അടുത്ത ഏര്യാകമ്മറ്റി യോഗത്തിൽ പങ്കെടുക്കണമെന്ന അഭ്യർത്ഥനയുമായി നേതാക്കൾ വീട്ടിലെത്തി; പയ്യന്നൂർ പാർട്ടി ഫണ്ട് ക്രമക്കേട് ആരോപണം ഉന്നയിച്ച ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ വി കുഞ്ഞികൃഷ്ണനെ തിരിച്ചു കൊണ്ടു വരാൻ നീക്കം; ഇടപെടലിന് പിന്നിൽ എംവി ഗോവിന്ദൻ; പയ്യന്നൂരിൽ അനുരജ്ഞന സാധ്യത തേടി സിപിഎം; വിമതൻ വഴങ്ങുമോ?
അനീഷ് കുമാർ
കണ്ണൂർ: പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ പാർട്ടിയിൽ നിന്നും നിർജീവമായ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ സി.പി. എമ്മിലേക്കു തിരിച്ചു കൊണ്ടുവരാൻ സി.പി. എം നീക്കം തുടങ്ങി. പാർട്ടിയുമായി അകന്നുകഴിയുന്നവരെ സജീവമാക്കണമെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് വി.കുഞ്ഞികൃഷ്ണനെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ നീക്കം തുടങ്ങിയത്. പയ്യന്നൂർ പാർട്ടി ഫണ്ടു വിവാദത്തിൽ പാർട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്നും തെറ്റുതിരുത്തി മുൻപോട്ടുപോകാൻ കൂടെ നിൽക്കണമെന്നും എം.വി ഗോവിന്ദൻ കുഞ്ഞികൃഷ്ണനെ അറിയിച്ചതായാണ് വിവരം.
പാർട്ടിയുടെ ജനകീയ മുഖമായ വി.കുഞ്ഞികൃഷ്ണന്റെ വിട്ടു നിൽക്കൽ പയ്യന്നൂർ മേഖലയിൽ സി.പി. എമ്മിന് ക്ഷീണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പാർട്ടി കോട്ടയായ പയ്യന്നൂരിൽ നിന്നും ഉയർന്ന രണ്ടുകോടിയുടെ അഴിമതി ആരോപണത്തിൽ പാർട്ടിയെന്തുകൊണ്ടു മൃദുസമീപനം സ്വീകരിച്ചുവെന്ന ചോദ്യം ഇപ്പോഴും അണികൾക്കിടെയിൽ ബാക്കിനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എങ്ങനെയെങ്കിലും വി.കുഞ്ഞികൃഷ്ണനെ പാർട്ടിയിലേക്കു തിരിച്ചു കൊണ്ടുവരാൻ എം.വി ഗോവിന്ദൻ നീക്കം നടത്തുന്നത്.
ധനരാജ് രക്തസാക്ഷി ഫണ്ടുൾപ്പെടെ പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് വീണ്ടും ചർച്ച ചെയ്യാമെന്നാണ് എം.വി ഗോവിന്ദന്റെ നിലപാട്. പാർട്ടി കണ്ണൂർ ജില്ലാകമ്മിറ്റിയുടെ അനുമതിയോടെയാണ് പുതിയ തീരുമാനത്തിലെത്തിയത്. എന്നാൽ ഇതോടൊപ്പം വി.കുഞ്ഞികൃഷ്ണൻ പാർട്ടിയിലും വർഗബഹുജന സംഘടനകളിലും സജീവമാകണമെന്നാണ് നിർദ്ദേശം. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഏരിയാസെക്രട്ടറിയുടെ ചുമതലയുള്ള ടി.വി രാജേഷ്, ജില്ലാകമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണൻ, വി.നാരായണൻ എന്നിവർ കഴിഞ്ഞ ദിവസം ഈക്കാര്യം ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം വി.കുഞ്ഞികൃഷ്ണനെ വീട്ടിലെത്തി കണ്ടിരുന്നു.
അടുത്ത ഏരിയാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കണമെന്ന് ഇവർ വി.കുഞ്ഞികൃഷ്ണനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സാങ്കേതികപരമായി വി.കുഞ്ഞികൃഷ്ണൻ ഏരിയാ കമ്മിറ്റിയംഗമാണെങ്കിലും കഴിഞ്ഞ മൂന്ന് യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല. സി.പി. എമ്മിന്റെ ഉന്നതഘടകമായ ഏരിയാകമ്മിറ്റിയിൽ മൂന്നു യോഗങ്ങളിൽ തുടർച്ചയായി പങ്കെടുത്തിട്ടില്ലെങ്കിൽ സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയാണ് സംഘടനാരീതി. എന്നാൽ കുഞ്ഞികൃഷ്ണന്റെ കാര്യത്തിൽ അതുവേണ്ടെന്നു പാർട്ടി തീരുമാനിക്കുകയായിരുന്നു. പയ്യന്നൂർ ഫണ്ടുവിവാദത്തിൽ പരസ്യപ്രചരണം നടത്തുകയും പാർട്ടികമ്മിറ്റികളിൽ നിരന്തരം പങ്കെടുക്കാതിരുന്നിട്ടും വി.കുഞ്ഞികൃഷ്ണനെ പുറത്താക്കാത്തത് അദ്ദേഹത്തിന്റെ കൈയിൽ പയ്യന്നൂർ ഫണ്ട് വിവാദത്തിന്റെ യഥാർത്ഥ കണക്കുകളുണ്ടെന്നു ഭയന്നാണെന്ന് സൂചനയുണ്ട്. പാർട്ടിയിൽ നിന്നും പുറത്തു പോയാൽ വി.കുഞ്ഞികൃഷ്ണൻ യഥാർത്ഥ കണക്കുമായി രംഗത്തുവരുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
താൻ പാർട്ടിയിലേക്ക് തിരിച്ചുവരണമെങ്കിൽ പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്നു വ്യക്തമാക്കണമെന്നാണ് വി.കുഞ്ഞികൃഷ്ണൻ അനുരഞ്ജന ചർച്ചയ്ക്കെത്തിയ നേതാക്കളോട്് ആവശ്യപ്പെട്ടത്. പാർട്ടി ഈക്കാര്യം ഇനിയും വിശദീകരിക്കാത്ത സാഹചര്യത്തിൽ തിരിച്ചുവരാൻ പ്രയാസമുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ വി. കുഞ്ഞികൃഷ്ണനുമായി ആത്മബന്ധമുള്ള സി. ഐ.ടി.യു നേതാവും മുൻ എംഎൽഎയുമായ സി.കൃഷ്ണൻ, വി.നാരായണൻ എന്നിവരെ ഉപയോഗിച്ചുകൊണ്ടു അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് സി.പി. എം നേതൃത്വം നീക്കം നടത്തുന്നത്. കഴിഞ്ഞ അഞ്ചുമാസമായി പാർട്ടി പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുന്ന വി.കുഞ്ഞികൃഷ്ണനു മേൽ ഈ നേതാക്കളെ ഉപയോഗിച്ചു സമ്മർദ്ദം ചെലുത്താനാണ് നീക്കം നടത്തുന്നത്.
