കോവിഡ് പ്രതിരോധത്തിലെ സുപ്രധാന ജോലികൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിനെ ഏല്പിച്ചത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്ക് നയിക്കും; കോവിഡ് വ്യാപനത്തിന്റെ കുറ്റം പ്രതിപക്ഷത്തിന്റെ തലയിൽ വച്ചു കെട്ടാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ട മുഖത്തെയാണ് കാണിക്കുന്നതെന്നും തുറന്ന കത്തിൽ രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ സുപ്രധാന ജോലികൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിനെ ഏല്പിച്ചത് സംസ്ഥാനത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും പൊലീസ് രാജിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്ന കത്തിൽ ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനത്തിന് കാരണം സംസ്ഥാന അധികൃതരുടെ അലംഭാവം കൊണ്ടാണെന്ന് കുറ്റസമ്മതം നടത്തിയ മുഖ്യമന്ത്രി അത് അപകടമായെന്ന് കണ്ടപ്പോൾ കുറ്റം പ്രതിപക്ഷത്തിന്റെ തലയിൽ വച്ചു കെട്ടാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ ഇരട്ട മുഖത്തെയാണ് കാണിക്കുന്നതെന്നും തുറന്ന കത്തിൽ രമേശ് ചെന്നത്തല പറയുന്നു. കത്തിന്റെ പൂർണ്ണ രൂപം ചുവടെ..
മുഖ്യമന്ത്രിക്ക് തുറന്ന കത്ത്
ബഹു. മുഖ്യമന്ത്രി,
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പ്രധാന ചുമതലകൾ ആരോഗ്യ വകുപ്പിൽ നിന്നെടുത്ത് പൊലീസിന് നൽകിയ നടപടി അമ്പരപ്പിക്കുന്നതാണ്. കണ്ടെയിന്മെന്റ് സോണുകൾ നിശ്ചയിക്കുക, ക്വാറന്റയിനിൽ കഴിയുന്നവരെ മോണിറ്റർ ചെയ്യുക, പോസിറ്റീവാകുന്ന രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുക, മാർക്കറ്റുകളിലും പൊതുസ്ഥലങ്ങളലും ശാരീരികാകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, രോഗികളെ ആശുപത്രികളിലേക്ക് മാറ്റുക തുടങ്ങിയ ജോലികളെല്ലാം പൊലീസിനെയാണ് ഏല്പിച്ചിരിക്കുന്നത്. ഇത് ക്രമസമധാന പ്രശ്നങ്ങൾക്കും പൊലീസ് അതിക്രമങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണമാകുമെന്നതിൽ സംശയമില്ല. കോവിഡിന്റെ ആക്രമണത്തിൽ ഭയചകിതരായ ജനങ്ങളെ കൂടുതൽ ഭയത്തിലേക്കും പരിഭ്രാന്ത്രിയിലേക്കും നയിക്കുന്നതാവും ഈ പരിഷ്ക്കാരം. ഫലത്തിൽ പൊലീസ് രാജായിരിക്കും നടക്കാൻ പോകുന്നത്.
കോവിഡ് രോഗികളെ വളരെ കാരുണ്യത്തോടെയും അനുകമ്പയോടെയുമാണ് കൈകാര്യം ചെയ്യേണ്ടത്. പൊലീസിന്റെ ഉരുക്കു മുഷ്ഠി പ്രയോഗം സ്ഥിതി വഷളാക്കുകയേ ഉള്ളൂ. തോക്കേന്തിയ കമാന്റോകളെ വിന്യസിച്ച് ജനങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ച പൂന്തുറയിൽ എന്താണ് സംഭവിച്ചതെന്ന മുഖ്യമന്ത്രി ഓർക്കുമല്ലോ? അവശ്യസാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കുമെന്ന് നേരത്തെയും പ്രഖ്യാപിച്ചിരുന്നതാണ്. അതും നടപ്പായില്ല. വീണ്ടും അത് തന്നെ ചെയ്യുമെന്നാണ് പറയുന്നത്.
