ബിജു രമേശിനൊപ്പം നിന്ന് അട്ടിമറി നടത്തിയ അടൂർ പ്രകാശിന് പണി കൊടുത്ത് ഐ വിഭാഗം; പഴകുളം മധുവിനെ ഗ്രൂപ്പ് നേതാവാക്കി ചെന്നിത്തല; പത്മജയുടെ പേരിൽ ഗ്രൂപ്പുണ്ടാക്കി കളി തുടരാൻ മുൻ മന്ത്രിയും; പത്തനംതിട്ടയിലെ ഗ്രൂപ്പ് യോഗത്തിൽ സംഘട്ടനം വഴിമാറിയത് തലനാരിഴയ്ക്ക്
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസ് ഐ ഗ്രൂപ്പ് നേതൃത്വത്തിൽനിന്നും മുന്‍മന്ത്രി അടൂർ പ്രകാശും ഡിസിസി മുൻഉപാധ്യക്ഷൻ എ ഷംസുദ്ദീനും പുറത്ത്. കെപിസിസി സെക്രട്ടറി പഴകുളം മധുവും ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതിപ്രസാദും ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തു. പിളർപ്പ് ഏറെക്കുറെ ആസന്നമായ ഗ്രൂപ്പിൽ പിടിച്ചുനിൽക്കാൻ അടൂർ പ്രകാശ് പത്മജ വേണുഗോപാലിന്റെ പേരിൽ പുതിയ പോർമുഖം തുറക്കുന്നു.
രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായിരുന്നു അടൂർ പ്രകാശ്. വിദേശ യാത്രാ സമയത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതല പോലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടൂർ പ്രകാശിനായിരുന്നു ചെന്നിത്തല നൽകിയത്. എന്നാൽ ബാർ കോഴയിൽ കോൺഗ്രസിനെ വെട്ടിലാക്കിയ ബിജു രമേശുമായുള്ള അടൂർ പ്രകാശിന്റെ ചങ്ങാത്തം പ്രശ്നങ്ങൾ ഉണ്ടാക്കി. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇരുവരും അകന്നു. ഉമ്മൻ ചാണ്ടിയുടെ ഇടപടൽ കൊണ്ടാണ് കോന്നിയിൽ അടൂർ പ്രകാശിന് സീറ്റു പോലും കിട്ടിയത്. ഇതോടെ ഐ ഗ്രൂപ്പിൽ നിന്നും അടൂർ പ്രകാശ് അകലം പാലിക്കാനും തുടർന്നു. ഇതാണ് പത്തനംതിട്ടയിൽ ഇപ്പോൾ പ്രതിഫലിക്കുന്നത്.
കൊല്ലം മാതൃകയിൽ ഗ്രൂപ്പിനുള്ളിൽ സംഘട്ടനത്തിനും സാധ്യതയേറി. ഇന്നലെ ഗസ്റ്റ് ഹൗസിൽ ചേർന്ന ഗ്രൂപ്പ്യോഗത്തിലേക്ക് വിളിക്കാതെ എത്തിയ എ ഷംസുദീനും കൂട്ടരും എതിരാളികളെ കൈയേറ്റം ചെയ്യാനും മുതിർന്നു. ജില്ലയിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവ് അടൂർ പ്രകാശ് ആയിരുന്നു. എന്നാൽ, അടുത്ത കാലത്തായി ഐ ഗ്രൂപ്പ് എ ഗ്രൂപ്പിന്റെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ വെട്ടൂർ ജ്യോതിപ്രസാദ്, പഴകുളം മധു എന്നിവരുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പിന്റെ ഡി.സി.സി ഭാരവാഹികൾ കെ.ടി.ഡി.സി ഗസ്റ്റ് ഹൗസിൽ ഒന്നിച്ചു ചേർന്നത്. വിവരം മണത്തറിഞ്ഞ് ഷംസുദീനും സംഘവും അവിടെയെത്തി. തങ്ങളെ അറിയിക്കാതെ ആരാണ് ഐ ഗ്രൂപ്പ് യോഗം ചേരുന്നത് എന്ന ചോദ്യം ഇവർ ഉന്നയിച്ചതോടെ ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തുകയുമായിരുന്നു.
ഗസ്റ്റ് ഹൗസിൽ ചേർന്നത് ഗ്രൂപ്പ് യോഗം ആയിരുന്നില്ലെന്ന് വെട്ടൂർ ജ്യോതി പ്രസാദ് പറഞ്ഞു. ഇന്നലെ ഡി.സി.സി നേതൃയോഗം വച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ എത്തിയ ഐ ഗ്രൂപ്പ് പ്രതിനിധികൾ ഒന്നിച്ചിരുന്നു പ്രഭാതഭക്ഷണം കഴിക്കുന്നതിനാണ് അവിടെ എത്തിയത്.
