Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'മുസ്ലിം സഹോദരങ്ങൾ ഒലത്തിയെന്ന് ഞാൻ ചുമ്മാ പ്രസംഗിച്ചതാ; നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാൻ കഴിഞ്ഞ തവണ വോട്ട് നേടിയത്; ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടി; xxxx കളുടെ വോട്ട് എനിക്കിനി വേണ്ട; മുസ്ലിം വിരുദ്ധ നിലപാട് പ്രകടമാക്കുന്ന ഓഡിയോ ടേപ്പ് വ്യാജമെന്ന് പി.സി.ജോർജ് ആണയിട്ടിട്ടും ഈരാറ്റുപേട്ടയിൽ പ്രതിഷേധം കത്തുന്നു; പിസിക്കെതിരെ വൻ പ്രതിഷേധസമ്മേളനം; സേവ്ജനപക്ഷവുമായി ജോർജിനെ വിട്ടുപിരിഞ്ഞവരുടെ വരവും

'മുസ്ലിം സഹോദരങ്ങൾ ഒലത്തിയെന്ന് ഞാൻ ചുമ്മാ പ്രസംഗിച്ചതാ; നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാൻ കഴിഞ്ഞ തവണ വോട്ട് നേടിയത്; ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടി; xxxx കളുടെ വോട്ട് എനിക്കിനി വേണ്ട; മുസ്ലിം വിരുദ്ധ നിലപാട് പ്രകടമാക്കുന്ന ഓഡിയോ ടേപ്പ് വ്യാജമെന്ന് പി.സി.ജോർജ് ആണയിട്ടിട്ടും ഈരാറ്റുപേട്ടയിൽ പ്രതിഷേധം കത്തുന്നു; പിസിക്കെതിരെ വൻ പ്രതിഷേധസമ്മേളനം; സേവ്ജനപക്ഷവുമായി ജോർജിനെ വിട്ടുപിരിഞ്ഞവരുടെ വരവും

മറുനാടൻ മലയാളി ബ്യൂറോ

 ഈരാറ്റുപേട്ട: മുസ്ലീങ്ങളെ അവഹേളിക്കുന്ന പി.ിസി.ജോർജിന്റെ ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എംഎ‍ൽഎക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈരാറ്റുപേട്ടയിൽ സംയുക്ത മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമ്മേളനം നടന്നു. കഴിഞ്ഞാഴ്ചയാണ് ജോർജിന്റെ വിവാദ ഓഡിയോ പുറത്തുവന്നത്. എന്നാൽ, തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജഫോൺ സംഭാഷണമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഏതായാലും പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധ സമ്മേളനം ആന്റോ ആന്റണി എംപി.ഉദ്ഘാടനം ചെയ്തു. മതനിന്ദ നടത്തിയ പി.സി.ജോർജിന്റെ പേരിലാണ് ആദ്യ കേസ് എടുക്കേണ്ടതെന്നും അല്ലാതെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തത് നീതി നിഷേധമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആന്റോ ആന്റണി പറഞ്ഞു. അതിനിടെ ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്ന് രാജി വച്ചവർ പ്രത്യേകം യോഗം ചേർന്നു. സേവ് ജനപക്ഷം എന്ന പേരിൽ സമാന്തരമായി പ്രവർത്തിക്കാനും ഇവർ തീരുമാനിച്ചു.

മണ്ഡലത്തിലെ മുസ്ലീങ്ങളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്‌ത്തി കൊണ്ട് താൻ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോർജ്ജ് വിവാദ ഓഡിയോ ക്ലിപ്പിൽ പറയുന്നു. ഈ ഓഡിയോ പുറത്തായതോടെ പിസിയുടെ വീടിന് നേരെ ആക്രമണവും ഉണ്ടായി. മുമ്പ് മുസ്ലിം സമുദായവുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് പിസി ജോർജ്. എന്നാൽ ബിജെപി മുന്നണിയുടെ ഭാഗമായതോടെ പിസി നിലപാടുകൾ മാറ്റി. ഇതാണ് പ്രതിഷേധത്തിനും വിവാദത്തിനും കാരണം.

തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്ന് പിസി ഒരു ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളി ആക്രമണത്തെ പരാമർശിച്ച് കൊണ്ടാണ് പിസിയുടെ പ്രതികരണം. പൂഞ്ഞാറിൽ മുസ്ലിം വോട്ട് പതിനായിരത്തിൽ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാൻ ബിജെപി വോട്ടുകൾ മാത്രം മതിയെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു. ബിജെപിക്ക് മണ്ഡലത്തിൽ 20,000 വോട്ടുണ്ടെന്നും പിസി ജോർജ് പറയുന്നു. മുസ്ലിം സഹോദരങ്ങൾ ഒലത്തിയെന്ന് ഞാൻ ചുമ്മാ പ്രസംഗിച്ചതാ, നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാൻ കഴിഞ്ഞ തവണ വോട്ട് നേടിയത്, ക്രസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടി, ഃഃഃഃഃഃളുടെ വോട്ട് എനിക്കിനി വേണ്ടെന്നായിരുന്നു വിവാദ പ്രസംഗ ഭാഗങ്ങൾ.

ഇത് വൈറലായതിന് പിന്നാലെയാണ് പി സി ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറ് ഉണ്ടായത്. മുസ്ലിം ലീഗ് പ്രവർത്തകർ എംഎൽഎുടെ വീട്ടിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പി സി ജോർച്ച് മുസ്ലിം സമൂഹത്തെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അക്രമം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങളെന്ന് പി.സി ജോർജ് പറഞ്ഞതായാണ് റിപ്പോർട്ട്. കൈരളി ടി.വിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ടെലിഫോൺ സംഭാഷണത്തിനിടയിലായിരുന്നു പി.സി ജോർജിന്റെതായി പുറത്തുവന്ന പരാമർശം. ഓസ്‌ട്രേലിയയിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോർജിന്റെ ശബ്ദവുമാണ് ടെലിഫോൺ സംഭാഷണത്തിലുള്ളത്.

'പൂഞ്ഞാർ എംഎൽഎ കേശവൻ നായർ ആണോ എന്ന് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. തുടർന്ന് ഇയാളും പി.സി ജോർജും സംസാരിക്കുന്നുണ്ട്. ഇതിനിടെ ബിജെപിക്ക് ഒപ്പം പി.സി ജോർജ് പോയതിനെ കുറിച്ചും ഇയാൾ ചോദിച്ചിരുന്നു. തുടർന്ന് നിങ്ങൾക്ക് വോട്ട് ചെയ്തവരല്ലെ മുസ്ലിം സഹോദരങ്ങൾ എന്നും ഇയാൾ ചോദിച്ചിരുന്നു. തുടർന്നായിരുന്നു പി.സി ജോർജിന്റെ വിവാദ പരാമർശങ്ങൾ. 'മുസ്ലിം സഹോദരങ്ങൾ ഒലത്തി ഒലത്തി എന്ന് ഞാൻ ചുമ്മാ പ്രസംഗിക്കുന്നതാ. 2011 ൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി നിന്നപ്പോൾ പേട്ടയിലെ കാക്കാന്മാര് തന്ന ഭൂരിപക്ഷം 290, ഈ കാക്കാമാരിൽ നിന്ന് ആകെ കിട്ടുന്ന വോട്ട് പതിനായിരമാണ്. അവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പറയാൻ പോകുകയാണ് എന്നും പിസി പറയുന്നു.

