ശബരിമലയിലെ യുവതീ പ്രവേശനമല്ല വിഷയമെന്ന് ഒ രാജഗോപാൽ; ഒത്തുതീർപ്പിന് തയ്യാറെന്നും നേമം എംഎൽഎ; സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്നത് രാഷ്ട്രീയ സമരമെന്നും മുതിർന്ന ബിജെപി നേതാവ്; ശബരിമല സമരത്തിൽ സിപിഎമ്മുമായി ഒത്തുതീർക്കാൻ ആത്മാഭിമാനം ഉള്ളവർക്ക് കഴിയില്ലെന്ന് പറഞ്ഞ് നേതൃത്വത്തെ വിമർശിച്ച് വി മുരളീധരൻ; അയ്യപ്പ വികാരം ആളിക്കത്തിച്ച് വോട്ടുപിടിക്കാൻ ഇറങ്ങിയ ബിജെപിയിൽ ഭിന്നത രൂക്ഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയം ആളിക്കത്തിച്ച് കേരളത്തിൽ വോട്ടു പിടിക്കാൻ രംഗത്തിറങ്ങിയ ബിജെപിയിൽ ഭിന്നത രൂക്ഷമായി. അധ്യക്ഷൻ ശ്രീധരൻ പിള്ള അടങ്ങുന്ന പാർട്ടി നേതൃത്വവും വി മുരളീധരൻ നേതൃത്വം കൊടുക്കുന്ന വിഭാഗവും തമ്മിലാണ് ഈ വിഷയത്തിൽ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നത്. ഇന്ന് പുറത്തുവന്ന തദ്ദേശ സ്വയംഭരണ ഫലങ്ങളിൽ നിന്നും അയ്യപ്പവികാരം വോട്ടാക്കി മാറ്റാൻ സാധിക്കില്ലെന്ന് ബോധ്യമാകുക കൂടി ചെയ്തതോടെയാണ് ഈ വിഷയത്തിൽ പാർട്ടിയിൽ പുനർവിചിന്തനം ഉണ്ടായിരിക്കയാണ്.
അതേസമയം ശബരിമല യുവതിപ്രവേശന വിഷയത്തെ സമര രംഗത്തു നിന്നും പിന്തിരിയാണ് ബിജെപി ഉദ്ദേശിക്കുന്നത്. എന്നാൽ, അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന വിധത്തിലേക്ക് ബിജെപി സമരം മാറ്റി. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്ക് ഒ രാജഗോപാലും ഇതിനിടെ രംഗത്തെത്തി. ശബരിമലയിലെ യുവതി പ്രവേശനമല്ല ഇപ്പോൾ നടക്കുന്ന ബിജെപിയുടെ പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ. രാജഗോപാൽ എം.എൽഎ വ്യക്തമാക്കി. റിവ്യു ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്നാണെന്നാണഅ അദ്ദേഹത്തിന്റെ ചോദ്യം. ശബരിമലയിലെ പൊലീസ് നടപടിയും അടിസ്ഥാന സൗകര്യപ്രശ്നങ്ങളുമാണ് സമര വിഷയങ്ങളെന്നും രാജഗോപാൽ വിശദീകരിച്ചു.
ശബരിമലയിൽ സമരം ചെയ്യാൻ പാടില്ലെന്നത് ബിജെപിയുടെ ആദ്യം മുതലുള്ള നിലപാടായിരുന്നു. കാരണം തീർത്ഥാടനത്തിന് എത്തുന്ന സ്ഥലമാണ് ശബരിമല. അവർക്ക് അത് അസൗകര്യങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്നത് ബിജെപിയുടേത് രാഷ്ട്രീയ സമരമാണെന്നും ഒ. രാജഗോപാൽ പറഞ്ഞു. സർക്കാരിനെതിരായ സമരം വ്യാപിപ്പിക്കുന്നതിനാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. സെക്രട്ടറിയേറ്റ് സമരം ഒത്തുതീർപ്പല്ലെന്നും ഒ. രാജഗോപാൽ പറഞ്ഞു.
സമരവുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാണെങ്കിൽ ഒത്തുതീർപ്പ് പരിഗണിക്കാമെന്നും ഒ. രാജഗോപാൽ പറഞ്ഞു. ശബരിമലയുടെ പേരിൽ നിയമസഭ അലങ്കോലപ്പെടുത്തരുത്. നിയമസഭയിൽ ശബരിമല വിഷയം ചർച്ച ചെയ്യാൻ ധാരാളം സമയമുണ്ടെന്നും സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ് ശൈലി താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും രാജഗോപാലിന് സമീനമായ പ്രതികരണമാണ് നടതതിയത്.
