മന്ത്രി സ്ഥാനം സ്വപ്നംകണ്ട് രാജ്യസഭ വിടാനൊരുങ്ങുന്ന പി.വി.അബ്ദുൾ വഹാബിന് തിരിച്ചടി; പാർട്ടിക്കുള്ളിൽ വ്യാപക എതിർപ്പ്; സ്വന്തംതട്ടകത്തിൽ ദേശീയ ട്രഷററുടെ വിശ്വസ്തരെ ചുമതലകളിൽനിന്ന് നീക്കി; മഞ്ചേരിയിൽ മത്സരിക്കാൻ പാണക്കാട് പിടിമുറുക്കി വഹാബ്

ജംഷാദ് മലപ്പുറം
മലപ്പുറം: മന്ത്രി സ്ഥാനം സ്വപ്നംകണ്ട് ഈ വർഷം കലാവധി തീരുന്ന രാജ്യസഭ എംപി സ്ഥാനം വിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബിനെതിരെ പാർട്ടിക്കുള്ളിൽ വ്യാപക എതിർപ്പ്. സ്വന്തംതട്ടകമായ നിലമ്പൂരിൽപോലും വഹാബിനെ അംഗീകരിക്കാത്തവരുണ്ട്. നിലവിലെ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രാദേശിക നേതാവുമായിരുന്ന ഇസ്മായീൽ മൂത്തേടം ഉൾപ്പെടെ വഹാബിനെതിരെ പരാതിയുമായി നേരത്തെ നേതൃത്വത്തെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തംതട്ടകത്തിൽ ദേശീയ ട്രഷററുടെ വിശ്വസ്തരെ ഭാരവാഹി ചുമതലകളിൽനിന്ന് നീക്കിയത്. അതേ സമയം മഞ്ചേരിയോ, ഏറനാടോ മത്സരിക്കാൻ വഹാബ് പാണക്കാട് പിടിമുറിക്കിയതായി ആരോപണം ഉയർന്നിട്ടുണ്ട്.
ബിസിനസ്സ് കാരൻകൂടിയായ വഹാബ് നേരത്തെ രാജ്യസഭാ എംപി സ്ഥാനത്തിനുവേണ്ടി പാർട്ടിക്കു കോടികൾ നൽകിയിരുന്നതായും ആരോപണങ്ങൾ ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റുപോലും ലഭിക്കാതെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് വഹാബും ഒരുകൂട്ടം പ്രാദേശിക നേതാക്കൾക്കുമെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് വഹാബിന്റെ വിശ്വസ്തരെ ഭാരവാഹി ചുമതലകളിൽനിന്ന് നീക്കിയത്.
എംപിയുടെ അടുത്ത അനുയായികളെയാണ് ജില്ലാ നേതൃത്വം ഒഴിവാക്കിയത്. ലീഗ് മണ്ഡലം സെക്രട്ടറി മുജീബ് ദേവശേരി, മണ്ഡലം കമ്മിറ്റിയംഗം പി വി ഹംസ, യൂത്ത് ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അൻവർ ഷാഫി, ലീഗ് നിലമ്പൂർ നഗരസഭാ ജോയിന്റ് സെക്രട്ടറി നിയാസ് മുതുകാട് എന്നിവരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. നാലുപേരും വഹാബിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരാണെന്നാണ് ആരോപണം. നാലുപേരും തെരഞ്ഞെടുപ്പിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയെന്ന് ലീഗ് ജില്ലാ കമ്മിറ്റി നിയോഗിച്ച ഉപസമിതി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ഥാനാർത്ഥിത്വം ലഭിക്കാതെ വന്നതോടെ ഇവരുടെ നേതൃത്വത്തിൽ ഉറച്ച സീറ്റുകളിൽപോലും വലിയ കാലുവാരൽ ഉണ്ടായിട്ടുണ്ടെന്നാണ് ലീഗ് ജില്ലാ നേതൃത്വം കണ്ടെത്തിയത്.
