പൂഞ്ഞാറിനോടുള്ള കമ്പം പോയെന്നും ഇനി മത്സരിക്കാനില്ലെന്നും പി.സി.ജോർജ് പ്രഖ്യാപിച്ചിട്ടും പടിവാതിലുകൾ തുറക്കാതെ മുന്നണികൾ; ജോസ്.കെ.മാണിയും കൂട്ടരും യുഡിഎഫിന് പുറത്തുപോയതോടെ പിസിയുടെ കണ്ണ് വലതുമുന്നണി ക്യാമ്പിൽ; ആശയക്കുഴപ്പത്തിനിടെ ആശങ്ക കൂട്ടി ജനപക്ഷത്ത് നിന്നും അണികളുടെ കൊഴിഞ്ഞുപോക്ക്; ജനപക്ഷത്തെ യുഡിഎഫ് ഭാഗമാക്കാൻ കത്തോലിക്ക മെത്രാന്റെ നീക്കം; കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ പിസിക്ക് മോഹമോ?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: 'നിലത്ത് കാൽ ഉറപ്പിച്ചിട്ട് വേണ്ടേ അഭ്യാസം കാട്ടാൻ'-പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ അവസ്ഥ ഇതാണ്. ഏതെങ്കിലും മുന്നണിയിൽ കയറിപ്പറ്റണമെന്ന മോഹം പിസിക്കും പാർട്ടിക്കും എത്രയോ നാളായുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ മത്സരിക്കുന്നില്ലെന്ന് പറഞ്ഞു നോക്കി ജോർജ്. മകൻ ഷോണിനെ പിസി പൂഞ്ഞാറിൽ മത്സരിപ്പിക്കുമോ എന്ന ചോദ്യങ്ങൾ വന്നു. ജോസ്.കെ.മാണി യുഡിഎഫിന് പുറത്തുപോയതോടെ, പിസിയുടെ കണ്ണ് അങ്ങോട്ടാണ്. എന്നാൽ, രമേശ് ചെന്നിത്തല ചില അനുകൂല ഭാവങ്ങൾ പ്രകടിപ്പിച്ചതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ല. പിസി ജോർജ് യുഡിഎഫിൽ എത്താനുള്ള സാധ്യത ഏറി. ഇടതുമുന്നണിക്കും ജോർജിനോട് വലിയ കമ്പമില്ല. ഇതെല്ലാം കണ്ട് അണികൾ ആശയക്കുഴപ്പത്തിലാണ്. ജനപക്ഷത്ത് നിന്ന് മറ്റുപാർട്ടികളിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നു എന്നത് ജോർജിനെ അസ്വസ്ഥനാക്കുന്ന പുതിയ സംഭവവികാസമാണ്.
ജോർജ് കൊഴിഞ്ഞുപോക്കിന്റെ ഭീതിയിൽ
ജനപക്ഷത്തിന്റെ തദ്ദേശസ്ഥാപന പ്രതിനിധികളും മുൻ പ്രതിനിധികളുമടക്കം നിരവധി പേരാണ് കോൺഗ്രസ്, സിപിഎം, കേരളാ കോൺഗ്രസ് ജോസ്-ജോസഫ് പാർട്ടികൾ എന്നിവയുമായി ചർച്ച നടത്തിവരുന്നത്. ജോർജിന്റെ അടുത്തയാളും ജനപക്ഷത്തിലെ പ്രമുഖനുമായിരുന്ന തിടനാട് സഹകരണ ബാങ്ക് പ്രസിഡന്റും ഗ്രാമ പഞ്ചായത്തംഗവും മണ്ഡലം പ്രസിഡന്റുമായിരുന്ന സെബാസ്റ്റ്യൻ വിളയാനിയും അനുയായികളും കോൺഗ്രസിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
തിടനാട് ഗ്രാമ പഞ്ചായത്തിലെ ഒരു മുൻ പ്രസിഡന്റ് കേരളാ കോൺഗ്രസ് ജോസ് പക്ഷവുമായി ചർച്ചയിലാണ്. പാറത്തോട് പഞ്ചായത്തിലെയും എരുമേലി പഞ്ചായത്തിലെയും ശക്തരായ രണ്ട് ജനപക്ഷം പ്രതിനിധികളും മറ്റ് പാർട്ടികളുമായി ചർച്ചയിലാണ്. ഇതിൽ എരുമേലി പഞ്ചായത്തംഗം സിപിഎമ്മിൽ ചേരാൻ ധാരണയായതായും റിപ്പോർട്ടുണ്ട്. പാറത്തോട്ടിലെ പ്രമുഖനായ ജനപക്ഷം നേതാവ് ജോസ് പക്ഷവുമായും ചർച്ചയിലാണ്.