ഇത് ഒരു ആരോഗ്യ പ്രശ്നമാണ്, ക്രമസമാധാന പ്രശനമല്ല എന്ന് നേരത്തെ തന്നെ ഞാൻ ഓർമ്മി്പപിച്ചിട്ടുള്ളതാണ്. This is a Health Crisis and not a law and order crisis. ആരോഗ്യ പ്രവർത്തകർ ആണ് കോവിഡ് പ്രതിരോധത്തിനു നേതൃത്വം കൊടുക്കണ്ടത്. ആരോഗ്യ വകുപ്പിനെ അപമാനിക്കുകയാണ് ഈ തീരുമനത്തിലൂടെ അങ്ങ് ചെയ്തിരിക്കുന്നത്.
അധികൃതരുടെ അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം വ്യാപകമായതെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുറ്റസമ്മതം നടത്തിയിരുന്നല്ലോ? രാവിലെ കുടുബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ ഇങ്ങനെ പറഞ്ഞ അങ്ങ് വൈകിട്ട് പതിവ് വാർത്താ സമ്മേളനത്തിൽ വാർത്താ ലേഖകർ ചോദിച്ചപ്പോൾ കുറ്റം പ്രതിപക്ഷത്തിന്റെ തലയിൽ ചാർത്തി തകിടം മറിഞ്ഞത് ആശ്ചര്യകരമാണ്.
മുഖ്യമന്ത്രിയുടെ ഇരട്ട മുഖമാണ് ഇതിലൂടെ പുറത്തു വരുന്നത്. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ച കാരണമാണ് കോവിഡ് പടർന്നു പിടിച്ചതെന്ന് കുറ്റബോധത്തോടെ രാവിലെ സമ്മതിച്ച മുഖ്യമന്ത്രി അത് കുഴപ്പമായെന്ന് കണ്ടപ്പോൾ വൈകിട്ട് പ്രതിപക്ഷത്തിന് മേൽ കുറ്റം ചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ ഈ കാപട്യം തന്നെയാണ് കേരളത്തിൽ കോവിഡ് പടർന്നു പിടിക്കാൻ കാരണമായത്. ദിവസവും വൈകിട്ട് ടി.വി ചാനലുകളിലൂടെ ഒരു മണിക്കൂർ സാരോപദേശം നടത്തും. എന്നിട്ട് മറുവശത്തു കൂടി സംസ്ഥാനത്തെ കൊള്ളയടിക്കാൻ നോക്കും. കോവിഡിന്റെ മറപടിച്ച് സ്പ്രിങ്ളർ മുതൽ സ്വർണ്ണക്കടത്ത് വരെ എത്രയെത്ര കൊള്ളകളാണ് സംസ്ഥാനത്ത് നടന്നത്.
വലിയ രക്ഷകനെപ്പോലെ ചമഞ്ഞ് പ്രഭാഷണം നടത്തിയ ശേഷം കൊള്ള നടത്തലായിരുന്നു പണി. കൊള്ള ആസൂത്രണം ചെയ്യാൻ ചെലവാക്കിയ സമയം കോവിഡ് പ്രതിരോധത്തിന് ചെലവിട്ടിരുന്നെങ്കിൽ സംസ്ഥാനം ഇപ്പോഴത്തെ ഭയാനകമായ അവസ്ഥയിലെത്തുകയില്ലായിരുന്നു.
പ്രതിപക്ഷം സമരം നടത്തിയത് കാരണമാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായതെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിപക്ഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരമിരുന്നതു കൊണ്ടാണോ പൂന്തുറയിലും ചെല്ലാനത്തും കോഴിക്കോട്ടും പൊന്നാനിയിലും കണ്ണൂരും രോഗബാധയുണ്ടായത്? കേരളത്തിലെ ജനങ്ങളെല്ലാം വിഡ്ഡികളാണെന്നാണോ മുഖ്യമന്ത്രി കുരുതുന്നത്?