എന്നാൽ ചിലർക്കെതിരെമാത്രം നടപടി സ്വീകരിച്ചത് പാർട്ടിയിൽ വിഭാഗീയത രൂക്ഷമാക്കിയിട്ടുണ്ട്. നേരത്തെ മുനിസിപ്പിൽ കമ്മിറ്റി പിരിച്ചുവിട്ട് മുഖംരക്ഷിക്കാനുള്ള ശ്രമം ജില്ലാ നേതൃത്വം നടത്തിയിരുന്നു. പകരം ചുമതലയേറ്റ ലീഗ് ഭാരവാഹികൾ അടക്കം വിഭാഗീയ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് തോൽവിയിലും പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വഹാബ് പക്ഷക്കാർ പറയുന്നത്. യു.ഡി.എഫിന്റെ കുത്തകയായിരുന്ന നിലമ്പൂർ നഗരസഭ നഷ്ടപ്പെടുകയും ചെയ്തതിന് പിന്നിൽ മുസ്ലിംലീഗ് ശേീയ ട്രഷറർ പി.വി അബ്ദുൽവഹാബ് എംപിക്കെതിരെ നിലമ്പൂരിലെ യൂത്ത്ലീഗ് പ്രവർത്തകരിൽനിന്നും കലാപക്കൊടി ഉയർന്നിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പിണറായി സർക്കാരിനെ പിന്തുണച്ചതിന് വഹാബിനെ തള്ളിപ്പറഞ്ഞ നിലമ്പൂരിലെ ലീഗ് നേതൃത്വത്തിന് വഹാബ് നൽകിയ തിരിച്ചടിയായാണ് നിലമ്പൂർ നഗരസഭയിലെ യു.ഡി.എഫിന്റെ പരാജയം എന്ന വിലയിരുത്തലാണ് ലീഗ് കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നിരുന്നത്.
പി.വി അൻവറിന്റെ താൽപര്യത്തിനു വേണ്ടി സ്വന്തം പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ച വഹാബെന്ന് നിലമ്പൂരിലെ ലീഗ് പ്രവർത്തകൻ ഷറഫലിയുടെ ഫേബ് ബുക്ക് പോസ്റ്റും ഏറെ ചർച്ചയായിരുന്നു. പി.വി അബ്ദുൽവഹാബിന്റെ തട്ടകമായ നിലമ്പൂർ നഗരസഭയിൽ മത്സരിച്ച ഒറ്റ സീറ്റിലും വിജയിക്കാതെ മുസ്ലിം ലീഗിന് സമ്പൂർണ്ണ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.കഴിഞ്ഞ തവണ മത്സരിച്ച 9 സീറ്റുകളിലും വിജയിച്ച് നിലമ്പൂരിൽ നഗരസഭ വൈസ് ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത് ലീഗായിരുന്നു. ഇത്തവണയും 9 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചിരുന്നത്.
പി.വി അബ്ദുൽവഹാബ് എംപിയായിരുന്നു കഴിഞ്ഞകാലങ്ങളിൽ തെരഞ്ഞെടുപ്പിൽ ലീഗ് പ്രചരണങ്ങളുടെ ചുക്കാൻ പിടിച്ചിരുന്നത്. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിലടക്കം ഒന്നിലും വഹാബ് ഇടപെട്ടിരുന്നില്ല. സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ സമയത്ത് വഹാബ് ഗൾഫിലും പിന്നെ കോവിഡ് ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുമായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ പേരിനായി മാത്രമാണ് അദ്ദേഹം പ്രചരണത്തിനിറങ്ങിയത്.
