Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അതൊന്നും ബല്യ ഇഷ്യൂ ആക്കണ്ടാന്ന്..! വിവാദങ്ങൾക്കിടെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും ഒരേ വേദിയിൽ; തമാശ പറഞ്ഞ് ചിരിച്ച് ഇരു നേതാക്കളും; ഞങ്ങളൊക്കെ പറയുന്നത് ഒരൊറ്റ രാഷ്ട്രീയമായിരിക്കും; എല്ലാവരും ഒറ്റക്കെട്ടാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പിണറായി ഭീരു, ഇരട്ട ചങ്കും എല്ലാം ശുദ്ധവിടലെന്ന് കെ എം ഷാജിയും

അതൊന്നും ബല്യ ഇഷ്യൂ ആക്കണ്ടാന്ന്..! വിവാദങ്ങൾക്കിടെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും ഒരേ വേദിയിൽ; തമാശ പറഞ്ഞ് ചിരിച്ച് ഇരു നേതാക്കളും; ഞങ്ങളൊക്കെ പറയുന്നത് ഒരൊറ്റ രാഷ്ട്രീയമായിരിക്കും; എല്ലാവരും ഒറ്റക്കെട്ടാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പിണറായി ഭീരു, ഇരട്ട ചങ്കും എല്ലാം ശുദ്ധവിടലെന്ന് കെ എം ഷാജിയും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ ആഭ്യന്തരമായി സംഘർഷങ്ങൾക്കും വിവാദങ്ങൾക്കുമിടെ ഒരേ വേദിയിലെത്തി പി കെ കെ കുഞ്ഞാലിക്കുട്ടിയും കെ എം ഷാജിയും. ഇരു നേതാക്കളും തമ്മിൽ അകൽച്ചയിലാണെന്ന വിവാദങ്ങൾക്കിടെയാണ് രണ്ട് പേരും ഒരുമിച്ചെത്തിയതും. പരസ്പ്പരം തമാശ പറഞ്ഞ് ചിരിച്ച നേതാക്കൾ സിപിഎം വിമർശനത്തിൽ ഒറ്റക്കെട്ടാകുകയും ചെയ്തു. ഞങ്ങളൊക്കെ പറയുന്നത് ഒരൊറ്റ രാഷ്ട്രീയമായിരിക്കും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ രാഷ്ട്രീയം' എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. വാക്കുകളിൽ നിന്ന് എന്തെങ്കിലും കിട്ടാൻ മിനക്കെട്ടിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം പൂക്കോട്ടൂർ മുണ്ടിതൊടികയിൽ മുസ്ലിം ലീഗ് ഓഫിസ് ഉദ്ഘാടനം ചടങ്ങിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം. പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.എം.ഷാജിയും ഒരുമിച്ച് പരിപാടിയിൽ പങ്കെടുത്തു. ബിജെപിയുടെ ഫാസിസത്തെ എതിരിടുന്നതിൽ കോൺഗ്രസിന്റെ ഏഴയലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി എത്തില്ലെന്ന് കുഞ്ഞാലിക്കുട്ടി വിമർശിച്ചു. കോൺഗ്രസിന് പകരം ബിജെപിയെ നേരിടാൻ മറ്റൊരു പാർട്ടിയില്ല. മമതാ ബാനർജി ബിജെപിക്കെതിരെ വലിയ വിമർശനമുന്നയിച്ചു. ചില ആരോപണങ്ങൾ വന്നപ്പോൾ അവർ നിശബ്ദയായി. എന്നാൽ എത്രയോ മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ബിജെപിക്കെതിരെ ഒരു ഒത്തുതീർപ്പിനും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടത്തൊടികയിലെ പരിപാടി വിജയിപ്പിച്ചത് മാധ്യമങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാധാരണ ലീഗ് പരിപാടികളെല്ലാം വിജയിക്കാറുണ്ട്. മുണ്ടിത്തൊടികയിലെ പരിപാടി മാധ്യമങ്ങൾ കൂടുതൽ വിജയിപ്പിച്ചു. ഞങ്ങളെല്ലാം സംസാരിക്കുന്നത് ഒരേ കാര്യമാണ്, മുസ്ലിം ലീഗ് രാഷ്ട്രീയം. വാക്കുകളിൽനിന്ന് എന്തെങ്കിലും കിട്ടാൻ മിനക്കെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ആർഎസ്എസിന്റെ കാക്കി ട്രൗസറിന് തീപിടിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ യഥാർഥത്തിൽ തീപിടിച്ചത് സിപിഎമ്മിന്റെ ചുവന്ന ട്രൗസറിനാണെന്ന് കെ.എം ഷാജി പറഞ്ഞു. രാഹുലിനെ യാത്ര തമിഴ്‌നാട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് ഏറ്റവും ദക്ഷിണേന്ത്യയിലെ ആർഎസ്എസ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന സ്റ്റാലിനാണ് എന്നാൽ പിണറായി കർണാടകയിലെത്തിയപ്പോൾ സ്വീകരിച്ചത് ബിജെപിയുടെ മുഖ്യമന്ത്രിയാണെന്നും ഷാജി പറഞ്ഞു.

ഫാസിസം പോലെ മോശമാണ് മാർക്‌സിസമെന്ന് ഷാജി പ്രതികരിച്ചു. രാഹുൽ ഗാന്ധി ഭാരച് ജോഡോ യാത്ര നടത്തിയപ്പോൾ സ്വീകരിച്ചത് സ്റ്റാലിൻ ആണ്. പിണറായിയെ കർണാടകയിൽ സ്വീകരിച്ചത് ബിജെപി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി ഭീരുവാണ്, ഇരട്ട ചങ്കും എല്ലാം ശുദ്ധവിടലാണ്'. വെല്ലുവിളികൾ ഒന്നും നടക്കുന്നില്ല. കേരളം കണ്ടതിലെ ഏറ്റവും മോശപ്പെട്ട ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർക്കെതിരെ ഇടതു സർക്കാർ നടത്തുന്നത് നാണം കെട്ട സമരമാണ്. യൂണിവേഴ്സ്റ്റികളിലെ വിസിമാർ ഇടതു സർക്കാരിന്റെ ഗുണ്ടകളാകുന്നു. ബന്ധുനിയമനം വർധിക്കുന്നുവെന്നും കെ.എം.ഷാജി പറഞ്ഞു.

നേരത്തെ പൊതുവേദിയിൽ പാർട്ടിക്കെതിരെ പരോക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച കെ എം ഷാജിക്ക് മറുപടിയുമായി മുസ്ലിം ലീഗ് ആക്റ്റിങ് ജനറൽ സെക്രട്ടറി പി എം എ സലാം രംഗത്തുവന്നിരുന്നു. സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പോരാട്ടത്തിൽ മരിച്ചു വീണാൽ ഷഹീദിന്റെ കൂലി കിട്ടുമെന്ന് കരുതണ്ട. അങ്ങനെ വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും പി എം എ സലാം വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP