു പുറത്താക്കാൻ സ്വന്തം തട്ടകത്തിൽ അനിയൻ തന്നെ രംഗത്ത് എത്തിയതോടെ സുരക്ഷിത സീറ്റും കൈവിട്ടു പോകുമെന്ന ഭയത്തിലാണ് കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി. തന്റെ മുനിസിപ്പൽ ചെയർമാൻ സ്ഥാനം തട്ടിത്തെറിപ്പിച്ചതു സ്വന്തം ചേട്ടൻ തന്നെയാണ് എന്നാരോപിച്ചാണു സാജൻ ഫ്രാൻസിസ് രംഗത്തെത്തിയത്.
എന്തായാലും ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് പാർട്ടിയിൽ പ്രശ്നങ്ങൾ പുകയുന്നുണ്ടെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. എംഎൽഎ സ്ഥാനത്തു 35 വർഷം പൂർത്തിയാകിയ സി എഫ് തോമസിന് ഇനി മത്സരിക്കാൻ തന്നെ കഴിയുമോ എന്ന തരത്തിലാണ് പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്. സ്വന്തം വീട്ടിൽ നിന്നു തന്നെ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ ഇനി മത്സരിക്കുന്നത് ജയസാധ്യതയെത്തന്നെ ബാധിക്കുമെന്ന് പാർട്ടി നേതൃത്വത്തിനു തന്നെ ഉറപ്പായിട്ടുണ്ട്.
സ്ഥലം എംഎൽഎ ഇനി മത്സരിക്കണമോ വേണ്ടയോ എന്ന് സ്വന്തമായി ഒരു തീരുമാനം എടുക്കണമെന്ന തരത്തിലാണ് ചർച്ചകൾ ഉയരുന്നത്. സ്വന്തം സഹോദരൻ വിമത സ്വരവുമായി പരസ്യമായിത്തന്നെ രംഗത്ത് വന്നിരിക്കുന്ന അവസരത്തിൽ ഇത്രയും കാലം ചങ്ങനാശ്ശേരിയെ സേവിച്ച സി എഫ് തോമസ് ഇനി പൂർണ വിശ്രമം എടുക്കുന്നതു നല്ലതാണെന്നാണ് എതിർസ്വരം ഉയരുന്നത്.
പണ്ട് കെ ജെ ചാക്കോ രണ്ടു പ്രാവശ്യം നിന്നപ്പോൾ ഇനി മതി എന്ന് പറഞ്ഞു ബഹളം വച്ച സി എഫ് ഇപ്പോൾ ചങ്ങനാശ്ശേരി നിയോജക മണ്ഡലം ഉണ്ടായതിൽ പിന്നെ 35 വർഷം എംഎൽഎ ആയി ഇരുന്നുവെന്നും ഇനി അതു വേണ്ടെന്നുമുള്ള തരത്തിലാണു വാദങ്ങൾ.
കേരളകോൺഗ്രസ് -എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡറായി ലാലിച്ചൻ കുന്നിപ്പറമ്പിലിനെ തെരഞ്ഞെടുത്തെന്ന വാർത്ത ന്യായവും യുക്തവുമല്ലെന്നും ഇതുസംബന്ധിച്ച നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കണമെന്നും മുനിസിപ്പൽ കൗൺസിലറായ സാജൻ ഫ്രാൻസിസ് പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു. കേരള കോൺഗ്രസിൽ ഉയരുന്ന വിമതസ്വരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണു വിലയിരുത്തൽ.
മൂന്നാം തവണ ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിൽ അംഗമായ വ്യക്തിയാണു സി എഫ് തോമസിന്റെ സഹോദരനായ സാജൻ ഫ്രാൻസിസ്. ഇക്കുറി മുനിസിപ്പൽ ചെയർമാൻ ആകുമെന്ന പ്രതീക്ഷയിലായിരുന്നു സാജൻ. എന്നാൽ, അതിനു വിലങ്ങു തടിയായി നിന്നതു സ്വന്തം സഹോദരനായ സി എഫ് തോമസ് ആണെന്ന സൂചനയും വാർത്താസമ്മേളനത്തിൽ സാജൻ നൽകി.
