കെ എസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുൻനിരയിൽ രാഷ്ട്രീയ ഗുരുവിനും സ്ഥാനം; പരിവാർ രാഷ്ട്രീയത്തിലെ പഴയ കരുത്തന് സീറ്റ് നൽകിയ സുരേന്ദ്രൻ നൽകുന്നത് എല്ലാവരേയും ഒരുമിപ്പിക്കുമെന്ന സന്ദേശം; എംടി രമേശും ശോഭാ സുരേന്ദ്രനും വിട്ടു നിന്നെങ്കിലും അണികളെ ആവേശത്തിലാക്കി മുതിർന്ന നേതാവിന്റെ തിരിച്ചു വരവ്; മുൻനിരയിൽ രാജഗോപാലിന് തൊട്ടടുത്ത് സീറ്റ് നൽകി ആദരിക്കൽ; സുരേന്ദ്രന്റെ സ്ഥാനമേറ്റടുക്കലിൽ താരമായി പിപി മുകുന്ദനും
എം മനോജ് കുമാർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായുള്ള കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ ശ്രദ്ധ പിടിച്ചു പറ്റിയത് സംസ്ഥാന ബിജെപിയിലെ ഏറ്റവും തലമുതിർന്ന നേതാവ് പി.പി.മുകുന്ദന്റെ സാന്നിധ്യം. പതിറ്റാണ്ടുകൾ കേരളത്തിലെ സംഘപരിവാർ അധികാരകേന്ദ്രമായി നിലകൊണ്ട് ഈ മുതിർന്ന നേതാവ് വർഷങ്ങളായി സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും പുറത്തുമായിരുന്നു. ഇതേ പി.പി.മുകുന്ദനാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുതിർന്ന നേതാവ് എന്ന നിലയിൽ നിറഞ്ഞു നിന്നത്. മുകുന്ദന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സുരേന്ദ്രന്റെ സ്ഥാനമേൽക്കൽ ചടങ്ങിൽ എംടി രമേശും ശോഭാ സുരേന്ദ്രനും തുടങ്ങിയ പ്രമുഖ പങ്കെടുത്തിരുന്നില്ല. സുരേന്ദ്രനെ പോലെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചവരായിരുന്നു അവർ. രമേശ് റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. ഈ അസാന്നിധ്യങ്ങൾക്കിടെയാണ് വി മുരളീധരൻ അടക്കമുള്ളവർക്കൊപ്പം പിപി മുകുന്ദൻ ബിജെപി വേദിയിൽ എത്തുന്നത്. നേമത്ത് രാജഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൺവെൻഷനിൽ മുകുന്ദൻ പങ്കെടുത്തിരുന്നു. അതിന് ശേഷം അദ്ദേഹത്തെ സംസ്ഥാന നേതൃത്വം പരിപാടികളിൽ ഒന്നും പങ്കെടുപ്പിച്ചില്ല. ആർഎസ്എസ് പരിപാടികൾ എത്തുമ്പോഴും ചിലർ അയിത്തം കൽപ്പിച്ചു. ഇതിനാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിലൂടെ വിരമമാകുന്നത്.
യുവമോർച്ചാ പ്രസിഡന്റായി കെ സുരേന്ദ്രനെത്തുമ്പോൾ ബിജെപിയെ നിയന്ത്രിച്ചിരുന്നത് പിപി മുകുന്ദനാണ്. രണ്ട് തവണ സുരേന്ദ്രൻ യുവമോർച്ചാ അധ്യക്ഷനായി. അന്ന് നടത്തിയ പ്രക്ഷോഭങ്ങളും ഇടപെടലുമാണ് സുരേന്ദ്രനെ കേരള രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന മുഖമാക്കിയത്. അതുകൊണ്ട് തന്നെ സുരേന്ദ്രന്റെ രാഷ്ട്രീയ ഗുരുവായി പിപി മുകുന്ദനെ വിലയിരുത്തുന്നവരുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മുകുന്ദന് ബിജെപി വേദിയിൽ ഉചിതമായ സ്ഥാനം സുരേന്ദ്രൻ ഒരുക്കിയത്. വി മുരളീധരനും ഇതിന് ഇത്തവണ തടസ്സം പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. അതായത് പികെ കൃഷ്ണദാസ് വിഭാഗത്തിലെ പ്രമുഖർ വിട്ടു നിൽക്കുമ്പോൾ മുകുന്ദനെ താരമാക്കി കൈയടി വാങ്ങുകയായിരുന്നു സുരേന്ദ്രൻ. കെ രാമൻപിള്ളയും ചടങ്ങിനെത്തി.
