ശബരിമല സ്ത്രീപ്രവേശനം: എല്ലാം കുളമാക്കിയത് എൽഡിഎഫ് സർക്കാരോ? സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സമവായത്തിലൂടെ പരിഹാരമടക്കം പ്രായോഗിക നിർദ്ദേശങ്ങൾ; മണ്ഡല- മകരവിളക്ക് കാലം ഒഴികെയുള്ള കാലയളവിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ കഴിയുമോയെന്ന് പരിഗണിക്കാമെന്നും നിർദ്ദേശം; കോടതി വിധി വന്നത് തെളിവും ആചാരവും ഇഴകീറി പരിശോധിച്ച ശേഷം; സംഘപരിവാർ പ്രചാരണത്തിനെതിരെ സൈബർ സഖാക്കൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനത്തിന് അനുമതി കിട്ടിയത് എൽഡിഎഫ് സർക്കാർ മൂൻ യുഡിഎഫ് സർക്കാറിന്റെ സത്യവാങ്മൂലം തിരുത്തിയത് മൂലമാണെന്ന പ്രചാരണത്തിനെതിരെ സിപിഎം സൈബർ രംഗത്ത്. വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ കാലത്ത് സമർപ്പിച്ച സത്യവാങ്മൂലം തുടരണമെന്നാണ് പിണറായി സർക്കാറും ആവശ്യപ്പെട്ടതെന്നും എൽഡിഎഫ് സർക്കാർ നൽകിയത് സമവായത്തിലൂടെ പരിഹാരം കണ്ടെത്തണമെന്നത് ഉൾപ്പെടെയുള്ള പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ സത്യവാങ്മൂലമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇതു മാത്രമല്ല ഇങ്ങനെ സത്യവാങ്ങ്മൂലം നൽകിയ ഭൂരിഭാഗം കേസുകളിലും സർക്കാർ തോൽക്കുകയാണ് ഉണ്ടായത്. ഒറ്റ സത്യവാങ്മൂലം കൊണ്ട് വിധിമാറില്ലെന്നും ഹൈക്കോടതി അഭിഭാഷകനായ അഡ്വ വിനോദ് ചേലേമ്പ്രയൊക്കെ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിധി വന്നത് വിദഗ്ധരുടെ റിപ്പോർട്ടും തെളിവും ആചാരവും ഇഴകീറി പരിശോധിച്ച നൂറുകണക്കിന് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. എല്ലാം കുളമാക്കിയത് എൻഡിഎഫ് സർക്കാറിന്റെ സത്യവാങ്മൂലമാണെന്ന പ്രചാരണം വ്യാജമാണെന്നും സിപിഎം സൈബർ സഖാക്കൾ പറയുന്നു. ഈ വിഷയത്തിൽ 13.11.2007 നാണ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ സംസ്ഥാന സർക്കാർ ആദ്യ സത്യവാങ്മൂലം നൽകിയത്. ഇതാണ് ഒറിജിനൽ അഫിഡവിറ്റ്. ഇതിൽ സ്ത്രീ എന്ന നിലയിലോ മറ്റേതെങ്കിലും രീതിയിലോ ഒരു തരത്തിലും ഉള്ള വിവേചനത്തിന് സംസ്ഥാന സർക്കാർ അനുകൂലമല്ല എന്ന് വളരെ കൃത്യമായി തന്നെ സർക്കാർ സത്യവാങ്മൂലം നൽകി.
5.2.2016 ഇന്‍ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ആണ് അടുത്ത സത്യവാങ്മൂലം നൽകുന്നത്. അതിൽ പറഞ്ഞത് നേരെ എതിർ നിലപാട് ആയിരുന്നു. കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുൻ സത്യവാങ്മൂലത്തിൽ പിശകുകൾ ഉണ്ടെന്നും. ശബരിമലയിലെ നിലവിൽ ഉള്ള ഹൈക്കോടതി വിധി പ്രകാരം ആചാരം അനുസരിച്ച് പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായം ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം നൽകരുത് എന്നും ആയിരുന്നു സത്യവാങ്മൂലത്തിൽ.