പൂഞ്ഞാർ, ഈരാറ്റുപേട്ട തദ്ദേശ സ്ഥാപനങ്ങളിലെ പല അംഗങ്ങളും ജനപക്ഷം വിടാൻ ഒരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോൾ പാർട്ടി സംസ്ഥാനത്തെ 3 പ്രബല മുന്നണികളിലും ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് ജനപക്ഷത്ത് അണികളുടെ പലായനം ആരംഭിച്ചത്. പാർട്ടി ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർ നേരത്തേ പാർട്ടി വിട്ടിരുന്നു. ജോർജിനെ കൂട്ടാൻ ഇരുമുന്നണികളും തയ്യാറല്ല. ജോർജുമായി ചർച്ചനടത്താൻ വന്നതെന്ന സംശയത്താൽ കെപിസിസി വൈസ് പ്രസിഡന്റിനെ കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവയ്ക്കുകയും പുലഭ്യം വിളിക്കുകയും ചെയ്തിരുന്നു
ജോസ്-ജോസഫ് പക്ഷങ്ങൾ പിരിഞ്ഞതോടെ പിജെ ജോസഫിന്റെ പാർട്ടിയിൽ ചേർന്ന് അതുവഴി യുഡിഎഫിലെത്താനുള്ള ആഗ്രഹവുമായി ജോർജ് ജോസഫിനെയും സമീപിച്ചിരുന്നു. എന്നാൽ ജോസഫും കൈവിട്ടു.
സാധ്യതകൾ ഇങ്ങനെ
പൂഞ്ഞാറിനൊപ്പം മറ്റൊരു സീറ്റ് കൂടി വാങ്ങി യുഡിഎഫിലെത്താനായിരുന്നു ജോർജിന്റെ ശ്രമം. മകൻ ഷോൺ ജോർജിന് മത്സരിക്കാൻ വേണ്ടിയാണ് ഇത്. എന്നാൽ പൂഞ്ഞാർ മാത്രമെങ്കിൽ മുന്നണി പ്രവേശനം എന്ന നിലപാടിലാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിസി ജോർജിനെ മുന്നണിയിൽ കൊണ്ടു വരുന്നതിനെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നു. എന്നാൽ മുന്നണിയിൽ എടുക്കാതെയുള്ള സഹകരണം പിസി ജോർജുമായി ആകാമെന്ന വാദവും സജീവമാണ്.
ജോസ് കെ മാണി യുഡിഎഫ് വിട്ടു പോയ സാഹചര്യത്തിലാണ് ഇത്. പത്തനംതിട്ടയിലും കോട്ടയത്തും പിസിയുടെ പാർട്ടിക്കും പ്രവർത്തകരുണ്ട്. ഇവരെ ഒപ്പം നിർത്താനാണ് പിസിയെ കൂടെ കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും എതിരെയാണ് പൂഞ്ഞാറിൽ പിസി മത്സരിച്ചതും ജയിച്ചതും. പിന്നീട് എൻഡിഎയിലേക്ക് മാറി. പിന്നീട് പതിയെ ബിജെപി മുന്നണിയിൽ നിന്ന് പുറത്തു വരികയും ചെയ്തു. ഇതിന് ശേഷം യുഡിഎഫിലെത്താൻ പിസി ശ്രമിച്ചെങ്കിലും ജോസ് കെ മാണി ഫാക്ടർ തടസ്സമായി. ജോസ് കെ മാണി യുഡിഎഫിന് പുറത്തു പോയതാണ് പിസി ജോർജിന് അനുകൂലമാകുന്നത്.
