അനുദിനം ശോഷിച്ച് വരികയാണെങ്കിലും അടിപിടിക്ക് കുറവില്ല; കെ.പി.ഇസ്മായീലിനെ പുറത്താക്കിയതിന് പിന്നാലെ പാർട്ടിയിൽ കൂട്ടപ്പൊരിച്ചിൽ; സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഏകാധിപത്യമാണ് പ്രശ്നമെന്ന് ഒരു വിഭാഗം; വ്യാജ പത്രവാർത്തകൾ നൽകുന്ന കെ.പി അൻവർ സാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഐ.എൻ.എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതിയുടെ പേരിൽ പത്രക്കുറിപ്പ്; നിഷേധിച്ച് ഔദ്യോഗികപക്ഷം; ഐഎൻഎല്ലിൽ പൊട്ടിത്തെറി
ജംഷാദ് മലപ്പുറം
മലപ്പുറം: ഒപ്പം നിൽക്കുന്നവരിൽ ഭൂരിഭാഗവും ലീഗിലേക്ക് മടങ്ങി അനുദിനം ശോഷിച്ച് വരികയാണെങ്കിലും, ഇന്ത്യൻ നാഷണൽ ലീഗിൽ അടിപിടിക്ക് യാതൊരു കുറവുമില്ല.പാർട്ടി മൂൻ സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായീലിനെ സംഘടനയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ സംഘടന പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. കെ.പി.ഇസ്മായീലിനെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇത് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ പകപോക്കൽ കാരണം നടന്നതാണെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
എന്നാൽ നടപടി ന്യായമാണെന്നും നടപടിക്ക് കാരണം അച്ചടക്കലംഘനമാണെന്നുമാണ് ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന കാസിം ഇരിക്കൂറിനൊപ്പം നിൽക്കുന്നവർ പറയുന്നു.പുറത്താക്കിയ ഇസ്മായീലിനെ തിരിച്ചെടുക്കണമെന്നും വ്യാജ പത്രവാർത്തകൾ നൽകുന്ന കെ.പി അൻവർ സാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ഐ.എൻ.എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതിയുടെ പേരിൽ ഇന്ന് പത്രക്കുറിപ്പിറങ്ങി. എന്നാൽ ഇവരല്ല ഞങ്ങളാണ് ഒറിജിനൽ ജില്ലാ കമ്മിറ്റിയെന്ന് മറുവിഭാഗം പറയുന്നത്.ഇസ്മായിലിനെതിരെയുള്ള നടപടിക്ക് കാരണം അച്ചടക്കലംഘനമാണെന്ന് ഇക്കൂട്ടർ പറയുന്നത്
ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റിനെയും ഭരണഘടനയെയും മറികടന്ന് സംഘടനാ നടപടികളും തീരുമാനങ്ങളും നടപ്പിലാക്കുന്നുവെന്നാണ് ഇസ്മായീലിനെ പുറത്താക്കിയത് അംഗീകരിക്കാത്ത വിഭാഗം ആരോപിക്കുന്നത്. നിലവിലെ സംഭവവികാസങ്ങളെ തുടർന്ന് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ.പി അബ്ദുൾ വഹാബ് രണ്ട് മാസത്തെ അവധിയിൽ പ്രവേശിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ: മുഹ്മദ് സുലൈമാനുമായി ചേർന്ന് ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് ഇവർ പറയുന്നു. തീർത്തും എകാധിപതിയെപ്പോലെയാണ് കാസിം ഇരിക്കൂർ പെരുമാറുന്നത്. ഐ.എൻ.എൽ സ്ഥാപകാംഗവും സംസ്ഥാന സെക്രട്ടറിയും മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന കെ.പി ഇസ്മയിലിനെ ആറുവർഷത്തേക്ക് പുറത്താക്കിയ നടപടിയാണ് എ.പി അബ്ദുൾ വഹാബ് പാർട്ടിയിൽ നിന്ന് അവധിയെടുക്കുക എന്ന തീരുമാനം കൈക്കൊള്ളാനുള്ള കാരണം. കഴിഞ്ഞ സംഘടന തെരഞ്ഞെടുപ്പിലാണ് ഇസ്മയിലെ പാർട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കാസിം ഇരിക്കൂർ റിട്ടേണിങ് ഓഫീസറായി വന്ന ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പിൽ ഇസ്മയിലിനെയും ഒപ്പമുള്ളവരെയും വെട്ടിനിരത്തുകയായിരുന്നു എന്ന ആരോപണം അന്ന് ഉയർന്നിരുന്നു.