പ്രളയദുരിതാശ്വാസപ്രവർത്തനത്തിൽ സർക്കാർ പരാജയമാണെന്ന മുസ്ലിം ലീഗ് നിലപാട് തള്ളി ഇടതുസർക്കാരിനെ പ്രശംസിക്കുകയും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ പൊതുവേദിയിൽ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ലീഗ് നേതൃത്വം നേരത്തെ വഹാബിനോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടർന്ന് ലീഗ് നേതൃത്വവുമായി ഇടച്ചിലിലായിരുന്നു വഹാബ്. കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്യുന്ന കഴിഞ്ഞ സെപ്റ്റംബർ 10ന് കവളപ്പാറയിൽ നടന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുൽവഹാബ് ഇടത് അനുകൂല നിലപാടെടുത്തത്. പ്രതിപക്ഷമെന്ന നിലയക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വർധിപ്പിക്കാൻ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്ന് പരിഹസിക്കുകയും ചെയ്തു. വേദിയിലുള്ള മലപ്പുറം കളക്ടർ ജാഫർ മാലിക്കിനെ നോക്കിയാണ് ജാഫറിനോട് പറയുകയാണ് മജീദ് സാഹിബ് പറയുകയാണ് നാല് ലക്ഷം പോര 10 ലക്ഷം വേണം എന്നു പറഞ്ഞ് പരിഹസിച്ചത്. വേദിയിലുണ്ടായിരു മന്ത്രി കെ.ടി ജലീൽ, പി.വി അൻവർ എംഎൽഎ അടക്കമുള്ളവരെ സാക്ഷി നിർത്തിയായിരുന്നു ഈ ആക്ഷേപം.
ലോട്ടറിടിക്കറ്റ് അടിച്ചാൽ പണം എപ്പോഴെങ്കിലുമാണ് കിട്ടുക. എന്നാൽ ഇപ്പോൾ പ്രളയദുരിതാശ്വാസത്തിനുള്ള പണം സർക്കാർ അക്കൗണ്ടിലിട്ടുകഴിഞ്ഞെന്നും അതിന്റെ പ്രൊസീഡിങ്സ് നടക്കുകയുമാണൊണ് വഹാബ് പ്രസംഗിച്ചത്. പ്രസംഗം വളച്ചൊടിച്ചതെന്നു പറഞ്ഞ് ആദ്യം ഇതു നിഷേധിച്ച വഹാബ് പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിലപാട് തിരുത്തി ഖേദപ്രകടനവുമായി രംഗത്തെത്തി. എന്നാൽ പ്രശ്നം അടഞ്ഞ അധ്യായമായി അവസാനിപ്പിക്കാതെ വഹാബിന്റെ നിലപാടിനെതിരെ സർക്കാരിനെതിരെ ശക്തമായ സമരത്തിനാണ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തിയത്. കവളപ്പാറയിൽ നിന്നും മലപ്പുറത്തേക്ക് ലീഗ് ജില്ലാ കമ്മിറ്റി ലോങ് മാർച്ചും നടത്തി.
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പി.വി അൻവർ എംഎൽഎ ചെയർമാനായി രൂപീകരിച്ച റീബിൽഡ് നിലമ്പൂർ കമ്മിറ്റിയുടെ രക്ഷാധികാരിയാണ് വഹാബ്. റീബിൽഡ് നിലമ്പൂർ കമ്മിറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെങ്കിലും സഹായവിതരണം ചെയ്തിരുന്നില്ല. റീബിൽഡ് നിലമ്പൂർ പി.വി അൻവർ എംഎൽഎയുടെ റിയൽ എസ്റ്റേറ്റ് കട്ടവടമാണെന്ന ഗുരുതരമായ ആരോപണം കോൺഗ്രസും ഉയർത്തിയിരുന്നു. സൗജന്യമായി ലഭിച്ച ഭൂമി സർക്കാരിനെകൊണ്ട് പണം നൽകി ഏറ്റെടുപ്പിക്കാൻ പി.വി അൻവർ എംഎൽഎ സമ്മർദ്ദം ചെലുത്തുന്നതായി മലപ്പുറം കളക്ടർ ജാഫർ മാലിക് തുറന്നടിച്ചിരുന്നു.
