Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്! പൊതുപണം കൊണ്ട് കൊലയാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ 'പ്രത്യേക തരം ഏക്ഷനെ'ക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യണമെന്ന് വി ടി ബൽറാം

പെരിയ ഇരട്ട കൊലക്കേസ് ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്! പൊതുപണം കൊണ്ട് കൊലയാളി കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ 'പ്രത്യേക തരം ഏക്ഷനെ'ക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യണമെന്ന് വി ടി ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രയീവും കൊലപാതക കേസ് പ്രതികളെ പൊതുഖജനാവിലെ പണം സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നയത്തിനെതിരെ കൂടുതൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജോലി നൽകിയ കാര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം കടുക്കുന്നത്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

നിയമാനുശ്രുതമാണ് നിയമനം എന്ന സർക്കാർ വാദങ്ങളെയാണ് കോൺഗ്രസ് പൊളിച്ചടുക്കുന്നത്. ഇതിനായി ഇവർ ചൂണ്ടിക്കാട്ടുന്നത് അഭിമുഖത്തിൽ മൂന്ന് പേർക്കും ലഭിച്ച മാർക്കാണ്. ഇന്റർവ്യൂവിൽ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്കും രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്കുമാണ് ലഭിച്ചത്. ഇത് കൂടാതെ ഒരാളെ കൂടിയും നിയമിച്ചു. കൊലക്കേസിൽ പ്രതിയായവരുടെ ഭാര്യമായാ ഒന്ന, രണ്ട, മൂന്ന് ഗണത്തിൽ പരിഗണിച്ചു കൊണ്ട് സിപിഎം തുല്യനീതി ഉറപ്പു വരുത്തിയെന്നാണ് ഉയരുന്ന വിമർശനം.

സർക്കാർ ജോലിക്കായി ആയിരങ്ങൾ കാത്തിരിക്കുമ്പോൾ സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തിയ കുടുംബത്തിന് ജോലി നൽകുന്ന ഇരട്ടത്താപ്പാണ് സജീവമായി ചർച്ചയാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ എന്തികൊണ്ട് രാഷ്ട്രീയ കേരളം പ്രതികരിക്കണം എന്ന് കൃത്യമാക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റാണ് വി ടി ബൽറാം നൽകിയത്. പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ 'പ്രത്യേക തരം ഏക്ഷനെ'ക്കുറിച്ചു കൂടി കേരളം ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചു.

450 പാവപ്പെട്ട അപേക്ഷരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്റർവ്യൂവിനൊടുവിൽ പെരിയ ഇരട്ട കൊലപാതകക്കേസിലെ
ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങൾ! എന്നാണ് ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. 450 അപേക്ഷകൾ വിളിച്ചതിൽ ആദ്യ മൂന്ന് റാങ്കിൽ പെരിയ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർ എത്തിയതിൽ നിന്നും തന്നെ പെരിയ ഇരട്ടക്കാലപാതകം ആസൂത്രിതമാണെന്നതിന്റെ തെളിവാണെന്ന് കോൺഗ്രസുകാർ വ്യക്തമാക്കുന്നു.

കണ്ണൂർ ജയിലിൽ റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന കല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന്റെ (54) ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ (51) ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി കെ.എം.സുരേഷിന്റെ (27) ഭാര്യ ബേബി എന്നിവരാണു കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത്. ഭാവിയിൽ ജോലി സ്ഥിരപ്പെടാൻ സാധ്യത ഏറെയുള്ള കാറ്റഗറിയാണ് പാർട്ട് ടൈം സ്വീപ്പർ തസ്തിക. ഇതെല്ലാം മനസ്സിലാക്കിയാണ് ഈ ജോലി നൽകുന്നത്. അതും തട്ടിക്കൂട്ട് അഭിമുഖം നടത്തി കൊണ്ട്്. ഈ ഭീകരത എന്തുകൊണ്ടാണ് ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് എന്ന ചോദ്യമാണ് കോൺഗ്രസുകാർ ഉയർത്തുന്നത്.

