സീറ്റു യുദ്ധത്തിൽ വിജയിച്ച ആത്മവിശ്വാസത്തിൽ ഊർജ്ജസ്വലനായി ഉമ്മൻ ചാണ്ടി; കോലീബി ആരോപണം ഉന്നയിച്ച സിപിഎമ്മിന് തോൽവി സമ്മതിച്ചല്ലേ.. എന്നു പരിഹാസം; ആർഎസ്എസ് വോട്ട് വേണ്ടെന്ന് പറയാൻ ധൈര്യമില്ലേ.. എന്ന ചോദ്യത്തിന് ചിലർ 'പോടാ പുല്ലേ' എന്ന് പറയുമ്പോൾ മറ്റ് ചിലർ കൈകൂപ്പി സംസാരിക്കുമെന്നും പറഞ്ഞ് മാധ്യമപ്രവർത്തകരെയും ട്രോളി; സംസ്ഥാന രാഷ്ട്രീയത്തിൽ തകർപ്പൻ റീ എൻട്രി നടത്തിയ മുന്മുഖ്യൻ താരപ്രചാരകനാകും: മിന്നുംതാരം താൻ തന്നെയെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടിയുടെ രംഗപ്രവേശം
അരുൺ ജയകുമാർ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്രസമ്മേളനങ്ങൾ എല്ലായിപ്പോഴും പ്രത്യേകതയുള്ളവയായിരിക്കും. സാധാരണഗതിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറുന്ന ഉമ്മൻ ചാണ്ടി പക്ഷേ ഇന്ന് നല്ല കട്ട ഫോമിൽ ആയിരുന്നു. ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞ സീറ്റ് നിർണയത്തിനും ഗ്രൂപ്പ് വഴക്കുകൾക്കും ശേഷം കോൺഗ്രസ് പാർട്ടിയിലേക്ക് റീഎൻട്രി നടത്തിയ ഉമ്മൻ ചാണ്ടിയുടെ ശരീരഭാഷയിൽ തന്നെ ആ സന്തോഷം നിറഞ്ഞ് കാണാമായിരുന്നു. കേരളത്തിൽ തന്റെ പാർട്ടി സമഗ്ര ആധിപത്യം നേടിക്കഴിഞ്ഞു എന്ന തരത്തിലാണ് ഉമ്മൻ ചാണ്ടി സംവദിച്ചത്. തിളക്കമാർന്ന വിജയം തന്നെയാകും തന്റെ പാർട്ടി നേടുക എന്നും എൽഡിഎഫ് നിലംപരിശ്ശാക്കുമെന്നും അദ്ദേഹം പറയുന്നു.
മുഴുവൻ സമയവും ചിരിച്ചും കളിച്ചും മാധ്യപ്രവർത്തകരുടെ പല ചോദ്യങ്ങൾക്കും തമാശ രൂപേണ ഉത്തരം പറഞ്ഞുമാണ് ഉമ്മൻ ചാണ്ടിയെ പത്ര സമ്മേളനത്തിൽ ഉടനീളം കണ്ടത്. വാർത്താസമ്മേളനത്തിൽ മുഴുവൻ സിപിഎമ്മിനെ കടന്നാക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അഞ്ച് ലോക്സഭ മണ്ഡലങ്ങളിൽ യുഡിഎഫ് -ബിജെപി ധാരണ എന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നതിന് കാരണം പരാജയഭീതിയാണെന്നും ഉമ്മൻ ചാണ്ടി പറയുന്നു. മുൻപ് പലപ്പോഴും ബിജെപിയുമായും പഴയ ജനസംഘവുമായിട്ടും കൂട്ടുകൂടിയ ശീലം പാർട്ടിക്കാണെന്നും സിപിഎം മറക്കരുതെന്നും ഉമ്മൻ ചാണ്ടി പറയുന്നു. കേരളത്തിൽ സാമുദായി ധ്രുവീകരണം ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു,
വർഗ്ഗീയ കക്ഷികളുമായി ഒരു ഒത്തുതീർപ്പും ഇല്ലെന്നും അവരുമായി കൂട്ടുകൂടുന്നവരെ ഒപ്പം നിർത്തില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പൊന്നാനിയിൽ എസ്ഡിപിഐ ലീഗ് ചർച്ച നടന്നു എന്ന് പറയുന്നത് ശരിയല്ല. ഒരു വിഭാഗം മാത്രം ചർച്ച നടത്തി എന്ന് പറഞ്ഞാൽ അത് സത്യമാകില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ വിഷയമായിരുന്നു ശബരിമല. കോടതിവിധി വന്നതിന് ശേഷം നിരവധി സ്ത്രീകൾ മല കയറാൻ ശ്രമിച്ചു. വലിയ ടെൻഷനാണ് കേരളം മുഴുവൻ ഈ വിഷയം ഉണ്ടാക്കിയത്. ഇപ്പോൾ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകും എന്ന് മനസ്സിലായപ്പോൾ ശബരിമലയിൽ 10 ദിവസം നട തുറന്നിരുന്നിട്ടും ഒരു യുവതിയെ പ്രവേശിപ്പിക്കാനം സർക്കാർ മുൻകൈ എടുക്കാത്തത് എന്തേ എന്നും അദ്ദേഹം ചോദിച്ചു.