അതേസമയം ഇരുവരോടും വിയോജിക്കുന്ന വിധത്തിലാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരന്റെ പ്രതികരണം. സമരം ഒത്തുതീർക്കാൻ ആത്മാഭിമാനമുള്ള ഒരു പ്രവർത്തകനും അനുവദിക്കില്ലെന്ന് വി.മുരളീധരൻ കോഴിക്കോട്ട് പ്രതികരിച്ചു. കേരളത്തില തീരുമാനം ഇവിടുത്തെ അധ്യക്ഷനോട് ചോദിക്കണം. സിപിഎമ്മുമായി ഒത്തുതീർപ്പ് നടത്താൻ ഒരു ബിജെപിക്കാരനും സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല സന്നിധാനത്തെയടക്കമുള്ള പ്രത്യക്ഷ സമരത്തിൽ നിന്ന് ബിജെപി പിന്മാറ്റം ആർഎസ്എസ് നിർദേശത്തെത്തുടർന്നാണെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് മുരളീധരന്റെ വിമർശനം. സന്നിധാനത്ത് രാഷ്ട്രീയ സമരം വേണ്ടെന്നും ബിജെപിയുടെ പ്രതിഷേധം പുറത്ത് മതിയെന്നും ആർഎസ്എസ് നിർദേശിച്ചതിനെ തുടർന്നാണ് അനിശ്ചിതകാല സത്യഗ്രഹം എന്ന നിലയിലേക്ക് ബിജെപി ചുവട് മാറ്റിയത്.
ശബരിമല സന്നിധാനത്തും നിലയ്ക്കലും കേന്ദ്രീകരിച്ചുള്ള സമരപരിപാടികൾ നിർത്തിവെച്ച സാഹചര്യത്തിൽ ജില്ലാകേന്ദ്രങ്ങൾ തോറും സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കാനാണ് ബിജെപി തീരുമാനം. കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരായി പ്രതിഷേധ പരിപാടികളും യോഗത്തിൽ ചർച്ചയാകും. അതിനിടെ
അതേസമയം ശബരിമലയിൽ നിന്നും ബിജെപിയും ആർഎസ്എസും തൽക്കാലത്തേക്കെങ്കിലും സമരം അവസാനിപ്പിച്ചത് ഒത്തുകളിയാണെന്ന ആരോപണവും സജീവമാണ്. ബിജെപിയുടെ ശബരിമല സമരം സന്നിധാനത്ത് നിന്നും സെക്രട്ടറിയേറ്റിലേക്ക് സമരം മാറ്റിയതിന് പിന്നിൽ ചില ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയുടെ ശബരിമല സമരം സന്നിധാനത്ത് നിന്നും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനം സർക്കാരുമായുള്ള ഒത്തുതീർപ്പാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ശബരിമലയിൽ അന്നദാനം നടത്താനുള്ള അവകാശം ആർഎസ്എസ് അനുകൂല സംഘടനയ്ക്ക് നൽകി കൊണ്ടുള്ള ദേവസ്വം ബോരഡ് നീക്കമാണ് വിവാദത്തിന്് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദേവസ്വം ബോർഡ് യോഗത്തിലാണ് ശബരിമല സമരത്തിൽ മുന്നിൽ നിന്ന അയ്യപ്പസേവാ സമാജം എന്ന സംഘടനയ്ക്ക് കരാർ നൽകാൻ തീരുമാനമായത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം മൂന്ന് വർഷത്തിലധികമായി ദേവസ്വം ബോർഡ് നടത്തിവന്ന അന്നദാനം മതിയായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പസേവാ സമാജത്തിന് നൽകുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശം പോലും മറികടന്നാണ് ദേവസ്വം ബോർഡിന്റെ നീക്കമെന്നും ആരോപണമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശബരിമലയിലെ അന്നദാനം വിവിധ സംഘടനകളാണ് നടത്തിവന്നത്. എന്നാൽ ഇത്തരം സംഘടകൾക്കെതിരെ പണപ്പിരിവ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ് മൂന്ന് വർഷം മുമ്പ് ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്നദാനത്തിനുള്ള അവകാശം ദേവസ്വം ബോർഡിന് മാത്രമായി നൽകിയത്.
ഇതനുസരിച്ച് അന്നദാനത്തിനുള്ള സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വരുമാനം കുറവാണെന്നും അന്നദാനവുമായി മുന്നോട്ട് പോകാനാവില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്. അന്നദാനം നടത്താമെന്ന് വാഗ്ദ്ധാനം ചെയ്ത് രംഗത്ത് വന്നത് അയ്യപ്പസേവാ സമാജം മാത്രമാണെന്നും അതുകൊണ്ടാണ് കരാർ നൽകിയതെന്നുമാണ് ദേവസ്വം ബോർഡ് വൃത്തങ്ങൾ വിശദീകരിക്കുന്നു.
മുൻ ബിജെപി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ തുടങ്ങിയ സംഘടനയായ അയ്യപ്പസേവാ സമാജത്തിന്റെ ഇപ്പോഴത്തെ ചുമതല സ്വാമി അയ്യപ്പദാസിനാണ്. അതേസമയം. കോടതിയുടെ അനുമതിയില്ലാതെ ഇത്തരം ഒരു സംഘടനയ്ക്ക് അന്നദാന കരാർ നൽകുന്നത് സമവായ നീക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ശുഭവാർത്തയുണ്ടാകുമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനോടൊപ്പം ചേർത്ത് വായിക്കണം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