പി ജയരാജനെ ഒതുക്കാൻ ശ്രമിക്കുന്നതിൽ അതിരോഷാകുലരായി കണ്ണൂരിലെ അണികൾ; വിഎസിനെ ഒതുക്കിയ തന്ത്രം പാർട്ടിക്കായി ജീവൻ ഒഴിഞ്ഞുവെച്ച നേതാവിൽ പയറ്റേണ്ടെന്ന് പരസ്യമായി പറഞ്ഞ് പ്രവർത്തകർ; ജയരാജനെ മൂലക്കിരുത്താൻ ശ്രമിച്ചാൽ പാർട്ടിക്ക് ബംഗാളിന്റെ അവസ്ഥയെന്നും മുന്നറിയിപ്പ്; എം വി ഗോവിന്ദനും ശ്യാമളക്കും എതിരായ അമർഷവും സഖാക്കളുടെ ജയരാജ പ്രേമത്തിന് കരുത്തു പകരുന്നു; പിന്തുണയുമായി എത്തുന്ന അണികളെ എല്ലാറ്റിനും മീതെ പാർട്ടിയാണെന്ന ഉപദേശം നൽകി ജയരാജൻ
രഞ്ജിത്ത് ബാബു
കണ്ണൂർ: അണികളുടേയും അനുഭാവികളുടേയും പൾസറിഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന നേതാവാണ് പി.ജയരാജൻ. ജയരാജനെ പാർട്ടിയല്ല ആര് നോവിച്ചാലും അത് കണ്ട് നിൽക്കാൻ സിപിഎം. കാർക്കാവില്ല. പാർട്ടി പ്രവർത്തകരെ മതിലിനപ്പുറം നിർത്തി നേതാവാകുന്ന ശീലം ജയരാജന് ഇല്ല. കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായതു മുതൽ ജയരാജൻ അണികൾക്ക് പ്രിയങ്കരനായിരുന്നു. പെരുമാറ്റത്തിലും ജീവിതത്തിലും അദ്ദേഹം പുലർത്തുന്ന ലാളിത്യം സിപിഎം. പ്രവർത്തകരെ അദ്ദേഹത്തോടടുപ്പിക്കുന്നതിന് കാരണമായി. അതുകൊണ്ട് തന്നെ സിപിഎം. കാർ അദ്ദേഹത്തെ നെഞ്ചോട് ചേർത്തു നിർത്തുന്നു. സംസ്ഥാന കമ്മിറ്റി ജയരാജനെതിരെ വിമർശനം ഉന്നയിച്ചതുകൊണ്ടൊന്നും ജയരാജനോടുള്ള അടുപ്പത്തിന് മാറ്റമുണ്ടാകില്ല. കണ്ണൂരിലെ അണികൾ ജയരാജന്റെ വീട്ടിലേക്കും ജയരാജൻ പോകുന്ന സ്ഥലങ്ങളിലേക്കും അദ്ദേഹത്തെ കാണാനെത്തുന്നുണ്ട്. എന്നാൽ എല്ലാറ്റിനും മീതെ പാർട്ടിയാണെന്ന ഉപദേശം നൽകി അവരെ തിരിച്ചയക്കുകയാണ് അദ്ദേഹം.
ആഡംബരത്തിൽ മതിമറക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റുകാർക്ക് ഒരു മാതൃക തന്നെയാണ് പ്രവർത്തകർക്ക് അദ്ദേഹം. തട്ടുകടയെന്നോ നാടൻ ഹോട്ടലെന്നോ ഭേദമില്ലാതെ പാർട്ടിക്കാർക്കൊപ്പം ഭക്ഷണം കഴിക്കുന്ന നേതാവ്. പാർട്ടി ഓഫീസിലെ കഞ്ഞി കുടിക്കുന്നതിലും ജയരാജന് മടിയൊന്നുമില്ല. പ്രവർത്തനം കൊണ്ടും പ്രസംഗം കൊണ്ടും ഇത്രയും ജനകീയനായ ജില്ലാ സെക്രട്ടറി സമീപകാലത്തൊന്നും കണ്ണൂരിൽ സിപിഎം. നെ നയിച്ചിട്ടില്ല. ജയരാജനുള്ള ജനപ്രീതി കണ്ണൂരും കടന്ന് കാസർഗോഡും കോഴിക്കോടും അലയടിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിൽ കോടതി പ്രവേശനം വിലക്കിയപ്പോൾ കാസർഗോഡ് ഉദുമയിൽ പ്രസംഗിക്കാൻ ജയരാജൻ ക്ഷണിക്കപ്പെട്ടിരുന്നു.
