'മുസ്ലിം സഹോദരങ്ങൾ ഒലത്തിയെന്ന് ഞാൻ ചുമ്മാ പ്രസംഗിച്ചതാ; നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാൻ കഴിഞ്ഞ തവണ വോട്ട് നേടിയത്; ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടി; xxxx കളുടെ വോട്ട് എനിക്കിനി വേണ്ട; മുസ്ലിം വിരുദ്ധ നിലപാട് പ്രകടമാക്കുന്ന ഓഡിയോ ടേപ്പ് വ്യാജമെന്ന് പി.സി.ജോർജ് ആണയിട്ടിട്ടും ഈരാറ്റുപേട്ടയിൽ പ്രതിഷേധം കത്തുന്നു; പിസിക്കെതിരെ വൻ പ്രതിഷേധസമ്മേളനം; സേവ്ജനപക്ഷവുമായി ജോർജിനെ വിട്ടുപിരിഞ്ഞവരുടെ വരവും
മറുനാടൻ മലയാളി ബ്യൂറോ
ഈരാറ്റുപേട്ട: മുസ്ലീങ്ങളെ അവഹേളിക്കുന്ന പി.ിസി.ജോർജിന്റെ ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എംഎൽഎക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈരാറ്റുപേട്ടയിൽ സംയുക്ത മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമ്മേളനം നടന്നു. കഴിഞ്ഞാഴ്ചയാണ് ജോർജിന്റെ വിവാദ ഓഡിയോ പുറത്തുവന്നത്. എന്നാൽ, തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജഫോൺ സംഭാഷണമാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഏതായാലും പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധ സമ്മേളനം ആന്റോ ആന്റണി എംപി.ഉദ്ഘാടനം ചെയ്തു. മതനിന്ദ നടത്തിയ പി.സി.ജോർജിന്റെ പേരിലാണ് ആദ്യ കേസ് എടുക്കേണ്ടതെന്നും അല്ലാതെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തത് നീതി നിഷേധമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ആന്റോ ആന്റണി പറഞ്ഞു. അതിനിടെ ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്ന് രാജി വച്ചവർ പ്രത്യേകം യോഗം ചേർന്നു. സേവ് ജനപക്ഷം എന്ന പേരിൽ സമാന്തരമായി പ്രവർത്തിക്കാനും ഇവർ തീരുമാനിച്ചു.
മണ്ഡലത്തിലെ മുസ്ലീങ്ങളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്ത്തി കൊണ്ട് താൻ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോർജ്ജ് വിവാദ ഓഡിയോ ക്ലിപ്പിൽ പറയുന്നു. ഈ ഓഡിയോ പുറത്തായതോടെ പിസിയുടെ വീടിന് നേരെ ആക്രമണവും ഉണ്ടായി. മുമ്പ് മുസ്ലിം സമുദായവുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് പിസി ജോർജ്. എന്നാൽ ബിജെപി മുന്നണിയുടെ ഭാഗമായതോടെ പിസി നിലപാടുകൾ മാറ്റി. ഇതാണ് പ്രതിഷേധത്തിനും വിവാദത്തിനും കാരണം.
തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്ന് പിസി ഒരു ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളി ആക്രമണത്തെ പരാമർശിച്ച് കൊണ്ടാണ് പിസിയുടെ പ്രതികരണം. പൂഞ്ഞാറിൽ മുസ്ലിം വോട്ട് പതിനായിരത്തിൽ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാൻ ബിജെപി വോട്ടുകൾ മാത്രം മതിയെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു. ബിജെപിക്ക് മണ്ഡലത്തിൽ 20,000 വോട്ടുണ്ടെന്നും പിസി ജോർജ് പറയുന്നു. മുസ്ലിം സഹോദരങ്ങൾ ഒലത്തിയെന്ന് ഞാൻ ചുമ്മാ പ്രസംഗിച്ചതാ, നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാൻ കഴിഞ്ഞ തവണ വോട്ട് നേടിയത്, ക്രസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടി, ഃഃഃഃഃഃളുടെ വോട്ട് എനിക്കിനി വേണ്ടെന്നായിരുന്നു വിവാദ പ്രസംഗ ഭാഗങ്ങൾ.
ഇത് വൈറലായതിന് പിന്നാലെയാണ് പി സി ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറ് ഉണ്ടായത്. മുസ്ലിം ലീഗ് പ്രവർത്തകർ എംഎൽഎുടെ വീട്ടിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പി സി ജോർച്ച് മുസ്ലിം സമൂഹത്തെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അക്രമം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങളെന്ന് പി.സി ജോർജ് പറഞ്ഞതായാണ് റിപ്പോർട്ട്. കൈരളി ടി.വിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ടെലിഫോൺ സംഭാഷണത്തിനിടയിലായിരുന്നു പി.സി ജോർജിന്റെതായി പുറത്തുവന്ന പരാമർശം. ഓസ്ട്രേലിയയിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോർജിന്റെ ശബ്ദവുമാണ് ടെലിഫോൺ സംഭാഷണത്തിലുള്ളത്.