ഏതാനും ഗ്രൂപ്പുനേതാക്കൾ ഗസ്റ്റ് ഹൗസിന്റെ പരിസരത്ത് നിൽക്കുമ്പോൾ എ. ഷംസുദീന്റെ നേതൃത്വത്തിൽ ഏതാനും പേർ അവിടെ എത്തുകയായിരുന്നു. ഷംസുദീനും അടൂർ പ്രകാശുമില്ലാതെ ഐ ഗ്രൂപ്പിന്റെ യോഗം ചേരേണ്ട എന്നായിരുന്നു ഇവരുടെ ആവശ്യം. ഗ്രൂപ്പിന്റെ നേതാക്കൾ തങ്ങൾ തന്നെയാണെന്നും യോഗം ചേരാൻ അനുവദിക്കുകയില്ലെന്നും ഷംസുദ്ദീൻ പറഞ്ഞു. ഇതോടെ വാക്കേറ്റമുണ്ടായി. ഇത് കൈയാങ്കളിയിലേക്കും നീങ്ങി. ഇവിടെ ഗ്രൂപ്പ് യോഗമൊന്നും നടക്കുന്നില്ലെന്ന് പഴകുളം മധു ഷംസുദീനെ അറിയിച്ചു. ഇനി, അഥവാ പരാതിയുണ്ടെങ്കിൽ ഐ ഗ്രൂപ്പിന്റെ സംസ്ഥാന നേതാക്കളോട് പോയി പറയാനും പഴകുളം മധു നിർദേശിച്ചു. ഇതേ തുടർന്നാണ് എല്ലാവരും പിരിഞ്ഞു പോയി.
ഡി.സി.സി പുനഃസംഘടന, പ്രസിഡന്റിന്റെ മാറ്റം എന്നിവ വന്നപ്പോൾ തന്നെ ഗ്രൂപ്പിനുള്ളിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. 28 ഡി.സി.സി ഭാരവാഹികളാണ് ഐ ഗ്രൂപ്പിനുണ്ടായിരുന്നത്. ഇതിൽ ഒരു ജനറൽ സെക്രട്ടറിയായ ആർ. ഇന്ദുചൂഡൻ അടുത്തിടെ മരിച്ചു. ഇതോടെ 27 പേരായി അംഗസംഖ്യ ചുരുങ്ങി. ഇത്രയും പേർ ഒറ്റക്കെട്ടായി നിന്ന് ഗ്രൂപ്പിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിന് തീരുമാനിച്ചെങ്കിലും ഷംസുദീനും അടൂർ പ്രകാശുമടങ്ങുന്ന സംഘം എ ഗ്രൂപ്പിന്റെ ബി ടീമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് എതിർപക്ഷം ആരോപിച്ചത്. ഇതു കാരണം തങ്ങൾക്ക് അവകാശപ്പെട്ട മണ്ഡലം കമ്മറ്റി ഭാരവാഹിത്വം അടക്കമുള്ളവ എ ഗ്രൂപ്പിന് അടിയറ വയ്ക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ഇത്തരം നടപടികൾ തുടർന്നു പോകുന്നതിന്റെ ഭാഗമായിട്ടാണ് ഷംസുദീനെയും അടൂർ പ്രകാശിനെയും സുരേഷ് കോശിയെയും അടക്കമുള്ള നേതാക്കളെ ഒഴിവാക്കി പകരം പഴകുളം മധുവിന്റെയും വെട്ടൂർ ജ്യോതിപ്രസാദിന്റെയും നേതൃത്വത്തിൽ ഗ്രൂപ്പ് ശക്തമാക്കാൻ തീരുമാനിച്ചത്.
ഇതിനായി കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ്, ലീഡർ സ്റ്റഡി ഫോറം എന്നിങ്ങനെ രണ്ടു സംഘടനകൾ രൂപീകരിച്ചു. കഴിഞ്ഞ ഡി.സി.സിയുടെ കാലത്ത് ജില്ലാ ആസ്ഥാനത്ത് കെ. കരുണാകരന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു. ഇതേ തുടർന്നാണ് പഴകുളം മധു ചെയർമാനും വെട്ടൂർ ജ്യോതിപ്രസാദ് ജനറൽ സെക്രട്ടറിയും ജോൺസൺ വിളവിനാൽ ട്രഷററുമായി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ കരുണാകരൻ അനുസ്മരണ ചടങ്ങിൽ ജില്ലാ ആസ്ഥാനത്ത് കരുണാകരന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇവർ പ്രഖ്യാപിക്കുകയും ചെയ്തു. ജേക്കബ് പി. ചെറിയാൻ ചെയർമാനും സുനിൽ പുല്ലാട്ട് ജനറൽ സെക്രട്ടറിയുമായിട്ടാണ് ലീഡർ സ്റ്റഡി സെന്റർ നിലവിൽ വന്നത്. ഈ രണ്ടു സംഘടനകളുടെയും ലക്ഷ്യം ഐ ഗ്രൂപ്പിന്റെ ഏകോപനമായിരുന്നു.
അതേസമയം, പത്മജയുടെ പേരിൽ ഒരു പുതിയ ഐ ഗ്രൂപ്പിനു രൂപം കൊടുക്കാനാണ് ഷംസുദീനും അടൂർ പ്രകാശും തയ്യാറെടുക്കുന്നതെന്നാണ് വിവരം. ഇതിനായി ലീഡർ ഫൗണ്ടേഷൻ എന്ന സംഘടനയും രൂപീകരിക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻരാജ് മാറി ബാബു ജോർജ് വന്നതോടെയാണ് ഗ്രൂപ്പ് പ്രവർത്തനം വീണ്ടും ജില്ലയിൽ ശക്തിയാർജിച്ചിരിക്കുന്നത്. ബാബു ജോർജിനെതിരേ പഴകുളം മധുവിന്റെ നേതൃത്വത്തിലാണ് പുതിയ പോർമുഖം തുറക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