പഞ്ചാബിലെ അമരീന്ദർ തരംഗം കേരളത്തിൽ തുണയ്ക്കുന്നത് ഉമ്മൻ ചാണ്ടിയെ; യുഡിഎഫ് ഘടകകക്ഷികളെല്ലാം മുൻ മുഖ്യമന്ത്രിക്കായി രംഗത്ത്; ചെന്നിത്തലയ്ക്കും പിന്തുണയ്ക്കേണ്ടി വരും; കെപിസിസി അധ്യക്ഷനാകാൻ ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ദം അതിശക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പഞ്ചാബിലെ അമരീന്ദർ മാജിക്ക് തുണയാകുന്നത് ഉമ്മൻ ചാണ്ടിക്ക് തന്നെ. യുപിയിലെ തിരിച്ചടിയോടെ ദുർബ്ബലമായ കോൺഗ്രസ് ഹൈക്കമാണ്ടിന് ഇനി ഉമ്മൻ ചാണ്ടിയിൽ അഭയം പ്രാപിക്കുക മാത്രമാണ് കേരളത്തിൽ ഏക പോംവഴി. കേരളത്തിലെ ഏറ്റവും ജനകീയനായ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയാണ്. അതുകൊണ്ട് തന്നെ നിർണ്ണായക ഘട്ടത്തിൽ പാർട്ടിയെ നയിക്കണമെന്ന ആവശ്യം ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ഹൈക്കമാണ്ട് വയ്ക്കുമെന്നാണ് സൂചന. ഇത് ഉമ്മൻ ചാണ്ടി തള്ളിക്കളഞ്ഞാൽ മാത്രം മറ്റൊരാൾ കെപിസിസിയുടെ അധ്യക്ഷനാകുമെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയാകും നല്ല അധ്യക്ഷനെന്ന നിലപാട് എകെ ആന്റണിയും സ്വീകരിച്ചതായാണ് സൂചന.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കോ പ്രതിപക്ഷ നേതൃപദത്തിലേയ്ക്കോ ഉമ്മൻ ചാണ്ടിയെ പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് നേതാക്കളും യുഡിഎഫ് മുന്നണിനേതാക്കളും ഹൈക്കമാൻഡിനെ അറിയിക്കും. ഗ്രൂപ്പു നേതാക്കളുടെ കണ്ണിലെ കരടായി മാറിയ വി എം സുധീരനെ പുറത്താക്കാൻ ഒറ്റക്കെട്ടായാണ് നേതാക്കൾ കെണിയൊരുക്കിയത്. ഇതിനായുള്ള എല്ലാ തന്ത്രങ്ങളും അണിയറയിൽ മെനഞ്ഞ ഉമ്മൻ ചാണ്ടിക്ക് പൂർണ പിന്തുണ നൽകിയ ഐ ഗ്രൂപ്പും രമേശ് ചെന്നിത്തലയും സുധീരന്റെ രാജിയോടെ വെട്ടിലായി. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഉമ്മൻ ചാണ്ടിയെ പിന്തുണച്ചില്ലെങ്കിൽ പ്രതിപക്ഷ നേതൃപദവി അദ്ദേഹത്തിന് വിട്ടുകൊടുക്കേണ്ടി വരുമെന്ന ഭയം രമേശ് ചെന്നിത്തലയ്ക്കുണ്ട്. കാരണം യുഡിഎഫിലെ ഘടകകക്ഷികളെല്ലാം ഉമ്മൻ ചാണ്ടിക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കാൻ രമേശ് ചെ്ന്നിത്തലയും മുന്നിൽ നിൽക്കുമെന്നാണ് സൂചന.
പുതിയ കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ച സുപ്രധാന തീരുമാനം നീണ്ടുപോകില്ലെന്നാണ് സൂചന. എ ഗ്രൂപ്പ് ഒന്നടക്കം ഉമ്മൻ ചാണ്ടിക്ക് പിന്നിലാണ്. ഉമ്മൻ ചാണ്ടി തന്നെ പ്രസിഡന്റാകണം എന്ന എയുടെ അഭിപ്രായം തിരുവഞ്ചൂർ രാധാകൃഷ്ണൻ പരസ്യമായി പറഞ്ഞു കഴിഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പുനരാലോചനയില്ലെന്നാണു തന്നോടു ബന്ധപ്പെടുന്നവരോടെല്ലാം ഉമ്മൻ ചാണ്ടിയുടെ മറുപടി. എന്നാൽ പഞ്ചാബിലെ വിജയവുമായി ബന്ധപ്പെട്ട് ഹൈക്കമാണ്ട് നേരിട്ട് ആവശ്യപ്പെട്ടാൽ ഉമ്മൻ ചാണ്ടി പദവി ഏറ്റെടുക്കും. ഇനി ഉമ്മൻ ചാണ്ടി വിസമ്മതം പ്രകടിപ്പിച്ചാൽ പോലും അദ്ദേഹത്തിന്റെ അഭിപ്രായത്തിനാകും മുൻഗണന. യുപി തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധി അതീവ ദുർബ്ബലനായി. ഈ സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ വാക്കുകൾക്ക് വീണ്ടും പ്രാധാന്യം കൂടുന്നത്.
സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യം താൻ പരസ്യമായി ഉന്നയിച്ചുവന്നതാണ്. അപ്പോൾ സുധീരനു പകരം താൻ പ്രസിഡന്റായാൽ സംഘടനാ തിരഞ്ഞെടുപ്പ് എന്ന ആവശ്യം സുധീരനെ ഉന്നമിട്ടായിരുന്നു എന്നാകും വ്യാഖ്യാനം. പദവികളിലേക്കില്ല എന്നു നേരത്തേ പറഞ്ഞതാണ്. വാക്കു മാറ്റി പ്രവർത്തിക്കില്ലെന്ന് ഉമ്മൻ ചാണ്ടി തീർത്തു പറയുന്നു. ഈ സാഹചര്യത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം.ഹസൻ, പി.ടി.തോമസ്, കെ.സി.ജോസഫ്, ബെന്നി ബഹനാൻ എന്നിവരുടേതാണ് എയിൽ ഉയരുന്ന പേരുകൾ. അതിനിടെ കെ മുരളീധരനെ എയിലേക്ക് എത്തിച്ച് കെപിസിസി അധ്യക്ഷനാക്കണമെന്ന അഭിപ്രായവും സജീവമാണ്. നായരായ രമേശ് ചെന്നിത്തലയാണ് നിലവിൽ പ്രതിപക്ഷ നേതാവ്. അതുകൊണ്ട് തന്നെ സാമുദായിക പരിഗണന പ്രകാരം ക്രൈസ്തവരെ കെപിസിസി നേതൃത്വം ഏൽപ്പിക്കണമെന്ന അഭിപ്രായവും സജീവമാണ്.
പ്രതിപക്ഷ നേതാവ് ഐ വിഭാഗത്തിൽനിന്നായിരിക്കെ എയിൽനിന്നൊരാൾ കെപിസിസി അധ്യക്ഷസ്ഥാനത്തേക്കു വരും എന്നാണു പ്രചാരണമെങ്കിലും ഹൈക്കമാൻഡ് ഗ്രൂപ്പൊന്നും നോക്കില്ല എന്ന പ്രതീക്ഷയിലാണ് ഐ നേതാക്കൾ. എന്നാൽ ആന്റണിയുടെ മനസ്സാകും നിർണ്ണായകമെന്ന് അവർക്ക് അറിയാം. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ എന്നിവർ നല്ല പ്രതീക്ഷയിലാണ്. പ്രസിഡന്റാകാനില്ലെന്ന് കെ മുരളീധരൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കെ സുധാകരനും ചരടുവലികൾ സജീവമാക്കുന്നു. പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും ഏറ്റുമുട്ടി നിൽക്കാൻ തനിക്കു സാധിക്കും എന്നാണു കെ.സുധാകരന്റെ പ്രതീക്ഷ.
പ്രതിപക്ഷ നേതാവ് ഭൂരിപക്ഷവിഭാഗത്തിൽനിന്നായിരിക്കെ കെപിസിസി അധ്യക്ഷൻ ന്യൂനപക്ഷവിഭാഗത്തിൽനിന്നായിരിക്കും ഉചിതം എന്ന വാദം കെ.വി.തോമസിനും സാധ്യത നൽകുന്നു. ഡൽഹി ബന്ധങ്ങളും ഗ്രൂപ്പിനതീതമായ പ്രവർത്തനശൈലിയും അനുകൂലഘടകങ്ങളുമാണ്. എ.കെ.ആന്റണിയുമായുള്ള അടുത്തബന്ധവും അനുഭവസമ്പത്തുമുള്ള മുല്ലപ്പള്ളി രാമചന്ദ്രനും പ്രതീക്ഷയിൽ. എന്നാൽ കെട്ടിയിറക്ക് വേണ്ടെന്ന ഹൈക്കമാണ്ട് തീരുമാനം ചർച്ചകൾ ഉമ്മൻ ചാണ്ടിയിലേക്ക് എത്തുമെന്നാണ് സൂചന. ഗ്രൂപ്പിനതീതമായി പാർട്ടിയെ കൊണ്ടുനടക്കുമ്പോൾത്തന്നെ ഇരുഗ്രൂപ്പുകളുടെയും പിന്തുണ ആർജിക്കാൻ കഴിയുന്ന നേതാവ് എന്നതിലാണു പൊതുധാരണ. ഇതും ഉമ്മൻ ചാണ്ടിക്ക് തന്നെയാണ് കൂടുതൽ സാധ്യത നൽകുന്നതും.
അതിനിടെ കെപിസിസി പ്രസിഡന്റ് പദവിയിൽ നിന്ന് പടിയിറങ്ങിയ സുധീരൻ ഉപദേശി വേഷത്തിൽ എത്തിക്കഴിഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പരസ്പരം മത്സരിക്കുന്നത് അത്യന്തം അപകടമാണെന്നാണ് ഉപദേശിക്കുന്നത്. പരസ്പര മത്സരത്തെക്കുറിച്ച് നേതാക്കൾ ചിന്തിക്കാൻ പോലും പാടില്ലാത്ത കാലമാണിത്. കോൺഗ്രസ് വലിയ വെല്ലുവിളിയാണ് ദേശീയതലത്തിൽ നേരിടുന്നത്. നേതാക്കൾ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ കോൺഗ്രസിന് രക്ഷയുള്ളൂ. നേതാക്കൾ വിഘടിച്ചു നിന്നാൽ താഴേത്തട്ടിൽ അണികൾക്കിടയിലും യോജിപ്പുണ്ടാകില്ല. ഇത് കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നും സുധീരൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