'ചില ലീഗ് സ്പോൺസേഡ് മത സംഘടനകൾ പുറപ്പെടുവിച്ച സ്ത്രീകൾ പുറത്തിറങ്ങരുതെന്ന മത വിധിക്കു പുല്ലു വില; ഒരു മതസമുദായവും ഒരു തമ്പുരാന്റെയും കക്ഷത്തല്ലെന്ന് വനിതാ മതിൽ തെളിയിക്കുന്നു': മന്ത്രി കെ.ടി. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ മുസ്ലിം സംഘടനകൾക്കുള്ളിൽ അമർഷം പുകയുന്നു; അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചെന്നു പോസ്റ്റിട്ട് എ.പി സുന്നി നേതാവും; ജലീലിനെ മുസ്ലിംസംഘടനകളും കൈവിടുന്നുവോ?
എംപി.റാഫി
മലപ്പുറം: 'മന്ത്രി കെ.ടി ജലീലിന് മുസ്ലിം സമുദായത്തിനകത്തുള്ള സ്വാധീനമാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ കാരണം'.- ബന്ധുനിയമന വിവാദത്തിൽ ഉയർന്നപ്പോൾ മന്ത്രി ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഈ ആത്മവിശ്വാസമാണ് സിപിഎമ്മിന് ജലീലിനെ സംരക്ഷിക്കുന്നതിന്റെ പ്രധാന കാരണവും. എന്നാൽ ജലീലിനെതിരെ മതസംഘടനകളുടെ ഒരുമിച്ചുള്ള പ്രതിഷേധത്തിന് ഇടവന്നിരിക്കുകയാണ്. ഇടതു സ്വതന്ത്രനായി മൂന്നാം തവണയും മത്സരിച്ചു വിജയിച്ച കെ.ടി.ജലീലിന് മുസ്ലിം സമുദായത്തിലെ വിവിധ സംഘടനകളിലും വിവിധ നേതാക്കളുമായും ബന്ധവും സ്വാധീനവും ഉണ്ടെന്നത് വസ്തുതയാണ്. എന്നാൽ ബന്ധു നിയമന വിവാദം ഉയർന്നതോടെ ജലീലിന്റെ പല പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളടക്കം സമുദായത്തിനകത്തു തന്നെ അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്. വനിതാ മതിലുമായി ബന്ധപ്പെട്ട പരാമർശത്തോടെ ജലീലിനെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന എ.പി സുന്നികളും ജലീലിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്.
വനിതാ മതിലിനെ ന്യായീകരിച്ച് സ്ത്രീകൾ മതിലിനായി രംഗത്തിറങ്ങണമെന്ന് ജലീൽ നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇത് മുസ്ലിം സംഘടകൾക്കുള്ളിൽ അമർഷമുണ്ടാക്കി. കെ.ടി.ജലീൽ ആയതുകൊണ്ടു തന്നെ എ.പി സുന്നികൾക്ക് പരസ്യ വിമർശനം നടത്തി രംഗത്തു വരാൻ പറ്റാത്ത സാഹചര്യമായിരുന്നു. എന്നാൽ ഇ.കെ സുന്നി നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ ജലീലിനെ വിമർശിച്ച് രംഗത്തു വന്നു. നവോത്ഥാനത്തിന്റെ പേരിൽ സ്ത്രീകളെ വലിച്ചിറക്കുന്നതിനെതിരെയായിരുന്നു ഇ.കെ സമസ്ത നേതാവ് രൂക്ഷ വിമർശനമുതിർത്തത്. ഇതോടെ മന്ത്രി ജലീലും സിപിഎമ്മും സമസ്തക്കും അബ്ദു സമദ് പൂക്കോട്ടൂരിനുമെതിരെയുള്ള മറുപടിയും ശക്തമാക്കി.
എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങളും കടമ്പകളും മറികടന്നുകൊണ്ടുള്ള മന്ത്രി ജലീലിന്റെ വിർശനങ്ങൾക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രതിഷേധമുയർന്നു. അബ്ദുസമദ് പൂക്കോട്ടൂരിനെതിരെയും ഇ.കെ സുന്നികൾക്കുമെതിരാണ് ജലീലിന്റെ വിമർശനമെന്നിരിക്കെ തത്വത്തിൽ വിമർശനം ഗ്രൂപ്പും സംഘടനയും വ്യത്യാസമില്ലാതെ കൊണ്ടു. ഇതോടെ കൂടെ അടിയുറച്ചു നിന്ന എ.പി സുന്നികളും ജലീലിനെ കൈ വിട്ട സ്ഥിതിയാണ്. വനിതാ മതിലിലിനു ശേഷം ജലീൽ നടത്തിയ പ്രസ്താവനയും ഫേസ്ബുക്ക് പോസ്റ്റുമാണ് എ.പി വിഭാഗമടക്കമുള്ള മുസ്ലിം സംഘടനകളെ ചൊടിപ്പിച്ചത്.