പാർട്ടി ഫണ്ടു ക്രമക്കേടുകൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും പൊരുതാൻ കുഞ്ഞികൃഷ്ണൻ വീണ്ടും സജീവമാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതേ ആവശ്യമുന്നയിക്കുന്ന ജില്ലാ നേതാക്കളും സാധാരണ പ്രവർത്തകരുമുണ്ട്. ആരോപണവിധേയനായ ടി. ഐ മധുസൂദനനും ഏരിയാ നേതാക്കൾക്കുമെതിരെ പാർട്ടി പേരിനെങ്കിലും നടപടിയെടുത്തതിലൂടെ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.ധനരാജ് രക്തസാക്ഷി ഫണ്ട്,തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയാകമ്മിറ്റി കെട്ടിട നിർമ്മാണ ഫണ്ട് എന്നിവയിൽ രണ്ടുകോടിയുടെ തിരിമറിയും ക്രമക്കേടും നടന്നുവെന്നായിരുന്നു ബാങ്ക രേഖകൾ സഹിതം വി.കുഞ്ഞികൃഷ്ണൻ, സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകിയത്. തുടർന്ന് ടി. ഐ മധുസൂദനൻ എംഎൽഎയുൾപ്പെടെ അഞ്ചുപേർക്കെതിരെ സാമ്പത്തിക കാര്യങ്ങൾ കൈക്കാര്യം ചെയ്യുന്നതിൽ സി.പി. എം ജാഗ്രതകുറവുണ്ടായെന്നു കണ്ടെത്തി അച്ചടക്കനടപടിയെടുത്തു. ജില്ലാസെക്രട്ടറിയേറ്റിൽ നിന്നും ജില്ലാകമ്മിറ്റിയംഗമായി എംഎൽഎയെ തരംതാഴ്ത്തുകയും ചെയ്തിരുന്നു.
ഇതിനെ ബാലൻസ് ചെയ്യുന്നതിനായി പയ്യന്നൂർ ഏരിയയിൽ വിഭാഗീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തുന്നുവെന്നാരോപിച്ചു വി.കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറിസ്ഥാനത്തു നിന്നും നീക്കുകയും ജില്ലാസെക്രട്ടറിയേറ്റംഗമായ ടി.വി രാജേഷിനു ചുമതല നൽകുകയും ചെയ്തു. കഴിഞ്ഞ ജൂൺ 17ന് ജില്ലാ നേതൃത്വം അച്ചടക്കനടപടികൾ പയ്യന്നൂർ ഏരിയാകമ്മിറ്റിയിൽ റിപ്പോർട്ടു ചെയ്തതിനെ തുടർന്നാണ് വി.കുഞ്ഞികൃഷ്ണൻ സജീവരാഷ്ട്രീയ പ്രവർത്തനം നിർത്തുന്നതായി അറിയിച്ചത്. ഇതിനു ശേഷം ക്രമക്കേടു നടന്നുവെന്നു പറയുന്ന മൂന്ന് ഫണ്ടുകളുടെയും ബദൽ കണക്കുകൾ പാർട്ടി പയ്യന്നൂർ ഏരിയയിലെ വിവിധ ഘടകങ്ങളിൽറിപ്പോർട്ടു ചെയ്തിരുന്നു.
കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രി പിണറായിവിജയന്റെ അതീവവിശ്വസ്തരിലൊരാളാണ് പയ്യന്നൂർ എംഎൽഎ ടി. ഐ മധുസൂദനൻ. അതുകൊണ്ടു തന്നെ ധനരാജ് ഫണ്ട് വിവാദമുൾപ്പെടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. പാർട്ടിയിൽ നിന്നും പുറത്താകാൻ വരെ സാധ്യതയുള്ള കുറ്റമാണ് രക്തസാക്ഷി ഫണ്ടു തിരിമറിയുൾപ്പെടെയുള്ള കാര്യങ്ങളെങ്കിലും നേതൃതലത്തിലുള്ള പിടിപാടുകൾ എം. എ. എയെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