സ്വതന്ത്രനിലപാട് വിട്ട് യു.ഡി.എഫുമായി അടുത്ത് പി.സി.ജോർജ് രാഷ്ട്രീയ നീക്കം സജീവമാക്കുന്നുണ്ട്. മുന്നണി പ്രവേശനം ചർച്ചയായില്ലെങ്കിലും നേതാക്കളുമായി അനൗദ്യോഗിക സംഭാഷണങ്ങൾ നടക്കുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ, ബ്ലോക്ക് തലങ്ങളിൽ ധാരണയോടെ മത്സരിക്കാനാണ് ആദ്യ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് മുന്നണി പ്രവേശനവും നടന്നേക്കും. എന്നാൽ പിസി ജോർജിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസിലെ എ ഗ്രൂപ്പ് ഇപ്പോഴും പൂർണ്ണമായും അനുകൂലമല്ല. മുന്നണിയിൽ എടുത്താലും മന്ത്രിയാക്കാൻ കഴിയില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടേയും നിലപാട്. പൂഞ്ഞാർ മാത്രമേ നൽകാനാകൂവെന്നും എ ഗ്രൂപ്പ് നിലപാട് എടുക്കുന്നുണ്ട്.
ഇടതുമുന്നണിക്കെതിരെ രൂക്ഷവിമർശനം നടത്തുന്ന പി.സി.ജോർജ് യു.ഡി.എഫിന് എതിരായ വാക്കുകൾ മയപ്പെടുത്തിയിട്ടുമുണ്ട്. എൻ.ഡി.എ.യിൽനിന്ന് മാറിയ ജനപക്ഷം പിന്നീട് സ്വതന്ത്രനിലപാടിലാണ് തുടരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷമായിരുന്നു ഇത്. ജോർജിന്റെ വിമർശകരായ ജോസ് വിഭാഗം യു.ഡി.എഫ്. മുന്നണിക്ക് പുറത്തായതും ജോർജിന്റെ വരവ് എളുപ്പമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്. കോൺഗ്രസിലെ എ വിഭാഗത്തിനേക്കാൾ ഐ വിഭാഗമാണ് ജോർജിന്റെ വരവ് ഇഷ്ടപ്പെടുന്നത്. ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ ജോർജിൽ നിന്ന് സഹായവും ഐക്കാർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഒരു സീറ്റിന് അപ്പുറം കൊടുക്കാൻ കോൺഗ്രസ് തയ്യാറാകില്ലെന്നതാണ് വസ്തുത.
ജോർജിന് വേണ്ടി കത്തോലിക്ക മെത്രാന്റെ നീക്കം
അതേസമയം, ജനപക്ഷത്തെ യു ഡിഎഫിന്റെ ഭാഗമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് മേൽ കത്തോലിക്ക സഭയിലെ പ്രമുഖനായ ബിഷപ്പ് സമർദ്ദം തുടങ്ങിയതായി സൂചനയുണ്ട്. ജനപക്ഷം എന്ന രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ യു ഡി എഫുമായി സഹകരിപ്പിക്കുക, അല്ലെങ്കിൽ പി ജെ ജോസഫിനൊപ്പം കേരള കോൺഗ്രസിന്റെ ഭാഗമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് കത്തോലിക്ക മെത്രാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുന്നിൽ വെച്ചിരിക്കുന്നത്. കന്യാസ്ത്രീകളെ ബലാൽസംഗം ചെയ്ത സംഭവത്തിൽ കത്തോലിക്ക സഭയിലെ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് രംഗത്ത് എത്തിയ ഏക രാഷ്ട്രീയ നേതാവ് പി സി ജോർജ് മാത്രമായിരുന്നു.
സഭയെ പൊതുമധ്യത്തിൽ അപമാനിക്കുവാൻ ചിലർ ശ്രമിച്ചപ്പോൾ സഭയുടെ പുത്രനായി രംഗത്തുണ്ടായിരുന്നത് ജോർജ് മാത്രമാണെന്ന വൈകാരികമായ നിലപാടാണ് സഭയിലെ പാലാ, കാഞ്ഞിരപ്പള്ളി, കോതമംഗലം മെത്രാൻന്മാർക്കുള്ളതെന്നാണ് ലഭിക്കുന്ന വിവരം.കത്തോലിക്ക സഭയ്ക്ക് വലിയ വേരോട്ടമുള്ള കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ വരുന്ന നിയമസഭയിൽ അങ്കം കുറിക്കാനാണ് ജോർജിന് മോഹം. ഈ വിവരം മെത്രാനുമായി കഴിഞ്ഞിടെ പി സി ജോർജ് സംസാരിച്ചിരുന്നു. യു ഡി എഫിനൊപ്പം ചേർന്ന് കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചാൽ മികച്ച വിജയം ഉറപ്പാക്കാൻ കഴിയുമെന്നാണ് പി സിയുടെ കണക്കുകൂട്ടൽ.
