രണ്ടാം സീറ്റ് ചോദിച്ചു പി ജെ ജോസഫ് യുഡിഎഫിൽ കലാപത്തിന് വിത്തു വിതച്ചതിന് പിന്നിൽ മോൻസ് ജോസഫിന്റെ മന്ത്രിപദവി മോഹം; രണ്ടാം സീറ്റില്ലെങ്കിൽ ഏക സീറ്റ് തന്നേ മതിയാകൂ എന്നു പറഞ്ഞു ജോസഫിനെ ഇറക്കിയത് ജോസഫിന് പകരം അടുത്ത തവണ സംസ്ഥാന മന്ത്രിസഭയിൽ എത്താമെന്ന മോൻസ് ജോസഫിന്റെ മോഹം; കടുത്തുരുത്തി എംഎൽഎ നടത്തിയ നീക്കത്തിൽ വീണ ജോസഫ് തലവേദന ഉണ്ടാക്കുന്നത് ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി മോഹത്തിൽ
മറുനാടൻ ഡെസ്ക്
കോട്ടയം: വളരുന്തോറും പിളരുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ്. ഇടക്കാലം കൊണ്ട് പ്രശ്നകലുഷിതമായ പാർട്ടിയിൽ അടുത്തകാലത്തായി വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിനെയും ആശങ്കയിലാക്കി കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ ആശങ്ക പടരുകയാണ്. പാർട്ടിക്ക് കിട്ടിയ ഏക സീറ്റിൽ പി ജെ ജോസഫ് അവകാശവാദം ഉന്നയോച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രണ്ട് സീറ്റ് യുഡിഎഫ് മുന്നണിയോട് ചോദിച്ചു വാങ്ങുക, അല്ലെങ്കിൽ കോട്ടയം വിട്ടുകൊടുത്ത് ടുക്കി വാങ്ങി അവിടെ പി ജെ ജോസഫിനെ മത്സരിപ്പിക്കണം എന്ന ആവശ്യവുമാണ് ഉയർന്നിരിക്കുന്നത്.
ഇത്രയും കാലം ഇല്ലാത്ത വിധത്തിൽ കേരളാ കോൺഗ്രസിൽ സീറ്റു പ്രശ്നം എങ്ങനെയാണ് ഉയർന്നുവന്നത്? ഇതിന് പിന്നിൽ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത്? കേന്ദ്രത്തിൽ വീണ്ടും അധികാര മാറ്റം ഉണ്ടാകുമെന്ന സൂചനകളും ഇത് കണ്ടറിഞ്ഞുള്ള കരുനീക്കങ്ങളുമാണ് കേരളാ കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ആധാരമായി മാറിയത്. ബിജെപി ഭരണത്തിന് എതിരായ ജനവികാരം ശക്തമായ വേളയിലാണ് കോട്ടയത്തു നിന്നും മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ രാജ്യസഭാ സീറ്റ് ജോസ് കെ മാണി തരപ്പെടുത്തിയത്. കോട്ടയത്ത് വീണ്ടും മത്സരിക്കാൻ ഇറങ്ങിയാൽ കോൺഗ്രസുകാർ കാലു വാരുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു നീക്കം നടത്തിയത്. ഇത് കേന്ദ്രത്തിൽ അധികാരമാറ്റം ഉണ്ടായാൽ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി ആകാനുള്ള അവസരം ഒരുക്കാൻ വേണ്ടായായിരുന്നു.
