സിപിഎമ്മിനെ ഐസിസ് ക്യാമ്പിനോട് ഉപമിച്ച് നാല് ദിവസത്തിനകം മടക്കം; പത്മകുമാറിന്റെ മലക്കം മറിയലിൽ ഞെട്ടി ആനാവൂരം കൂട്ടരും; മുൻ പ്രചാരകനെ ബിജെപി പക്ഷത്ത് വീണ്ടുമെത്തിച്ചത് ആർഎസ്എസ് നേരിട്ട്; രാജഗോപാൽ പോലും അറിയുന്നത് വേദിയിൽ വച്ച്; നിർണ്ണായകമായത് സംഘപരിവാറിലെ കണ്ണൂർ ലോബിയുടെ ഇടപെടൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നാലുപതിറ്റാണ്ട് സംഘത്തിനായി പ്രവർത്തിച്ച തനിക്ക് അര മണിക്കൂർ നേരത്തേയ്ക്ക് തെറ്റുപറ്റിയെന്ന് കണ്ണൂർ മുൻ വിഭാഗം പ്രചാരകും ഹിന്ദു ഐക്യവേദി സെക്രട്ടറിയുമായിരുന്ന ജി. പത്മകുമാർ ഏറ്റുപറയുന്നത് ആർഎസ്എസ് നീക്കങ്ങളുടെ വിജയമാണ്. നാലുദിവസം മുമ്പ് സിപിഎമ്മിൽ പ്രവർത്തിക്കുമെന്ന് പത്മകുമാർ പറഞ്ഞിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് കെ.റ്റി. ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ പങ്കെടുത്താണ് സിപിഎമ്മിനെ അദ്ദേഹം തള്ളിപ്പറഞ്ഞത്. കരുതലോടെ നടത്തിയ ആർഎസ്എസ് നീക്കമാണ് പത്മകുമാറിനെ വീണ്ടും ബിജെപിക്കാരനാക്കിയത്.
ബിജെപി നേതാക്കൾ പലരും കളം മാറി സിപിഎമ്മിൽ എത്തിയിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരം ഇടപെടൽ ഉണ്ടായിട്ടില്ല. എന്നാൽ കണ്ണൂരിൽ നേതൃത്വത്തിലിരുന്ന ആർ എസ് എസിന്റെ പ്രചാരക സ്ഥാനം വഹിച്ച നേതാവ് സിപിഐ(എം) പക്ഷത്ത് എത്തുന്നതിനെ അംഗീകരിക്കാൻ ആർഎസ്എസിന് കഴിയുമായിരുന്നില്ല. എന്തു വന്നാലും പത്മകുമാറിനെ സിപിഎമ്മിന് വിട്ടുകൊടുക്കരുതെന്ന് ആർഎസ്എസിലെ കണ്ണൂർ നേതാക്കൾ നിലപാട് എടുത്തതാണ് അനുനയ ശ്രമത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതിനായി പത്മകുമാറിനെ അടുത്തറിയാവുന്ന നേതാക്കളെ നിയോഗിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തിരുവനന്തപുരത്തെ പരിവാർ നേതൃത്വവുമായി പത്മകുമാറിനെ അകറ്റിയത്. കടുത്ത പ്രതിസന്ധിയിലേക്ക് പത്മകുമാർ എത്തി. പത്മകുമാറിന്റെ അടുത്ത ബന്ധുവിന് ആർഎസ്എസ് നിയന്ത്രണത്തിലെ അനന്തപുരം സർവ്വീസ് സഹകരണ ബാങ്കിൽ ജോലിയുണ്ട്. താൽകാലിക ജോലി സ്ഥിരപ്പെടുത്തി നൽകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇതിനിടെ ചില കേസുകളും വന്നു. ഇതിനെല്ലാം പിന്നിൽ ബിജെപിയിലെ ചില നേതാക്കളായിരുന്നു. ഇത് മനസ്സിലാക്കിയാണ് നേതൃത്വവുമായി പത്മകുമാർ അകന്നത്. തക്ക സമയം നോക്കി സിപിഐ(എം) നേതൃത്വം ഇടപെടൽ നടത്തി. അങ്ങനെയാണ് തിരുവനന്തപുരത്ത് ഒരു കാലത്ത് ആർഎസ്എസ് മുഖമായിരുന്ന പത്മകുമാർ സിപിഎമ്മിലേക്ക് അടുക്കുന്നത്. ഒരു മാസത്തിലധികം ചർച്ചയാണ് ഇതിന് പിന്നിൽ നടന്നത്. അതിന് ശേഷം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്താ സമ്മേളനം വിളിച്ചത്. എന്നാൽ അന്ന് പറഞ്ഞതെല്ലാം തിരുത്തി പറയുകയാണ് പത്മകുമാർ ചെയ്തത്. ഇതോടെ സിപിഐ(എം) ജില്ലാ നേതൃത്വം കടുത്ത പ്രതിസന്ധിയിലുമായി.
