ലൈഫ് മിഷൻ പദ്ധതിയിലൂടെ യുഡിഎഫ് കാലത്ത് നാലുലക്ഷത്തിൽ അധികം വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു; അന്ന് പാലുകാച്ചൽ നടത്തിയില്ല, കോടികൾ മുടക്കി പരസ്യവും ചെയ്തിട്ടില്ല; ലൈഫിൽ ഉണ്ടെങ്കിൽ ക്രെഡിറ്റ് എടുത്തോളൂ.. എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് മറുപടിയുമായി ഉമ്മൻ ചാണ്ടി, ഏറ്റുപിടിച്ചു യുഡിഎഫ് നേതാക്കളും; നാലു ലക്ഷം വീട് കൊടുത്തവരോടും ജാതി ചോദിച്ചിട്ടില്ല.. പിന്നെയെന്താ വ്യത്യാസമെന്ന് വിഷ്ണുനാഥ്; വടക്കാഞ്ചേരിയിലെ രണ്ടായിരം വീട് കേന്ദ്ര പദ്ധതിയെന്ന് തുറന്നടിച്ച് അനിൽ അക്കരെയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം രണ്ട് ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയത് പുത്തരിക്കണ്ടത്ത് വലിയ സമ്മേളനം വിളിച്ച് ആേഘാഷമാക്കുകയും പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയത് മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നാട് സന്തോഷിക്കുന്ന സമയത്ത് ഇത്തരം പരാമർശങ്ങൾ പ്രതിപക്ഷത്തിന്റെ പതിവാണെന്നും യുഡിഎഫ് നിർമ്മിച്ചുതുടങ്ങിയ വീടുകൾ ലൈഫിൽ ഉണ്ടെങ്കിൽ ക്രെഡിറ്റ് എടുത്തോളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ പരാമർശനത്തിന് മുറുപടിയായി മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി ഇങ്ങനെ: ലൈഫ് മിഷൻ പദ്ധതിയിലൂടെ യുഡിഎഫ് കാലത്ത് നാലുലക്ഷത്തിൽഅധികം വീടുകൾ നിർമ്മിച്ചുനൽകിയിരുന്നു. അന്ന് പാലുകാച്ചൽ നടത്തിയില്ല, കോടികൾ മുടക്കി പരസ്യവും ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു കൊണ്ട് അനിൽ അക്കരെയും പി സി വിഷ്ണനാഥും രംഗത്തെത്തി.
'പിണറായിയുടെ സർട്ടിഫിക്കറ്റ് ഞങ്ങൾക്ക് വേണ്ട, പിന്നെ നിങ്ങൾ നന്നായത് കഴിഞ്ഞതിന്റെ മുന്നത്തെ, മണ്ഡലകാലത്ത് കേരളം കണ്ടു. എന്റെ മണ്ഡലമായ വടക്കാഞ്ചേരിയിൽ ഇപ്പോൾ രണ്ടായിരത്തോളം വീടുകൾ കിട്ടിയിട്ടുണ്ട് അതിൽ ആയിരത്തി തൊള്ളായിരം വീട് കേന്ദ്രസർക്കാരിന്റെ ജാമ്യ സ്കീമിൽ പെട്ടതാണ്.അതുകൊണ്ട് നിങ്ങളുടെ ഒപ്പം തള്ളാൻ പ്രതിപക്ഷത്തെ കിട്ടില്ല..' അനിൽ അക്കരെ കുറിച്ചു. 'ഇതിന് മുമ്പ് നാലു ലക്ഷം വീട് കൊടുത്തവരോടും ജാതി ചോദിച്ചിട്ടില്ല, മതം ചോദിച്ചിട്ടില്ല, പൗരത്വം ചോദിച്ചിട്ടില്ല. പിന്നെയെന്താ വ്യത്യാസം? പ്രചാരണത്തിനുവേണ്ടി ഖജനാവിലെ കാശ് എടുത്ത് കോടിക്കണക്കിന് രൂപയുടെ പരസ്യം കൊടുത്തില്ല; മാമാങ്കം നടത്തിയില്ല..' പി.സി വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ലൈഫ് പദ്ധതിയിലെ ബാക്കി വീടുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തവർക്ക് വീട് നിർമ്മിച്ച് നൽകാനുള്ള പദ്ധതിയും ഉടൻ നടപ്പാക്കും. ഭവനരഹിതരായ പാവങ്ങൾ ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2018 ലെ പ്രളയബാധിതർക്കായി റോട്ടറി ഇന്റർനാഷണൽ എറണാകുളം നിർമ്മിച്ച് നൽകിയ 28 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പദ്ധതിയിൽ രാഷ്ട്രീയം മാത്രം കാണുകയാണ് പ്രതിപക്ഷമെന്ന് മന്ത്രി ജി സുധാകരൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ പദ്ധതിയിൽ നിര്മ്മിച്ച രണ്ടുലക്ഷം വീടുകളുടെ പ്രഖ്യാപനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതിന് പിന്നാലെയാണ് വിവാദം തുടങ്ങിയത്. സർക്കാർ നടത്തുന്നത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുകയാിയിരുന്നു. ലൈഫ് പദ്ധതിയിൽ വിവാദം കൊഴുക്കുമ്പോൾ പതിവ് ശൈലിവിട്ട് പ്രതിപക്ഷത്തെ വാക്കുകളിലൂടെ കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമർശനങ്ങൾ പരോക്ഷമായി ഉന്നയിക്കുന്ന ശൈലിവിട്ട് കടന്നാക്രമണമാണ് പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി നടത്തുന്നത്. സർക്കാരിനെതിരായ നിരന്തര വിമർശനങ്ങൾക്ക് അതിശക്തമായി മുഖ്യമന്ത്രി രാഷ്ട്രീയ മറുപടി നൽകുകയാണ്. കഞ്ഞിയിൽ മണ്ണുവാരിയിടുന്ന ഇടുങ്ങിയ മനസ്സും കൊണ്ടു പ്രതിപക്ഷത്തിന് എങ്ങനെ മുന്നോട്ടു പോകാൻ കഴിയുന്നെന്നും അവർ നന്നാകുമെന്നു തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നു.
52,000 വീടുകൾ യുഡിഎഫ് സർക്കാർ തുടങ്ങിയതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ലൈഫ് പദ്ധതിയിലൂടെ 2 ലക്ഷം വീടുകൾ നൽകിയെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തട്ടിപ്പാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ഭവനപദ്ധതിയെ 'ലൈഫ്' എന്ന പേരിലാണു കേരള സർക്കാർ ജനങ്ങളോടു പറയുന്നതെന്നും കേന്ദ്രവിഹിതം എത്രയെന്നു കൂടി വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും പറഞ്ഞു. ഇതോടെ വിവാദത്തിന് പുതിയ തലമെത്തി. പിന്നാലെ മുഖ്യമന്ത്രിയുടെ മറുപടിയും. ഈ വർഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുണ്ട്. അതിൽ ഈ വിഷയം ആളി കത്തും. വോട്ട് നേടാൻ ഇടതു മുന്നണിയും വിമർശനത്തിന് പ്രതിപക്ഷവും ലൈഫിനെ ആയുധമാക്കും. അതുകൊണ്ടാണ് മുഖ്യമന്ത്രി നേരിട്ട് മറുപടിയുമായി എത്തുന്നത്.
നാടുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഈ സമീപനമാണു പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്കു വേണ്ടിയുള്ള കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാൻ കഴിയുന്നില്ലെങ്കിൽ സാമൂഹിക പ്രവർത്തകർ എന്നു പറയുന്നതിൽ എന്താണർഥം. ഈ വേദിയിൽ പ്രതിപക്ഷ നേതാവും തലസ്ഥാനത്തെ എംപിയും ഉണ്ടാകേണ്ടതായിരുന്നു. ഈ പാവങ്ങളോടാണോ ഈ ബഹിഷ്കരണം വേണ്ടത്? ഞങ്ങൾ തുടങ്ങിയ ഭവന നിർമ്മാണം നിങ്ങൾ പൂർത്തിയാക്കുകയല്ലേ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിൽ അൽപം പ്രസക്തിയുണ്ട്. അതു ഞങ്ങൾ മറച്ചുവച്ചിട്ടില്ല.