7.11.2016 ന് സുപ്രീംകോടതി സർക്കാർ നിലപാട് അന്വേഷിച്ചു. കേരള സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത അച്യുതാനന്ദൻ സർക്കാർ 13.11.2007 ഇന്‍ നൽകിയ ആദ്യ സത്യവാങ്മൂലത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നും, Kerala Hindu Places of Public Worship (Authorization of Entry) Rules, 1965 സെക്ഷൻ മൂന്നു അനുസരിച്ച് ഹിന്ദു വിശ്വാസികൾ ആയ ആരെയും അവരുടെ ജാതി പരമോ മറ്റു വിഭിന്നതകളാലോ ക്ഷേത്രത്തിൽ വരുന്നതിൽ നിന്നും തടയരുത് എന്നും നിയമം ഉണ്ട് എന്ന കാര്യം കൂടെ സൂചിപ്പിച്ചു.
സത്യവാങ്മൂലത്തിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ
1) ഹിന്ദുമതത്തെക്കുറിച്ചും ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും ആഴത്തിൽ അറിവുള്ള പണ്ഡിതന്മാരും സാമൂഹ്യപരിഷ്കർത്താക്കളും അംഗങ്ങളായ കമ്മിഷൻ രൂപീകരിച്ച് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടാം.
2) കമ്മിഷൻ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനത്തിൽ എത്തിച്ചേരാനുള്ള പ്രാപ്തി സുപ്രീംകോടതിക്കുണ്ട്.
3) സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നാണ് ചിലരുടെ വാദം. (സർക്കാരിന് ഈ വാദത്തോട് യോജിപ്പില്ല). എന്നാൽ, സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള എതിർപ്പിനുള്ള കാരണം ഈ വാദമാണെങ്കിൽ, അതിനു പരിഹാരമായി സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനും ആരാധന നടത്താനും വ്യത്യസ്ത കാലയളവ് നിശ്ചയിക്കാൻ കഴിയുമോ എന്ന വിഷയം കോടതി പരിശോധിക്കണം.
4) മണ്ഡല, മകരവിളക്ക് കാലം ഒഴികെയുള്ള കാലയളവിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കാവുന്നതാണ്.
5) 41 ദിവസത്തെ വ്രതമെന്ന വ്യവസ്ഥയിൽ സ്ത്രീകൾക്കു വേണ്ടി ഇളവ് അനുവദിക്കാൻ കഴിയുമോ എന്ന വിഷയവും കോടതിക്ക് പരിശോധിക്കാം. സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന കാലയളവിൽ തന്ത്രി, പുരോഹിതർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടേതിനു പുറമെയുള്ള ജോലികൾക്ക് വേണമെങ്കിൽ സ്ത്രീകളെ ചുമതലപ്പെടുത്താവുന്നതാണ്.
6) തിരുവിതാംകൂർ അമ്മമഹാറാണി മഹാരാജാവിനും ദിവാനും ഒപ്പം 1939ൽ ശബരിമലയിൽ പ്രവേശിച്ചിരുന്നതായി രേഖയുണ്ട്. 18ാം പടി കയറാതെ ക്ഷേത്രത്തിന്റെ വടക്കേ കവാടത്തിലൂടെയാണ് ഇവർ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ സ്ത്രീകളും 18ാംപടി കയറാതെ വടക്കേ കവാടത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നതായി പറയപ്പെടുന്നു.
7) വിഷയത്തിൽ ഏതെങ്കിലും രീതിയിലുള്ള അനാവശ്യ വിവാദമുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തിൽ നിലവിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ആ ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. സുപ്രീംകോടതി ആവശ്യപ്പെട്ടതു കൊണ്ട് മാത്രമാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുന്നത്. ഈ വിഷയത്തിൽ ഏതെങ്കിലും നിയമനിർമ്മാണം നടത്താൻ ഉദ്ദേശ്യമില്ല. പരമോന്നത കോടതിയുടെ വിധിക്കു വേണ്ടി കാത്തിരിക്കുകയാണ്. ആ വിധി അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുന്നു.
