മദനിയുമായി വേദി പങ്കിട്ട് കുടുങ്ങിയ സി.പി.എം മലപ്പുറത്ത് വീണ്ടും വെട്ടിലായി! പിഡിപിയുടെ നേതാക്കൾ പ്രഖ്യാപിച്ച പിന്തുണ വേണ്ടെന്ന് സി.പി.എം നേതാവ് എ വിജയരാഘവൻ; പിന്തുണ നൽകിയത് പാർട്ടി നേതൃത്വം വോട്ടഭ്യർത്ഥിച്ചതിനെ തുടർന്നെന്ന് പിഡിപി; തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പ്രതിരോധത്തിലായി സി.പി.എം
എം പി റാഫി
മലപ്പുറം: മലപ്പുറം നാളെ പോളിംങ് ബൂത്തിലേക്ക് പോകാനിരിക്കുകയാണ്. പക്ഷേ പിഡിപിയുടെ വോട്ട് ആർക്ക് കൊടുക്കണമെന്ന കാര്യത്തിൽ അണികൾ ഇപ്പോഴും അങ്കലാപ്പിലാണ്. പിഡിപിയുടെ ജില്ലാ, സംസ്ഥാന നേതാക്കൾ രണ്ട് ദിവസം മുമ്പ് വാർത്താ സമ്മേളനം വിളിച്ച് പിന്തുണ എൽഡിഎഫിന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിഡിപി വർഗീയ പാർട്ടിയാണെന്നും എസ്.ഡി.പി.ഐയെ പോലെയാണ് പിഡിപിയെയും
കാണുന്നതെന്നും പിന്തുണ വേണ്ടെന്നും സി.പി.എം നേതാവ് എ വിജയരാഘവൻ തന്നെ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. ഇതോടെ തെരഞ്ഞെടുപ്പിനു മുമ്പുള്ള മണിക്കൂറുകളിൽ പിഡിപി ചർച്ചാ വിഷയമായിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ പി.ഡി.പി എൽ.ഡി.എഫിനു പിന്തുണ നൽകുന്നതായി കഴിഞ്ഞ ദിവസം ഭാരാവാഹികൾ പ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്നു ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പി.ഡി.പിയുടെ വോട്ടു വേണ്ടെന്നു പറയുമോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു വിജയ രാഘവൻ.
അതേസമയം, വിജയരാഘവന്റെ പ്രസ്താവനക്കു പിന്നാലെ പിന്തുണ ഇടതു പക്ഷത്തിനാണെന്ന് പി ഡി പി നേതാക്കൾ ആവർത്തിച്ചു. അബ്ദുന്നാസർ മഅദനിയുടെ പിന്തുണയും നിർദ്ദേശവും പ്രകാരമാണ് ഇടത് മുന്നണിക്ക് പിന്തുണ നൽകി പ്രഖ്യാപനം നടത്തിയത്. ഇതോടെ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. എൽ.ഡി.എഫിലെ മുതിർന്ന നേതാക്കൾ വോട്ടഭ്യർത്ഥിക്കുകയും തുടർന്ന് ചർച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ ഇടത് സ്ഥാനാർത്ഥി എം.ബി ഫൈസലിന് പ്രഖ്യാപിച്ചതെന്ന് പിഡിപി നേതാക്കൾ മറുനാടൻ
മലയാളിയോടു പറഞ്ഞു.
പി ഡി പി ക്കു പുറമെ എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവർക്കും ഇത്തവണ സ്ഥാനാർത്തികളില്ല. വെൽഫയർ പാർട്ടി വോട്ട് ചെയ്യാതെയും എസ്.ഡി.പി.ഐ മനസാക്ഷി വോട്ടിനുമാണ് ആഹ്വാനം.എന്നാൽ പിഡിപി ഇടതു പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വരികയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതലേ മുസ്ലിം വോട്ട് ഏകീകരിക്കുന്നുവെന്ന ആരോപണം ഇടതുപക്ഷം ലീഗിനു മേൽ ഉന്നയിച്ചു വന്നിരുന്നു. പിഡിപി ഇടതിന് പിന്തുണ പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് ഇതിനെ കൗണ്ടർ ചെയ്യാൻ കിട്ടിയ അവസരങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്തു. 2009 ലെ അനുഭവം വേട്ടയാടുന്ന സി പി എം പ്ലേറ്റ് മാറ്റി പിഡിപിയുടെ പിന്തുണ പരസ്യമായി തന്നെ വേണ്ടെന്ന് വച്ചു. എന്നാൽ ഉന്നത നേതാക്കൾ പിഡിപിയുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ പ്രഖ്യാപിച്ച പിന്തുണ സി പി എം വേണ്ടെന്ന് വെയ്ക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ മാത്രമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ അബ്ദുന്നാസർ മഅദനി ഇടതുപക്ഷത്തോടൊപ്പം വേദി പങ്കിടുകയും പിന്തുണ എൽ.ഡി.എഫിന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയനടക്കം അന്ന് മഅദനിയുമായി വേദി പങ്കിട്ടിരുന്നു. പിന്നീടങ്ങോട്ട് സിപിഎമ്മിനെ പൊന്നാനി തെരഞ്ഞെടുപ്പും മഅദനിയുമായി വേദിപങ്കിടലും വേട്ടയാടിക്കൊണ്ടിരുന്നു. സമാനമായ
ഊരാകുടുക്കിലാണ് സി പി എം അകപ്പെട്ടിരിക്കുന്നത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന നേതാക്കളായ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവനും മുൻ മന്ത്രി കെ.പി രാജേന്ദ്രനും മലപ്പുറത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ:
പി.ഡി.പി തീവ്രവാദ സംഘടനയാണെന്ന നിലപാടിൽ മാറ്റമില്ല. പി.ഡി.പിയെയും എസ്.ഡി.പി.ഐയെയും ഒരുപോലെയാണ് കാണുന്നത്. വോട്ട് ചെയ്യുന്നതു പാർട്ടികളല്ല, അവർക്കു പിന്നിൽ അണിനിരക്കുന്ന ജനങ്ങളാണ്. പിന്തുണതേടി ഇടതുപക്ഷത്തെ ആരും പി.ഡി.പിയെ സമീപിച്ചിട്ടില്ല. ഇടതുപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താൻ മുസ്ലിംലീഗ് ഒരുക്കിയ തന്ത്രമാണ് പി.ഡി.പിയുടെ പ്രഖ്യാപനമെന്നും ഇരുനേതാക്കളും പറഞ്ഞു.