കെട്ടിഘോഷിച്ച് നടത്തിയ പ്രഖ്യാപനം പരാജയപ്പെട്ടതാണ് ഇതിന് കാരണം. പത്മകുമാറിന് വേണ്ടി വാദിച്ച സിപിഎമ്മിലെ ജില്ലയിലെ പ്രധാനികൾക്കെല്ലാം സംസ്ഥാന നേതൃത്വത്തിന്റെ ശാസന കിട്ടുമെന്ന് ഉറപ്പാണ്. ഇത്തരം ചതിക്കുഴികളിൽ വീഴെരുതെന്ന് എല്ലാ ജില്ലാ നേതൃത്വത്തിനും സിപിഐ(എം) നിർദ്ദേശം നൽകും. അതിനിടെ സംഘ പ്രവർത്തകരോടെല്ലാം ക്ഷമ ചോദിച്ച പത്മകുമാർ സിപിഎമ്മിൽ ചേർന്നു എന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിലെ അഭിപ്രായങ്ങൾ തന്റേതല്ലായിരുന്നു എന്നും വ്യക്തമാക്കി. ഐഎസ്ഐ ഭീകരർക്കിടയിൽപ്പെട്ട ദേശീയ വാദിയുടെ അനുഭവമായിരുന്നു തനിക്ക് സിപിഎമ്മിൽ ഉണ്ടായത്. ഭാരതത്തിലെ ഏക പ്രതീക്ഷയുള്ള പ്രസ്ഥാനം ആർഎസ്എസ് ആണെന്ന് കാര്യത്തിൽ ഒരിക്കലും സംശയമുണ്ടായിരുന്നില്ല. പത്മകുമാർ പറഞ്ഞു.
സിപിഎമ്മിൽ ചേരാൻ പത്മകുമാർ താൽപര്യം പ്രകടിപ്പിച്ചത് വലിയ സംഭവമായി ചിത്രീകരിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് നൂറു കണക്കിന് ആർഎസ്എസുകാർ പാർട്ടിയിലേക്ക് ഉടൻ വരുമെന്നും പ്രചരിപ്പിച്ചു. അതിന് തിരിച്ചടി നൽകാനായിരുന്നു ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ ബിജെപി വേദിയിലേക്ക് പത്മകുമാറിനെ കൊണ്ടു വന്നത്. വേദിയിലുണ്ടായിരുന്ന എംഎൽഎ കൂടിയായ രാജഗോപാലിന് പോലും ഈ നീക്കത്തെ കുറിച്ച് അറിയില്ലായിരുന്നു. അതീവ രഹസ്യമായി ആർഎസ്എസ് നടത്തിയ നീക്കമായിരുന്നു ഇത്. കണ്ണൂരിലെ ചില പ്രധാന നേതാക്കൾ ഇതിനായി തിരുവനന്തപുരത്ത് എത്തി. പത്മകുമാറിനെ വ്യക്തിപരമായി അടുത്തറിയാവുന്ന നേതാക്കളായിരുന്നു അവർ. കണ്ണൂരിലെ പ്രവർത്തകരുടെ വികാരം മാനിച്ച് സിപിഎമ്മിൽ ചേരരുതെന്നും എന്ത് വേണമെങ്കിലും ചെയ്യാമെന്നും അറിയിച്ചു. ഈ നേതാക്കളുടെ വ്യക്തിപരമായ ഇടപെടലാണ് പത്മകുമാറിനെ വീണ്ടും സംഘപരിവാറിന്റെ ഭാഗമാക്കുന്നത്.
ആർഎസ്എസിലെ ഏറ്റവും പ്രധാന സ്ഥാനമാണ് കണ്ണൂർ വിഭാഗ് പ്രചാരക്. ആ സ്ഥാനത്തിരുന്ന നേതാവ് സിപിഎമ്മിലേക്ക് പോകുന്നത് തെറ്റായ സന്ദേശം നൽകും. ഇതിനെ ആഘോഷമാക്കി പലരേയും അടർത്തിയെടുക്കാൻ സിപിഐ(എം) ശ്രമിക്കും. ഈ സാഹചര്യത്തിലാണ് പത്മകുമാറുമായി പ്രശ്നങ്ങൾ പറഞ്ഞു തീർത്തതെന്നാണ് സംഘപരിവാറിലെ പ്രധാന നേതാവ് മറുനാടനോട് പറഞ്ഞത്. സിപിഎമ്മിന്റെ കാലുമാറ്റൽ രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. സികെ പത്മനാഭനും ശോഭാ സുരേന്ദ്രനുമൊക്കെ സിപിഎമ്മിലെത്തുമെന്ന ദിവാസ്വപ്നം ഇതോടെ അവസാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ആർഎസ്എസ് സംസ്ഥാന നേതൃത്വമാണ് പത്മകുമാർ വിഷയത്തിൽ കരുക്കൾ നീക്കിയത്. ബിജെപിയുടെ ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിരുന്നു. സിപിഎമ്മിൽ നിന്ന് ഇക്കാര്യം മറച്ചുവയ്ക്കാൻ അതീവ രഹസ്യ സ്വാഭാവം സൂക്ഷിക്കുകയും ചെയ്തു. ഈ നീക്കം വിജയിച്ചതിൽ പരിവാറുകാർ സന്തോഷത്തിലുമാണ്.