ജോർജിനെ അടുപ്പിക്കാതെ മുന്നണികൾ
കേരള കോൺഗ്രസിൽ നിന്നും തെറ്റിപ്പിരിഞ്ഞ് ജനപക്ഷം എന്ന സ്വന്തം പാർട്ടിയുണ്ടാക്കിയ പിസി ജോർജ് ഇതുവരെ ഒരു മുന്നണിയിലും ഇടംപിടിച്ചിട്ടില്ല. പിസി ജോർജിനെ ഒപ്പം നിർത്താൻ ഇടത് മുന്നണിയോ വലത് മുന്നണിയോ പ്രത്യേകം താൽപര്യം കാണിച്ചിട്ടില്ല. അതിനിടെ ബിജെപിക്കൊപ്പം ചേർന്നെങ്കിലും കാര്യമായ നേട്ടമൊന്നം ഉണ്ടാക്കാൻ പിസി ജോർജിനോ പാർട്ടിക്കോ സാധ്യമായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ കടക്കും എന്നാണ് പിസി ജോർജ് അടുത്തിടെ പറഞ്ഞത്. യുഡിഎഫിലേക്ക് കടക്കാൻ കോൺഗ്രസ് നേതാക്കളുമായി പിസി ജോർജ് ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കേരള കോൺഗ്രസിലെ പിജെ ജോസഫ് വിഭാഗവുമായി ലയിക്കണം എന്നാണ് കോൺഗ്രസ് മുന്നോട്ട് വെച്ച നിർദ്ദേശമെന്ന് സൂചനയുണ്ട്.
എന്നാൽ അതിന് തയ്യാറല്ലെന്ന നിലപാടിലാണ് പിസി ജോർജ്. ജനപക്ഷം എന്ന പാർട്ടിയായി തന്നെ മുന്നണിയിൽ നിൽക്കാനാണ് പിസി ജോർജ്ജിന് താൽപര്യം. ഇടത് പക്ഷത്തേക്ക് ജനപക്ഷം പോകില്ലെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെയുള്ള പിസിയുടെ നീക്കങ്ങൾ. പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ പിസി ജോർജ്ജ് സർക്കാരിനെതിരെയാണ് നിലപാട് എടുത്തത്. വരുന്ന തിരഞ്ഞെടുപ്പുകളിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്ന് പിസി ജോർജ്ജ് പറഞ്ഞിരുന്നു. ജനംപക്ഷം തനിച്ചാകില്ല വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയെന്നും ജനപക്ഷത്തിന്റെ നേതൃത്വത്തിൽ പുതിയ മുന്നണി വരുമെന്നും പിസി വ്യക്തമാക്കുകയുണ്ടായി.
രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി പക്ഷത്തിന് നൽകിയിരിക്കുകയാണ്. ജോസ് പക്ഷം യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട സാഹചര്യവും മുതലെടുക്കാനാണ് പിസി ഒരുങ്ങുന്നത്. പൂഞ്ഞാർ അടക്കമുള്ള പ്രദേശത്ത് പിസി ജോർജ്ജിന് വലിയ സ്വാധീനമുണ്ട്. ഒരു മുന്നണിയുടേയും ഭാഗമാകാതെ മത്സരിച്ചിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് പിസി ജോർജ് വിജയിച്ചിരുന്നു.
Stories you may Like
- എന്റെയീ കൊന്ത ഉണ്ടെങ്കിൽ അയാൾ അനുഭവിക്കും എന്ന് ശപിച്ച പിസി ജോർജിന്റെ ഭാര്യ
- പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാവുക നടൻ ഉണ്ണി മുകുന്ദനോ പിസി ജോർജോ?
- മൈലപ്രയിലെ ക്രൂരന്മാരെ അകത്താക്കിയത് പൊലീസ് മികവ്
- സ്ഥാനാർത്ഥിയായി പിസി ജോർജ് വരുമോ? എല്ലാം മോദിയും അമിത് ഷായും തീരുമാനിക്കും
- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്