ബീഹാറിലെ ജയം മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാമ രാജ്യത്തിലേക്കുള്ള ജൈത്രയാത്രയെന്ന് പിപി മുകുന്ദൻ; മറ്റു സംസ്ഥാനങ്ങളിൽ മോദിയുടെ പ്രസ്ഥാനം മുന്നേറ്റം നടത്തുമ്പോഴും കേരളം അതിനൊപ്പമെത്തുന്നില്ലെന്നത് വസ്തുത; ഇവിടെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നതും രഹസ്യമല്ലെന്നും മുതിർന്ന നേതാവ്; ബിജെപിയിൽ വെടിനിർത്തലുണ്ടാകുമോ?

മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പും മധ്യപ്രദേശ്, യു.പി., ഗുജറാത്ത് , കർണ്ണാടക അടക്കമുള്ള ഉപതിരഞ്ഞെടുപ്പുകളും പരിശോധിച്ചാൽ വ്യക്തമാവുന്നത് ദിശാബോധത്തോടെയുള്ള വിധിയെഴുത്ത് എന്ന വിലയിരുത്തലുമായി മുതിർന്ന ബിജെപി നേതാവ് പിപി മകുന്ദൻ. ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകിയുള്ള എൻ.ഡി.എയുടെ ഭരണത്തിനൊപ്പമാണ് ഇന്ത്യൻ ജനതയുടെ ഹൃദയമിടിപ്പ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നട്ടെല്ലായ കർഷകരെ കൈ പിടിച്ചുയർത്തുന്ന, വികസനം പാഴ് വാക്കല്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാരിനുള്ള ഇന്ത്യൻ ജനതയുടെ അകമഴിഞ്ഞ പിന്തുണയാണിവിടെ പ്രതിഫലിക്കുന്നത്. ഇത് മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത രാമ രാജ്യത്തിലേക്കുള്ള ജൈത്രയാത്രയാണെന്നും മുകുന്ദൻ പറയുന്നു. ഇതിനൊപ്പം കേരളത്തിൽ ബിജെപിക്ക് എന്തു സംഭവിക്കുന്നുവെന്ന സൂചനയും വാക്കുകളിലുണ്ട്.
ബിജെപിയിൽ കുറേ നാളായി മുകുന്ദന് പദവികളൊന്നുമില്ല. അപ്പോഴും നേതൃത്വത്തിനെ വെട്ടിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. ഇപ്പോൾ ബിജെപി നേതൃത്വത്തെ അംഗീകരിച്ച് ചില സൂചനകൾ നൽകുകയാണ് മുകുന്ദൻ. ജാതി, മത, വർണ്ണ വിത്യാസങ്ങൾക്ക് അതീതമായ ഭാരതീയ സങ്കല്പത്തിൽ അധിഷ്ഠിതവുമായ ഇടപെടൽ കേരളത്തിലും ഉണ്ടാകണമെന്നാണ് മുകുന്ദന്റെ ആവശ്യം. ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലെ വിമത നീക്കങ്ങളെ പരസ്യമായി പിന്തുണയ്ക്കാൻ മുകുന്ദൻ ഇനിയും തയ്യാറായിട്ടില്ല. ഇതിനിടെയാണ് ബീഹാർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലെ നിലപാട് വിശദീകരണം.
പ്രതിപക്ഷവും അവർക്കു കുഴലൂതുന്ന ചില മാധ്യമങ്ങളും കൂടി യാതൊരടിസ്ഥാനവുമില്ലാത്ത വിഷയങ്ങൾ വിവാദങ്ങളാക്കി ബിജെപി.യുടെ പ്രതിഛായക്ക് മങ്ങലേല്പിച്ചു കളയാമെന്നു കരുതിയെങ്കിൽ അവർക്ക് മുഖമടച്ചു കിട്ടിയ ഒരടിയാണ് ഈ തിരഞ്ഞെടുപ്പ് വിധി. സമീപകാലത്ത് യു.പി.യിൽ യോഗി ആദിത്യനാഥ് സർക്കാരിനെ കരിവാരി തേക്കാൻ എന്തെല്ലാം കഥകളാണ് ചില മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും ചേർന്ന് ചമച്ചത്. അതിന്മേൽ അന്തിച്ചർച്ചകൾക്ക് ഇവിടുത്തെ മാധ്യമങ്ങൾ എന്തു മാത്രം സമയമാണ് മാറ്റിവച്ചത്. ഇതുകൊണ്ടൊന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് മനസ്സിലായില്ലേ? അതല്ലേ യു.പി. ഫലം വെളിവാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നരേന്ദ്ര മോദി പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ഈ മുന്നേറ്റം നടത്തുമ്പോഴും കേരളം അതിനൊപ്പമെത്തുന്നില്ലെന്നത് വസ്തുതയാണ്. ഇവിടെ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നതും രഹസ്യമല്ല. അനുകൂല സന്ദർഭങ്ങൾ ഉണ്ടായിട്ടും അത് വോട്ടുകളാക്കി മാറ്റുന്നതിൽ വിജയിക്കുന്നില്ല. ഇതിൽ ഗൗരവമായ പരിശോധന വേണമെന്നാണ് പിപി മുകുന്ദന്റെ നിലപാട്.
