സിപിഎം പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി പ്രവർത്തകർ കുറുമാറിയത് ഏതാനും മാസം മുൻപ്; പ്രത്യുപകാരമായി സിപിഐ മുൻ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച കേസിൽ 'സഖാക്കളും' മൊഴി മാറ്റി; കേസുകൾ കോടതിയിൽ അട്ടിമറിക്കുന്നത് സമവായ ചർച്ചകൾക്കൊടുവിൽ; സിപിഐ-സിപിഎം തർക്കം പുതിയ തലത്തിലേക്ക്; ഒന്നും മിണ്ടാതെ കാനം; നിയമസഭയിൽ പ്രതിപക്ഷത്തിന് പുതിയ ആയുധം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒടിഞ്ഞ കൈയുമായാണ് ഇ ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ സത്യപ്രതിജ്ഞയ്ക്കെത്തിയത്. അന്നത്തെ ആ ആക്രമണമാണ് ഇന്ന് വിവാദമാകുന്നത്. സിപിഐ. അസിസ്റ്റന്റ് സെക്രട്ടറിയും എംഎൽഎ.യുമായ ഇ. ചന്ദ്രശേഖരനെ ആക്രമിച്ച ബിജെപി.ക്കാരെ രക്ഷിക്കാൻ സിപിഎം. നേതാക്കളടക്കം മൊഴിമാറ്റിയ സംഭവം സിപിഐ.ക്കുള്ളിൽ അതൃപ്തിപടർത്തുകയാണ്. എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മിണ്ടുന്നുമില്ല. ഇനിയുള്ള പാർട്ടി കമ്മറ്റികളിൽ ഈ വിഷയം ഉയർത്താനാണ് സിപിഐയിലെ മറുവിഭാഗത്തിന്റെ തീരുമാനം. ഇതേക്കുറിച്ച് കാനത്തിന്റെ പ്രതികരണം വേണ്ടത്ര ശക്തമല്ലെന്നതാണ് കാരണം. പ്രകാശ് ബാബു പക്ഷം രണ്ടും കൽപ്പിച്ചാണ്. നിയമസഭയിൽ പ്രതിപക്ഷത്തിന് പുതിയ ആയുധമാണ് ഈ വിവാദം. രമേശ് ചെന്നിത്തല അടക്കമുള്ള വിഷയത്തിൽ പ്രതികരിച്ചു കഴിഞ്ഞു.
സിപിഎമ്മിന്റെ നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്ന പ്രതികരണവുമായി ദേശീയ നിർവാഹകസമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി. എന്നാൽ, ഈ പ്രതികരണത്തിനുപിന്നാലെ മൊഴിമാറ്റം സംബന്ധിച്ച് പാർട്ടിയും മുന്നണിയും പരിശോധിക്കുമെന്ന് ഒറ്റവാക്കിലാണ് കാനം പ്രതികരിച്ചത്. സിപിഎമ്മിന് സിപിഐ കീഴടങ്ങിയെന്നാണ് സിപിഐയിലെ പ്രധാന നേതാക്കളുടെ വിമർശനം. ഒരു ജില്ലയിലെ പ്രശ്നം സംസ്ഥാനവിഷയമായി വളർത്തി സിപിഎം.-സിപിഐ. ഭിന്നിപ്പിന് വഴിയൊരുക്കേണ്ടതില്ലെന്നാണ് കാനത്തിന്റെ നിലപാട്. സിപിഐ.യുടെ പ്രതികരണം കാസർകോട് ജില്ലാ സെക്രട്ടറി സി.പി. ബാബുവിൽ ഒതുങ്ങി. നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം ചർച്ചയാക്കും. സിപിഎം-ബിജെപി ബന്ധത്തിന് തെളിവായി ഈ കേസും ഉയർത്തിക്കൊണ്ടു വരും. അങ്ങനെ രാഷ്ട്രീയ വിവാദമായി ഇത് കത്തിപടരും.
