ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ നിലമ്പൂരിൽ പാലംവലിക്ക് സാധ്യത; വി.വി.പ്രകാശിനെ മത്സരിപ്പിച്ചാൽ ഒരുവിഭാഗം കോൺഗ്രസുകാർ കാലുവാരും; 35 വർഷത്തെ ആര്യാടന്റെ ആധിപത്യത്തിനു വിരാമമിട്ട് ഇടതുമുന്നണി നേടിയ സീറ്റ് ഷൗക്കത്തിലൂടെ തന്നെ തിരിച്ചുപിടിക്കാൻ ആര്യാടൻ പക്ഷം

ജംഷാദ് മലപ്പുറം
മലപ്പുറം: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ അൻവർ എംഎൽഎക്കെതിരെ ഇത്തവണയും ആര്യാടൻ ഷൗക്കത്തിനെ തന്നെ മത്സരിപ്പിക്കാൻ നീക്കം. ഷൗക്കത്തിനെ മത്സരിപ്പച്ചില്ലെങ്കിൽ മലയോരമേഖലയിൽ ശക്തമായ സ്വാധീനമുള്ള ആര്യാടൻ മുഹമ്മദിന്റേയും, മകൻ ഷൗക്കത്തിന്റേയും പ്രവർത്തകർ കാലുവാരുമെന്നും സൂചന. 35 വർഷത്തെ ആര്യാടന്റെ ആധിപത്യത്തിനു വിരാമമിട്ട് നിലമ്പൂരിൽ അട്ടിമറിവിജയം നേടിയ പി.വി അൻവറിൽ നിന്നും നിലമ്പൂർ തിരികെ പിടിക്കാൻ ആര്യാടൻ ഷൗക്കത്തിനെതന്നെ കോൺഗ്രസ് രംഗത്തിറക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
ആര്യാടനു ശേഷം ഒരു മാറ്റം വേണമെന്ന മുറവിളിയാണ് മുൻ കോൺഗ്രസുകാരനായ പി.വി അൻവറെ കഴിഞ്ഞ തവണ തുണച്ചത്. എന്നാൽ എംഎൽഎയായി അഞ്ച് വർഷം പിന്നിടുന്ന അൻവറിന്റെ വിവാദങ്ങളും കേസുകളും ഇപ്പോൾ ഇടതുമുന്നണിക്ക് തലവേദനയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭയിൽ എൽ.ഡി.എഫിന് ലഭിച്ച അട്ടിമറി വിജയവും, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും വോട്ടായിമാറാനുള്ള സാധ്യതയാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.
ആര്യാടന്റെ കുത്തക തകർത്ത് 1982ൽ അന്നത്തെ മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസയെ ഇടതുപക്ഷ സ്വതന്ത്രനാക്കി രംഗത്തിറക്കിയാണ് ഇടതുമുന്നണി 1566 വോട്ടുകളുടെ ഭൂരിപക്ഷത്തിന് നിലമ്പൂർ പിടിച്ചത്. ഈ പരീക്ഷണം രണ്ടാം വട്ടം ആവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. 1987ൽ സിപിഎമ്മിലെ ദേവദാസ് പൊറ്റക്കാടിനെ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയപ്പോൾ 10333 വോട്ടുകൾക്ക് ആര്യാടൻ നിലമ്പൂരിനെ കോൺഗ്രസിനൊപ്പം നിർത്തി. പിന്നീട് തുടർച്ചയായി ആറു തെരഞ്ഞെടുപ്പുകളിൽ നിലമ്പൂർ ആര്യാടനൊപ്പമായിരുന്നു. 2006ൽ അന്നത്തെ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണനെയാണ് നിലമ്പൂർ പിടിക്കാൻ സിപിഎം ഇറക്കിയത്. എന്നാൽ ആര്യാടൻ 18070 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി. ആര്യാടൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച 2016ലാണ് നിലമ്പൂർ കോൺഗ്രസിന് നഷ്ടമായത്.