ഈ അടുത്ത് നടന്ന സീറ്റ് വിഭജനത്തിൽ ഉമ്മൻ ചാണ്ടിയുടെ പിടിവാശികളാണ് വിജയിച്ചത്. ഇതിൽ ഐ ഗ്രൂപ്പിന് നല്ല പ്രതിഷേധമുണ്ട്. രമേശ് ചെന്നിത്തലയും, കെ.സി വേണുഗോപാലുമെല്ലാം ഐഗ്രൂപ്പ് നേതാക്കളാണെന്നാണ് പറയുന്നതെങ്കിലും ഷൈൻ ചെയ്യുന്നത് ഉമ്മൻ ചാണ്ടിയാണെന്ന് ഐ ഗ്രൂപ്പ് പ്രവർത്തകർ തന്നെ സമ്മതിക്കുന്നുമുണ്ട്. വയനാട് മത്സരത്തിൽ ഉമ്മൻ ചാണ്ടി സീറ്റ് പിടിച്ചെടുത്ത് ടി.സിദ്ദിഖിന് നൽകുകയായിരുന്നു. വയനാട് സീറ്റിനെച്ചൊല്ലി തർക്കം തുടർന്നതോടെ അനന്തമായി നീണ്ട് പോയി അഞ്ച് ദിവസത്തെ ചർച്ചയ്ക്ക് ശേഷമാണ് വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൾ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇത് പ്രവർത്തകർക്കിടയിൽ വലിയ നിരാശയും ഉണ്ടാക്കിയിരുന്നു.
കേരളത്തിൽ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ സാമുധായിക ധ്രുവീകരണം ഒന്നും ഉണ്ടാകില്ലെന്നും എന്നാൽ ആചാരങ്ങൾ സംബന്ധിച്ച് വിശ്വാസികൾക്കുണ്ടായ ചില ബുദ്ധിമുട്ടുകളും വേദനകളും തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശബരിമലയിൽ ഓരോ മാസവും സുപ്രീം കോടതി വിധിക്ക് ശേഷം നട തുറന്നപ്പോൾ വലിയ ബഹളങ്ങൾ ഉണ്ടായെന്നും എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ സർക്കാരിന് ബോധം വന്നെന്നും അതുകൊണ്ടാണ് ഇപ്പോൾ അവിടെ ആരെയും എത്തിക്കാൻ സർക്കാർ ശ്രമിക്കാതത്ത് എന്നും അവിടെ പ്രശ്നങ്ങൾ ഇല്ലാത്തത് എന്നും ഉമ്മൻ ചാണ്ടി പറയുന്നു.
അങ്ങനെ എല്ലാ അർഥത്തിലും വിജയശ്രീ ലാളിതനായതിന്റെ സന്തോഷം ഉമ്മൻ ചാണ്ടിയുടെ മുഖത്ത് ഉണ്ടായിരുന്നു. വർഗ്ഗിയ കക്ഷിയായ ആർഎസ്എസിന്റെ വോട്ട് വേണ്ട എന്ന് തീർത്ത് പറയാൻ എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടി തയ്യാറാകാത്തത് എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരെ ട്രോളി സദസ്സിൽ ചിരി പടർത്തിയാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. വർഗ്ഗീയതയ്ക്ക് എതിരെ പറയാൻ മടി എന്തേ എന്ന് ചോദിച്ചപ്പോൾ പലർക്കും പല ശൈലിയാണെന്നും ചിലർ പോടാ പുല്ലേ എന്ന് മുഖത്ത് നോക്കി പറയും എന്ന് പത്രക്കാരുടെ മുഖത്ത് നോക്കി പറയുമ്പോൾ തന്നെ പോലെ ഉള്ളവർ കൈ കൂപ്പി ഒന്നു മാറി തരൂ എന്നായിരിക്കും പറയുക എന്ന പ്രസ്താവനയിലൂടെ അദ്ദേഹം വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