വെട്ടിക്കാട്ടിരി ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ കലാപം; വിമത സ്ഥാനാർത്ഥിയെ അംഗീകരിച്ച് മലപ്പുറം ഡി.സി.സി പ്രസിഡന്റ്; സ്ഥാനാർത്ഥികളെ ഒന്നടങ്കം പിൻവലിച്ച് മണ്ഡലം കമ്മിറ്റി; മലപ്പുറം ജില്ലയിലെ കോൺഗ്രസിൽ തുടരുന്ന സംഘടനാ കീഴ് വഴക്കങ്ങൾ തകിടം മറിച്ചു

ജംഷാദ് മലപ്പുറം
മലപ്പുറം: മലപ്പുറം ജില്ലയിലെ കോൺഗ്രസിൽ തുടരുന്ന സംഘടനാ കീഴ് വഴക്കങ്ങൾ തകിടം മറിച്ച് പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി ഐകകണ്ഠ്യേന പ്രഖ്യാപിച്ച വെട്ടിക്കാട്ടിരി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി വെട്ടി. വിമത സ്ഥാനാർത്ഥിയെ ഉൾപ്പെടുത്തി ഡി.സി.സി പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതോടെ സ്ഥാനാർത്ഥികളെ ഒന്നടങ്കം പിൻവലിച്ച് പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം.
സഹകരണ ബാങ്കിലേക്കുള്ള ഡയറക്ടർമാരെ ഡി.സി.സി നേതൃത്വം അടിച്ചേൽപ്പിക്കാതെ അതത് മണ്ഡലം കമ്മിറ്റികൾ തീരുമാനിക്കുക എന്നതായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം മുതൽ ആദ്യ ഡി.സി.സി പ്രസിഡന്റായിരുന്ന ആര്യാടൻ മുഹമ്മദ് എടുത്ത നിലപട്. തർക്കങ്ങൾ ഉണ്ടായാൽ മാത്രം ഡി.സി.സി നേതൃത്വം ചർച്ച ചെയ്ത് പരിഹാരം കാണുക എന്ന ഈ കീഴ്വഴക്കമാണ് ഇതുവരെയുള്ള ഡി.സി.സി നേതൃത്വങ്ങൾ പിന്തുടർന്നത്.
മുസ്ലിം ലീഗും കോൺഗ്രസും മുന്നണി സംവിധാനത്തിൽ ഭരിക്കുന്ന വെട്ടിക്കാട്ടിരി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് കോൺഗ്രസിന് 4 സീറ്റും ലീഗിന് 7 സീറ്റുമാണ് നൽകിയത്. കോൺഗ്രസ് സ്ഥാനാർത്ഥികളെ ഗ്രൂപ്പ് സമവാക്യങ്ങളടക്കം പരിഗണിച്ച് പാണ്ടിക്കാട് മണ്ഡലം കമ്മിറ്റി ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുത്തത്.
കബീർ മഞ്ചേരി, പി. സുബ്രഹ്മണ്യൻ, യു. പത്മാവതി, സക്കീർ തോട്ടത്തിൽ എന്നിവരുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു. എന്നാൽ എ.പി അനിൽകുമാർ എംഎൽഎയെ പിന്തുണക്കുന്ന 2 വിമത സ്ഥാനാർത്ഥികളും പത്രിക നൽകി. വിമത സ്ഥാനാർത്ഥികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മണ്ഡലം കമ്മിറ്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും കബീർ മഞ്ചേരിയെ വെട്ടി വിമത പക്ഷത്തെ അഷ്റഫ് ചക്കിപറമ്പനെ ഉൾപ്പെടുത്തി ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി കത്തു നൽകിയതാണ് മണ്ഡലം കമ്മിറ്റിയെ ചൊടിപ്പിച്ചത്.
ഇതോടെ മണ്ഡലം കമ്മിറ്റി യോഗം ചേർന്നാണ് 4 സ്ഥാനാർത്ഥികളെയും പിൻവലിക്കാൻ തീരുമാനിച്ചത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒറ്റകെട്ടായാണ് തീരുമാനമെടുത്തതെന്നും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞായത്ത് അംഗങ്ങളും മണ്ഡലം, ബ്ലോക്ക് ഭാരവാഹികളും ഈ തീരുമാനത്തിനൊപ്പമാണെന്നും മണ്ഡലം പ്രസിഡന്റ് പൂതിക്കുന്നൻ നാസർ പറഞ്ഞു.
17നാണ് ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ്. ഡി.സി.സി പ്രസിഡന്റിന്റെ കത്തിനെതിരെ കെപിസിസി നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണ് പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി. ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തോടെ മലപ്പുറം ജില്ലയിലെ കോൺഗ്രസ് നേതൃത്വം പിടിക്കാൻ എ.പി അനിൽകുമാർ എംഎൽഎയുടെ നീക്കമാണ് കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയത്.
ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി അനിൽകുമാറിനൊപ്പമാണ്. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പും പി.ടി അജയ്മോഹന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ഒന്നിച്ചാണ് അനിൽകുമാർ വി എസ് ജോയി കൂട്ടുകെട്ടിനെതിരെ അണിനിരക്കുന്നത്. കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകൾ നടക്കുന്നതിനിടെ താനാളൂർ മണ്ഡലം പ്രസിഡന്റ് പി.എസ് അബ്ദുൽഹമീദ് ഹാജിയെ മാറ്റിയതായി ഡി.സി.സി പ്രസിഡന്റ് വി എസ് ജോയി കത്ത് നൽകിയും പൊട്ടിത്തെറിക്കിടയാക്കിയിരുന്നു. ഇതിനെതിരെ കെപിസിസി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് എ ഗ്രൂപ്പ്.
