ഉച്ചയുറക്കം മുടക്കില്ല; പാർട്ടി പരിപാടികൾക്ക് പോവാറില്ല; തലവേദനകൾ ഒന്നും ഏറ്റെടുക്കാറില്ല: സുഖിമാനും മടിയനുമായ പിജെ ജോസഫ് ഭൂരിപക്ഷത്തിൽ റെക്കോർഡ് ഇട്ടതിന്റെ പിന്നിലെ രഹസ്യം എന്ത്?
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: മന്ത്രിയാവുക എന്നത് കേരള രാഷ്ട്രീയത്തിൽ അത്യപൂർവ്വം പേർക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. എംഎൽഎ ആകാം എന്നത് പോലും അത്ര അനായാസമായ കാര്യമല്ല. ഫ്രാൻസിസ് ജോർജിന്റെ കാര്യം എടുക്കൂ. ഇത്രയധികം ഇമേജുള്ള എത്ര നേതാക്കൾ കേരളത്തിൽ ഉണ്ട്. എന്നിട്ട് ഇടത് തരംഗം ആഞ്ഞ് വീശിയയിട്ട് പോലും ഫ്രാൻസിസ് ജോർജിന് ഒരു എംഎൽഎ ആകാൻ പറ്റിയില്ല. ജയിച്ചാൽ മന്ത്രിസ്ഥാനം ഉറപ്പിച്ചതായിരുന്നു. അതാണ് രാഷ്ട്രീയം. ഒരാൾ എംഎൽഎയും മന്ത്രിയും ആകണം എങ്കിൽ അത്രമേൽ കഷ്ടപ്പാടും ത്യാഗങ്ങളും സഹിക്കണം. പെട്ടന്ന് ഒരു ഗോഡ്ഫാദറുടെ പിന്തുണയോടെ സുപ്രഭാതത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങി ജനപ്രതിനിധികൾ ആവുന്നർ ചിലർ എങ്കിലും ഉണ്ട്. എന്നാൽ അവരാരും അത്യന്തികമായി രാഷ്യ്രീയത്തിൽ വൻ വിജയങ്ങളായി മാറാറില്ല. നമ്മുടെ രാഹുൽ ഗാന്ധിയെ പോലെ.
ഇങ്ങനെയൊക്കെയാണ് സ്ഥിതിയെങ്കിലും അൽപ്പം പോലും കഷ്ടപ്പെടാതെ എംഎൽഎയും മന്ത്രിയും ആകുന്ന ഒരു നേതാവ് കേരളത്തിലുണ്ട്. എത്ര നന്നായി പ്രവർത്തിച്ചാലും അൽപ്പം പിന്നോട്ട് പോയാൽ തോൽപ്പിക്കുന്ന വോട്ടർമാരുള്ള നാട്ടിൽ തന്നെയാണ് ഇങ്ങനെ ഒരാൾ ജീവിച്ചിരിക്കുന്നത്. അത് മാത്രമല്ല. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ഭൂരിപക്ഷം നേടിയ സാക്ഷാൽ പിജെ ജോസഫ് തന്നെയാണ് തൊടുപുഴയുടെ എൽഎഎ ആയി വീണ്ടും ജോസഫ് തെരഞ്ഞെടുക്കപ്പെടുന്നത് 45587 വോട്ട് ഭൂരിപക്ഷം നേടിയാണ്. ഈ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥിയുടെയും ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ച് മൂന്നാമതെത്തിയ ബിഡിജെഎസ് സ്ഥാനാർത്ഥിയുടെയും മറ്റ് എല്ലാ സ്ഥാനാർത്ഥികളുടെയും മൊത്തം വോട്ടുകൾ കൂട്ടിയാലും ജോസഫിന് ലഭിച്ച വോട്ടിന് തുല്ല്യം ആകുന്നില്ല എന്നതാണ് സത്യം.