കോഴിക്കോടു നിന്നും വയനാട് വഴി കുടകിലൂടെ കാസർഗോഡ് എത്തുകയായിരുന്നു. ജയരാജന്റെ വളർച്ചയിലും പ്രവർത്തക പ്രീതിയിലും പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് പോലും അസൂയയുണ്ടായിരുന്നു. അതിലെ പ്രൊഫഷണൽ ജലസി കൊണ്ട് ജയരാജനെ അടിച്ചിരുത്താനുള്ള ചില ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. ഒരു കാലത്ത് പാർട്ടി ജില്ലാ സെക്രട്ടറിയെ കാണാൻ ഓഫീസ് സെക്രട്ടറിക്ക് മുന്നിൽ കാത്തു കഴിയേണ്ട അവസ്ഥയായിരുന്നു കണ്ണൂരിലേത്. ഒരു പരിധിവരെ അതിൽ നിന്നും വേറിട്ട് നിന്നത് ഇ.പി.ജയരാജനും പി.ശശിയുമാണ്. തുടർന്ന് പി.ജയരാജൻ സ്ഥാനമേറ്റതോടെ ജില്ലയിലെ പാർട്ടിയിൽ ശക്തമായ യുവജന മുന്നേറ്റമുണ്ടായി. യുവാക്കളെ പാർട്ടിയിലേക്ക് പരിഗണിക്കുന്നതിലും ഡി.വൈ. എഫ്.ഐ. ക്കാരെ വളർത്തിയെടുക്കുന്നതിലും ജയരാജൻ ബദ്ധ ശ്രദ്ധനായിരുന്നു.
രാജ്യത്തെ ഏറ്റവും കൂടുതൽ പാർട്ടി അംഗങ്ങളുള്ള ജില്ല എന്ന കണ്ണൂരിന്റെ സ്ഥാനം പ്രതിസന്ധിക്കിടയിലും നിലനിർത്താൻ ജയരാജന് കഴിഞ്ഞു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ഇലക്കും മുള്ളിനും കേടില്ലാതെ പരിഹരിക്കുന്നതിൽ ഇത്രയേറെ വിജയിച്ച സിപിഎം. ജില്ലാ സെക്രട്ടറി വേറെയില്ല. മക്കൾ കാരണം പാർട്ടിക്ക് പല ഘട്ടത്തിലും കളങ്കമേൽപ്പിച്ചവരാണ് കണ്ണൂരിൽ നിന്നുള്ള സംസ്ഥാനനേതാക്കളിൽ ഏറെ പേരും. പാർട്ടി ഗ്രാമമായ കീഴാറ്റൂർ വയൽക്കിളി സമരം അനുരഞ്ജനത്തിലൂടെ പരിഹരിക്കാൻ ജയരാജൻ നടത്തിയ ശ്രമം വിജയിക്കാതെ പോയതിൽ കേന്ദ്രകമ്മിറ്റി അംഗമായ എം വി ഗോവിന്ദൻ മാസ്റ്റർക്ക് വലിയ പങ്കുണ്ട്. പി.ജയരാജൻ സമരത്തെ തള്ളി പറഞ്ഞെങ്കിലും പ്രവർത്തകരെ അനുനയിപ്പിക്കാൻ അവരുടെ വീടുകളിൽ നേരിട്ട് പോയി ശ്രമം നടത്തിയിരുന്നു. എന്നാൽ അതിന് വിരുദ്ധമായിരുന്നു ഗോവിന്ദൻ മാസ്റ്റരുടെ സമീപനം. അതോടെ കീഴാറ്റൂരിൽ എല്ലാം പിഴച്ചു.