2016-ൽ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ഇ. ചന്ദ്രശേഖരൻ കൈയിൽ ബാൻഡേജിട്ട് ഗവർണറോടും മുഖ്യമന്ത്രിയോടുമൊപ്പം നിൽക്കുന്ന ചിത്രം ഇപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കമുണ്ട്. 12 ബിജെപി., ആർഎസ്എസ്. പ്രവർത്തകരുടെപേരിലുള്ള കേസ് വിചാരണയ്ക്കെത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരിക്കേറ്റ നേതാവ് ഉൾപ്പെടെയുള്ള സിപിഎം. പ്രവർത്തകരായ സാക്ഷികൾ മൊഴിമാറ്റി കൂറുമാറി പ്രതികളെ സഹായിച്ചു. കോടതി പ്രതികളെ വെറുതെവിട്ടു. കൂറുമാറിയത് മുൻധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് ആരോപണം. 11 സിപിഎം. പ്രവർത്തകർ പ്രതികളായ വധശ്രമക്കേസിൽ ബിജെപി.ക്കാർ മൊഴിമാറ്റിയിരുന്നു. രണ്ടുകേസിലും പ്രതികളെ കോടതി വെറുതെവിട്ടുവെന്നതാണ് വസ്തുത. ഈ രണ്ടു കേസും പ്രതിപക്ഷം നിയമസഭയിൽ ചർച്ചയാക്കും. എന്നാൽ കോടതിയുടെ പേരു പറഞ്ഞ് സിപിഎം ചർച്ചയിൽ നിന്ന് രക്ഷപ്പെടാനും സാധ്യത ഏറെയാണ്.
സിപിഎം. ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗം പി.കെ.രാമചന്ദ്രൻ, ചുള്ളിക്കര ലോക്കൽ കമ്മിറ്റിയംഗം സിനു കുര്യാക്കോസ് ഉൾപ്പെടെ സിപിഎം. പ്രവർത്തകർ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി. പ്രവർത്തകർ ഏതാനും മാസംമുൻപ് കൂറുമാറിയിരുന്നു. കാസർകോട് അഡീഷണൽ സെഷൻസ് കോടതി (മൂന്ന്)യിൽ നടന്ന വിചാരണയ്ക്കിടെയായിരുന്നു അത്. 2018 നവംബർ 17-ന് നടന്ന ഹിന്ദു ഐക്യവേദി ഹർത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ബിജെപി.ക്കാർ കൂറുമാറിയത്.
ആർഎസ്എസ്., ബിജെപി. പ്രവർത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സിപിഎം. പ്രാദേശിക, ജില്ലാ നേതൃത്വങ്ങളുടെ നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം. സംസ്ഥാനനേതൃത്വം ഗൗരവമായി ഈ പ്രശ്നത്തെ കാണുമെന്ന് താൻ കരുതുന്നുവെന്നാണ് പ്രകാശ് ബാബു പ്രതികരിച്ചത്. എന്നാൽ സിപിഎമ്മിനെതിരായ പ്രകാശ് ബാബുവിന്റെ വിമർശനത്തെ പിന്തുണയ്ക്കാൻ കാനം രാജേന്ദ്രൻ തയ്യാറായില്ല. പ്രകാശ് ബാബുവിന്റെ വിമർശനത്തെപ്പറ്റി പ്രകാശ് ബാബുവിനോട് ചോദിക്കണം. താൻ കുറച്ചുകൂടി ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാളാണ്. സിപിഎം. സാക്ഷികൾ കൂറുമാറിയ വിഷയം പരിശോധിക്കും. വിഷയം പാർട്ടിയും മുന്നണിയും ചർച്ചചെയ്യും -ഇതായിരുന്നു കാനത്തിന്റെ പ്രതികരണം