സിപിഎം പാർട്ടി തലത്തിലുള്ള വളരെ ആസൂത്രിതമായ ഗൂഢാലോചന പെരിയയിലെ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വധത്തിനു പിന്നിലുണ്ടെന്ന ആരോപണം ശക്തമാണ്. സിപിഎം പ്രാദേശിക നേതാക്കൾക്ക് കല്ല്യാട്ട് കോൺഗ്രസിൽ നിന്നും മർദ്ദനമേറ്റത് മുതൽ ആക്രമത്തിന് അരങ്ങൊരുന്നതായി സൂചനകൾ നിലനിന്നിരുന്നു. വളരെ മുൻപ് തന്നെ നടത്തി തുടങ്ങിയ ആസൂത്രണം തന്നെയാണ് ഇരട്ട കൊലപാതകങ്ങളിലേക്ക് നയിച്ചത് എന്നാണു പെരിയയിൽ നിന്നും പുറത്തു വന്നത്. ഈ കേസ് ഇപ്പോൾ അന്വേഷിക്കുന്നത് സിബിഐയാണ്. അതുകൊണ്ട് തന്നെ അറസ്റ്റിലായ പ്രതികൾ ജില്ലാ നേതൃത്വത്തിലോ അതിന് മുകളിലോ വിരൽ ചൂണ്ടിയാൽ അത് സിപിഎമ്മിന് പ്രതിസന്ധിയാകും.

പാർട്ടി പറഞ്ഞാൽ എന്തും ചെയ്യുന്ന പീതാംബരൻ പാർട്ടിക്കു വേണ്ടിയാകും കൊല ചെയ്തിട്ടുണ്ടാവുകയെന്നു പീതാംബരന്റെ ഭാര്യ മഞ്ജു പറഞ്ഞതും ഏറെ വിവാദമായിരുന്നു. എങ്കിൽ ആരാണു പീതാംബരന്റെ ഭാര്യ പറയുന്ന ഈ 'പാർട്ടി'? ലോക്കൽ തലത്തിലോ, ഏരിയാ തലത്തിലോ, ഒരു പക്ഷേ അതിനു മുകളിലോ ഉള്ള ഒരു നേതാവായിരിക്കുമോ പീതാംബരനെക്കൊണ്ട് ഇരട്ടക്കൊല ചെയ്യിക്കാൻ കഴിവുള്ള പാർട്ടി? ആ വഴിക്ക് അന്വേഷിക്കാൻ സിബിഐ തീരുമാനിച്ചാൽ കൊലപാതകത്തിനു മുൻപും ശേഷവും പീതാംബരന്റെ ഫോണിലേക്കും തിരിച്ചുമുള്ള വിളികൾ നിർണായകമാകും. അതുകൊണ്ട് തന്നെ പ്രതിയുടെ മൊഴിയും നിർണ്ണായകമാകും.

കൊലയ്ക്കുശേഷം ഒളിപ്പിച്ചവർ, രക്ഷപ്പെടാൻ സഹായിച്ചവർ എന്നിവരിലേക്ക് അന്വേഷണം നീളേണ്ടതും സൈബർ മാർഗങ്ങളിലൂടെ തന്നെ. പീതാംബരൻ ഉൾപ്പെട്ട ഏഴംഗ സംഘത്തിനു മുകളിൽ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നറിയാൻ ഇങ്ങനെ പല വഴികളുണ്ട്. പക്ഷേ, കൊലയ്ക്കു വേണ്ടി അക്രമി സംഘം പ്രാദേശികമായി നടത്തിയ ഗൂഢാലോചനയ്ക്കു മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. അതുകൊണ്ട് കൂടിയാണ് മഞ്ജു അടക്കമുള്ള പ്രതികളുടെ ഭാര്യമാർക്ക് ജോലി സർക്കാർ നൽകുന്നത്. ഇതിലൂടെ ഗൂഢാലോചനയിലെ വിവരങ്ങൾ പുറത്തുവരില്ലെന്നതാണ് സിപിഎം പ്രതീക്ഷയെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് പ്രതികളെ അനുനയിപ്പിക്കാൻ ഭാര്യമാർക്ക് ജോലി നൽകുന്നതെന്നാണ് ഉയരുന്ന ആരോപണം. കണ്ണൂരിൽ നിന്നെത്തിയ ക്വട്ടേഷൻ സംഘമാണ് പെരിയയിൽ ഓപ്പറേഷൻ നടത്തിയതെന്ന വാദം സജീവമാണ്. കണ്ണൂരിലെ ഉന്നതനാണ് ഈ ഓപ്പറേഷന് പിന്നിലെന്നും സംശയങ്ങളുണ്ട്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ അതേ മാതൃകയിലാണ് പെരിയയിലും കൊല നടന്നതെന്നാണ് ആക്ഷേപം. ഇതിനിടെയാണ് പ്രതികളുടെ കുടുംബത്തെ സംരക്ഷിക്കാൻ ഭാര്യമാർക്ക് ജോലി നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP