പാർട്ടി ചിറകരിഞ്ഞിട്ടും കോവിഡ് കാലത്ത് ഫിനിക്സ് പക്ഷിയെ പോലെ ചിറക് വിരിച്ച് പറന്ന് പി ജെ! ഐ.ആർ.പി.സി.യെന്ന ജീവകാരുണ്യ - സാന്ത്വന സംഘടനയുടെ കടിഞ്ഞാണേന്തി കണ്ണൂരിൽ രണ്ടാം തരംഗമായി ജയരാജൻ വീശിയടിക്കുന്നു; സിപിഎം അണികളും ആരാധകരും ഐ.ആർ.പി.സി യുടെ വഴിയെ
അനീഷ് കുമാർ
കണ്ണൂർ: പാർട്ടി മൂലയ്ക്കിരുത്താൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഫിനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്നും ചിറകടിച്ചുയർന്ന് പി.ജയരാജൻ. കോവിഡ് പിടിമുറുക്കിയ കണ്ണൂരിൽ ജനകീയ പ്രതിരോധത്തിന്റെ മുൻ നിരയിൽ പഴയ ചങ്കൂറ്റത്തോടെ തന്നെ പി.ജയരാജൻ നിൽക്കുന്നത് അണികളെയും ആരോഗ്യ പ്രവർത്തകരെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.
ഐ.ആർ.പി.സി.യെന്ന ജീവകാരുണ്യ - സാന്ത്വന സംഘടനയുടെ കടിഞ്ഞാണേന്തി ജയരാജൻ നടത്തുന്ന പ്രവർത്തനങ്ങൾ കണ്ണൂരിനെ ഇളക്കിമറിക്കുകയാണ്. കോവിഡ് രോഗികൾക്ക് ഭക്ഷണവും മരുന്നും ആംബുലൻസ് യാത്രാസൗകര്യവും ഡോക്ടർമാരുടെ സൗജന്യ സേവനവും ഐ.ആർ.പി.സി യിലൂടെ ലഭ്യമാക്കി കഴിഞ്ഞിട്ടുണ്ട്. ഇതു കൂടാതെ കോവിഡ് രോഗികൾ മരണമടഞ്ഞാൽ സംസ്കരിക്കുന്നതും ഐ.ആർ.പി.സി സന്നദ്ധ പ്രവർത്തകൻ മാർ തന്നെയാണ്.
ഇതോടെ ഐ.ആർ.പി.സിയെ ജീവകാരുണ്യ രംഗത്ത് സർക്കാരിനെയും പൊലിസിനെയും സഹായിക്കുന്ന റിലീഫ് സംഘടനയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുകയാണ്. എഴുപതു വയസിന് മുകളിലുള്ള പി.ജയരാജനെന്ന അണികളുടെ പി.ജെ ഇരുപതു വയസുള്ള യുവാവിന്റെ ചുറുചുറുക്കോടെയാണ് കോവിഡ് കാലത്ത് ഓടിച്ചാടി നടക്കുന്നത്. ഒട്ടും ഭയമോ പതർച്ചയോ ക്ഷീണമോയില്ലാതെ പോരാളിയുടെ വീര്യത്തോടെയാണ് പി.ജെ യുടെ പ്രവർത്തനങ്ങൾ.
ഇതിനെ സഹായിക്കാനായി കണ്ണൂരിലെ രണ്ടാം നിര നേതാക്കളുടെ വൻ തിര തന്നെ പി ജെയ്ക്കു പിന്നിൽ അണിനിരയ്ക്കുന്നുണ്ട്. കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ദിവ്യ, കണ്ണൂർ കോർപറേഷൻ കൗൺസിലർ എൻ. സുകന്യ തുടങ്ങി ഡി.വൈ.എഫ് ഐ നേതാക്കൾ വരെ ഐ.ആർ.പി.സി പ്രവർത്തനങ്ങളൊടൊപ്പം മുൻ നിരയിൽ നിൽക്കുന്നുണ്ട്. മാധ്യമങ്ങളിൽ ഐ.ആർ.എ.സി നിറഞ്ഞുനിന്നതോടെ പാർട്ടിയുമായി ഭിന്നതയില്ലെന്ന് പരോക്ഷമായി വ്യക്തമാക്കുന്നതിനായി സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കഴിഞ്ഞ ദിവസം ഐ.ആർ.പി.സി. പുനരധിവാസ ക്യാംപ് സന്ദർശിച്ചിരുന്നു.