2016 മെയ് 19ന് ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു വിജയാഹ്ലാദത്തിനിടെയാണു കാഞ്ഞങ്ങാട് മാവുങ്കാൽ മൂലക്കണ്ടത്തു വച്ച് ഇ.ചന്ദ്രശേഖരനെതിരെ അക്രമമുണ്ടായത്. ഇടതു കൈക്കേറ്റ പരുക്കുമായാണു ചന്ദ്രശേഖരൻ മന്ത്രിയായി ചുമതലയേറ്റത്. കോടതി മുറിയിൽ പ്രതികളെ ഇ.ചന്ദ്രശേഖരൻ തിരിച്ചറിഞ്ഞതായി പറഞ്ഞപ്പോൾ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള സാക്ഷികൾ പ്രതികൾ ഇവരാണെന്ന് ഉറപ്പില്ലെന്നു കോടതിയിൽ മൊഴി മാറ്റി. പ്രതികളെ തിരിച്ചറിഞ്ഞ 2 സാക്ഷികളും മൊഴി മാറ്റിയതാണ് കേസിൽ പ്രതികൾക്ക് അനുകൂലമായത്. അതേ സമയം ഇ.ചന്ദ്രശേഖരൻ 5 വർഷം മന്ത്രിയായിരുന്നപ്പോഴോ പിന്നീട് സിപിഐയോ കേസിൽ യാതൊരു താൽപര്യവും കാണിച്ചിട്ടില്ലെന്നും ഇതാണു പ്രതികൾ രക്ഷപ്പെടാനിടയാക്കിയതെന്നും സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നു.
സിപിഎം., ബിജെപി. അവിഹിതബന്ധം പുറത്തായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രണ്ട് പാർട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാർട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചിട്ടില്ലെന്നും ബിജെപി.യെ സഹായിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നുമാണ് സിപിഎം. ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ വ്യക്തമാക്കിയത്. മാധ്യമങ്ങൾ ഊതിവീർപ്പിച്ച കാര്യം ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത അതേ ദിവസം ഫാരീസ് അബൂബേക്കറിന്റെ വീട്ടിലെ ഐടി റെയ്ഡ്; ലൈഫ് മിഷനിൽ ജയിലിലാകാനുള്ള അടുത്ത ഊഴം സിഎം രവീന്ദ്രനോ? അഴിമതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിന് വ്യക്തമായ സൂചന കിട്ടിയെന്ന വിലയിരുത്തലിലേക്ക് ഇഡി; ശിവശങ്കറിന് പിന്നാലെ സന്തോഷ് ഈപ്പനും കുടുങ്ങി; ഇഡി നടത്തുന്നത് നിർണ്ണായക നീക്കങ്ങൾ
- പുലർച്ചെ വീടിന്റെ തിണ്ണയിൽ കടുവ; പേടിച്ചു നിലവിളിച്ച് ഗൃഹനാഥൻ: സുരേഷ് കടുവയെ കാണുന്നത് പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോൾ
- വാർഷിക ദിനത്തിൽ ബംപർ നറക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ മാഞ്ഞൂരാൻ ഏജൻസി; പത്ത് കോടി അടിച്ചത് മേൽക്കൂര ചോരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഭാര്യയും മക്കളും അസമിൽ കഴിയുന്നത് ഓർത്ത് ദുഃഖിച്ച് നടന്ന രാജിനി ചാണ്ടിയുടെ ജോലിക്കാരനും; ഇനി ആൽബർട്ട് ടിഗ്ഗ ലോട്ടറി എടുക്കില്ല! നടിയുടെ സഹായിക്ക് ഇത് കേരളം നൽകുന്ന സമ്മാനം
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- ദേശീയ പാതയിൽ വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് എതിരെ വന്ന ബൈക്കുമായും ബസുമായും കൂട്ടിയിടിച്ചു; മലപ്പുറത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് അശ്രദ്ധമായി വാഹനം ഓടിച്ചത്; സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്
