എറിഞ്ഞത് ലീഗ് ഓഫീസിന് നേരേയെങ്കിലും കൊണ്ടത് പള്ളിയിൽ; വെട്ടിലായപ്പോൾ കളവുകൾ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമം; കല്ലെറിഞ്ഞത് ആർഎസ്എസുകാരെന്ന് ഇ.പി.ജയരാജൻ തിരിച്ചടിച്ചതോടെ കേസിൽ ജാമ്യം കിട്ടിയ ബ്രാഞ്ച് സെക്രട്ടറിക്ക് സ്വീകരണം; പേരാമ്പ്രയിൽ വർഗ്ഗീയ കലാപത്തിന് ശ്രമിച്ചെന്ന പ്രചാരണത്തിൽ കുടുങ്ങിയപ്പോൾ രക്ഷാമാർഗ്ഗം നോക്കി സിപിഎം
കെ വി നിരഞ്ജൻ
കോഴിക്കോട്: സംഘപരിവാർ അതിക്രമങ്ങൾ നാട്ടിൽ നടക്കുന്നതിനിടെയായിരുന്നു പള്ളിക്ക് കല്ലെറിഞ്ഞെന്ന സംഭവത്തിൽ സിപിഎം പ്രതിസന്ധിയിലായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിനിടയാണ് പേരാമ്പ്രയിൽ പള്ളിക്ക് നേരെ കല്ലേറുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചോടിച്ച് തിരിച്ചുവരുന്നതിനിടെ ചില സിപിഎം പ്രവർത്തകർ പേരാമ്പ്ര ടൗൺ ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞതോടെയാണ് പാർട്ടി വെട്ടിലായത്. തങ്ങളല്ല എറിഞ്ഞതെന്നും പിന്നീട് മുസ്ലിം ലീഗ് ഓഫീസിന് എറിഞ്ഞപ്പോൾ കല്ല് ദിശ തെറ്റി പള്ളിയിലേക്ക് പോയതാണെന്നുമെല്ലാം പറഞ്ഞു നോക്കിയെങ്കിലും കാര്യങ്ങൾ കൈവിട്ടു. ഒടുവിൽ പാർട്ടി ജില്ലാ സെക്രട്ടറി പി മോഹനൻ പള്ളിയിലെത്തി കാര്യങ്ങൾ പറഞ്ഞ് മധ്യസ്ഥമാക്കാൻ നോക്കിയെങ്കിലും ഫലിച്ചില്ല. സംഭവത്തിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിയും മുൻ എസ് എഫ് ഐ ജില്ലാ നേതാവുമായ ചെറുവണ്ണൂർ പന്നിമുക്ക് മാടമുള്ള മാണിക്കോത്ത് അതുൽ ദാസ് (23) നെ പേരാമ്പ്ര എസ് ഐ ടി പി ദിനേശ് അറസ്റ്റു ചെയ്തതോടെ സി പി എം പ്രതിരോധത്തിലായി.
ന്യൂനപക്ഷ സംരക്ഷകർ തന്നെ പള്ളി അക്രമിച്ചെന്ന പേരുദോഷം കേട്ടെങ്കിലും ഇനി പ്രശ്നത്തിന് മുന്നിൽ തലകുനിക്കേണ്ടെന്ന് തന്നെയാണ് പാർട്ടി തീരുമാനം. പള്ളിക്ക് കല്ലെറിഞ്ഞത് ആർഎസ്എസ് ആണെന്ന വാദവുമായി മന്ത്രി ഇ പി ജയരാജൻ തന്നെ രംഗത്ത് വന്നതോടെ പാർട്ടി പ്രാദേശിക നേതാക്കൾക്കും ആശ്വാസമായി. ആർഎസ്എസ് ബന്ധമുള്ള പൊലീസുകാർ എഫ് ഐ ആറിൽ തെറ്റായ വിവരങ്ങൾ എഴുതിച്ചേർത്തതാണെന്നാണ് ജയരാജന്റെ ആരോപണം. ഇതോടെയാണ് കലാപശ്രമം നടത്തിയെന്നതടക്കമുള്ള ഗുരതര വകുപ്പുകൾ ചുമത്തപ്പെട്ട ബ്രാഞ്ച് സെക്രട്ടറി അതുൽദാസിന് ജാമ്യം ലഭിച്ചപ്പോൾ ഡി വൈ എഫ് ഐ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.
അറസ്റ്റു ചെയ്യപ്പെട്ട ആൾക്ക് സ്വീകരണം നൽകിയത് മത ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണെന്നും ന്യൂനപക്ഷ സ്നേഹം പറയുന്ന സി പി എമ്മിൽ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നുമുള്ള അഭിപ്രായമാണ് ഉയരുന്നത്. നേരത്തെ തൊട്ടടുത്തുള്ള മുസ്ലിം ലീഗ് ഓഫീസിന് നേരെ കല്ലെറിഞ്ഞപ്പോൾ പള്ളിയിലേക്ക് കല്ല് പോയതാണെന്നാണ് സി പി എം തന്നെ വ്യക്തമാക്കിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് അതുൽ ദാസിനെ അറസ്റ്റു ചെയ്തത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാതെ ഉത്തരവാദിത്തപ്പെട്ട മന്ത്രി ജയരാജൻ പരാമർശം നടത്തുന്നത് ശരിയാണോ എന്നും വാദങ്ങൾ ശക്തമായിട്ടുണ്ട്.