പിജെ ജോസഫ് മടിയനും സുഖിമാനും ആയി തുടങ്ങിയിട്ട് അഞ്ച് വർഷമേ ആയുള്ളൂ. മുൻപ് സ്വന്തമായി ഒരു പാർട്ടി നടത്തിയിരുന്നയാൾ ആണ് ജോസഫ്. വർഷങ്ങളോളം ഇടത് പക്ഷത്തോടൊപ്പം നിന്നു അവർ ഭരിച്ചപ്പോൾ ഒക്കെ മന്ത്രിയായി. ജോസഫിന്റെ അനുയായികളായിരുന്ന പിസി ജോർജും ആന്റണി രാജുവും ആയിരുന്നു അന്ന് കച്ചവടങ്ങൾ നടത്തിയിരുന്നത്. അഴിമതിയോട് വിപ്രതിപത്തിയുള്ള ജോസഫ് കാൽനൂറ്റാണ്ടിൽ അധികം രാഷ്ടയ്രീയം കളിച്ച് കയ്യിൽ ഇരുന്ന പണവും ഭൂസ്വത്തിൽ ഒരു ഭാഗവും ഒക്കെ നശിപ്പിച്ചയാൾ ആണ്. അതിനിടയിൽ ചില അസുഖങ്ങൾ കൂടി പിടികൂടിയതോടെ ജോസഫിന് പാർട്ടി മുൻപോട്ട് കൊണ്ടു പോകാൻ വയ്യാതായി. ഒപ്പം നിന്ന് എല്ലാം ഉണ്ടാക്കിയ പിസി ജോർജിനെ പോലെയുള്ളവർ പാർട്ടി വിട്ടു.
ഇനി ഈ പാർട്ടി നടത്തി കൊണ്ട് പോകാൻ ആരോഗ്യം അനുവദിക്കില്ല എന്ന് തോന്നിയപ്പോൾ ഇടത് മുന്നണി വിട്ടു കെഎം മാണിയുടെ കാൽക്കൽ പാർട്ടി വച്ചു കൊടുത്തു. യാതൊരു ഡിമാന്റും ഇല്ലാതെ ആയിരുന്നു ജോസഫ് മാണിക്ക് മുൻപിൽ തന്നെ സ്വന്തം പാർട്ടി കൊണ്ടു വച്ച് കൊടുത്തത്. യുഡിഎഫ് കൂടുതൽ സീറ്റുകൾ അനുവദിക്കാൻ മടിച്ചതോടെ ജോസഫിനും മാണിക്കും കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ അതൊരു നഷ്ട കച്ചവടമായി മാറി. ജോസഫിന് ആകെ ലഭിച്ചത് നാലു സീറ്റുകൾ ആയിരുന്നു. അതിൽ മൂന്നും ജയിച്ചും അങ്ങനെ അനായാസമായി അഞ്ച് വർഷം കൂടി ജോസഫ് മന്ത്രിയായി.
ഈ അഞ്ച് വർഷക്കാലം ആണ് ജോസഫ് ശരിക്കും മടിയനും സുഖിമാനുമായി മാറിയത്. പാർട്ടി മാണിയെ ഏൽപ്പിച്ചതിന് ശേഷം പാർട്ടി കാര്യങ്ങളിൽ ഒരിക്കലും ജോസഫ് ഇടപെടാതായി. പദവികൾ പങ്ക് വയ്ക്കുന്ന കാര്യത്തിലോ സ്ഥാനാർത്ഥി നിർണ്ണ കാര്യത്തിലോ ഒന്നും ജോസഫ് ഇടപെടാതായി. പാർട്ടിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്ന കാര്യത്തിലും വളരെ പ്രധാനപ്പെട്ടതൊഴികെയുള്ള പാർട്ടി മീറ്റിംഗുകളിൽ പങ്കെടുക്കുന്ന കാര്യത്തിലും ജോസഫ് വിമുഖത കാട്ടി. ഒരു പാർട്ടി നടത്തി കൊണ്ട് പോകുന്നതിന്റെ തലവേദന ജോസഫ് പൂർണ്ണമായും കയ്യൊഴിഞ്ഞു. ബാർ കോഴയിലും മറ്റും മാണി തലവച്ചപ്പോഴും ജോസഫ് കുലുങ്ങാതിരുന്നത് ഇതുകൊണ്ട് കൂടിയാണ്.