പ്രളയദുരിതാശ്വാസത്തിലെ വീഴ്ചയിൽ സർക്കാരിനും എംഎൽഎക്കുമെതിരെ കോൺഗ്രസും ലീഗും പ്രക്ഷോഭം തുടങ്ങിയിട്ടും പി.വി അൻവർ എംഎൽഎ റീബിൽഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി വഹാബ് തുടരുകയായിരുന്നു. കൈരളി ചാനലിന്റെ ഡയറക്ടറായിരുന്ന വഹാബ് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ലീഗ് നേതാവാണ്. 2015ൽ വഹാബിന് രാജ്യസഭാംഗത്വം നൽകുന്നതിനെതിരെ ലീഗിൽ കലാപക്കൊടി ഉയർന്നിരുന്നു. വഹാബിനു പകരം കെ.പി.എ മജീദിനെയാണ് അന്ന് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഉയർത്തികാട്ടിയത്. എന്നാൽ പിണറായിയുമായി ചർച്ച നടത്തി രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കിൽ ഇടതുപക്ഷത്തേക്ക് പോകുമെന്ന സന്ദേശം നൽകിയാണ് വഹാബ് രാജ്യസഭാ സീറ്റ് ഉറപ്പിച്ചത്.
2021ൽ രാജ്യസഭാ കാലാവധി കഴിയുന്ന വഹാബിന്റെ അടുത്തനോട്ടം നിയമസഭയിലേക്കാണ്. മന്ത്രി സ്ഥാനമാണ് വഹാബ് ലക്ഷ്യമിടുന്നത്. മുസ്ലിം ലീദ് ദേശീയ ജനറൽ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രി സ്ഥാനമാണ് ഉന്നംവെക്കുന്നത്.
അൻവർ -വഹാബ് ഭായി ഭായി ബന്ധം നിലമ്പൂർ നഗരസഭയിൽ വിജയിച്ചപ്പോൾ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ വിജയം കണ്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നിലമ്പൂർ നഗരസഭയും ആറു പഞ്ചായത്തുംകളും ബ്ലോക്ക് പഞ്ചായത്തും പിടിക്കുമെന്നാണ് പി.വി അൻവർ എംഎൽഎ പ്രഖ്യാപിച്ചത്. എന്നാൽ ഇടതുപക്ഷം ഭരിച്ച വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു. നിലമ്പൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തുകയും ചെയ്തു. ഇടതുമുന്നണിക്ക് നേരത്തെയുണ്ടായിരുന്ന അമരമ്പലം, പോത്തുകൽ പഞ്ചായത്തിനു പുറമെ നിലമ്പൂർ നഗരസഭ പിടിക്കാനായതാണ് നേട്ടം.