ഏതു തരത്തിലുള്ള അപസ്വരമാണെങ്കിലും നിലവിൽ അത് ദോഷകരമാണ്. അത് പരിഹരിക്കപ്പെടുക തന്നെ വേണം. ഈ വിഷയത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന ഭാരവാഹികൾക്ക് ചില നിർദ്ദേശങ്ങൾ നൽകിയതായി മാധ്യമ വാർത്തകൾ ഉണ്ട്. അങ്ങനെയൊന്നുമില്ലെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ ചില കുറിപ്പുകളുമുണ്ട്. ഇതിന്റെ നിജസ്ഥിതി ഉത്തരവാദപ്പെട്ടവർ പ്രവർത്തകരെ അറിയിക്കണം. സാധാരണ പ്രവർത്തകർ ആകെ ആശയക്കുഴപ്പത്തിലാണ്. അതിനു പരിഹാരം ഉണ്ടാകണം. ദേശീയ തലത്തിൽ ഇന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടിനു ലഭിക്കുന്ന ബഹുജന സ്വീകാര്യത ലോക രാജ്യങ്ങൾ ശ്രദ്ധാപൂർവ്വമാണ് നോക്കിക്കാണുന്നത്. മറ്റു രാഷ്ട്രങ്ങൾ സ്വന്തം രാജ്യ താല്പര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുമ്പോൾ ഭാരതം ഇക്കാര്യത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്ന അഭിമാനകരമായ നിലപാടാണ് ബിജെപി. സർക്കാർ കൈക്കൊള്ളുന്നത്. കേരള മനസും ഇതിനൊപ്പം തന്നെയാണ്. തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിപ്പിക്കേണ്ടതുണ്ട്. ആ ദൗത്യം പാർട്ടി ഇവിടെ വെല്ലുവിളിയായി തന്നെ ഏറ്റെടുക്കേണ്ടതുണ്ട്.
മുന്നണി രാഷ്ട്രീയമാണ് കേരളത്തിൽ ബിജെപി.യുടെ മുന്നേറ്റത്തിന് തടയിടുന്നതെന്ന വാദം കഴമ്പുള്ളതല്ല. രണ്ടു മുന്നണികളിലായുള്ള മഹാഗഡ് ബന്ധ നോട് മത്സരിച്ചാണല്ലോ നേമത്ത് ബിജെപി. ഒറ്റക്ക് ജയിച്ചത്. നിരവധി മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തോ അതിനൊപ്പമോ എത്തിയതും സ്വന്തം കരുത്തിലാണല്ലോ. ഇപ്പോഴത്തെ സംവിധാനമൊന്നുമില്ലാത്ത കാലത്ത് 30 വർഷം മുമ്പ് കേരള വർമ്മ രാജ ഒറ്റക്ക് 1, 10,000 വോട്ട് പിടിച്ചതും ആറു കൗൺസിലർമാർ അവിടെ ബിജെപി.ടിക്കറ്റിൽ ജയിച്ചു കയറിയതുമെല്ലാം ബിജെപി.യുടെ ആത്മവീര്യത്തിന് ആക്കം കൂട്ടുന്ന ദൃഷ്ടാന്തങ്ങളാണ്. അതു കൊണ്ടു തന്നെ മുന്നണി രാഷ്ട്രീയത്തിനിടയിൽ ബിജെപിക്ക് തനിച്ച് എന്തു ചെയ്യാനാവും എന്ന ആശങ്ക മാറ്റിവച്ചു കൊണ്ടു വേണം ഇനി കേരള തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബിജെപി. പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്-പിപി മുകുന്ദൻ പറഞ്ഞു.
മുകുന്ദനെ ബിജെപിയുടെ നേതൃത്വത്തിൽ സജീവമാക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്. എൻഡിഎയുടെ ചുമതലയിലേക്ക് മുകുന്ദനെ എത്തിക്കാനും ആലോചനയുണ്ടെന്നാണ് സൂചന. ശോഭാ സുരേന്ദ്രൻ അടക്കമുള്ളവരെ അനുനയിപ്പിക്കാൻ മുകുന്ദനെ ഇറക്കാനും ആലോചന സജീവമാണ്. ഇതിനിടെയാണ് മുകുന്ദൻ പ്രസ്താവനയുമായി എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- 'ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ട്'; സാഹചര്യം അറിയാവുന്നവരും കുറ്റപ്പെടുത്തി; 'ഭർത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതും സമൂഹമാണ്'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
- വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തർക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തിൽ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകൾ തർക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം
- ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെ പിന്നാലെ ഭാര്യയും മരിച്ചു; നാടിനാകെ നടുക്കമായി ദമ്പതികളുടെ വിയോഗം
- സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
- പൂമൂടലും ശത്രുസംഹാരത്തിനും ഏലസിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ചൂതാട്ടത്തിന് കുടുങ്ങിയ ഭാര്യാ സഹോദരി; ജനജാഗ്രതയെ കുഴപ്പത്തിലാക്കിയ മിനി കൂപ്പർ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ഇനി ഭാര്യയുടെ ഊഴം; കോടിയേരിയുടെ രാഷ്ട്രീയ മടങ്ങി വരവ് പ്രതിസന്ധിയിൽ; വിനോദിനി കോടിയേരി ഐ ഫോണിൽ കുടുങ്ങുമ്പോൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്‍
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