2018 ഫെബ്രുവരി 27ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ കൗൺസിലിൽ റിട്ടേണിങ് ഓഫീസർ ആയി വന്ന കാസിം ഇരിക്കൂർ മണ്ഡലം റിട്ടേണിങ് ഓഫീസർമാരുടെ അഭിപ്രായം ചോദിക്കാതെ രണ്ട് കൗൺസിലർമാരെ സ്വന്തം ഇഷ്ട പ്രകാരം തിരുകി കയറ്റിയതായാണ് ഇസ്മായീൽ വിഭാഗം ആരോപിക്കുന്നു. തുടർന്ന് അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.അബ്ദുൽ വഹാബും, സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മായീലിന്റേയും അഭിപ്രായംപോലും മുഖവിലക്കെടുക്കാതെ ഏകപക്ഷീയമായി തെയ്യാറാക്കിക്കൊണ്ടുവന്ന 28പാനലാണ് കാസിം ഇരിക്കൂറിനൊപ്പമുള്ള വിഭാഗം കൊണ്ടുവന്നതെന്നും ഇവർ പറയുന്നു. തുടർന്ന് ഇതിലെ മിക്ക പാനലുകളിലും പിന്താങ്ങിയവരും, അവതാരകരും ഒരേ ആളുകളായിരുന്നു. പാനലിലെ പിന്താങ്ങിയ ആളുടേയും, അവതാരകന്റേയും പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ കാസിം ഇരിക്കൂർ ഇതിന് തയ്യാറായില്ലെന്നും മറുവിഭാഗം ആക്ഷേപം ഉയർത്തുന്നു. പ്രസിഡന്റ് അടക്കം ഉള്ള പ്രാധാന പദവികളിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടിട്ടും ഇതിനും കാസിം ഇരിക്കൂർ തെയ്യാറായില്ലെന്നും, തുടർന്ന് മുസ്ലിംലീഗുമായി അടുപ്പമുള്ള ചില ആളുകളെ ഉൾപ്പെടുത്തി മൂൻകൂട്ടി തയ്യാറാക്കിയ പാനൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ഇക്കൂട്ടർ പറയുന്നു.
ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഇസ്മയിൽ പിന്നീട് പാർട്ടിയോട് ആലോചിക്കാതെ എൽ.ഡി.എഫ് യോഗത്തിൽ പ്രസംഗിച്ചു എന്നാരോപിച്ച് നടപടിയെടുത്തിരുന്നു. ഒരു വർഷത്തേക്ക് സംഘടനയുടെയും മുന്നണിയുടെയും പരിപാടികളിൽ വിലക്കുന്നതായിരുന്നു നടപടി.സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ അദ്ധ്യക്ഷനും ചേർന്നാണ് നടപടി സ്വീകരിച്ചത്. എ.പി അബ്ദുൾ വഹാബിനോട് നടപടിയെ കുറിച്ച് അറിയിച്ചിരുന്നില്ല. ഈ സമയത്ത് അബ്ദുൾ വഹാബ് സൗദി യാത്രയിലായിരുന്നു.ഇസ്മയിലിനെതിരെ നടപടിയെടുത്തതിൽ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. ഇസ്മയിലിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തണമെന്ന് ഭൂരിപക്ഷം നേതാക്കളും അന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇസ്മയിലിനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് ഒരു പാക്കേജ് എന്ന നിലയിലാണെന്ന് കാസിം ഇരിക്കൂർ പാർട്ടി ഭാരവാഹികളുടെ വാട്സ്ആപ് ഗ്രൂപ്പിൽ ശബ്ദസന്ദേശമായി നൽകിയിരുന്നു. ഇതിന് മറുപടിയായി ഇസ്മയിൽ ഒരു സന്ദേശം മറ്റൊരു വാട്സ്ആപ് ഗ്രൂപ്പിലും നൽകി. ഈ സന്ദേശത്തിന്റെ പേരിലാണ് ഇസമയിലിനെ ആറ് വർഷത്തേക്ക് പുറത്താക്കിയത്. പുറത്താക്കിയ നടപടി
അഖിലേന്ത്യാ അധ്യക്ഷനും കാസിം ഇരിക്കൂറും മാത്രം ചേർന്നെടുത്തതാണെന്ന് ഇസ്മയിലും മറ്റ് ഭാരവാഹികളും പറയുന്നു.ഇസ്മയിലിനെ പുറത്താക്കിയ നടപടിയോടുള്ള പ്രതിഷേധമായാണ് എ.പി അബ്ദുൾ വഹാബ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിവരം. ഇതിൽ പ്രതിഷേധിച്ച് കാസിം ഇരിക്കൂർ വിളിച്ചു ചേർത്ത ഭാരവാഹികളുടെ യോഗത്തിൽ നിന്ന് പ്രധാനപ്പെട്ട നേതാക്കളെല്ലാം വിട്ടുനിന്നു. തന്നെ പുറത്താക്കി എന്ന വാർത്ത അപ്രസക്തമാണെന്നാണ് ഇസ്മയിലിന്റെ പ്രതികരണം.
മലപ്പുറത്ത് സമാന്തര കമ്മറ്റി
അതേസമയം ജില്ലാ ജനറൽ സെക്രട്ടറി എന്ന വ്യാജേനെ വ്യാജ പത്രവാർത്തകൾ നൽകുകയും വിമത പാർട്ടി യോഗങ്ങൾ വിളിച്ചു ചേർക്കുകയും പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ആശയക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കുകയും ചെയ്യുന്ന കെ പി അൻവർ സാദത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഐ എൻ എൽ മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഐ.എൻ.എൽ നേതാക്കൾ ബുധനാഴ്ച്ച വൈകിട്ട് പത്രക്കുറിപ്പ് ഇറക്കി പത്ര ഓഫീസുകളിലെത്തിച്ചു. ഇവർ അല്ല ഒറിജനൽ ജില്ലാ പ്രവർത്തക സമിതി അല്ലെന്നും ചില നേതാക്കൾ മാത്രമടങ്ങിയതാണെന്നും ഔദ്യോഗിക വിഭാഗം വേറെയാണെന്നും പറഞ്ഞ് ഔദ്യോഗിക വിഭാഗം എന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം രംഗത്തെത്തി.
മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗം നടത്തിയതായി റിലീസ് ഇറക്കിയത് ജില്ലാ വൈസ് പ്രസിഡന്റ് ഒ എം ജബ്ബാർ ഹാജിയുടെ നേതൃത്വത്തിലാണ്. എന്നാൽ ജില്ലാ പ്രസിഡന്റ് അടക്കം അറിയാതെ ഒരു വിഭാഗം നടത്തിയ നീക്കമാണിതെന്നും ഇതിനെ എതിർക്കുന്നവർ പറഞ്ഞു. അൻവർ സാദത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഒ എം ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിന്നുള്ള അറിയപ്പെടുന്ന നേതാക്കളിൽ ഒരാളായ കെ പി ഇസ്മായിലിനെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടി പുനപ്പരിശോധിക്കണമെന്നും ജില്ലാ ഓഫീസിൽ ചേർന്ന യോഗം നേതൃത്വത്തോട് അഭ്യർത്ഥിച്ചു. 16 ൽ 14 മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ കെ മൊയ്തീൻകുട്ടി ഹാജി, ഖാലിദ് മഞ്ചേരി, പ്രൊഫ. കെ കെ മുഹമ്മദ് , സംസ്ഥാന കൗൺസിൽ അംഗം പി കെ എസ് മുജീബ് ഹസ്സൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഹമ്മദലി മാസ്റ്റർ, സ്വാലിഹ് മേടപ്പിൽ, സി എച്ച് അലവിക്കുട്ടി, നാഷണൽ ലേബർ യൂണിയൻ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാൻ, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി തെന്നല മജീദ്, ജില്ലാ പ്രസിഡന്റ് ഇ കെ സമദ് ഹാജി, നാഷണൽ സ്റ്റുഡന്റസ് ലീഗ് സംസ്ഥാന പ്രസിഡന്റ് എൻ എം മഷൂദ്, പി ടി ബാവ, എം അബ്ദുള്ള തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഒ. കെ. തങ്ങൾ സ്വാഗതവും അസീസ് കളപ്പാടൻ നന്ദിയും പറഞ്ഞു.
ഇസ്മായിൽ നടത്തുന്നത് അസത്യപ്രചാരണമെന്ന് ഔദ്യോഗിക വിഭാഗം
ഔദ്യോഗിക പക്ഷം എന്ന് അവകാശപ്പെടുന്നവർ പറയുന്നത് ഇങ്ങിനെയാണ്. ഇസ്മായിലിനെതിരെയുള്ള നടപടി കടുത്ത അച്ചടക്കലംഘനം കാരണമാണ്. 2018ലെ ജില്ല കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ രമ്യതയോടെ പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റും പ്രവർത്തകസമിതിയും ചേർന്ന് ഒറ്റക്കെട്ടായി രൂപപ്പെടുത്തിയ ഒത്തുതീർപ്പ് വ്യവസ്ഥകളെ പരസ്യമായി തള്ളിപ്പറഞ്ഞും പാർട്ടി നേതാക്കളെ അമാന്യമായ ഭാഷയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തെറിപറയുകയും ചെയ്തതിന്നാണ് മലപ്പുറം ജില്ലയിൽനിന്നുള്ള ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം കെപി ഇസ്മായിലിനെ പാർട്ടിയിൽനിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയതെന്ന് ഐഎൻഎൽ മലപ്പുറം ജില്ലാ കമ്മിറ്റി പത്രകുറിപ്പിൽ അറിയിച്ചു. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽനിന്നും എൽ ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ദയനീയമായി പരാജയപ്പെട്ടത് മുതൽ ഇസ്മായിൽ പാർട്ടിക്കും മുന്നണിക്കും എതിരായ നിലപാടുകളാണ് നിരന്തരം സ്വീകരിച്ചു വന്നത്. ഐഎൻഎൽ ന്റെ എൽഡിഎഫ് പ്രവേശനം നീണ്ടുപോയതും വേങ്ങരയിലെ തന്റെ പരാജയവും ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കൾക്ക് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായുള്ള അവിഹിത ബന്ധംമൂലമാണെന്ന് സ്വയം കാരണം കണ്ടെത്തുകയും ദൃശ്യമാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണത്തിന്ന് മുതിരുകയും ചെയ്തത് പാർട്ടി നിയന്ത്രിച്ചതിനാൽ ഒന്നരവർഷത്തോളം പാർട്ടിയിൽനിന്നും പൂർണ്ണമായി അകന്നുനിൽക്കുകയായിരുന്നു ഇസ്മയിൽ. മുതിർന്ന നേതാക്കൾ ഇടപ്പെട്ട് അനുനയിപ്പിച്ച് വീണ്ടും നേതൃനിരയിലേക്ക് ഇദ്ദേഹത്തെ കൊണ്ടുവരികയായിരുന്നു.
ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിൽ ഇസ്മായിൽ പിന്തുണച്ച പാനൽ തള്ളപ്പെട്ടതോടെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് പാർട്ടിയിൽ വീണ്ടും ഇദ്ദേഹം കലാപക്കൊടി ഉയർത്തി. പരാജിതരായ വ്യക്തികൾ ദേശീയ നേതൃത്വത്തിന്ന് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിരുന്നു. ഈ പരാതികൾ ജില്ലക്ക് പുറത്തുള്ള പാർട്ടിയുടെ സീനിയർ അംഗങ്ങൾ ഉൾപ്പെട്ട കമ്മീഷൻ പരിശോധിക്കുകയും ആരോപണം ശരിയല്ലെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതുമാണ് ഇസ്മായിൽ ദേശീയ നേതൃത്വത്തിനെതിരെ നിലപാട് എടുക്കാൻ കാരണം.
പാർട്ടിക്ക് അകത്ത് അഭിപ്രായഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടനാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്ക് കൂടി ഇടംനൽകി മലപ്പുറം ജില്ലാകമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഇസ്മായിൽ ഇതും അംഗീകരിക്കാൻ തയ്യാറായില്ല.കഴിഞ്ഞ ഒന്നരവർഷമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്കെതിരിൽ നിരന്തരം വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാൽ ഇസ്മായിലിനെ ഇതിനകം പാർട്ടി ദേശീയ - സംസ്ഥാന നേതൃത്വം പലതവണ ശാസിക്കുകയും സംഘടനാപരമായ അച്ചടക്കനടപടിക്ക് വിധേയമാക്കിയതുമാണ്.
പാർട്ടിയിലെ ഒരു മുതിർന്ന അംഗമെന്ന നിലയിൽ പാർട്ടി ഏറെ വിട്ടുവീഴ്ചക്ക് തയ്യാറായെങ്കിലും ഇസ്മായിൽ പാർട്ടിയെ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരുക്കുകയായിരുന്നു. ജില്ലയിലെ സംഘടന പ്രശ്നങ്ങൾ അന്തിമമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇസ്മായിലിനെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി ഉൾപ്പെടുത്തി സംസ്ഥാന പ്രസിഡന്റ് അവതരിപ്പിച്ച സമവായ നിർദ്ദേശം അടക്കം ഇസ്മായിൽ തള്ളികളഞ്ഞതോടെ പാർട്ടിയിൽനിന്നും പുറത്താക്കാൻ നിർബന്ധിതമാകുകയായിരുന്നു.
സ്വയം വരുത്തിവെച്ച അച്ചടക്കനടപടിയുടെ പേരിൽ പാർട്ടിക്കും നേതാക്കൾക്കുമെതിരെ ഇസ്മായിൽ നടത്തുന്ന അസത്യപ്രചരണങ്ങൾ പൊതുസമൂഹം തള്ളിക്കളയും. പാർട്ടിയെയും എൽഡിഎഫിനെയും ജില്ലയിൽ ശക്തിപ്പെടുത്താൻ മുഴുവൻ പാർട്ടി പ്രവർത്തകരും അനുഭാവികളും പാർട്ടിക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഐഎൻഎൽ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.
Stories you may Like
- ആദിത്യശ്രീയുടെ ജീവൻ എടുത്തത് തീവ്രവാദ ഇടപെടലോ?
- മാസപ്പടി വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി
- അരുൺ പ്രസാദും സംഘവും പൊതുമേഖലാ സ്ഥാപനത്തിൽ; വീണാ വിജയനെ ലക്ഷ്യമിട്ട് നീക്കം
- ബാറ്ററി പൊട്ടിയാൽ ഇത്രയും വലിയ സ്ഫോടനമുണ്ടാകുമോ? ഫോറൻസിക് പരിശോധന നിർണ്ണായകം
- പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്