Stories you may Like
- നിലമ്പൂർ നഗരസഭ: വഹാബിനെതിരെ കലാപക്കൊടി
- ശാന്തൻപാറ എസ്റ്റേറ്റിൽ കഴിഞ്ഞ ദിവസമുണ്ടായത് കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലെ കൈയേറ്റ അക്രമം
- അഫ്ഗാനെ കാക്കാൻ ഇനി ആ മലയാളി കരങ്ങളില്ല
- നിരോധനാജ്ഞയും ലോക്ഡൗണും ഒന്നും അബ്ദുൾ വഹാബിന് പ്രശ്നമല്ല
- മലപ്പുറത്തെ പാവപ്പെട്ട 20 വിദ്യാർത്ഥികൾക്ക് മമ്മൂട്ടിയുടെ വക സ്മാർട്ട് ഫോണുകൾ
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- 11 ഇരട്ടി പ്രഹരശേഷിയുള്ള കാലിഫോർണിയൻ വകഭേദത്തെ ഭയന്ന് ലോകം; പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണ അമേരിക്കയിൽ കത്തിപ്പടരുന്നു; ഇടവേളയ്ക്ക് ശേഷം ദിവസ മരണം വീണ്ടും 3000കടന്നതോടെ കൊറോണാ യുദ്ധത്തിൽ പരാജയപ്പെട്ട പേടിയിൽ ലോക രാജ്യങ്ങൾ
- സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി; കാളക്കുട്ടിയെ കശാപ്പു ചെയ്ത് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച യുവ തുർക്കി; പിസി ജോർജിന് പണികൊടുത്ത് വീണ്ടും യൂത്ത് കോൺഗ്രസ് നേതാവ്; പൂഞ്ഞാർ എംഎൽഎയുടെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി ചർച്ചയിലെ താരമാകുമ്പോൾ
- സൈബർ സഖാക്കളുടെ പോരാളി ഷാജിയെ 'വാസുവിനെ' കൊണ്ട് പാഠം പഠിപ്പിച്ചവർ; ഫെയ്സ് ബുക്കിലും ട്വിറ്ററിലും എല്ലാം ചുറുചുറക്കോടെയുള്ള ഇടപെടൽ; ആഴക്കടലിലെ അഴിമതിയെ വെള്ളപൂശാനുള്ള സൈബർ നീക്കം പൊളിച്ചത് പതിനഞ്ച് പേരുടെ 'ഒറ്റയാൻ' പോരാട്ടം; കോൺഗ്രസിന്റെ 'രഹസ്യായുധം' ചർച്ചയാകുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- സിപിഎം വിട്ട് യുഡിഎഫിന്റെ പ്രമുഖ രക്ഷകരിൽ ഒരാളായിട്ട് മൂന്ന് പതിറ്റാണ്ട്; ഇതുവരെ എംഎൽഎ പോലുമായില്ല; സിപി ജോണിനെ എങ്ങനേയും ജയിപ്പിച്ച് മന്ത്രിയാക്കാൻ ഒരുങ്ങി കോൺഗ്രസും ലീഗും; ലീഗിന്റെ കോട്ടയിൽ മത്സരിക്കാൻ നിയോഗം ലഭിച്ചേക്കും; തിരുവമ്പാടിയിൽ പ്രധാന പരിഗണന
- ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേർ; നാട്ടുകാരുടെ ഇടപെടലിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനക്കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിച്ച മുഴുവൻ പേരേയും കണ്ടെത്താൻ പൊലീസ്; സാക്ഷര കേരളം വീണ്ടും ലജ്ജിച്ച് തല താഴ്ത്തുമ്പോൾ
- നാഗംകുളങ്ങരയിൽ ഗൂഢാലോചന കണ്ട് പൊലീസ്; ആലപ്പുഴയിൽ മഹല് കമ്മറ്റികൾ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പരിവാറുകാർ; മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിന് സമാനമെന്നും ആരോപണം; എല്ലാം നിഷേധിച്ച് എസ് ഡി പി ഐയും; ചേർത്തലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്
- കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണം; വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണം; ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കണം; ഇക്കുറി ബിജെപിയുടെ സ്വപ്നങ്ങൾക്ക് പത്തിരട്ടി മാറ്റ്
- എൽഡിഎഫ് മൈൻഡ് ചെയ്യുന്നില്ല; യുഡിഎഫ് പ്രവേശനവും വഴിമുട്ടി; ജനപക്ഷം വീണ്ടും എൻഡിഎയിലേക്ക്; രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന അച്ഛനും മകനും സീറ്റ് ഉറപ്പിക്കാൻ; രണ്ട് സീറ്റ് വിട്ടുനൽകാൻ ബിജെപിയും; ശനിയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് പി സി ജോർജ്; 'പൂഞ്ഞാർ സിംഹത്തിന്' തിരിച്ചറിവ് നൽകിയത് റിജുൽ മാക്കുറ്റിയുടെ അധിക്ഷേപമോ?
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്