'വർഗ്ഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ'; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ; പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുന്നപ്ര സമരഭൂമി വാർഡിൽ ഇന്ന് രാവിലെ; പോസ്റ്ററുകൾ സിപിഎം പ്രവർത്തകരെത്തി നീക്കം ചെയ്തു; ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതക്ക് ശമനമില്ല
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ. വർഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ എന്നാണ് പോസ്റ്ററിലെ വാചകം. പുന്നപ്ര സമരഭൂമി വാർഡിൽ വ്യാഴാഴ്ച രാവിലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പുന്നപ്ര തെക്കുപഞ്ചായത്തിലെ സമരഭൂമി വാർഡായ ഒന്നാം വാർഡിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകൾ സിപിഎം പ്രവർത്തകരെത്തി നീക്കം ചെയ്തിരുന്നു.
രാവിലെ പ്രഭാത സവാരിക്ക് പോയ ആളുകൾ പോസ്റ്ററിന്റെ ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിലവിൽ പോസ്റ്ററുകളും അത് പതിച്ചിരിക്കുന്ന ഫ്ളെക്സ് ബോർഡുകളും നീക്കം ചെയ്ത നിലയിലാണ്. നേരത്തെ, രക്തസാക്ഷി മണ്ഡപത്തിന് സമീപം ജി സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. പാർട്ടികളിലെ രാഷ്ട്രീയ ക്രിമിനലുകൾ തന്നെ ആക്രമിക്കുയാണെന്ന ജി സുധാകരന്റെ പരാമർശം വിവാദമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ ഒരു ഗ്യാങ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തന്നെ അപമാനിച്ചു എന്ന് കാണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ പ്രതികരിക്കവെയാണ് സുധാകരൻ പരാമർശം നടത്തിയത്. എന്നാൽ ഈ പരാമർശം തള്ളി എ എം ആരിഫ് അടക്കമുള്ള നേതാക്കൾ രംഗത്തുവന്നിരുന്നു. അതിനിടെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ മന്ത്രി ജി. സുധാകരനെ ഒറ്റത്തിരിഞ്ഞ് അക്രമിക്കുന്നതിനെ ചെറുക്കുമെന്ന പരസ്യപ്രഖ്യാപനവുമായി നേതാക്കൾ തന്നെ രംഗത്ത് വന്നതോടെ ആലപ്പുഴ ജില്ലയിലെ സിപിഎമ്മിനുള്ളിലെ വിഭാഗിയത മറനീക്കുകയാണ്.
സെക്രട്ടറിയേറ്റ് അംഗം കെ. രാഘവെന്റ ഫേസ്ബുക്ക് പോസ്റ്റാണ് അകത്തളങ്ങളിലെ അണിയറക്കഥകൾ പുറത്ത് ചർച്ചയാകുന്നതിന് കാരണമായിരിക്കുന്നത്. 'രക്തസാക്ഷി ജി. ഭുവനേശ്വരെന്റ കുടുംബം അപമാനിക്കപ്പെടേണ്ടവരാണോ എന്ന് തുടങ്ങുന്ന പോസ്റ്റിലെ 'ആരാണ് മറഞ്ഞിരുന്ന് മന്ദഹസിക്കുന്നത്' എന്ന ചോദ്യം പാർട്ടിയിലെ 'സുധാകര വിരുദ്ധ പക്ഷത്തോടുള്ള ലക്ഷ്യമാക്കിയതാണെന്നാണ് സംസാരം. രാഷ്ട്രീയ വിശുദ്ധിയുടെ വിളക്കുമാടത്തെ അപമാനവീകരണത്തിന്റെ കല്ലെറിഞ്ഞ് ശിഥിലമാക്കാരുതെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്.
'നന്മയുടെ രാഷ്ട്രീയം നശിച്ചുകാണാൻ ആഗ്രഹിക്കുന്ന നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഗൂഢാലോചനയാണ്' സുധാകരന് എതിരെ നടക്കുന്നതെന്ന പ്രതികരണം ജില്ല കമ്മിറ്റി അംഗം കോശി അലക്സും നടത്തിയിട്ടുണ്ട്. ജില്ലയിലെ പ്രസ്ഥാനത്തെ ദുർബ്ബലപ്പെടുത്താൻ നടത്തുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്ന അഭിപ്രായവും പങ്കുവെക്കുന്നു.