ഭാരത് ജോഡോയാത്രക്കായി പിരിച്ച ഫണ്ട് വെട്ടിച്ചതിനെതിരെ ഡി.സി.സി ഭാരവാഹിയോഗത്തിൽ വിമർശനം ഉയർന്നതും നേരത്തെ വിവാദമായിരുന്നു. കോൺഗ്രസ് സർവീസ് സംഘടനകളും പ്രവാസി സംഘടനയും നൽകിയ പണത്തിന്റെ കണക്കടക്കം അവതരിപ്പിച്ചില്ലെന്നും വിമർശനം ഉയർന്നിരുന്നു. സംഘടനാപ്രശ്നങ്ങൾ സമവായത്തോടെ ചർച്ച ചെയ്ത് പരിഹരിക്കുകയെന്ന ആര്യാടൻ മുഹമ്മദിന്റെ ശൈലി വെടിഞ്ഞ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വെട്ടിനിരത്തുക എന്ന പുതിയ ശൈലിയിലേക്ക് മാറിയതാണ് മലപ്പുറത്തെ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുന്നതെന്നാണു ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മണിപ്പൂർ സംഘർഷത്തിൽ 78 ദിവസം പ്രതികരിക്കാതിരുന്ന മോദി 79ാം ദിവസം പ്രതികരിച്ചപ്പോൾ ഇട്ട തലക്കെട്ട് 'മുതലക്കണ്ണീർ'; ആർ രാജഗോപാലിനെ ടെലഗ്രാഫ് പത്രാധിപ സ്ഥാനത്ത് നിന്ന് നീക്കി; വിമർശനങ്ങൾക്ക് കൊടുത്ത വിലയോ?
- ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു; നാലുപേരുടെ നില ഗുരുതരം; ബസ് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക്; അപകടത്തിൽ പെട്ടത് മരപ്പാലത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിൽ; മരണസംഖ്യ ഉയരാൻ സാധ്യത; അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
- മുഖ്യമന്ത്രി ഒന്ന് പൊട്ടിച്ചിരിച്ചാൽ ഇവിടുത്തെ പ്രശ്നങ്ങൾ തീരും; ചിരിക്കണം എന്ന് നിർദ്ദേശിച്ചപ്പോൾ പിണറായി വിജയൻ പറഞ്ഞ മറുപടി ഓർത്തും ചിരി; ഉള്ളുനിറയെ തിരുവനന്തപുരം എന്നുപറഞ്ഞ് കൊച്ചിക്ക് പോയ ആൾ; സുകുമാർ വിടവാങ്ങുമ്പോൾ
- സ്കോട്ട്ലൻഡിലെ ഗുരുദ്വാരയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും, കോൺസുൽ ജനറലിനെയും ഖലിസ്ഥാൻ അനുകൂലികൾ തടഞ്ഞത് അപമാനകരമായ സംഭവം; ശക്തമായ ഭാഷയിൽ പ്രതികരണവുമായി ഇന്ത്യ
- മാർത്താണ്ഡത്തിനു സമീപം വഴിവക്കിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ; സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ കിട്ടിയത് 'കടലിൽ ഒഴുകുന്ന സ്വർണം' ; പിടികൂടിയത് 36 കോടിയുടെ തിമിംഗല ഛർദ്ദിൽ; ആറ് മലയാളികൾ പിടിയിൽ
- തല വെട്ടിമാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം; കൈയിലെ നാല് വിരലുകളും വെട്ടിമാറ്റി; പല്ലുകൾ തല്ലിക്കൊഴിച്ചു; കൊടുംക്രൂരത ആദ്യ വിവാഹത്തിലെ മകനോട് രണ്ടാം ഭാര്യക്ക് അവിഹിത ബന്ധമെന്ന സംശയത്താൽ
- നിജ്ജാർ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളാണു നടത്തി കൊണ്ടിരുന്നതെങ്കിൽ പിന്നെന്തിന് പാക്കിസ്ഥാൻ അയാളെ കൊല്ലണമെന്ന ചോദ്യം ഇന്ത്യ സജീവമാക്കും; ഐ എസ് ഐ തിയറി അംഗീകരിക്കില്ല; കാനഡയ്ക്ക് വിനയായത് മുന്നറിയിപ്പുകളുടെ അവഗണന
- കുന്നുകുഴി ഫ്രാൻസിസ് കൊലക്കേസിൽ ഒന്നാം പ്രതി അനിക്കുട്ടന് ജീവപര്യന്തം തടവും പിഴയും; മൂന്നാം പ്രതി പുത്തൻപാലം രാജേഷിനെ കോടതി വെറുതെ വിട്ടു; രാജേഷിന് എതിരെ തെളിവില്ലെന്ന് കോടതി
- ആരോഗ്യമന്ത്രിയുടെ ഓഫീസിലെ മെഡിക്കൽ ഓഫീസർ നിയമന കോഴവിവാദം; സിസി ടിവി ദൃശ്യങ്ങളിൽ പരാതിക്കാരൻ ഹരിദാസും ബാസിതും; അഖിൽ മാത്യുവിനെ കാണാനില്ല; പണം കൈമാറുന്ന ദൃശ്യങ്ങളും കണ്ടെത്താനായില്ല
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