ക്ഷണിക്കാതെ ഒരു വേദിയിലും പോകുന്ന ശീലം മുകുന്ദനില്ല. അതുകൊണ്ട് തന്നെ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഉണ്ടാകണമെന്ന അഭ്യർത്ഥന മുകുന്ദന് മുമ്പിൽ സുരേന്ദ്രൻ വച്ചിരുന്നുവെന്നും വ്യക്തമാണ്. കുടം തുറന്ന വന്ന ഭൂതം പോലെ ആരോപണങ്ങൾ നാലുപാട് നിന്നും പ്രവഹിച്ചതോടെയാണ് കേരളത്തിലെ ഏറ്റവും കരുത്തനായ ഈ നേതാവ് സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും പുറത്താകുന്നത്. പി.പി.മുകുന്ദനോട് വാക്കിനു മറുവാക്ക് പറയാൻ സംഘപരിവാർ നേതാക്കൾ മടിച്ചിരുന്ന അതേ കാലത്ത് തന്നെയാണ് സംഘപരിവാറിന്റെ ഈ ശക്തികേന്ദ്രം സംഘപരിവാർ ഉന്നത സ്ഥാനങ്ങളിൽ നിന്ന് പുറത്ത് പോകുന്നതും. ബിജെപിയുടെ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി പദവിയിലിരിക്കെയാണ് മുകുന്ദൻ പരിവാർ രാഷ്ട്രീയത്തിനു പുറത്തേക്ക് നീങ്ങുന്നത്.
ദാവൂദ് ഇബ്രാഹിമുമായി പോലും ബന്ധം എന്നു പറഞ്ഞു മുകുന്ദനെതിരെ വന്ന ആരോപണങ്ങളാണ് സംഘപരിവാർ രാഷ്ട്രീയത്തിൽ ഈ നേതാവിന് വിലങ്ങു തടിയായി മാറിയത്. സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ പി.പി.മുകുന്ദന് തൊട്ടടുത്ത് ഒ.രാജഗോപാൽ ഇരുന്നതും എന്നതും കൗതുകകരമായി. ഒ.രാജഗോപാലും കെ.ജി.മാരാരും പി.പി.മുകുന്ദനും കെ.രാമൻ പിള്ളയും ബിജെപിയുടെ അധികാരം കയ്യാളിയിരുന്ന കാലത്ത് തന്നെയാണ് പി.പി.മുകുന്ദൻ ആരോപണങ്ങൾ വഴി സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും പുറത്താകുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് രാജഗോപാലായിരുന്നു.
അധികാരത്തിനു പുറത്തായി പോയ മുകുന്ദന് തിരികെ വരാൻ പിന്നീടൊരിക്കലും അവസരം ഒരുങ്ങിയില്ല. വീണ്ടും ബിജെപിയിൽ സജീവമാകാൻ വി.മുരളീധരൻ സംസ്ഥാന പ്രസിഡന്റ് ആയ കാലത്ത് പി.മുകുന്ദൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പഴയ സംസ്ഥാന കമ്മറ്റി ഓഫീസായ മാരാർജി ഭവനിൽ ബിജെപി നേതാക്കളെ കാത്ത് മണിക്കൂറുകൾ പി.പി.മുകുന്ദൻ കാത്ത് കെട്ടിക്കിടന്നതും വാർത്തയായിരുന്നു. പി.പി.മുകുന്ദൻ ബിജെപിക്ക് അകത്തോ അതോ പുറത്തോ എന്ന കാര്യത്തിൽ പോലും ആർക്കും തീർച്ചയില്ലാത്ത കാലമാണ് കഴിഞ്ഞു പോയത്.