യുദ്ധം ജയിക്കുന്നതിനു മുൻപ് ഞങ്ങൾ ജയിച്ചു എന്ന് പറഞ്ഞു സർക്കാർ നടത്തിയ പി ആർ ആഘോഷങ്ങൾക്ക് കൊറോണ വ്യാപനം രൂക്ഷമായതിൽ വലിയ പങ്കുണ്ട്. മരത്തോൺ ആണെങ്കിലും നൂറു മീറ്റർ ഓടിയിട്ട് കപ്പ് കിട്ടിയെന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നല്ലോ സർക്കാർ. നമ്മൾ ഒന്നാമതാണ്, നമ്മൾ കൊറോണയെ തുരത്തി എന്ന് സർക്കാർ അവകാശപെട്ടപ്പോൾ ജനങ്ങൾ അത് വിശ്വസിച്ചു. ലോകമാധ്യമങ്ങൾ പോലും കേരള സർക്കാറിന്റെ വീരകഥകൾ പാടി നടന്നപ്പോൾ പാവം ജനങ്ങൾ അതെല്ലാം സത്യമാണെന്ന് വിശ്വസിച്ചു. അത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയത്. അവരുടെ
ജാഗ്രതയിൽ അയവുവരാൻ ഇത് കാരണമായി.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ അണിനിരത്തി കീം പരീക്ഷ നടത്തിയത് എന്തു സന്ദേശമാണ് നൽകിയതെന്ന മുഖ്യമന്ത്രി പരിശോധിക്കണം. ട്രിപ്പിൾ ലോക്ഡൗൺ നിലനിന്ന പ്രദേശത്ത് പോലും കുട്ടികളെ കൂട്ടത്തോടയല്ലേ സർക്കാർ അണിനിരത്തിയത്. കോവിഡ് ഒരു പ്രശ്നമല്ല എന്ന സന്ദേശമല്ലേ ഇത് വഴി സർക്കർ പുറത്തേക്ക് നൽകിയത്?
മാത്രമല്ല, ലോക്ഡൗൺ കാലത്ത് മന്ത്രിമാർ ഓടി നടന്ന് പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു. അത് എന്തു സന്ദേശമാണ് നൽകയിത്.?
കേരളം മുന്നിലാണെന്ന് വരുത്തി തീർക്കാൻ ടെസ്റ്റുകൾ മനഃപൂർവ്വം നടത്താതിരുന്നതും കോവിഡ് കണക്കുകൾ കുറച്ചുകാണിച്ചതും സംസ്ഥാന സർക്കാരിനുണ്ടായ വലിയ വീഴ്ചകളാണ്.
വിദേശത്ത് നിന്ന് വരുത്തുന്നവരിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരിലും മാത്രമായി ടെസ്റ്റുകൾ ഒതുക്കി. അതിനിടയിൽ ഇവിടെ നിശബ്ദമായി രോഗം പടരുന്നത് അറിയാതെ പോയി. തലയിൽ ചക്കവീണുമിരച്ചയാൾക്കും കള്ളച്ചാരായം വിറ്റതിന് ഓടിച്ചിട്ട് പിടിച്ചയാൾക്കും വാഹന അപകടങ്ങളിൽ പെട്ട് ചെല്ലുന്നവർക്കും വ്യാപകമായി രോഗം കണ്ടപ്പോൾ അത് സമൂഹ വ്യാപനത്തിന്റെ സൂചനയാണെന്ന് പ്രതിപക്ഷം പറഞ്ഞിട്ടും മുഖ്യമന്ത്രി ഗൗനിച്ചില്ലല്ലോ? കേരളത്തിൽ നിന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയവർക്കൊക്കെ കോവിഡ് ബാധ കണ്ടെത്തിയപ്പോഴും സംസ്ഥാനം ഉണർന്നില്ല.
അയൽ സംസ്ഥാനങ്ങളിൽ മുപ്പതിനായിരവും നാൽപതിനായിരവും ടെസ്റ്റുകൾ നടത്തുമ്പോൾ കേരളത്തിൽ കഷ്ടിച്ച് രണ്ടായിരമായിരുന്നു ടെസ്റ്റുകൾ. പി ആറിനു വേണ്ടി ടെസ്റ്റുകളുടെ എണ്ണം കുറച്ചു, കാണിച്ചു. അതുകൊണ്ട് സമൂഹത്തിൽ hidden ആയിട്ടുള്ള രോഗികളെ കണ്ടെത്താൻ സാധിച്ചില്ല. ഇതും രോഗവ്യാപനത്തിനു കാരണമായി. ഇപ്പോൾ നമ്മുടെ Test Positivity Ratio (TPR) 4.9 ആണ്.
മൊത്തം ടെസ്റ്റുകളുടെ കാര്യത്തിലും, Test per Million കണക്കിലും നമ്മൾ ഇപ്പോഴും പത്താം സ്ഥാനത്തു മാത്രമാണ് എന്ന കാര്യം അങ്ങ് ഓർക്കണം. Recovery Rate കണക്കിലാവട്ടെ 25 സംസ്ഥാനങ്ങൾ എടുത്താൽ നമ്മൾ 21-ാം സ്ഥാനത്താണ്.