'വനിതാ മതിൽ ചരിത്ര വിജയമായെന്നും എല്ലാ എതിർപ്പുകളെയും കാറ്റിൽ പറത്തിയാണ് ലക്ഷോപലക്ഷം മതിലിന്റെ ഭാഗമായത്. ചില ലീഗ് സ്പോൺസേഡ് മത സംഘടനകൾ പുറുപ്പെടുവിച്ച 'സ്ത്രീകൾ പുറത്തിറങ്ങരുതെന്ന' മത വിധിക്കു പുല്ലു വില കൽപിച്ചാണ് പതിനായിരക്കണക്കിന് മുസ്ലിം സ്ത്രീകൾ മലപ്പുറത്ത് സ്ത്രീകൂട്ടായ്മയിൽ പങ്കെടുത്തത്. ഒരു മതസമുദായവും ഒരു തമ്പുരാന്റെയും കക്ഷത്തല്ലെന്നും വനിതാ മതിൽ തെളിയിക്കുന്നുവെന്നായിരുന്നു മന്ത്രി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് എല്ലാ മുസ്ലിം സംഘടനകൾക്കു നേരെയും ചെന്നുപതിച്ചതോടെ ജലീലിനെതിരെയുള്ള പ്രതിഷേധവും പ്രചാരണവും സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായിരിക്കുകയാണ്.
മൂസ്ലീം ലീഗിനൊപ്പം ചേർന്നു നിൽക്കുന്ന മത സംഘടനയാണ് ഇ.കെ സമസ്ത. സമസ്തയെ പേരെടുത്തു തന്നെ ജലീൽ വിമർശനവുമായെത്തി. ലീഗ് പറയുമ്പോൾ ആടുകയും പാടുകയും ചെയ്യുന്ന സംഘടനയാണ് സമസ്തയെന്നും ലീഗ് വനിതകളുടെ പരിപാടി സംഘടിപ്പിച്ചപ്പോൾ എന്തുകൊണ്ട് മുസ്ലിം സ്ത്രീകളോട് പങ്കെടുക്കരുതെന്നു പറഞ്ഞതെന്നും ജലീൽ പ്രസംഗ വേദികളിൽ തുറന്നടിച്ചു. എന്നാൽ മന്ത്രിയുടെ നിലവാരത്തകർച്ചയായാണ് മറ്റു സംഘടനകൾ ഇതിനെ വിലയിരുത്തിയത്. ഈ അടുത്തകാലത്തായി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും മുസ്ലിം വിരുദ്ധ പ്രസ്താവനകളുമെല്ലാം മുസ്ലിം സംഘടനക്കുള്ളിൽ തന്നെ ജലീലിനെതിരെ വലിയ പ്രതിഷേധമുണ്ട്. കെ.ടി ജലീലിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ഇ.കെ സുന്നി നേതാക്കളും പ്രവർത്തകരും പിന്തുണ നൽകിയിരുന്നു. മന്ത്രിയായ ശേഷവും ജലീലിന് സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്നു. എന്നാൽ ജലീലിന്റെ തുടർച്ചയായുള്ള ഇത്തരം പ്രസ്താവനകൾ ഇവരെയും അകറ്റിയിട്ടുണ്ട്.
കാലങ്ങളായി ജലീലുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എ.പി സമസ്ത. കണ്ണടച്ച് ജലീലിനെ പിന്തുണച്ചുവരുന്നവരാണ് എ.പി സുന്നികൾ. മന്ത്രിയായ ശേഷം ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വകുപ്പുകളിൽ എ.പി സുന്നികൾക്ക് പ്രത്യേക പരിഗണനയും നിയമനവും നൽകിയിരുന്നു. എന്നാൽ എ.പി സംഘടനക്കുള്ളിലും ജലീലിനെതിരെ പ്രതിഷേധം അണപൊട്ടിയിരിക്കുകയാണ്. മതനിയമങ്ങളെ ചോദ്യം ചെയ്യുന്ന മന്ത്രിമാരെ നിലയ്ക്കു നിറുത്തണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. മുമ്പ് എ.പി സുന്നികളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ടി.കെ ഹംസയും, ആര്യാടൻ മുഹമ്മദും പിന്നീട് തള്ളിപ്പറഞ്ഞ പോലെ ജലീലിനെയും തിരിച്ചറിയണമെന്നാണ് അഭിപ്രായം. അതേസമയം ജലീലിനെ ന്യായീകരിച്ചും ഒറ്റപ്പെട്ട എ.പി സുന്നികൾ രംഗത്തെത്തുന്നുണ്ട്. വനിതാ മതിൽ അവസാനിച്ചതോടെ സിപിഎമ്മിനിടയിൽ മന്ത്രി ജലീലിന്റെ സ്വീകാര്യത വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ മതസംഘടനകൾ ജലീലിനെ അകറ്റുന്നത് സിപിഎമ്മിലെ സ്വീകാര്യതയെ സ്വാധീനിക്കും. മുമ്പ് സിമിയിൽ പ്രവർത്തിച്ചിരുന്ന കെ.ടി ജലീലിന് ജമാഅത്തേ ഇസ്ലാമിയുമായും അടുത്ത ബന്ധമാണ്. യൂത്ത് ലീഗിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പാർട്ടിവിട്ട് ഇടതു പാളയത്തിലെത്തിയത്. കൂടു മാറ്റത്തിലൂടെ ജലീലിന് നിരവധി ബന്ധങ്ങൾ മാറിമാറി ലഭിച്ചു. ഇത് വോട്ടാക്കുകയെന്നതായിരുന്നു ജലീൽ പയറ്റിയ തന്ത്രവും. അവസരമറിഞ്ഞു പ്രവർത്തിച്ചു വന്നിരുന്ന ജലീലിന് ചുവടു പിഴയ്ക്കാൻ തുടങ്ങിയതോടെയാണ് കൂടെനിന്ന സംഘടനകളും ജലീലിനു നേരെ തിരിഞ്ഞിരിക്കുന്നത്.