ഇതോടെ പി.ജയരാജന്റെ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിന്റെ സൂചനയാണ് അണികൾക്ക് ലഭിക്കുന്നത്. കോവിഡ് കാലത്ത് കണ്ണൂരിൽ പി.ജെ യുടെ രണ്ടാം തരംഗം വീശിയടിക്കുമ്പോൾ ജില്ലയിലെ അദ്ദേഹത്തെ ആരാധിക്കുന്നവരും ഉഷാറായിട്ടുണ്ട്. നാട്ടുമ്പുറങ്ങളിൽ ഡിവൈഎഫ്ഐ യുടെ ബാനറിൽ ഇവർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ സൗജന്യ ടാക്സി സംവിധാനം ഉദ്ഘാടനം ചെയ്യാൻ വിളിക്കുന്നത്. പി.ജയരാജനെയാണ്. ഐ.ആർ.പി.സി യേർപ്പെടുത്തിയ സമൂഹ കിച്ചൺ ഉദ്ഘാടനം ചെയ്തതും തെരുവ് യാചകരെ പുനരധിവസിപ്പിക്കാൻ കണ്ണൂർ ടൗൺ സ്കൂളിൽ ക്യാംപ്തുടങ്ങിയതും ഉപദേശക സമിതി ചെയർമാൻ കൂടിയായ പി.ജയരാജന്റെ നിർദ്ദേശപ്രകാരമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.ജയരാജന് മത്സരിക്കാൻ സീറ്റ് നൽകാത്തത് പി.ജെ ആർമിയെയും ജയരാജനെ സ്നേഹിക്കുന്ന പാർട്ടി പ്രവർത്തകരെയും ഏറെ നിരാശപെടുത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ കമ്യൂണിസ്റ്റ് മൂല്യം ഉയർത്തി പിടിച്ച് പരാതിയോ പരിഭവമോ പ്രകടിപിക്കാതെ പാർട്ടിയോടൊപ്പം നിൽക്കുകയാണ് ജയരാജൻ ചെയ്തത്. പാർട്ടി ഏൽപ്പിച്ച അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുക്കുകയും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി സുമേഷിനെ വിജയിപ്പിക്കാനും ജയരാജന് കഴിഞ്ഞു. കഴിഞ്ഞ പത്തു വർഷമായി മുസ്ലിം ലീഗ് നേതാവും സിപിഎമ്മിന്റെ പ്രഖ്യാപിത ശത്രുവുമായ കെ.എം ഷാജിയെ അഴീക്കോട് നിന്നും തോൽപിച്ചു വിടാൻ തുണയായത് ജയരാജന്റെ തന്ത്രങ്ങളും വീറും വാശിയുമാണ്.
കണ്ണൂർ ജില്ലയിൽ സിപിഎം നേടിയ ഏറ്റവും തിളക്കമാർന്ന വിജയം അഴീക്കോട്ടെ താണെന്നാണ് പാർട്ടി വിലയിരുത്തൽ. എന്നാൽ അപ്പോഴും മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും ജയരാജനോടുള്ള വൈര്യ നിര്യാതന ബുദ്ധി കുറഞ്ഞിട്ടില്ല. വരുന്ന പാർട്ടി സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗമെന്ന സ്ഥാനം തന്നെ നിലനിർത്താൻ പി. ജയരാജന് കഴിയുമോയെന്ന കാര്യം സംശയമാണ്. ഭരണതലത്തിലും ജയരാജന് എന്തെങ്കിലും പദവി ലഭിക്കാൻ സാധ്യത കുറവാണ്. ക്രമേണ പൂർണമായും മൂലയ്ക്കിരുത്താനുള്ള ശ്രമമാണ് പി.ജയരാജനെതിരെ പാർട്ടി നേതൃത്വം നിശബ്ദമായി നടപ്പിലാക്കുന്നത്.
ഇങ്ങനെ പോയാൽ സി.കെ.പി പത്മനാഭനെ പോലെ പിണറായി പകയിൽ താനും തീരുമെന്ന് മറ്റാരെക്കാളും കൂടുതൽ അറിയാവുന്നത് ജയരാജന് തന്നെയാണ്. അദ്ദേഹത്തിന് മുൻപിൽ അവശേഷിച്ച ഏക വഴി ഐ.ആർ.പി.സി.യിലൂടെ ജനകീയ പിൻതുണയും പാർട്ടിക്കുള്ളിലെ സ്വാധീനവും വർധിപ്പിക്കുക യെന്നതാണ്. പണ്ട് പാർട്ടിക്കുള്ളിൽ പിടി അയഞ്ഞപ്പോൾ വി എസ്.അച്യുതാനന്ദൻ ഉപയോഗിച്ച അടവുനയവും ഇതു തന്നെയായിരുന്നു. അന്ന് കുങ്കുമം ചുമയ്ക്കുന്ന കഴുതയെന്നാണ് പി.ജയരാജൻ വി.എസിനെ വിശേഷിപ്പിച്ചിരുന്നത്. പിണറായി പക്ഷത്തെ കരുത്തരായ നേതാക്കളിലൊരാളായ പി.ജയരാജൻ വന്ദ്യ വയോധികനായ വി.എസിനെതിരെ നടത്തിയ പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ന് ജയരാജന് ഗത്യന്തരമില്ലാതെ ആ വഴി തന്നെ തെരഞ്ഞെടുക്കേണ്ടി വന്നത് ചരിത്രത്തിലെ കാവ്യനീതിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