അതേസമയം, വിജയരാഘവൻ എന്ത് പ്രസ്താവന നടത്തിയാലും പിന്തുണ എൽ.ഡി.എഫിനു തന്നെയെന്ന നിലപാടിലാണ് പിഡിപി. ഇത് ഉന്നത നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണെന്നും പിഡിപി നേതാക്കൾ പറയുന്നു. പി.ഡി.പി സംസ്ഥാന ട്രഷററും മലപ്പുറം ജില്ലയുടെ ചുമതലയുമുള്ള ഇബ്രാഹീം തിരൂരങ്ങാടി വിജയരാഘവന്റെ വാർത്താ സമ്മേളനത്തിന് ശേഷം മറുനാടൻ മലയാളിയോട് പ്രതികരിച്ചതിങ്ങനെ:
ഞങ്ങളുടെ നിലപാട് മാറ്റേണ്ട യാതൊരു കാര്യവുമില്ല. മാറ്റിയിട്ടുമില്ല. കാരണം, സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും ഉന്നത നേതാക്കളുമായുള്ള ചർച്ചക്കു ശേഷമാണ് ഞങ്ങൾ തീരുമാനം പ്രഖ്യാപിച്ചത്. എ വിജയരാഘവൻ കുറേ നാളായി തെരഞ്ഞെടുപ്പിന്റെ തെരക്കിൽപ്പെട്ടതുകൊണ്ട് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അറിയാതെ പോയതായിരിക്കുമെന്നാണ് തോന്നുന്നത്. സിപിഎമ്മിന്റെയും ഇടതു മുന്നണിയിലേയും ഉന്നത നേതാക്കളും പിഡിപിയുടെ സംസ്ഥാന നേതാക്കളും കൂടി ചർച്ച നടത്തിയതിനെ തുടർന്നുള്ള തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. ഞങ്ങൾ വെറുതേ വോട്ട് നൽകാമെന്ന് പറയുകയല്ല ചെയ്തത്. അവർ ഇങ്ങോട്ട് ചർച്ചക്ക് വന്നതിന്റെ അടിസ്ഥാനത്തിൽ ഒരുമിച്ചിരുന്ന് സംസാരിച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകാമെന്ന് അറിയിച്ചത്.
എം.ബി ഫൈസലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതിനു ശേഷം ആദ്യം ഞങ്ങളുമായി പിന്തുണ തേടി സംസാരിച്ചതു തന്നെ ജില്ലക്ക് പുറത്തുള്ള സിപിഎമ്മിന്റെ ഒരു മുതിർന്ന നേതാവായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിനു ശേഷം ആദ്യം ചർച്ച നടത്തിയിരുന്നു. പിന്നീട് ഒരു തവണകൂടി ചർച്ച നടത്തിയ ശേഷമാണ് ഞങ്ങൾ വാർത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്. ഫാഷിസത്തെ ചെറുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നുവെന്നതാണ് സിപിഎമ്മിന് പിന്തുണ നൽകാൻ
കാരണം.
വിജയരാഘവന്റെ സംസാരം സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. പിന്നെ, പിഡിപി തീവ്രവാദികളാണോ എന്നത് നേരത്തേ പൊന്നാനി പാർലമെന്റ് തെരഞ്ഞെടുപ്പിൽ അഭിപ്രായമുണ്ടായിരുന്നില്ലേ. വി എസ് തള്ളി പറഞ്ഞിരുന്ന സമയത്തും പിഡിപിയെടുത്ത തീരുമാനത്തോടൊപ്പം നിൽക്കുകയും അംഗീകരിക്കുകയും ചെയ്ത ആളാണ് വിജയ രാഘവൻ. പിഡിപി ഇന്നലെയുണ്ടായ കക്ഷിയൊന്നുമല്ലല്ലോ.. 23 വർഷം മുമ്പ് രൂപീകരിച്ചിട്ട് അന്നില്ലാത്ത വർഗീയത ഇപ്പോഴുണ്ടാകുന്നത് വിജയരാഘവന് തോന്നുന്നതിന്റെ അർത്ഥം ഞങ്ങൾക്ക് മനസിലാകുന്നില്ല. വിജയരാഘവന്റെ സംസാരം കേട്ടാൽ അറിയാം എന്തൊക്കെയോ അവ്യക്തതയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്ന്- പിഡിപി നേതാവ് ഇബ്രാഹീം തിരൂരങ്ങാടി പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