സമ്പർക്ക വ്യാപനത്തിന്റെ സൂചനകൾ നമ്മുക്ക് നേരെത്തെ ലഭിച്ചിട്ടും ആഘോഷ തിമിർപ്പിൽ അതിനെ തമസ്കരിച്ചതല്ലേ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്? മാർച്ച് 31 നു തിരുവനന്തപുരത്തെ പോത്തൻകോടിൽ മരിച്ച വ്യക്തിക്ക് കോവിഡായിരുന്നു. ഉറവിടം അറിയില്ലായിരുന്നു. ഇത് സാമൂഹ്യ വ്യാപനത്തിന്റെ സൂചനയായിരുന്നു.
തിരുവനന്തപുരത്ത് ഒരു മാസത്തോളം ആശുപത്രിയിൽ മാത്രം കഴിഞ്ഞിരുന്ന മറ്റൊരു വ്യക്തി മരിച്ചതിനു ശേഷം നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു. അങ്ങനെ നിരവധി സൂചനകൾ ലഭിച്ചിരുന്നു. ഇതെല്ലം സർക്കാർ അവഗണിക്കുകയായിരുന്നു.
അപ്പോൾ മുതൽ ഈ വൈറസ് ആരുമറിയാതെ വ്യാപനം നടത്തുന്നു എന്നായിരുന്നില്ലേ അതിന്റെ സൂചന?
കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് കണക്കുകൾ ആശങ്കപ്പെടുത്തുന്ന നിലയിലാണ് വർദ്ധിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ നിന്നും സർക്കാർ കൈയൊഴിഞ്ഞ മട്ടാണ്. ആരുടെ തലയിലാണ് തങ്ങളുടെ വീഴ്ച കെട്ടിവയ്ക്കേണ്ടത് എന്ന ഗവേഷണത്തിലാണ് മുഖ്യമന്ത്രി മുഴുകിയിരിക്കുന്നത്.
മാർച്ച് 21 നു രാജ്യം മുഴുവൻ ലോക്കഡൗണിലേക്കു നീങ്ങിയപ്പോൾ കേരളത്തിൽ ആകെ രോഗികളുടെ എണ്ണം 109 ആയിരുന്നു. മെയ് 8 വരെ മൊത്തം രോഗികളുടെ എണ്ണം 500 ആയിരുന്നു. ഇപ്പോൾ ഓരോദിവസസവും 1000 രോഗികളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പടുന്നത്. കേരളത്തിലെ ആദ്യ 1000 പേരിൽ രോഗമെത്താൻ 118 ദിവസങ്ങൾ വേണ്ടിവന്നു. രണ്ടാമത്തെ 9 ദിവസവും, മൂന്നാമത്തേത് 4 ദിവസവും ഇപ്പോൾ ഓരോ ദിവസവും ആയിരത്തിനുമേൽ. ജൂലൈ മാസത്തിലാണ് കേരളത്തിലെ മൂന്നിൽ രണ്ട് രോഗികളും ഉണ്ടായിരിക്കുന്നത്. ഇതിൽ ഏതാണ്ട് 60 ശതമാനവും സമ്പർക്കം മൂലമാണ് എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. മരണത്തിന്റെ വ്യാപരികളെന്ന് സിപിഎമ്മുകാർ ആക്ഷേപിച്ച പ്രവാസികളിൽ രോഗികളുടെ ശതമാനം വളരെ കുറവാണ്.
രോഗം വല്ലാതെ പടരുന്ന സാഹചര്യത്തിൽ ടെസ്റ്റിങ് അടിയന്തിരമായി വർദ്ധിപ്പിക്കണം. ടെസ്റ്റിങ് വികേന്ദ്രീകൃതമാക്കണം. ജനങ്ങൾക്ക് സ്വമേധയാ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം വേണം. അതിനായി സ്വകാര്യ ലാബുകളെ കൂടി സജ്ജരാക്കണം. അവശ്യമായ ഗൈഡ് ലൈൻ ഇതിനായി ഇറക്കണം.
ടെസ്റ്റ് റിസൽട്ട് വൈകുന്നത് മറ്റൊരു പ്രശ്നമാണ്. 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് കിട്ടാനുള്ള സംവിധാനം വേണം. ഇത് ലൈവ് ആയി അപ് ലോഡ് ചെയ്യാനുള്ള ഒരു പോർട്ടൽ അടിയന്തിരമായി സജ്ജമാക്കണം. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടു വേണം ഇത് തയ്യാറാക്കാൻ.
സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. നാണയം വിഴുങ്ങിയ ഒരു കുട്ടിക്ക് രണ്ട് ജില്ലകളിലായി മൂന്ന് ആശുപത്രികളിൽ കൊണ്ടുപോയിട്ടും ചികൽസ കിട്ടിയില്ല. ആ കുട്ടി മരിച്ചു. ഇതൊരു സൂചന മാത്രമാണ്.
കോവിഡ് അല്ലാത്ത രോഗങ്ങൾക്ക് ചികിൽസ കിട്ടാത്ത അവസ്ഥയാണിപ്പോൾ. ഇത്രയും കോവിഡ് വ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണോ എന്ന് മുഖ്യമന്ത്രി ചോദിക്കുന്ന കേട്ടു. എന്തുകൊണ്ട് പ്രതീക്ഷിച്ചില്ല? എൺപത് ലക്ഷം ആളുകൾക്ക് കോവിഡ് ബാധ ഉണ്ടാകുമെന്ന് കോടതിയിൽ പറഞ്ഞ് സർക്കാരല്ലേ.
ഇപ്പോൾ പ്രതിപക്ഷത്തെ കുറ്റം പറയന്ന മുഖ്യമന്ത്രി തുടക്കം മുതൽ കോവിഡിന്റെ രാഷ്ട്രീയ മുതലെടുപ്പിനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇടുക്കിയിലെ പൊതു പ്രവർത്തകനെ അപമാനിച്ചത് രാഷ്ട്രീയ ലക്ഷ്യം വച്ചായിരുന്നില്ലേ. അത് കഴിഞ്ഞ് സി പിഎമ്മിന്റെ എത്ര നേതാക്കളും മന്ത്രമാരും ക്വാറന്റൈനിൽ പോയി? ആരുടയെങ്കിലും പേര് മുഖ്യമന്ത്രി പറയുന്നുണ്ടോ?
ഇപ്പോഴത്തെ സാഹചര്യത്തിൽ, സർക്കാർ ആശുപത്രികളൊടൊപ്പം, സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി നമ്മളുടെ Resource Base വർദ്ധിപ്പിക്കണം. കേരളത്തിലെ 70% ഹോസ്പിറ്റൽ കിടക്കകളും സ്വകാര്യ ആശുപത്രികളിൽ ആണെന്ന് നാം ഓർക്കണം. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യുന്നു എന്നും അമിത ഫീസ് ഈടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം.
ഇനിയെങ്കിലും മുഖ്യമന്ത്രി ഇരട്ടവേഷം അവസാനിപ്പിച്ച് ആത്മാർത്ഥമായി കോവിഡ് പ്രതിരോധത്തിനിറങ്ങണം എന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്. ദിവസവും പത്ര സമ്മേളനം മാത്രം നടത്തിയാൽ തീരുന്നതല്ല കോവിഡ് വ്യാപനമെന്ന് മുഖ്യമന്ത്രി മനസിലാക്കണം.
രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)
Stories you may Like
- സ്പ്രിംഗളർ വിവാദത്തിൽ അവസാനചിരി ചെന്നിത്തലയ്ക്ക് തന്നെ
- കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ ബലിയാടായ സഹീറിന്റെ കഥ
- മിൽമയിലെ പാൽപ്പൊടി ഇടപാടിൽ വിജിലൻസ് അന്വേഷണം
- പിണറായിക്ക് ലാവ്ലിൻ പേടി;ശൂരനാട് രാജശേഖരന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- 'റെക്കോർഡിങ് പരിശോധിച്ചാൽ കേസിൽ ചെന്നിത്തലയുടെ പങ്ക് വ്യക്തമാകും': ബിജു രമേശ്
- TODAY
- LAST WEEK
- LAST MONTH
- പത്തനംതിട്ട സ്വദേശി ഒമാനിൽ തൂങ്ങി മരിച്ചു; കോന്നി സ്വദേശി പ്രശാന്ത് തമ്പി ആത്മഹത്യ ചെയ്തത് മരിക്കാൻ പോകുന്നു എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം ജെസിബി കൈ ഉയർത്തി തൂങ്ങി
- റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
- റഫീഖ് ശല്യപ്പെടുത്തിയപ്പോൾ മകന്റെ അരയിലെ ബെൽറ്റ് അഴിച്ചെടുത്ത് അടിച്ചു യുവതി; ഓടിയപ്പോൾ ബഹളം കേട്ടെത്തിയ ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും മർദ്ദിച്ചു; യുവതിക്ക് മുന്നിൽ എത്തിയപ്പോൾ കുഴഞ്ഞു വീണു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം; കാസർകോട്ടെ റഫീഖിന്റെ മരണം മർദനത്താലെങ്കിൽ കൊലക്കുറ്റത്തിന് കേസെടുക്കും
- ക്രൂരമായി മർദ്ദിച്ചത് സുഹൃത്ത് കഞ്ചാവ് ഉപയോഗിക്കുന്ന വിവരം സഹോദരിയോട് പറഞ്ഞതിന്; സഹോദരി വാശി പിടിച്ചതു കൊണ്ടാണ് വിവരം പറഞ്ഞതെന്ന് മർദ്ദനമേറ്റ 17കാരൻ മറുനാടനോട്; സിനിമകളിൽ കാണുന്ന പോലെയായിരുന്നു മർദ്ദനം; കരുതികൂട്ടി കൊണ്ടുപോയി മർദ്ദിച്ചത് ഉപയോഗ ശൂന്യമായ കെട്ടിടത്തിൽ വെച്ച്
- പോൾ ദിനകരന്റെ സ്ഥാപനങ്ങളിലെ നിന്നും കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കോടി രൂപയും 4.5 കിലോ സ്വർണവും; ചട്ടങ്ങൾ ലംഘിച്ചും നേരിട്ടു വിദേശനിക്ഷേപം സ്വീകരിച്ചു; 12 രാജ്യങ്ങളിൽ വിവിധ കമ്പനികളും ഇരുനൂറിലേറെ ബാങ്ക് അക്കൗണ്ടുകളും; പോൾ ദിനകറിന് 5000 കോടിയുടെ സ്വത്തുണ്ടെന്ന നിഗമനത്തിൽ ആദായ നികുതി വകുപ്പ്
- യുട്യൂബ് നോക്കി കെണിയൊരുക്കി; പതിനഞ്ചാം ദിവസം പുള്ളിപ്പുലി അകപ്പെട്ടു; തൊലിയുരിച്ച് നഖവുമെടുത്തതോടെ ഇറച്ചി സൂപ്പർ ടേസ്റ്റെന്ന് വിനോദ്; അഞ്ചായി വീതം വച്ചു പാകം ചെയ്ത് ഭക്ഷണമാക്കി; കറിവച്ച് കഴിച്ചവർ ഇനി അഴിയെണ്ണും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ വനംവകുപ്പ്
- സ്വന്തം ക്ലബ്ബുകളിൽ ഗോൾഫ് കളിച്ചും കള്ളുകുടിച്ചും പ്രസിഡണ്ടല്ലാത്ത ട്രംപ് സമയം പോക്കുന്നു; ട്രംപ് കുടുംബത്തിലെ കൂടുതൽ ദുരൂഹ കഥകൾ പുറത്തേക്ക്; ട്രംപിസ്റ്റുകളായ അമേരിക്കൻ ചാനലുകൾ അടച്ചുപൂട്ടി ബൈഡൻ
- 'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- ഡിമെൻഷ്യ ബാധിച്ച് ഓർമ്മ നഷ്ടപ്പെടാറായി കഴിയുന്ന 69കാരി കോടതിയെ സമീപിച്ചത് ലൈംഗിക ബന്ധം നടത്താൻ അവസരം ചോദിച്ച്; സ്ത്രീ താമസിക്കുന്ന നഴ്സിങ് ഹോമിൽ സന്നദ്ധരുണ്ടെങ്കിൽ സൗകര്യം ഒരുക്കി കൊടുക്കാൻ കോടതി ഉത്തരവ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട്; സ്വപ്നമായ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയെടുക്കാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചതെന്ന വിചിത്ര വാദം; ഒളിച്ചോട്ടം കാമുകനായ സഞ്ചു പഠിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തതിനാൽ; ആൻസിയും 19-ാകരനും അഴിക്കുള്ളിൽ; റിംസിയുടെ സഹോദരി വീണ്ടും ചർച്ചകളിൽ നിറയുമ്പോൾ
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്