മന്ത്രിയായിരുന്ന അഞ്ച് വർഷവും ജോസഫ് തന്റെ അലസത തുടർന്നു. ഊണു കഴിഞ്ഞ് ഉറങ്ങുകയും സ്ഥിരമായി സിനിമ കാണുകയും മറ്റും ചെയ്യുന്ന കാര്യത്തിൽ ജോസഫ് ഇഷ്ടം പോലെ സമയം കണ്ടെത്തി. അതിനിടയിൽ കൃഷിപ്പണിയും ജോസഫ് തുടരുന്നു. വിവാദങ്ങളിൽ നിന്നും മാറി നിന്നു. ഈ കാലയളവിൽ ജോസഫ് ശ്രദ്ധ നേടുന്നത് മുല്ലപ്പെരിയാർ വിഷയത്തിലെ രണ്ട് പ്രസ്താവനകൾ കൊണ്ടാണ്. ഡാം പൊട്ടുമോ എന്ന് ഭയന്ന് ഉറങ്ങാൻ ആവുന്നില്ല എന്ന പ്രസ്താവനയും പത്രക്കാരുമായി ഇംഗ്ലീഷിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആരോ ചോദ്യം ചെയ്തപ്പോൾ ഫ്ളോ പോയെന്ന് പററഞ്ഞതും. ഇതും രണ്ടും ആവശ്യത്തിന് ട്രോളിങ് വിധേയമായെങ്കിലും ജോസഫ് പ്രതികരിച്ചില്ല. പത്രസമ്മേളനങ്ങള്ളിൽ നിന്നും മറ്റും ജോസഫ് ഒഴിഞ്ഞു നിന്നു.
മാണിയുടെ ബാർ കോഴ വിഷത്തിൽ പോലും ജോസഫ് മൗനം പാലിച്ചു. മാണിക്കൊപ്പം രാജി വയ്ക്കാനുള്ള ആവശ്യം തിരസ്കരിക്കുക മാത്രമാണ് ഇക്കാലയളവിൽ ജോസഫ് ചെയ്ത പ്രധാന കാര്യം. അതുപോല ഇടത് മുന്നണിയിലേക്ക് പോകാനുള്ള മാണിയുടെ നീക്കത്തിനും ജോസഫ് പച്ചക്കൊടി കാട്ടിയില്ല. നിയമസഭാ സമ്മേളനങ്ങൾ നടക്കുമ്പോൾ പോലും ജോസഫ് മിക്കപ്പോഴും ഹാജരാകുമായിരുന്നില്ല. ചോദ്യോത്തര വേള ഉണ്ടായാൽ മാത്രം കൃത്യ സമയത്ത് ഉത്തരം പറയാൻ ജോസഫ് എത്തുമായിരുന്നു. മന്ത്രിസഭ യോഗത്തിൽ വൈകി എത്തുകയും അത്യാവശ്യം മാത്രം അഭിപ്രായം പറയുകയും ചെയ്യുന്ന ഒരു മന്ത്രി കൂടി ആയിരുന്നു ജോസഫ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്ത ശേഷം വീട്ടിൽ പോയി കിടന്നുറങ്ങിയ ഒരേ ഒരു സ്ഥാനാർത്ഥി പി ജെ ജോസഫ് ആയിരിക്കും. നോമിനേഷൻ നൽകിയാൽ പിന്നെ ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കുന്ന നേതാക്കൾക്കിടയിൽ ജോസഫ് പക്ഷേ ഉറങ്ങാൻ പോയി. ഏറ്റവും അധികം ഉറങ്ങുന്ന നേതാവും ജോസഫ് തന്നെ. ഏതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ മുറി അടച്ച് ഇരിക്കുന്ന ജോസഫ് ഉറങ്ങിപോകുമോ എന്നറിയാൻ ഒരു ഗൺമാനെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്ത ശേഷം വീട്ടിൽ പോയി കിടന്നുറങ്ങിയ ഒരേ ഒരു സ്ഥാനാർത്ഥി പി ജെ ജോസഫ് ആയിരിക്കും. നോമിനേഷൻ നൽകിയാൽ പിന്നെ ഉറക്കമില്ലാത്ത രാവുകൾ തള്ളി നീക്കുന്ന നേതാക്കൾക്കിടയിൽ ജോസഫ് പക്ഷേ ഉറങ്ങാൻ പോയി. ഏറ്റവും അധികം ഉറങ്ങുന്ന നേതാവും ജോസഫ് തന്നെ. ഏതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ മുറി അടച്ച് ഇരിക്കുന്ന ജോസഫ് ഉറങ്ങിപോകുമോ എന്നറിയാൻ ഒരു ഗൺമാനെ തന്നെ ചുമതലപ്പെടുത്തിയിരുന്നു.