ഇതേ സമയം അറിയാതെ സംഭവിച്ചുപോയ പിഴവിനെ വർഗ്ഗീയമാക്കുന്ന ചിലരുടെ നീക്കങ്ങൾക്കെതിരെ ശക്തമായി തന്നെ മുന്നോട്ട് പോകാനാണ് സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും തീരുമാനം. അതുൽദാസിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയ പേരാമ്പ്രയിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നാണ് ഡി വൈ എഫ് ഐ നേതാക്കൾ വ്യക്തമാക്കുന്നത്. കൂടുതൽ സ്വീകരണ പരിപാടികളും പൊതുയോഗങ്ങളും സംഘടിപ്പിക്കാൻ തന്നെയാണ് പാർട്ടി തീരുമാനം.
എന്നാൽ ലീഗ് ഓഫീസിന് കല്ലെറിഞ്ഞപ്പോൾ ലക്ഷ്യം തെറ്റി പള്ളിയിലേക്ക് പോയെന്നുള്ളതാണ് വാസ്തവം. പക്ഷെ ഇക്കാര്യത്തിൽ തുടക്കം തന്നെ കളവുകൾ പ്രചരിപ്പിക്കുകയാണ് സി പി എം ചെയ്തത്.
പള്ളിക്കെതിരെ കല്ലെറിഞ്ഞിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടുക മാത്രമെ ഉണ്ടായിട്ടുള്ളുവെന്നുമായിരുന്നു നേരത്തെ സി പി എം പ്രചരണം. എന്നാൽ പള്ളിയിലേക്ക് കല്ലെറിയുന്നത് വരെ പേരാമ്പ്രയിൽ സി പി എം- യൂത്ത് ലീഗ് പ്രവർത്തകർ തമ്മിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഹർത്താൽ നടത്തിയ ബിജെപിക്കാരെ നേരിടാനാണ് നൂറു കണക്കിന് സി പി എം പ്രവർത്തകർ ടൗണിൽ സംഘടിച്ച് നിന്നത്. ബിജെപി പ്രവർത്തകരെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളോടും കൂടിയായിരുന്നു സി പി എം പ്രവർത്തകർ എത്തിയത്. അപകടം മനസ്സിലാക്കിയ ബിജെപിക്കാർ പ്രകടനം നടത്താതെ രംഗം കാലിയാക്കി. തുടർന്നാണ് അറുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയത്. പൊലീസ് തടഞ്ഞെങ്കിലും ഇവർ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ബിജെപിക്കാരെ തല്ലാൻ കൈതരിച്ചു നിൽക്കുന്ന സി പി എം പ്രവർത്തകരാവട്ടെ യൂത്ത് കോൺഗ്രസുകാരെ വളഞ്ഞിട്ടു മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബസ് സ്റ്റാന്റ് വരെ ഓടിച്ച് തിരിച്ചുവരുന്നതിനിടെയാണ് യാതൊരു കാര്യവുമില്ലാതെ സി പി എം പ്രവർത്തകർ പേരാമ്പ്ര- വടകര റോഡ് ജംഗ്ഷന് സമീപത്തുള്ള മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിഞ്ഞത്. ഓഫീസ് ഗ്ലാസ് തകരുകയും ചെയ്തു. ഇതിനിടയിലാണ് ഏറെ ദൂരത്തല്ലാത്ത ടൗൺ ജുമാ മസ്ജിദിലേക്കും കല്ലുകൾ പതിച്ചത്.
ഈ സംഭവത്തിന് ശേഷമാണ് ആ ദിവസം ലീഗ് പ്രവർത്തകർ സംഘടിച്ച് സി പി എം ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്. ഇതിനെത്തുടർന്ന് വീണ്ടും സംഘർഷമുണ്ടാവുകയും ചെയ്തു.കല്ല് പള്ളിയിൽ പതിച്ചെങ്കിലും ചെറിയ പൊട്ടലല്ലേ ഉണ്ടായിട്ടുള്ളുവെന്ന വാദവുമായി ചില സി പി എം പ്രവർത്തകർ വീണ്ടും രംഗത്തെത്തി.എന്നാൽ സി പി എം- ഡി വൈ എഫ് ഐ പ്രകടനത്തിൽ നിന്ന് ഒരു ആരാധനാലയത്തിലേക്ക് കല്ലേറുണ്ടായിട്ട് എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നതിന് പകരം ഇത്തരം വാദങ്ങൾ ഉയർത്തുന്നത് ശരിയാണോ എന്ന് ലീഗ് നേതൃത്വം മറുചോദ്യം ഉന്നയിച്ചു.
സംഭവം വിവാദമായതോടെയാണ് സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെയുള്ളവർ പള്ളിയിലെത്തി പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിച്ചത്. ഒടുവിൽ സി സി ടി വി പരിശോധിച്ചാണ് പള്ളിക്ക് കല്ലേറ് നടത്തിയത് അതുൽ ദാസ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. എന്നാൽ, പേരാമ്പ്രയിലെ സി പി എമ്മുകാരോ നാട്ടുകാരോ പള്ളിക്ക് കല്ലെറിഞ്ഞത് ആർ എസ് എസാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. സംഘർഷം ഉണ്ടായതുപോലും സി പി എം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ്. ഇതിനിടയിലാണ് വ്യത്യസ്ത വാദഗതികളുമായി മന്ത്രി ജയരാജൻ രംഗത്ത് വന്നത്. എന്നാൽ പറയുന്ന വാദഗതികളൊന്നും പൊരുത്തപ്പെടാത്ത അവസ്ഥയിലാണ് സി പി എം ഇപ്പോഴുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