ഞങ്ങൾ അധികാരമേൽക്കുമ്പോൾ 54,237 വീടുകൾ പൂർത്തിയാക്കാനുണ്ടായിരുന്നു. അതിൽ 52,050 വീട് ഞങ്ങൾ പൂർത്തിയാക്കി. അതിന്റെ ക്രെഡിറ്റ് മുഴുവൻ വേണമെങ്കിൽ പ്രതിപക്ഷം എടുത്തോളൂ. പക്ഷേ, ഗുണഭോക്താക്കൾ കൂടി മാനസികമായി യോജിക്കേണ്ടതുണ്ട്. ഈ നാടിനോടും നാടിന്റെ ഭാവിയോടുമാണു പ്രതിപക്ഷം ക്രൂരത കാണിക്കുന്നത്. ഇനിയും സമയം നഷ്ടപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചു നീങ്ങാൻ കഴിയണം. എൽഡിഎഫ് സർക്കാർ ചെയ്യുന്നതിൽ കുറവുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2,14,262 വീടുകളാണ് ലൈഫിൽ നിർമ്മിച്ചത്. ഇതിൽ 52,050 വീട് പാതിവഴിയിൽ നിലച്ചവ പൂർത്തീകരിച്ചതാണ്. 2001 മുതൽ നിർമ്മാണം പൂത്തിയാകാത്തവയാണിവ. ഇതിൽ പത്തുവർഷവും യുഡിഎഫിന്റെ കാലമാണ്. ആ വീടുകൾ ഇപ്പോൾ പൂർത്തീകരിച്ചതിന്റെ അവകാശം നിങ്ങൾ വേണമെങ്കിൽ എടുത്തോളൂ. എന്നാൽ, ഗുണഭോക്താക്കൾ അത് സമ്മതിക്കില്ല. ആ വീടുകൾ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാത്തതും ആവശ്യമായ പണം നൽകാത്തതും ഗുണഭോക്താക്കൾക്ക് ബോധ്യമുണ്ട്. ബാക്കി വീടുകൾ രണ്ടാം ഘട്ടത്തിലും മൂന്നാംഘട്ടത്തിലും പൂർത്തീകരിച്ചതാണ്. അതിന്റെ അവകാശം നിങ്ങൾ ഏറ്റെടുക്കില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര സഹായത്തെക്കുറിച്ചും പറയുന്നുണ്ട്. പിഎംഎവൈ പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളിൽ 72,000 രൂപയും നഗരങ്ങളിൽ 1,50,000 രൂപയുമാണ് നൽകുന്നത്. ബാക്കി 3,28,000 രൂപയും 2,50,000 രൂപയും സംസ്ഥാനമാണ് നൽകുന്നത്.
ലോക കേരളസഭയിൽ ആദ്യം കൂടെനിന്ന പ്രതിപക്ഷം പിന്നെ ബഹിഷ്കരിച്ചു. പ്രവാസികളോട് ആ ക്രൂരസമീപനം സ്വീകരിച്ചതെന്തിനായിരുന്നു. എൽഡിഎഫ് സർക്കാർ വല്ല നേട്ടവും ഉണ്ടാക്കുമോ എന്ന ഭയമായിരുന്നു അതിനുപിന്നിൽ. പ്രകൃതിദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ ജനങ്ങൾ ഒപ്പംനിന്നു. എന്നാൽ, പ്രതിപക്ഷം മാറിനിന്നു. ഈ നാടിനോട് കാട്ടിയ ഏറ്റവും വലിയ ക്രൂരതയാണത്. കേരള പുനർനിർമ്മാണത്തിന്റെ ഭാഗമായാണ് കൊച്ചിയിൽ എസന്റ് 2020 എന്ന പേരിൽ നിക്ഷേപസംഗമം നടത്തിയത്. അതും പ്രതിപക്ഷനേതാവ് ബഹിഷ്കരിച്ചു.
രാജ്യത്തിന്റെ നിലനിൽപ്പിന് ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണം. ആ കാര്യത്തിൽ ഒന്നിച്ചുനിൽക്കാമെന്ന് പറഞ്ഞപ്പോൾ ഏയ് തങ്ങളില്ലെന്നുപറഞ്ഞ് അവർ വിട്ടുനിന്നു. നാടിന്റെ പൊതുവികാരത്തിന് എതിരാണ് ഈ സമീപനം. നന്നാകും എന്ന് തോന്നുന്നില്ല. ഒരുപാട് അഭ്യർത്ഥന പരസ്യമായി മുന്നോട്ടുവച്ചതാണ്. എങ്കിലും നന്നാകുമെങ്കിൽ ഇനിയും അഭ്യർത്ഥിക്കുന്നു. സമയം നഷ്ടമായിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാം-മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറയുന്ന 2 ലക്ഷം വീടുകളിൽ 52,000 വീടുകളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നിർമ്മാണം ആരംഭിച്ച് 90% പൂർത്തിയാക്കിയവയാണെന്ന് ചെന്നിത്തല പറയുന്നു. 55, 000 വീടുകൾ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 885 കോടി രൂപ ചെലവഴിച്ച് കേന്ദ്ര സർക്കാർ നിർമ്മിച്ചതാണ്. ഈ വീടുകളും സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നു. സർക്കാർ അവകാശപ്പെടുന്ന ഒരു ലക്ഷത്തിൽ പരം വീടുകൾക്ക് ലൈഫ് പദ്ധതിയുമായി ഒരു ബന്ധവുമില്ല. 3 വർഷത്തിനിടെ 6521 കോടി രൂപ ലൈഫ് പദ്ധതിക്കു ചെലവാക്കിയെന്നാണു സർക്കാർ പറയുന്നത്. ഇതിൽ 20 ശതമാനം തദ്ദേശ സ്വയംഭരണ ഫണ്ട്, ഹഡ്കോ വായ്പ, കേന്ദ്ര ഫണ്ട്, ബജറ്റ് വിഹിതം എന്നിവ ഉൾപ്പെടുന്നതാണെന്നാണ് ചെന്നിത്തലയുടെ വിമർശനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്