കഴിഞ്ഞ ഞായറാഴ്ച സിപിഐ(എം) ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പനൊപ്പം വാർത്താസമ്മേളനം നടത്തി ആർഎസ്എസിനെ ഞെട്ടിച്ചുവെങ്കിൽ അതിലും കടുത്ത ആഘാതമാണ് സിപിഎമ്മിന് ഇന്നലെ ഉണ്ടായത്. ഗാന്ധിപാർക്കിൽ പത്മകുമാറിനും കൂട്ടർക്കും സ്വീകരണം സിപിഐ(എം) നൽകാനിരിക്കെയാണ്, സിപിഎമ്മിനെ പത്മകുമാർ പൊടുന്നനെ തള്ളിയത്. യുവമോർച്ച സംഘടിപ്പിച്ച സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷാണു പത്മകുമാറിന്റെ മടങ്ങിവരവു പ്രഖ്യാപിച്ചത്. പാർട്ടിയെ അടുത്തയിടെ വല്ലാതെ വേദനിപ്പിച്ച തീരുമാനമായിരുന്നു പത്മകുമാറിന്റെ വിടപറച്ചിൽ. എന്നാൽ, ആ തീരുമാനം അദ്ദേഹം തിരുത്തിയിരിക്കുകയാണ്. അത് നമ്മുക്കെല്ലാം വലിയ സന്തോഷമാണു നൽകുന്നത്. അദ്ദേഹം ഈ വേദിയിലേക്കു കടന്നുവരുന്നു-സുരേഷ് ഇതു പറഞ്ഞതോടെ എല്ലാ കണ്ണുകളും സദസ്സിലുണ്ടായിരുന്ന പത്മകുമാറിലേക്കായി.
നേരേ വേദിയിലേക്കു കയറിയ പത്മകുമാർ ഒ.രാജഗോപാലിന്റെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങി. തുടർന്ന്, കെ.ടി.ജയകൃഷ്ണനുമായുള്ള ബന്ധം അനുസ്മരിച്ചു. കണ്ണൂരിൽ ആർഎസ്എസിന്റെ പ്രചാരകയായിരിക്കെ അടുത്തിടപഴകിയത് ഓർമിപ്പിച്ചു. അദ്ദേഹം അടക്കം 248 പേർ ജീവരക്തം കൊടുത്തു വളർത്തിയ പ്രസ്ഥാനമാണു നമ്മുടേത്. നാലു ദശാബ്ദം ഈ പ്രസ്ഥാനത്തിൽ താൻ കാലിടറാതെ നിന്നു. ഒരു മാറ്റം തനിക്കുണ്ടായി. അരമണിക്കൂർ തനിക്കു തെറ്റു പറ്റി. പത്രസമ്മേളനത്തിൽ പക്ഷേ താൻ പറയാത്ത കാര്യങ്ങളും മാദ്ധ്യമങ്ങളിൽ വന്നു. അവരെഴുതിക്കൊടുത്തതായിരിക്കും. പ്രതീക്ഷ ഇടതുപക്ഷത്താണ് എന്ന വാക്യവും താൻ പറഞ്ഞതായി വന്നു. ആരിലാണു പ്രതീക്ഷ പുലർത്തേണ്ടതെന്നു പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. അത് ആർഎസ്എസാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.-പത്മകുമാർ പറഞ്ഞു.
തന്റെ തീരുമാനത്തെത്തുടർന്ന് ആർഎസ്എസിന്റെ പ്രമുഖരായ പല നേതാക്കളും താനുമായി ബന്ധപ്പെട്ടു. ഉണ്ടായ തെറ്റിനു സംഘത്തിന്റെ എല്ലാ പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു-പത്മകുമാറിന്റെ പ്രഖ്യാപനം കയ്യടിച്ച് സദസ്സ് സ്വീകരിച്ചു. തുടർന്ന്, ഹാരങ്ങളണിയിച്ചു നേതാക്കളും പ്രവർത്തകരും സ്വീകരിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്