ആര്യാടന്റെ പിൻഗാമിയായി മകൻ ആര്യാടൻ ഷൗക്കത്ത് മത്സരിച്ചപ്പോൾ മുൻ കോൺഗ്രസുകാരനായ പി.വി അൻവർ 11504 വോട്ടിന് നിലമ്പൂരിൽ അട്ടിമറി വിജയം നേടുകയായിരുന്നു. യു.ഡി.എഫ് പാളയത്തിലെ വോട്ടുചോർച്ചയാണ് നിലമ്പൂരിലെ പരാജയത്തിന് വഴിയൊരുക്കിയത്. മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം പയറ്റുന്ന ആര്യാടന്റെ കരുത്തായിരുന്ന കാന്തപുരം എ.പി സുന്നികളുടെ വോട്ട് ചോർച്ചയും വിനയായി. അഞ്ചു വർഷം കൊണ്ട് നിലമ്പൂരിലെ രാഷ്ട്രീയം ഏറെ മാറിയതായി യു.ഡി.എഫ് അവകാശപ്പെടുന്നു. നിലമ്പൂരിൽ എംഎൽഎയായി വിജയിച്ചപ്പോൾ നിലമ്പൂരിൽ വീടുവെച്ച് അതിന്റെ നാലു വാതിലുകളും ജനങ്ങൾക്കായി തുറന്നിടുമെന്നായിരുന്നു പി.വി അൻവറിന്റെ കൈയടി നേടിയ പ്രഖ്യാപനം.
ആർക്കുമുന്നിലും വാതിലടയ്്ക്കാത്ത എല്ലാവർക്കും എപ്പോഴും കയറിചെല്ലാൻ സ്വാതന്ത്ര്യമുള്ള ആര്യാടൻ ഹൗസിനു പകരമായിരുന്നു അൻവറിന്റെ പ്രഖ്യാപനം. എന്നാൽ അഞ്ചു വർഷമായിട്ടും അൻവർ ഒതായിയിൽ നിന്നും നിലമ്പൂരിലേക്ക് താമസം മാറിയില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. പകരം നിലമ്പൂരിൽ എംഎൽഎ ഓഫീസ് തുറന്നു. ഓഫീസിൽ എംഎൽഎയുടെ സാന്നിധ്യം ചൊവ്വാഴ്ചയായി ക്രമപ്പെടുത്തി. ഈ മാറ്റം ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് ഇത്തവണ അറിയാം.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി പിടിക്കാൻ ഇടതുപക്ഷം രംഗത്തിറക്കിയത് നിലമ്പൂരിൽ അട്ടിമറി വിജയം നേടിയ പി.വി അൻവറിനെയായിരുന്നു. പൊന്നാനിയിൽ വിജയ പ്രതീക്ഷ പുലർത്തിയ അൻവറിന്റെ 1,93, 273 വോട്ടുകളുടെ തോൽവി ഇടതുപക്ഷത്തിന് കനത്ത ആഘാതമായിരുന്നു. 2014ൽ വി. അബ്ദുറഹിമാൻ കേവലം 25410 വോട്ടുകൾക്ക് തോറ്റിടത്തായിരുന്നു അൻവറിന്റെ രണ്ടുലക്ഷത്തോളം വോട്ടുകളുടെ പരാജയം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ രാഹുൽഗാന്ധിക്ക് 61660 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. പഞ്ചായത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പിലും നിലമ്പൂർ നിയമസഭാ മുന്നേറ്റമുണ്ടാക്കിയത് യു.ഡി.എഫാണ്. ഏഴു പഞ്ചായത്തും നിലമ്പൂർ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂർ നിയോജകമണ്ഡലം.20വർഷത്തെ യു.ഡി.എഫ് കുത്തക തകർത്ത് നിലമ്പൂർ നഗരസഭാ ഭരണം ഇടതുപക്ഷം പിടിച്ചപ്പോൾ എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ചുങ്കത്തറ, എടക്കര പഞ്ചായത്തുകളിൽ ഭരണം നിലനിർത്തികൊണ്ട് 5 പഞ്ചായത്തുകളിൽ ഭരണമെന്ന മികച്ച മുന്നേറ്റവും നടത്തി.
നിലമ്പൂർ നഗരസഭയും പോത്തുകൽ, അമരമ്പലം എന്നീ രണ്ടു പഞ്ചായത്തുകളിലാണ് എൽ.ഡി.എഫിന് ഭരണം നേടാനായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകളിലും ഭൂരിപക്ഷം യു.ഡി.എഫിനാണ്.
യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ കത്തോലിക്കാസഭാ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചതോടെ നിലമ്പൂരിൽ പ്രബലമായ ക്രൈസ്തവ, ഹിന്ദു സമുദായങ്ങളുടെ പിന്തുണയുള്ള സ്ഥാനാർത്ഥിക്കാണ് കോൺഗ്രസിൽ സാധ്യത. ഈ അനുകൂല ഘടകം ആര്യാടൻ ഷൗക്കത്തിന് തുണയാണ്. മലബാറിൽ നിന്ന് മതേതര മുസ്ലിംകോൺഗ്രസ് നേതാവെന്ന പ്രതിഛായയും അനുകൂല ഘടകമാണ്.
കഴിഞ്ഞ അഞ്ചു വർഷം രണ്ടു പ്രളയകാലത്തായി ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളാണ് ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ നടത്തിയത്. അതേസമയം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശും നിലമ്പൂരിനായി ശക്തമായി രംഗത്തുണ്ട്. 2011ൽ തവനൂരിൽ കെ.ടി ജലീലിനോട് മത്സരിച്ച പരാജയപ്പെട്ട പ്രകാശ് 2016ൽ നിലമ്പൂർ സീറ്റിനുവേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. നിലമ്പൂർ സീറ്റിനു പകരമായാണ് പ്രകാശിന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. നിലമ്പൂരിൽ സീറ്റു നിഷേധിക്കപ്പെട്ടതോടെ പ്രകാശ് വിഭാഗം ആര്യാടൻ ഷൗക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തവണ പ്രകാശിന് സീറ്റ് നൽകിയാൽ ആര്യാടൻ വിഭാഗവും പാലംവലിക്കുമെന്ന ആശങ്ക കോൺഗ്രസ് നേതൃത്വത്തിനുണ്ട്. മധ്യസ്ഥ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങാൻ മണ്ഡലത്തിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി വി എസ് ജോയിയും ശ്രമിക്കുന്നുണ്ട്.
പി.വി അൻവറിനെ നിലമ്പൂരിനോട് ചേർന്നു കിടക്കുന്ന ഏറനാട് മണ്ഡലത്തിലേക്കു മാറ്റാനുള്ള ചർച്ചയും സിപിഎമ്മിൽ നടക്കുന്നുണ്ട്. 2011ൽ അൻവർ ഏറനാട്ടിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 11,246 വോട്ടിനാണ് മുസ്ലിം ലീഗിലെ പി.കെ ബഷീർ ഏറനാട്ടിൽ നിന്നും വിജയിച്ചത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന സിപിഐയിലെ അഷ്റഫ് കാളിയത്തിന് കേവലം 2700 വോട്ടുമായി കെട്ടിവെച്ച കാശുപോലും കിട്ടാത്ത നാണം കെട്ട പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അൻവർ മാറിയാൽ നിലമ്പൂരിലേക്ക് പറഞ്ഞുകേൾക്കുന്നവരിൽ നാട്ടുകാരനായ എം.സ്വരാജ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്, സംസ്ഥാന കമ്മിറ്റി അംഗം പി.കെ സൈനബ എന്നിവരുടെ പേരും ഉയരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- 11 ഇരട്ടി പ്രഹരശേഷിയുള്ള കാലിഫോർണിയൻ വകഭേദത്തെ ഭയന്ന് ലോകം; പിടിപെട്ടാൽ മരണം ഉറപ്പാക്കുന്ന കൊറോണ അമേരിക്കയിൽ കത്തിപ്പടരുന്നു; ഇടവേളയ്ക്ക് ശേഷം ദിവസ മരണം വീണ്ടും 3000കടന്നതോടെ കൊറോണാ യുദ്ധത്തിൽ പരാജയപ്പെട്ട പേടിയിൽ ലോക രാജ്യങ്ങൾ
- സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ; ഗാന്ധിജിയുടെ അനുയായി; കാളക്കുട്ടിയെ കശാപ്പു ചെയ്ത് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച യുവ തുർക്കി; പിസി ജോർജിന് പണികൊടുത്ത് വീണ്ടും യൂത്ത് കോൺഗ്രസ് നേതാവ്; പൂഞ്ഞാർ എംഎൽഎയുടെ പൊന്നാട നിരസിച്ച് റിജിൽ മാക്കുറ്റി ചർച്ചയിലെ താരമാകുമ്പോൾ
- സൈബർ സഖാക്കളുടെ പോരാളി ഷാജിയെ 'വാസുവിനെ' കൊണ്ട് പാഠം പഠിപ്പിച്ചവർ; ഫെയ്സ് ബുക്കിലും ട്വിറ്ററിലും എല്ലാം ചുറുചുറക്കോടെയുള്ള ഇടപെടൽ; ആഴക്കടലിലെ അഴിമതിയെ വെള്ളപൂശാനുള്ള സൈബർ നീക്കം പൊളിച്ചത് പതിനഞ്ച് പേരുടെ 'ഒറ്റയാൻ' പോരാട്ടം; കോൺഗ്രസിന്റെ 'രഹസ്യായുധം' ചർച്ചയാകുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- സിപിഎം വിട്ട് യുഡിഎഫിന്റെ പ്രമുഖ രക്ഷകരിൽ ഒരാളായിട്ട് മൂന്ന് പതിറ്റാണ്ട്; ഇതുവരെ എംഎൽഎ പോലുമായില്ല; സിപി ജോണിനെ എങ്ങനേയും ജയിപ്പിച്ച് മന്ത്രിയാക്കാൻ ഒരുങ്ങി കോൺഗ്രസും ലീഗും; ലീഗിന്റെ കോട്ടയിൽ മത്സരിക്കാൻ നിയോഗം ലഭിച്ചേക്കും; തിരുവമ്പാടിയിൽ പ്രധാന പരിഗണന
- ബുദ്ധിവൈകല്യമുള്ള പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത് കാമുകനും സുഹൃത്തുക്കളുമടക്കം ഇരുപതിലേറെ പേർ; നാട്ടുകാരുടെ ഇടപെടലിൽ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡനക്കേസ്; പ്ലസ് ടു വിദ്യാർത്ഥിനിയെ ചതിച്ച മുഴുവൻ പേരേയും കണ്ടെത്താൻ പൊലീസ്; സാക്ഷര കേരളം വീണ്ടും ലജ്ജിച്ച് തല താഴ്ത്തുമ്പോൾ
- നാഗംകുളങ്ങരയിൽ ഗൂഢാലോചന കണ്ട് പൊലീസ്; ആലപ്പുഴയിൽ മഹല്‍ കമ്മറ്റികൾ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തുന്നവരാണ് കൊലയ്ക്ക് പിന്നിലെന്ന് പരിവാറുകാർ; മഹാരാജാസ് കോളേജിലെ അഭിമന്യു വധത്തിന് സമാനമെന്നും ആരോപണം; എല്ലാം നിഷേധിച്ച് എസ് ഡി പി ഐയും; ചേർത്തലയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്
- കഴിഞ്ഞ തവണ 10000ത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ നാലിടത്തു ഇക്കുറി ഒന്നാമത് എത്തണം; വോട്ട് വ്യത്യാസം കൂടുതൽ ആണെങ്കിലും രണ്ടാമത് എത്തിയ ബാക്കി മൂന്നിടത്ത് കൂടി അത്ഭുതം കാട്ടണം; ഒപ്പം തിരുവനന്തപുരം ജില്ലയെ മുഴുവൻ കാവി ഉടുപ്പിക്കണം; ഇക്കുറി ബിജെപിയുടെ സ്വപ്നങ്ങൾക്ക് പത്തിരട്ടി മാറ്റ്
- എൽഡിഎഫ് മൈൻഡ് ചെയ്യുന്നില്ല; യുഡിഎഫ് പ്രവേശനവും വഴിമുട്ടി; ജനപക്ഷം വീണ്ടും എൻഡിഎയിലേക്ക്; രാമക്ഷേത്ര നിർമ്മാണ ഫണ്ടിലേക്കുള്ള സംഭാവന അച്ഛനും മകനും സീറ്റ് ഉറപ്പിക്കാൻ; രണ്ട് സീറ്റ് വിട്ടുനൽകാൻ ബിജെപിയും; ശനിയാഴ്ച രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് പി സി ജോർജ്; 'പൂഞ്ഞാർ സിംഹത്തിന്' തിരിച്ചറിവ് നൽകിയത് റിജുൽ മാക്കുറ്റിയുടെ അധിക്ഷേപമോ?
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