മുമ്പുതന്നെ ചേട്ടൻ തനിക്കെതിരെ കരുക്കൾ നീക്കിയിരുന്നുവെന്നാണു സാജന്റെ വാദം. 1993ൽ സാജനെ മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ കരുക്കൾ നീക്കിയതു സി എഫ് തോമസ് ആണെന്നു പരാതി ഉയർന്നിരുന്നു. നിയോജക മണ്ഡലം പാർട്ടി പ്രസിഡന്റ് ആകാനുള്ള തിരഞ്ഞെടുപ്പിലും തോൽപ്പിക്കാൻ ചേട്ടൻ ഇടപെട്ടതായാണു സാജന്റെ പരാതി. പിന്നീട് ചങ്ങനാശ്ശേരി അർബൻ കോഓപ്പറേറ്റീവ് ബാങ്ക് തിരഞ്ഞെടിപ്പിലും ചേട്ടൻ അനിയനെ കാലു വാരി. 2001 മുതൽ സി എഫ് മാറണമെന്ന് പറഞ്ഞു സാജൻ കലാപം ഉയർത്തുന്നുണ്ട്. 2001ലെ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് കേരള കോൺഗ്രസ് ഓഫീസ് പരിസരത്ത് ഇതിന്റെ പേരിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായിരുന്നു. 2011ലും ഇത്തരത്തിൽ സി എഫ് തോമസ് തനിക്കെതിരെ തിരിഞ്ഞിരുന്നുവെന്നു സാജൻ പരാതി ഉയർത്തിയിരുന്നു. ഏറ്റവും ഒടുവിലായി ഇക്കുറി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മുനിസിപ്പൽ ചെയർമാൻ സ്ഥാനത്തുനിന്നു തന്നെ മാറ്റിനിർത്തുന്നതു ചേട്ടന്റെ ഇടപെടലാണെന്ന സൂചനയാണു കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലും സാജൻ പറഞ്ഞത്.
കേരളകോൺഗ്രസ് -എം മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡറായി ലാലിച്ചൻ കുന്നിപ്പറമ്പിലിനെ തെരഞ്ഞെടുത്തെന്ന വാർത്ത ന്യായവും യുക്തവുമല്ലെന്നും ഇതുസംബന്ധിച്ച നിലപാട് പാർട്ടി നേതൃത്വം വ്യക്തമാക്കണമെന്നുമാണു മുനിസിപ്പൽ കൗൺസിലർ സാജൻ ഫ്രാൻസിസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. കേരളകോൺഗ്രസ് -എം അംഗങ്ങളായി മുനിസിപ്പൽ കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏഴ് കൗൺസിലർമാരിൽ അഞ്ചുപേർ വനിതകളാണ്. ഇതിൽ രണ്ടുപേർ കോൺഗ്രസിന്റെ ഔദ്യോഗിക ഭാരവാഹികളുടെ ഭാര്യമാരും ഒരാൾ എസ്എൻഡിപി പ്രതിനിധിയുമാണ്. ഇവരിൽ നാലുപേർ തന്റെ പേര് പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്തേക്ക് നിർദ്ദേശിച്ചുകൊണ്ടു പാർട്ടി ചെയർമാൻ കെ.എം. മാണി എംഎൽഎക്ക് കത്ത് നൽകിയിരുന്നു. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് എംഎൽഎക്കും ഇതിന്റെ കോപ്പി കൈമാറിയിട്ടുണ്ടെന്നും സാജൻ പറഞ്ഞു.
45 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന താൻ വിവിധ മേഖലകളിൽ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചുവെന്നും താൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്ന പലരും പാർട്ടിയിലെയും ഭരണ സംവിധാനങ്ങളിലെയും ഉയർന്ന സ്ഥാനങ്ങളിലെത്തിയിട്ടുണ്ടെന്നും സാജൻ പറഞ്ഞു. കഴിഞ്ഞ മൂന്നു തവണ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പ്രവർത്തകരും പൊതുസമൂഹവും ചിലസമുദായങ്ങളും തന്റെ പേര് നിർദ്ദേശിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നും സാജൻ കൂട്ടിച്ചേർത്തു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനത്തേക്ക് തന്റെ പേര് പൊതുവായി നിർദ്ദേശിക്കപ്പെട്ടെങ്കിലും പാർട്ടി ഇക്കാര്യത്തിനായി ഒന്നും ചെയ്തില്ലെന്നും സാജൻ പരാതിപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