അതിന് ശേഷം വന്ന ആന്തൂരിലെ പ്രശ്നത്തിൽ വിശദീകരണ യോഗത്തിൽ സ്വയം കുറ്റസമ്മതം നടത്തി പരിഹരിക്കാനായിരുന്നു പി.ജയരാജൻ ശ്രമിച്ചത്. തെറ്റുപറ്റിയാൽ തിരുത്തുക എന്ന കമ്യൂണിസ്റ്റ് ശൈലി സ്വീകരിച്ച് എല്ലാം നേരെയാക്കാൻ ഈ പ്രദേശത്തെ ജനമനസ്സറിഞ്ഞ ജയരാജൻ യത്നിച്ചിരുന്നു. ആന്തൂരിലെ പാർട്ടിക്കാരുൾപ്പെടെയുള്ള ജനങ്ങൾ ചെയർപേഴ്സൻ പി.കെ. ശ്യാമളയെ പ്രതിസ്ഥാനത്തു നിർത്തുമ്പോഴാണ് പി.ജയരാജൻ പരസ്യമായ കുറ്റസമ്മതം നടത്തിയത്. ജില്ലാ സെക്രട്ടറി എം. വി.ജയരാജനും സമാന രീതിയിലാണ് പ്രസംഗിച്ചത്. ഭരണ സമിതിക്ക് അനുകൂലമായി നിലകൊള്ളുന്നവർ പാർട്ടി നൽകിയ അധികാരവും ജോലിയും കൈവശമുള്ളവർ മാത്രമാണ്. ബഹുജനങ്ങളെ എതിർ ചേരിയിലാക്കിയുള്ള തീരുമാനം പാർട്ടിക്ക് ദോഷകരമായി ബാധിക്കുമെന്നതുകൊണ്ടാണ് പി.ജയരാജൻ അത്തരത്തിലൊരു നിലപാടെടുത്തത്. പാർട്ടി പറയുന്നത് എന്തും അനുസരിക്കുമെന്ന കാലം കഴിഞ്ഞുവെന്നാണ് ആന്തൂർ പഠിപ്പിക്കുന്നത്.
ഒളിഞ്ഞും തെളിഞ്ഞും ചെയർപേഴ്സനെതിരെ ജനങ്ങൾ പ്രതികരിക്കുന്നുണ്ടെന്നാണ് വസ്തുത. ജയരാജൻ അറിഞ്ഞുകൊണ്ട് പാർട്ടി വിരുദ്ധനാകില്ല. എന്നാൽ ജയരാജനെതിരെ പാർട്ടി സംസ്ഥാന കമ്മിറ്റി കടുത്ത നിലപാടെടുത്താൽ ശക്തമായ തിരിച്ചടി നൽകാൻ പ്രവർത്തകർ ഒപ്പം നിൽക്കും. വി എസ്. അച്യുതാനന്ദനെ മൂലയിൽ ഒതുക്കിയതുപോലെ ജയരാജനെ ഒതുക്കാൻ ശ്രമിക്കുന്നത് പാർട്ടിയിൽ വലിയ തിരിച്ചടിയുണ്ടാക്കും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ മത്സരിപ്പിച്ചതും ആ സമയത്ത് ജില്ലാ സെക്രട്ടറി സ്ഥാനം എം. വി.ജയരാജന് നൽകിയതുമൊക്കെ പ്രവർത്തകരോഷം ക്ഷണിച്ചു വരുത്തിയിരുന്നു. ജയരാജനെ മൂലക്കിരുത്താൻ ശ്രമിക്കുന്നത് കേരളത്തിലെ പാർട്ടിയെ ബംഗാളിന്റെ അവസ്ഥയിലേക്ക് എത്തിക്കാനേ പര്യാപ്തമാകൂ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