മുകുന്ദൻ ബിജെപിയിൽ നിന്നും പുറത്തു പോയി എന്ന തോന്നലിൽ സിപിഎമ്മിൽ നിന്നടക്കം പി.പി.മുകുന്ദന് ക്ഷണം വന്നിരുന്നു. മുകുന്ദനോട് ഒരു സോഫ്റ്റ് കോർണർ ആണ് സംസ്ഥാന സിപിഎം നേതാക്കൾ കൈക്കൊണ്ടതും. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കവും മുകുന്ദന്റെ ഭാഗത്ത് നിന്നും വന്നിരുന്നു. പക്ഷെ പിന്നീട് ഈ നീക്കത്തിൽ നിന്നും അദ്ദേഹം പിൻ വാങ്ങുകയായിരുന്നു. ഇതുവരെ പാർട്ടിക്കെതിരേ സംസാരിച്ചിട്ടില്ല. ആർഎസ്എസ്. വേറെ, പാർട്ടി വേറെ. ആർ.എസ്.എസിനെ തള്ളിപ്പറയാൻ ഞാനുണ്ടാവില്ല. ആർ.എസ്.എസിലൂടെയാണ് വളർന്നത്. നേതൃത്വത്തിന്റെ കഴിവുകേട് നിരാശപ്പെടുത്തുന്നു ഓരോ തവണ ഒരോ നിലപാട്. ഇത് വിശ്വാസ്യത നഷ്ടപ്പെടുത്തി. പത്തുവർഷമായി പുറത്തുനിൽക്കുന്നു. തിരിച്ചെടുക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. തടസ്സമുണ്ടെങ്കിൽ തിരിച്ചെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽപ്പോരെ എന്ന് വരെ മുകുന്ദൻ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.
പക്ഷെ പുറത്തായിട്ടും സംഘപരിവാർ രാഷ്ട്രീയത്തിന്റെ അതിരുകളിലെവിടെയോ ഒരു സ്ഥാനം കണ്ടെത്തി പി.പി.മുകുന്ദൻ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഈ തൊട്ടുകൂടായ്മ കാറ്റിൽപ്പറത്തിയാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുകുന്ദന് ഉന്നത സ്ഥാനം നൽകിയത്. പതിറ്റാണ്ടുകളോളം സംഘപരിവാറിന്റെ അധികാരകേന്ദ്രമായി നിലകൊണ്ടിരുന്ന പി.പി.മുകുന്ദനിലെക്കാണ് ശ്രദ്ധ വന്നത്. മുകുന്ദൻ എന്ന തലമുതിർന്ന നേതാവ് വീണ്ടും ബിജെപിയിൽ സജീവമാകുന്നെന്ന സൂചനകളാണ് സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങു നൽകുന്നത്.
സുരേഷ്ഗോപി ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് എത്തും എന്ന വാർത്തകൾ വന്നപ്പോഴും ഒപ്പം പി.പി.മുകുന്ദൻ കൂടി സംഘടനാ സംവിധാനത്തിലേക്ക് എത്തുമെന്ന് വാർത്തകൾ വന്നിരുന്നു. പക്ഷെ പിന്നീട് ഈ കാര്യത്തിൽ നീക്കങ്ങൾ ഒന്നും വന്നിരുന്നില്ല. പക്ഷെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽ നൽകിയതോടെ മുകുന്ദൻ വീണ്ടും സംഘപരിവാർ രാഷ്ട്രീയത്തിൽ സജീവമാകുമെന്ന സൂചനകൾ തന്നെയാണ് വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