എന്നിട്ടും എന്തുകൊണ്ടാണ് ജോസഫിന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരിപക്ഷം ലഭിച്ചത്? അതും ഒരു കോൺഗ്രസ്സ് മണ്ഡലത്തിൽ. ഈ ചോദ്യത്തിനുള്ള ഉത്തരം രണ്ടാണ്. എന്നും ഒരു കാരണവശാലും അഴിമതി പണം വാങ്ങില്ല എന്ന ജോസഫിനെ കുറിച്ചുള്ള നാട്ടുകാരുടെ വിശ്വാസം. രണ്ട് ജോസഫ് എന്ന മന്ത്രി ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ഇടുക്കി ജില്ലകൾ നൂറ്റാണ്ട് പിന്നിൽ തന്നെ കഴിയുമായിരുന്നു എന്ന നാട്ടുകാരുടെ ഉറച്ച ബോധ്യം. ഇതു രണ്ടും മാത്രമാണ് ജോസഫിന്റെ അസാധാരണമായ ഈ വിജയത്തിന്റെ രഹസ്യം.
കേരളത്തിൽ ഏറ്റവും അധികം അവഗണിക്കപ്പെട്ട് കിടന്ന ജില്ലയായിരുന്നു ഇടുക്കി. നല്ലൊരു റോഡ് പോലും ഇടുക്കിയിൽ ഉണ്ടായിരുന്നില്ല. ജോസഫ് പൊതുമാരാമത്ത് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്താണ് ഇടുക്കിയിലെ റോഡുകൾ നന്നാക്കപ്പെടുന്നതും ഇടുക്കിയിൽ ആവശ്യത്തിന് സ്കൂളുകൾ അനുവദിക്കുന്നതും. ചെറുകിട റോഡുകൾ പോലും ജോസഫ് മികച്ച റോഡാക്കി മാറ്റി. തൊടുപുഴ എന്ന ചെറുകിട ടൗണിനെ കേരളത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമാക്കി മാറ്റി. ജോസഫ് ഈ നാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ അറിയണമെങ്കിൽ ഈ നഗരത്തിലൂടെ ഒന്നു കറങ്ങുക തന്നെ വേണം.
അതിനുള്ള നന്ദിയാണ് നാട്ടുകാർ ജോസഫിന് റെക്കോർഡ് ഭൂരിപക്ഷത്തോടെ നൽകുന്നത്. വിമാന യാത്ര വിവാദ കാലത്ത് ജോസഫിനെ ഒരിക്കൽ തോൽപ്പിച്ച കുറ്റബോധം ഈ നാട്ടുകാർക്കുണ്ട്. അതിനുള്ള പ്രായശ്ചിത്തം കൂടിയാണ് ഈ റെക്കോർഡ് വിജയം. ജോസഫ് ഇനി ഒന്നും ചെയ്തില്ലെങ്കിലും ഞങ്ങൾക്ക് ജോസഫ് മതി എന്ന ആ ചിന്തയാണ് തൊടുപുഴക്കാർക്ക്. അതിന്റെ പ്രതിഫലനമാണ് കണ്ണൂരിലെ സിപിഐ(എം) കോട്ടകളെ പോലും അത്ഭുതപ്പെടുത്തിയ ഈ വിജയം ജോസഫിന് സ്വന്തം ആയത്. അതും കടുത്ത ഇടത് തരംഗ കാലത്ത്.
Stories you may Like
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- മത ജീവിതവും ഉപേക്ഷിക്കുന്നു; ജോസഫ് മാഷ് എന്ന അത്ഭുതം!
- കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് തന്നെ മത്സരിക്കും
- കിടങ്ങൂർ പഞ്ചായത്ത്: മൂന്ന് യുഡിഎഫ് അംഗങ്ങളെ സസ്പെന്റ് ചെയ്തു
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്