മന്ത്രി ജി. സുധാകരനെ പിന്തുണച്ചുള്ള സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ. രാഘവന്റെ ഫേസ്ബുക്ക് പോസ്റ്റും ജില്ലാ കമിറ്റി അംഗം കോശി അലക്സിന്റെ അഭിപ്രായവും പാർട്ടിക്കുള്ളിൽ നടക്കുന്ന അനഭിലഷണീയ നടപടികൾക്ക് എതിരെ സുധാകരൻ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് ജില്ലയിലെ വിഭാഗിയതയും ചർച്ചയായത്. പാർട്ടിക്കുള്ളിൽ തനിക്കെതിരെ രംഗത്തുവന്നവരെ 'പൊളിറ്റിക്കൽ ക്രിമിനലുകളെന്ന' വിശേഷണത്തോടെയാണ് സുധാകരൻ നേരിട്ടത്.
ഇതിനെതിരെയുള്ള എ.എം. ആരിഫ് എംപിയുടെ പ്രതികരണവും ചർച്ചയെ കൂടുതൽ സജീവമാക്കുന്നതിന് സഹായിച്ചു. മത്സര രംഗത്ത് നിന്നും ഒഴിവാക്കിയതിന് പിന്നാലെ പാർട്ടിക്കുള്ളിലും ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി തിരിച്ചറിഞ്ഞാണ് പരസ്യപ്രതികരണത്തിന് സുധാകരൻ മുതിർന്നതത്രെ. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിന് പെങ്കടുത്ത പൊതുയോഗങ്ങളുടെ എണ്ണമടക്കം അക്കമിട്ട് നിരത്തിയാണ് മറുപടി നൽകിയത്. ഒളിഞ്ഞും തെളിഞ്ഞും ചിലർ രംഗത്തുവന്നതോടെയാണ് സുധാകര അനുയായികൾ പ്രതിരോധം തീർത്ത് തുടങ്ങിയത്. ജില്ല സെക്രട്ടറിയേറ്റ് അംഗം തുടങ്ങിവെച്ച ചർച്ചയിൽ പാർട്ടിയിലെ അഴിമതിയും മോശപ്പെട്ട പ്രവണതകളും ചോദ്യം ചെയ്യപ്പെടുന്നത് നേതൃത്വത്തെയും വെട്ടിലാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരും അനുഭാവികളാണ് കിട്ടിയ അവസരത്തിൽ നേതൃത്വത്തിന്റെ വീഴ്ചകൾക്കെതിരെ കടുത്ത സ്വരത്തിൽ പ്രതികരണം നടത്തിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
സംശുദ്ധ രാഷ്ട്രീയത്തിന് നിലനിൽപ്പില്ലായെന്നും നേതൃത്വം സാമ്പത്തിക താൽപ്പര്യങ്ങൾക്ക് പിന്നാലെയാണെന്ന് തരത്തിലാണ് ചർച്ച മുന്നോട്ടുപോകുന്നത്. സുധാകരെന്റ അഴിമതി രഹിത ജീവിതവും പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലെ ഭരണമികവും ചർച്ചയിൽ നിറയുന്നു. മുഖ്യമന്ത്രി വരെയാകാൻ യോഗ്യതയുള്ളയാളെ മൽസരത്തിൽ നിന്നും ഒഴിവാക്കിയതിലെ സാംഗത്യവും ചോദ്യം ചെയ്യുന്നു. നന്മയുടെ രാഷ്ട്രീയത്തെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന് ഇല്ലാതാക്കാൻ കഴിയില്ലാന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ജില്ല കമ്മിറ്റി അംഗങ്ങൾ അടക്കം പങ്കിട്ട പോസ്റ്റിൽ നൂറ് കണക്കിന് പ്രവർത്തകരാണ് അഭിപ്രായങ്ങളുമായി നിറഞ്ഞിരിക്കുന്നത്.
അതേസമയം 'ആരാണ് പൊളിറ്റിക്കൽ ക്രമിനലുകളെന്ന' ജനങ്ങളുടെ സംശയവും ഒരു വിഭാഗം പാർട്ടി നേതാക്കൾക്കെതിരെ തന്നെയാണ് തിരിഞ്ഞിരിക്കുന്നത്. മറുപടി പറയാൻ കഴിയാത്തതിന്റെ അസ്വസ്ഥത പലതരത്തിൽ പല നേതാക്കളും പ്രകടിപ്പിച്ച് തുടങ്ങിയതും വിഭാഗിയത രൂക്ഷമാക്കുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുെമ്പ നേതാക്കൾ വാക്പോരുമായി രംഗത്തിറങ്ങിയതോടെ വ്യക്തമായ മറുപടി പറയാനാകാതെ നേതൃത്വവും പ്രതിസന്ധിയിലായിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിൽ തിരിച്ചടിയുണ്ടായാൽ വിഭാഗിയത കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