പൂഞ്ഞാറിൽ മുസ് ലിം വോട്ട് പതിനായിരത്തിൽ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാൻ ബിജെപി വോട്ടുകൾ മാത്രം മതിയെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ മുസ് ലിംകളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്‌ത്തി കൊണ്ട് താൻ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോർജ്ജ് സംഭാഷണത്തിൽ പറയുന്നു. ഏഴു മിനിറ്റിലധികമുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പാവപ്പെട്ട് ക്രിസ്ത്യാനികളെ കൊല്ലുകയാണെന്നും ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളിയിൽ എന്താണ് സംഭവിച്ചതെന്നും പി.സി ജോർജ് ചോദിച്ചു. അതേസമയം കല്ലേറ് നടന്ന സമയത്ത് പി.സി ജോർജ് വീട്ടിലുണ്ടായിരുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജ ഫോൺ സംഭാഷണമാണെന്നും പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു.

അതേസമയം ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തുവെന്ന കാര്യം ശ്രദ്ധേയമാണ്. നൈനാർ ജും അ മസ്ജിദ് പ്രസിഡന്റ് പി.ഇ.മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു. പുത്തൻ പള്ളി ജും അ മസ്ജിദ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കുളത്തുങ്കൽ ,മുസ്ലിം ലീഗ് സെക്രട്ടിയേറ്റ് അംഗം പി.എം.ഷെരീഫ്, സിപിഎം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, നഗരസഭ ചെയർമാൻ വി.കെ.കബീർ, എം.കെ.തോമസ്‌കുട്ടി, വി.പി.സുബൈർ മൗലവി, കെ.എച്ച്.ഇസ്മായിൽ മൗലവി, അഡ്വ.വി.പി.നാസർ മറ്റ് സംഘടനാ നേതാക്കളും സംസാരിച്ചു.

അതിനിടെ, പി.സി ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്ന് രാജിവെച്ചവർ യോഗംചേർന്നു. അവസരവാദ രഷ്ട്രീയത്തിനുടമയായ പി.സി ജോർജിന്റെ പ്രവർത്തനങ്ങളിൽ യോഗം കടുത്ത അമർഷം ഒറ്റക്കെട്ടായി രേഖപ്പെടുത്തി. പരസ്പര സഹോദരങ്ങളെപ്പോലെ കഴിയുന്ന മുസ്ലിം ക്രൈസ്തവ സഹോദരങ്ങളെ തമ്മിലടിപ്പിക്കാനുള്ള പി.സി യുടെ നീക്കം അപലപനീയമെന്ന് യോഗം വിലയിരുത്തി.

1980 മുതൽ പി.സി പല പാർട്ടികളിലും മുന്നണികളിലും പ്രവർത്തിച്ചപ്പോഴും തോളോട് തോൾ ചേർന്ന് ഒപ്പം നിന്നവരാണ് ഇവരിൽ ഏറെയും സേവ് ജനപക്ഷം എന്ന പേരിൽ സമാന്തരമായി പ്രവർത്തിക്കാനും ഇവർ തീരുമാനിച്ചു. മുൻ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളുടെ നേതൃയോഗമാണ് ചേർന്നത്. ഈരാറ്റുപേട്ട വൈറ്റ് കാസിൽ റെസിഡൻസി ഓഡിറ്റോറിയത്തിലായിരുന്നു യോഗം.

ഇനി ഒരിക്കലും പി.സി യുമായി യാതൊരുതരത്തിലുള്ള ബന്ധവും ഉണ്ടായിരിക്കില്ല എന്നും യോഗം ഉറച്ചനിലപാടെടുത്തു.ജൂൺ പത്തിനകം പ്രവർത്തക കൺവെൻഷൻ നടത്താനും തീരുമാനമായി. മുഹമ്മദ് സക്കീർ , പിഎസ്എം റംലി , താഹിർ പൊന്തനാൽ , സൈനില്ല മന്തയിൽ നവാസ് എംപി.കെ , പി.പി.എം നൗഷാദ്, ബാസിത്ത് അസാരി കൊല്ലംപറമ്പിൽ , നിഷാദ് , സത്താർ , യൂസൂനാ , സിയാദ് , നിഷാദ് , റിയാസ് ലുഡു , ഷാഫി , ഹസീബ് പുള്ളോലിൽ , സക്കീർ എസ്ആർകെ , ഷിഹാസ് അന്തു തുടങ്ങിയവർ സംസാരിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP