പഞ്ച് ഡയലോഗുകൾ അടിക്കുന്ന കെ.എം.ഷാജിയെ കാണാനില്ല; യൂത്ത് ലീഗ് അദ്ധ്യക്ഷൻ മുനവ്വറലി തങ്ങളിന്റെയും പി.കെ.ഫിറോസിന്റെയും പൊടിപോലുമില്ല; തിരുത്തൽ ശക്തിയാവേണ്ട യൂത്ത് ലീഗ് നേതാക്കൾക്ക് എസി മുറിയിൽ മുതിർന്ന നേതാക്കളുടെ പുറം ചൊറിയാൻ മാത്രം താൽപര്യമെന്ന് അടക്കി പിടിച്ച ചർച്ച; എസ്ഡിപിഐയുമായുള്ള ചർച്ചയും വെൽഫയർ പാർട്ടിയുടെയും പിന്തുണയും: മുസ്ലിം ലീഗ് പ്രവർത്തകരുടെ മുറുമുറുപ്പ് പൊട്ടിത്തെറിയായി മാറുന്നു
ടി.പി.ഹബീബ്
കോഴിക്കോട്: വടകര ലോക്സഭയിൽ നിയോജക മണ്ഡലം തല യു.ഡി.എഫ്.കൺവൻഷൻ നടക്കുന്നു. സ്ഥലം പേരാമ്പ്ര. ആരും ക്ഷണിക്കാതെ അതിഥിയായി വെൽഫയർ പാർട്ടിയുടെ നേതാവ് സ്ഥലത്തെത്തി. വെൽഫയർ പാർട്ടിയുടെ നേതാവ് വന്നതിന്റെ സന്തോഷത്തിലായിരുന്നു ചില യു.ഡി.എഫിന്റെ പ്രാദേശിക നേതാക്കൾ. അവർ വേഗം നേതാവിനെ അടുത്ത് വിളിച്ചിരുത്തി.സ്റ്റേജിൽ കയറിയിരിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് വിഷയം കെപിസിസി.പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്നിലെത്തുന്നത്. ഘടകകക്ഷികളൊന്നും അല്ലല്ലോ, വെൽഫയർ പാർട്ടിയെ മാറ്റി നിർത്തൂ....മുല്ലപ്പള്ളിയുടെ നിലപാടിൽ സന്തോഷിച്ച നിരവധി ലീഗ് പ്രവർത്തകരെ വടകരയിൽ കാണാം.
വെൽഫയർ പാർട്ടിയുടെ പിന്തുണയും എസ്.ഡി.പി.ഐ.യുമായി ലീഗ് നടത്തിയ ചർച്ചയും ലീഗ് പ്രവർത്തകരിലുണ്ടാക്കിയ അലോസരം ചില്ലറയൊന്നുമല്ല. ലീഗിന്റെ മതേതരത്വമുഖത്തിനേറ്റ കനത്ത അടിയായിരുന്നു രണ്ട് സംഭവങ്ങളുമെന്ന് ലീഗ് പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നു. രണ്ട് പാർട്ടികളോടും പോണാൽ പോകട്ടും പോടാ എന്ന് പറയാനുള്ള ശക്തി ലീഗിൽ ഇല്ലാതെ പോയോ എന്ന പ്രയാസം ലീഗിന്റെ അടിത്തട്ടിലെ നേതാക്കൾക്ക് ഇപ്പോൾ നല്ല പോലെയുണ്ട്.
എസ്.ഡി.പി.ഐ.ചർച്ച ഇ.ടി.മുഹമ്മദ് ബഷീറിനെ കുരുക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കേന്ദ്രങ്ങൾ നടത്തിയ ആസുത്രിത നീക്കമാണെന്ന് ലീഗിൽ തന്നെ ഒരു വിഭാഗം നേതാക്കൾക്ക് വ്യക്തമായ കാര്യമാണ്. നിലപാട് കൊണ്ടും പാർലമെന്റിലെ പ്രവർത്തന മികവ് കൊണ്ടും നല്ല വോട്ട് ലഭിക്കുന്ന സ്ഥാനത്താണ് ലഭിക്കുമായിരുന്ന മതേതര വോട്ടുകൾ എസ്.ഡി.പി.ഐ.യുമായി നടത്തിയ ചർച്ചയിലൂടെ ഇപ്പോൾ കളഞ്ഞ് കുളിച്ചത്. വൻ തോതിൽ സമ്പത്ത് വർധിച്ചതായുള്ള കണക്കുകൾ പോലും ഇ.ടി.യുടെ എഫ്.ബി.പേജിലെ മറുപടിയിൽ എതിരാളികൾ തളർന്ന് പോകുന്ന കാഴ്ചയാണ് കണ്ടത്. പി.വി.അൻവറിന്റെ കളങ്കിത ഇമേജ് ഇ.ടി.ക്ക് നല്ല പോലെ ഗുണം ചെയ്യുന്ന ഘട്ടത്തിലാണ് എസ്.ഡി.പി.ഐ.ചർച്ച തലവേദനയായത്.
മറുഭാഗത്ത് കോളേജുകളിലും പുതിയ വോട്ടർമാരിലും മലപ്പുറത്തെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി സുനീർ തരംഗമാകുന്നുവെന്നത് ലീഗ് പ്രവർത്തകർ പോലും ശരിവെക്കുന്നു. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞാൽ അത് കുഞ്ഞാപ്പയുടെ രാഷ്ട്രീയ ജീവിതത്തിൽ കുറ്റിപ്പുറത്തെ ദുരന്തത്തെക്കാൾ വലിയ ഒരു ദുരന്തമായി മാറുമെന്ന് കുഞ്ഞാപ്പക്ക് വ്യക്തമായി അറിയാം. പി.വി.അബ്ദുൽവഹാബും എം.കെ.മുനീറും കെ.എം.ഷാജിയുമൊക്കെ കരുത്തോടെ മറുചേരിയിൽ നിൽക്കുമ്പോൾ പ്രത്യേകിച്ചും.