- 'രണ്ടു ലക്ഷത്തോളം ഫോളോവേഴ്സായി; കിട്ടിയ പണത്തിന്റെ നല്ലൊരു ഭാഗവും അവർ കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും തന്നില്ല; ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല'; യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവർ പറ്റിച്ചത് തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും
- ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് ഇന്ത്യ; മാപ്പ്അപേക്ഷിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ; ഉടനടി തീവ്രവാദികളിൽ ഒരാൾ അറസ്റ്റിൽ; പ്രതിഷേധവുമായി യു കെയിലെ മലയാളി സമൂഹം
- എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ; പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു
- 'നോമ്പ് കാലത്ത് ബീച്ചിൽ അനാശാസ്യം അനുവദിക്കില്ല; പള്ളിയിലേക്ക് നിസ്ക്കാരത്തിന് വരാതെ ചെറുപ്പക്കാർ കച്ചവടത്തിലേക്ക് തിരിയുന്നു'; റംസാൻ മാസത്തിൽ കട തുറന്നാൽ അടിച്ചുപൊളിക്കുമെന്ന് ഒരു വിഭാഗം; തങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്ന് കച്ചവടക്കാർ; കോഴിക്കോട് മുഖദാറിൽ റംസാനിൽ കട തുറക്കുന്നതിനെപ്പറ്റി വിവാദം
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- പരിപൂർണ്ണ നഗ്നയായി വീട് ക്ലീൻ ചെയ്യാൻ എത്തും; മണിക്കൂറിന് 50 പൗണ്ട് നിരക്ക്; ബ്രിട്ടനിൽ നഗ്ന ക്ലീനർക്ക് വൻ ഡിമാൻഡ്; ചിലർക്ക് ക്ലീനിംഗിൽ അവസാനിക്കില്ല മോഹങ്ങൾ; നഗ്ന തൂപ്പുകാരിയുടെ ജീവിത കഥ
- ഓട്ടോയിലെ പതിവ് സവാരി അടുപ്പത്തിൽ നിന്ന് ഇഷ്ടത്തിലേക്ക് മാറി; രണ്ട് മക്കളുള്ള പ്രവാസിയുടെ ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി; താനയച്ചു കൊടുത്ത എട്ടുലക്ഷത്തോളം രൂപ ഭാര്യ ധൂർത്തടിച്ചെന്ന് ആരോപിച്ച് ഭർത്താവ്; വീടിന്റെ ലോൺ പോലും തിരിച്ചടച്ചിരുന്നില്ലെന്നും പരാതി
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വിജനമായ സ്ഥലത്ത് പാവാട ധരിച്ച് ഒരു പെൺകുട്ടി കരുത്തനായ ആണിന്റെ മുന്നിലെത്തിയാൽ? ഫോണിലൂടെ സ്വകാര്യഭാഗത്തിന്റെ ചിത്രവും ആശ്ലീല മെസെജും അയച്ച മധ്യവയസ്കന് പണികൊടുത്തത് കൃത്യമായ പ്ലാനിങ്ങിലുടെ; പിടിയിലായത് കുമ്പളങ്ങി സ്വദേശി ജോസഫ് ഷൈജുവിനെ പൂട്ടിയ അനുഭവം മറുനാടനോട് പങ്കുവെച്ച് ഹനാൻ
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്താം ക്ലാസ് തോറ്റവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മഹാത്ഭുതമായി കെഎസ്ഇബി! സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഇനി മുതൽ 50 ശതമാനവും ഓവർസീയർമാരിൽ നിന്നും; ഒറ്റയടിക്ക് 30 ശതമാനം ക്വാട്ടാ വർധനവ് വരുത്തി ഉത്തരവിറങ്ങി; ഇലക്ട്രിക് എഞ്ചിനീയറിങ് തസ്തികയിൽ പത്താം ക്ലാസ് തോറ്റവർ വിലസും
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