സർക്കാരുകളോ, ഉദ്യോഗസ്ഥരോ, വ്യക്തികളോ നൽകുന്ന സത്യവാങ്മൂലം കോടതിക്കുള്ള കല്ലേപിളർക്കുന്ന കൽപ്പനയല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. അവരുടെ നിലപാടും അറിയാവുന്ന വസ്തുതകളും സത്യസന്ധമായി കോടതിക്ക് മുൻപിൽ ബോധിപ്പിക്കുന്നു എന്നെ സത്യവാങ്മൂലം കൊണ്ട് ഉദ്ദശിക്കുന്നുള്ളൂ. കോടതിക്ക് ഇതിനെ യുക്തം പോലെ സ്വീകരിക്കാം, തള്ളാം.അതാണ് ഇവിടെയും സംഭവിച്ചതെന്ന് പ്രമുഖ അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
പിണറായി സർക്കാരിന്റെ സുപ്രീംകോടതി ട്രാക്ക് റിക്കോർഡ് നോക്കുകയാണ് എങ്കിൽ മിക്ക കേസുകളും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. എല്ലാ കേസിലും സർക്കാർ വിവിധ വസ്തുതകൾ ബോധിപ്പിക്കാൻ വേണ്ടി കൊട്ട കണക്കിന് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നിട്ടും വിധി എതിരായി. അപ്പോൾ സത്യവാങ്മൂലം അല്ല വിധിയുടെ ഗതി നിർണ്ണയിച്ചത് എന്ന് വ്യക്തമാണ്.
സംസ്ഥാന നിയമസഭ പാസാക്കിയ മെഡിക്കൽ കോളേജ് റഗുലറൈസ് ചെയ്ത ബില്ലും, അതിനു മുമ്പ് അതെ വിഷയത്തിൽ ഇറക്കിയ ഓർഡിനൻസും സുപ്രീംകോടതി തള്ളിക്കളഞ്ഞു എന്ന് ഓർക്കണം. രണ്ടിനും ഒരു സത്യവാങ്മൂലത്തിന്റെ വിലയല്ല, ഒരു കല്പനയുടെ വിലയുണ്ട്. സർക്കാറിന്റെ ഈ സത്യവാങ്മൂലം മാത്രമല്ല, സ്ത്രീകൾക്ക് തത്തുല്യമായ പരിഗണന നൽകണം എന്ന ഡസൻ കണക്കിന് കോടതി ഉത്തരവുകൾ, വിവിധ ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിധികൾ, രാജു രാമചന്ദ്രൻ, കെ പരമേശ്വർ എന്നീ സുപ്രീംകോടതി അമിക്കസ് ക്യുറി ശബരിമലയെ കുറിച്ച് നൽകിയ റിപ്പോർട്ട്, ഹൈന്ദവ വേദങ്ങൾ, ഹൈന്ദവ ആചാരങ്ങൾ സംബന്ധിച്ച ഗ്രന്ഥങ്ങൾ മുതൽ മഹാരാഷ്ട്ര ഹൈക്കോടതി ശനീശ്വര ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനം സംബന്ധിച്ച് നൽകിയ വിധിയും, അത് നടപ്പാക്കിയതും അടക്കം നൂറിലധികം വരുന്ന സമാനമായ, സ്ത്രീക്ക് തത്തുല്യ അവകാശം പ്രഖ്യാപിക്കുന്ന നിലപാടുകൾ വിധികൾ, കുറിപ്പുകൾ തെളിവുകൾ എന്നിവയുടെ ആധാരത്തിലാണ് വിധി വന്നത്. യുഡിഎഫ് സർക്കാറിന്റെ സത്യവാങ്മൂലമാണ്
എടുത്തെതെങ്കിലും വിധി തിരിച്ചാവാൻ നല്ല സാധ്യതയുണ്ടെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്. പക്ഷേ പ്രചാരണം നടക്കുന്നതാവട്ടെ പിണറായി സർക്കാർ ഇത് ചോദിച്ച്
വാങ്ങിയ വിധിയാണെന്നും. ഇതിനെയാണ് സിപിഎം സൈബർ വിങ് ഖണ്ഡിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