ഗതികേട് കൊണ്ടും നിവൃത്തികേട് കൊണ്ടുമാണ് വെൽഫയർ പാർട്ടി ഇപ്രാവശ്യം യു.ഡി.എഫിനെ പിന്തുണച്ചത്. രാജ്യവ്യാപകമായി വന്ന സർവ്വെയുടെ ഫലം കേരളം യു.ഡി.എഫ് തരംഗമാകുമെന്ന അറിവും തിരിച്ചറിവും കൊണ്ടാണ് പിന്തുണ പതിച്ച് നൽകിയതെന്ന് ലീഗ് നേതാക്കൾ പറയുന്നു. മോദിയെ താഴെ ഇറക്കേണ്ട സമയത്ത് വെൽഫയർ പാർട്ടി പോലെയുള്ള സംഘടനകൾക്ക് ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നത് തർക്കമില്ലാത്ത കാര്യമാണ്.
ചുരുങ്ങിയ വോട്ടിന് ജയിക്കുന്ന സ്ഥലങ്ങളിൽ തീവ്രവാദ വോട്ടുകൾ വേണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ എം.കെ.മുനീർ, കെ.എം.ഷാജി എന്നിവർ മലപ്പുറം, പൊന്നാനി ലോകസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ നിലപാട് പറയാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എസ്.ഡി.പി.ഐ.യുടെ വോട്ട് വാങ്ങുന്നതിനേക്കാൾ നല്ലത് ലീഗ് പിരിച്ചു വിടുകയാണെന്ന് പരസ്യമായി ഒരു പ്രാവശ്യം പറയാൻ മാത്രമാണ് മുനീറിന് നാവ് പൊങ്ങിയിട്ടുള്ളൂ. കേരളത്തിൽ എല്ലാ ലോക്സഭാ മണ്ഡലങ്ങളും കുട്ടിയാൽ അരലക്ഷം വോട്ട് മാത്രമുള്ള വെൽഫയർ പാർട്ടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തത് രാഷ്ട്രീയമായി കനത്ത തിരിച്ചടി ലഭിക്കുമെന്ന് യൂത്ത് ലീഗ് പ്രവർത്തകർ തന്നെ വിശദീകരിക്കുന്നു.
തീവ്രവാദത്തിന്റെ മാസ്റ്റർ ബ്രെയിനാണ് ജമാഅത്ത് ഇസ്ലാമി എന്ന പഞ്ച് ഡയലോഗ് പത്ത് വർഷം മുമ്പ് അടിച്ചതിന്റെ പേരിൽ മാധ്യമം പത്രത്തിലും മീഡിയ വൺ ചാനലിലും കെ.എം.ഷാജിക്ക് പലപ്പോഴും വേണ്ടത്ര ഇടം ലഭിക്കാറില്ല. എന്നാൽ വെൽഫയർ പാർട്ടിയുടെ പിന്തുണയെയോ നിലപാടിനെ കുറിച്ചോ കത്തിജ്ജ്വലിക്കുന്ന പ്രഭാഷണങ്ങൾ പോലും കെ.എം.ഷാജിയും മുനീറും തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയതായി അറിവില്ല.
വേനൽ ചൂടിനേക്കാൾ കനത്ത രാഷ്ട്രീയ ചൂട് പുറത്ത് നിൽക്കുമ്പോഴും യൂത്ത് ലീഗിന്റെ പ്രസിഡണ്ട് മുനവ്വറലി തങ്ങളിനെയും പി.കെ.ഫിറോസിനെയും എവിടെയും കാണാനില്ലെന്ന് പ്രവർത്തകർ പറയുന്നു. യൂത്ത് ലീഗിന്റെ നേത്യത്വത്തിൽ നടത്തിയത് 'കെ.ടി.ജലിൽ വിരുദ്ധ യാത്ര' എന്ന പേര് ദോഷം ഇപ്പോഴും പ്രവർത്തകർക്കിടയിലുണ്ട്. ജലീലിന്റെ കൊടി വെച്ച കാർ കാണുമ്പോൾ പ്രവർത്തകർക്കിപ്പോൾ അരിശം മുഴുവൻ യൂത്ത് ലീഗ് നേതാക്കളോടാണെന്ന് യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹി മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് നേതാക്കൾ താൽപര്യം കാണിക്കുന്നതെന്ന് പ്രവർത്തകരിൽ അടക്കിപ്പിടിച്ച ചർച്ചയാണ്. തിരുത്തൽ ശക്തിയായി വളർന്ന യൂത്ത് ലീഗ് നേത്യത്വം ശീതീകരിച്ച മുറിയിൽ നേതാക്കളുടെ പുറം ചൊറിയാൻ മാത്രമാണ് ഇപ്പോൾ താൽപര്യപ്പെടുന്നത്. നിലപാടുകളിൽ അശേഷം നട്ടെല്ലില്ലെന്നതിന്റെ തെളിവാണ് എസ്.ഡി.പി.ഐ.ചർച്ചയെ കുറിച്ചോ വെൽഫയർ പാർട്ടിയുടെ പിന്തുണയെ കുറിച്ചോ കമ എന്ന ഒരു അക്ഷരം യൂത്ത് ലീഗ് നേതാക്കൾ ഉരിയാടാത്തതെന്ന് സങ്കടത്തോടെ ചില നേതാക്കൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