'പൂഞ്ഞാർ എംഎൽഎ കേശവൻ നായർ ആണോ എന്ന് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. തുടർന്ന് ഇയാളും പി.സി ജോർജും സംസാരിക്കുന്നുണ്ട്. ഇതിനിടെ ബിജെപിക്ക് ഒപ്പം പി.സി ജോർജ് പോയതിനെ കുറിച്ചും ഇയാൾ ചോദിച്ചിരുന്നു. തുടർന്ന് നിങ്ങൾക്ക് വോട്ട് ചെയ്തവരല്ലെ മുസ്ലിം സഹോദരങ്ങൾ എന്നും ഇയാൾ ചോദിച്ചിരുന്നു. തുടർന്നായിരുന്നു പി.സി ജോർജിന്റെ വിവാദ പരാമർശങ്ങൾ. 'മുസ്ലിം സഹോദരങ്ങൾ ഒലത്തി ഒലത്തി എന്ന് ഞാൻ ചുമ്മാ പ്രസംഗിക്കുന്നതാ. 2011 ൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി നിന്നപ്പോൾ പേട്ടയിലെ കാക്കാന്മാര് തന്ന ഭൂരിപക്ഷം 290, ഈ കാക്കാമാരിൽ നിന്ന് ആകെ കിട്ടുന്ന വോട്ട് പതിനായിരമാണ്. അവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പറയാൻ പോകുകയാണ് എന്നും പിസി പറയുന്നു.
പൂഞ്ഞാറിൽ മുസ് ലിം വോട്ട് പതിനായിരത്തിൽ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാൻ ബിജെപി വോട്ടുകൾ മാത്രം മതിയെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ മുസ് ലിംകളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്ത്തി കൊണ്ട് താൻ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോർജ്ജ് സംഭാഷണത്തിൽ പറയുന്നു. ഏഴു മിനിറ്റിലധികമുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പാവപ്പെട്ട് ക്രിസ്ത്യാനികളെ കൊല്ലുകയാണെന്നും ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളിയിൽ എന്താണ് സംഭവിച്ചതെന്നും പി.സി ജോർജ് ചോദിച്ചു. അതേസമയം കല്ലേറ് നടന്ന സമയത്ത് പി.സി ജോർജ് വീട്ടിലുണ്ടായിരുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജ ഫോൺ സംഭാഷണമാണെന്നും പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു.
അതേസമയം ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തുവെന്ന കാര്യം ശ്രദ്ധേയമാണ്. നൈനാർ ജും അ മസ്ജിദ് പ്രസിഡന്റ് പി.ഇ.മുഹമ്മദ് സക്കീർ അധ്യക്ഷത വഹിച്ചു. പുത്തൻ പള്ളി ജും അ മസ്ജിദ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കുളത്തുങ്കൽ ,മുസ്ലിം ലീഗ് സെക്രട്ടിയേറ്റ് അംഗം പി.എം.ഷെരീഫ്, സിപിഎം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, നഗരസഭ ചെയർമാൻ വി.കെ.കബീർ, എം.കെ.തോമസ്കുട്ടി, വി.പി.സുബൈർ മൗലവി, കെ.എച്ച്.ഇസ്മായിൽ മൗലവി, അഡ്വ.വി.പി.നാസർ മറ്റ് സംഘടനാ നേതാക്കളും സംസാരിച്ചു.
അതിനിടെ, പി.സി ജോർജിന്റെ ജനപക്ഷം പാർട്ടിയിൽ നിന്ന് രാജിവെച്ചവർ യോഗംചേർന്നു. അവസരവാദ രഷ്ട്രീയത്തിനുടമയായ പി.സി ജോർജിന്റെ പ്രവർത്തനങ്ങളിൽ യോഗം കടുത്ത അമർഷം ഒറ്റക്കെട്ടായി രേഖപ്പെടുത്തി. പരസ്പര സഹോദരങ്ങളെപ്പോലെ കഴിയുന്ന മുസ്ലിം ക്രൈസ്തവ സഹോദരങ്ങളെ തമ്മിലടിപ്പിക്കാനുള്ള പി.സി യുടെ നീക്കം അപലപനീയമെന്ന് യോഗം വിലയിരുത്തി.
1980 മുതൽ പി.സി പല പാർട്ടികളിലും മുന്നണികളിലും പ്രവർത്തിച്ചപ്പോഴും തോളോട് തോൾ ചേർന്ന് ഒപ്പം നിന്നവരാണ് ഇവരിൽ ഏറെയും സേവ് ജനപക്ഷം എന്ന പേരിൽ സമാന്തരമായി പ്രവർത്തിക്കാനും ഇവർ തീരുമാനിച്ചു. മുൻ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളുടെ നേതൃയോഗമാണ് ചേർന്നത്. ഈരാറ്റുപേട്ട വൈറ്റ് കാസിൽ റെസിഡൻസി ഓഡിറ്റോറിയത്തിലായിരുന്നു യോഗം.
ഇനി ഒരിക്കലും പി.സി യുമായി യാതൊരുതരത്തിലുള്ള ബന്ധവും ഉണ്ടായിരിക്കില്ല എന്നും യോഗം ഉറച്ചനിലപാടെടുത്തു.ജൂൺ പത്തിനകം പ്രവർത്തക കൺവെൻഷൻ നടത്താനും തീരുമാനമായി. മുഹമ്മദ് സക്കീർ , പിഎസ്എം റംലി , താഹിർ പൊന്തനാൽ , സൈനില്ല മന്തയിൽ നവാസ് എംപി.കെ , പി.പി.എം നൗഷാദ്, ബാസിത്ത് അസാരി കൊല്ലംപറമ്പിൽ , നിഷാദ് , സത്താർ , യൂസൂനാ , സിയാദ് , നിഷാദ് , റിയാസ് ലുഡു , ഷാഫി , ഹസീബ് പുള്ളോലിൽ , സക്കീർ എസ്ആർകെ , ഷിഹാസ് അന്തു തുടങ്ങിയവർ സംസാരിച്ചു
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്