കോട്ടയത്തു നിന്നം ജോസ് കെ മാണി മാറിയതോടെയാണ് ഈ സീറ്റിൽ കണ്ണുവെച്ച് പി ജെ ജോസഫ് രംഗത്തെത്തിയത്. ജോസഫിന്റെ നീക്കം മോൻസ് ജോസഫിന്റെ താൽപ്പര്യത്തിലും സമ്മർദ്ദത്താലുമായിരുന്നു. ഇടുക്കി സീറ്റ് ചോദിച്ചു വാങ്ങി ഈ സീറ്റിൽ മത്സരിച്ചാൽ ജോസഫ് വിജയിക്കുമെന്നത് സുനിച്ഛിതമായ കാര്യമാണ്. ഇങ്ങനെ എംപിയായാൽ പാർട്ടിയുടെ വർക്കിങ് ചെയർമാൻ എന്ന നിലയിൽ മന്ത്രിസ്ഥാനം വരെ ലഭിക്കാൻ ഇടയുണ്ട. അതുകൊണ്ടാണ് പി ജെ ജോസഫിന് മത്സരിക്കാൻ സീറ്റുവേണമെന്നാ വാദം ഉയരുന്നത്. ജോസഫ് എംപിയായാൽ തൊടുപുഴ സീറ്റിൽ അദ്ദേഹത്തിന്റെ മകൻ അപ്പുവിനെ മത്സരിപ്പിക്കാനും സാധിക്കും. അടുത്ത തവണ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജോസഫിന് പകരം കേരളത്തിൽ മന്ത്രിയാകാൻ തനിക്ക് അവസരം ഒരുങ്ങുമെന്നുമുള്ള ചിന്തയാണ് മോൻസിന്റെ നീക്കങ്ങൾക്ക് പിന്നിലും.
ജോസഫിനെ കേന്ദ്രത്തിൽ അടുപ്പിക്കാതിരിക്കുക എന്നത് ഇതോടെ ജോസ് കെ മാണിയുടെ ആവശ്യമായി മാറുകയാണ്. ഇങ്ങനെ ഇനിയും ലഭിച്ചിട്ടില്ലാത്ത അധികാര പദവികളുടെ പേരിലാണ് കേരളാ കോൺഗ്രസിൽ ഇപ്പോൾ അടി കനക്കുന്നത്. പാർട്ടിക്കുള്ളിലും ജോസഫ് വിഭാഗത്തിന് ലോക്സഭാ സീറ്റു വേണമെന്ന് വാദിക്കുന്നത് കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് തന്നെയാണ്. രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് നൽകിയത് പോലെ പ്രശ്നമില്ലാതെ സ്ഥാനാർത്ഥി നിർണയം നടത്തുമെന്നും മോൻസ് ജോസഫ് പറഞ്ഞു. ഈ മാസം 18ന് സീറ്റു വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെയാണ് ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചത്. ഇത് യുഡിഎഫിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നൽകാമെന്ന വാഗ്ദാനം നൽകി ത്ൽക്കാലം പ്രശ്നങ്ങൾ തീർക്കാനാകും ശ്രമം.
ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടു വീഴ്ചയ്ക്ക് പിജെ ജോസഫ് തയ്യാറല്ല. രണ്ട് സീറ്റ് യുഡിഎഫിൽ നിന്ന് ചോദിച്ചു വാങ്ങണമെന്നാണ് ആവശ്യം. എന്നാൽ പാർട്ടി ചെയർമാൻ കെ എം മാണിക്ക് ഇതിനോട് താൽപ്പര്യമില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്നാണ് മാണിയുടെ നിലപാട്. അതുകൊണ്ട് തന്നെ ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടാനാണ് മാണിയുടെ തീരുമാനം. സീറ്റ് സംബന്ധിച്ച തർക്കങ്ങൾ ഉയരുന്നതിനിടെ ജോസ്. കെ. മാണി നയിക്കുന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ വർക്കിങ് ചെയർമാൻ പങ്കെടുക്കില്ലെന്ന വിലയിരുത്തലുമുണ്ട്.
ഇരു കേരളാ കോൺഗ്രസുകളും ലയനത്തിനു ശേഷം മാണിജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കേരള യാത്രയോടെയാണു രൂക്ഷമായത്. പാർട്ടി ചെയർമാനും വർക്കിങ് ചെയർമാനും ഉള്ളപ്പോൾ വൈസ് ചെയർമാൻ ജോസ് കെ. മാണിയെ യാത്രയുടെ ക്യാപ്റ്റനാക്കിയത് പാർട്ടി പിടിച്ചടക്കാനുള്ള നീക്കമാണെന്നാണ് പി.ജെ. ജോസഫും കൂട്ടരും പറയുന്നത്. സീറ്റു ലഭിച്ചില്ലെങ്കിൽ ജോസഫിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിൽ തുടരാനുള്ള നീക്കവും നടക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തിൽ ഉയർന്ന ഈ തർക്കങ്ങളിൽ കടുത്ത ആശങ്ക മുന്നണിക്കുണ്ട്.
കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. മാണിയുടെ മകൻ കേരള യാത്രയുമായെത്തിയത് ഇതിന് വേണ്ടി കൂടിയാണ്. അവിടെ ഇടത് നേതാക്കളുമായി ജോസഫ് ചർച്ച ചെയ്യുമെന്നാണ് സൂചന. കേരളാ കോൺഗ്രസിൽ നിന്ന് പുറത്തു ചാടി ഇടതു പക്ഷ സ്ഥാനാർത്ഥിയായി ഇടുക്കിയിൽ ജോസഫ് എത്താനും സാധ്യതയുണ്ട്. ലോക്സഭയിലേക്ക് ജയിച്ച ശേഷം മകനെ തൊടുപുഴയിൽ മത്സരിപ്പിക്കുകയാണ് ജോസഫിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് രണ്ട് സീറ്റുകൾ കേരളാ കോൺഗ്രസ യുഡിഎഫിൽ നിന്ന് വാങ്ങണമെന്ന് ജോസഫ് ആവശ്യപ്പെടുന്നത്. ഇനി ഒരു സീറ്റേ കിട്ടൂവെങ്കിൽ കോട്ടയം കോൺഗ്രസിന് നൽകി ഇടുക്കി വാങ്ങണം. അവിടെ താൻ മത്സരിക്കാമെന്നാണ് ജോസഫ് പറയുന്നത്. തന്റെ മകനേയും നിയമസഭയിൽ എത്തിക്കാണ് ജോസഫിന്റെ ശ്രമം.
തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്. ജോസഫ് ജയിച്ച് ലോക്സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. എന്നാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ സ്വപ്നങ്ങളെ തകർക്കാനാണ് ജോസഫിന്റെ നീക്കം. ജോസഫ് ജയിച്ച് പാർലമെന്റിലെത്തിയാൽ ഇല്ലാതാകുന്നത് രാജ്യ സഭാ അംഗമായ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിപദ മോഹമാണ്. അതുകൊണ്ടാണ് ജോസഫിനെ എംപിയാക്കാൻ മാണി താൽപ്പര്യം കാട്ടാത്തത്.
കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്. എന്നാൽ പുതിയ പ്രതിസന്ധിയിൽ സി എഫ് തോമസും മറുപക്ഷത്താണ്. ജോസ് കെ മാണിയെ നേതാവാക്കാനുള്ള മാണിയുടെ കരുനീക്കവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്ന തിരിച്ചറിവുമാണ് ഇതിന് പിന്നിൽ. സി എഫ് തോമസിനൊപ്പം ജനപക്ഷം നേതാവായ പിസി ജോർജും പതിയെ ജോസഫിനോട് അടുക്കുന്നുണ്ട്.
ജോസഫിന് യുഡിഎഫിൽ തുടരാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസി(എം)ൽ പ്രതിസന്ധി രൂക്ഷമായി പാർട്ടി പിളർന്നാൽ മാണിയും ജോസഫും ഒരു മുന്നണിയിൽ എങ്ങനെ നിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മാണിയെ തള്ളി ജോസഫിനെ കൂടെ കൂട്ടാൻ കോൺഗ്രസിനാകില്ല. ഇതിനൊപ്പമാണ് ജോസഫിനൊപ്പം ചേർന്നുള്ള പിസി ജോർജിന്റെ നടത്തം. ജോസഫ് ഇടതുപക്ഷത്തേക്ക് മാറിയാൽ അത് ഇടുക്കിയിൽ പ്രതിഫലനവുമുണ്ടാകും. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിലെ പുതിയ പ്രതിസന്ധിയെ സസൂക്ഷ്മം വീക്ഷിക്കുകയാണ് കോൺഗ്രസ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്