'ഇയാളെ അവഗണിക്കാൻ സമയം വൈകി' എന്ന തലക്കെട്ടോടു കൂടി എ.പി സുന്നി നേതാവ് വടശേരി ഹസ്സൻ മുസ്ലീയാർ മന്ത്രി.കെ.ടി ജലീലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിട്ടുണ്ട്. എക്കാലത്തും ലീഗിനെ വിമർശിച്ചിരുന്ന വടശേരി ഹസൻ മുസ്ലിയാരുടെ പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്. ജലീൽ നിരീശ്വരവാദികളെ പോലും കടത്തിവെട്ടുകയാണെന്നും ലീഗ് വിരോധംകൊണ്ട് എന്തുംപുലമ്പാമെന്ന ഹുങ്ക് മനസിൽ വച്ചാൽ മതിയെന്നും പോസ്റ്റിൽ പറയുന്നു. കെഎം ഷാജിയുടെ ലഘുലേഖ വിഷയത്തിലെ ജലീലിന്റെ വിമർശനവും അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടുന്നു. സുന്നി സമ്മേളനങ്ങൾക്ക് മന്ത്രി പുംഗവർ ആവശ്യഘടകമല്ലെന്നും പതിനായിരക്കണക്കിനു സത്യവിശ്വാസികളെ വിളിച്ചു കൂട്ടി ഇത്തരം അൽപന്മാരെകൊണ്ട് പ്രസംഗിപ്പിക്കുന്നതുകൊണ്ട് യാതൊന്നും കിട്ടാനില്ലെന്നും അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഹസൻ മുസ്ലിയാർ പോസ്റ്റിൽ പറയുന്നു. മിനുറ്റുകൾക്കുള്ളിൽ പോസ്റ്റ് വൈറലായി. ആയിരക്കണക്കിനു ഷെയറും ലൈക്കും കിട്ടി. എ.പി സുന്നി നേതാവിന്റെ കെ.ടി ജലീലിനെതിരെയുള്ള പോസ്റ്റ് പലർക്കും വിശ്വാസമായിട്ടില്ല.
വടശേരി ഹസൻ മുസ്ലിയാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
'ഇയാളെ അവഗണിക്കാൻ സമയം വൈകി' മന്ത്രി കെ ടി ജലീൽ നിരീശ്വരവാദികളെ പോലും, കടത്തിവെട്ടുകയാണ്. ഇതൊന്നിച്ചുള്ള ഇയാൾ ഇന്നെഴുതിയ എഫ് ബി പോസ്റ്റ് വായിക്കുക. മലപ്പുറത്ത് കുറച്ച് പെൺകൂട്ടങ്ങളെ കണ്ട് ഇയാൾ നിലവിടുകയാണ്. ലീഗ് വിരോധം കൊണ്ട് എന്തും പുലമ്പാം എന്ന ഹുങ്ക് അങ്ങ് മനസ്സിൽ വച്ചാൽ മതി. അഴിക്കോട് എംഎൽഎയെ കേരളാ ഹൈക്കോടതി അയോഗ്യനാക്കാൻ ആധാരമായ ലഘുലേഖ വിശദീകരിച്ചു കൊണ്ട് ഇദ്ദേഹം നേരത്തെ ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് തന്നെ തലച്ചോറിൽ അള്ളി പിടിച്ച നിരീശ്വരത്വം തൂറ്റിയിട്ടുണ്ട്. സ്വർഗവും നരകവും സ്വിറാത്വ് പാലവും ചൂണ്ടിക്കാട്ടിയുള്ള വോട്ട് പിടിത്തം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.
അത്തരം പ്രവർത്തനങ്ങളെ രാഷ്ട്രീയമായി ചോദ്യം ചെയ്യാം.എന്നാൽ മുസ് ലിംകൾ വിശ്വസിക്കുന്ന സ്വർഗ്ഗത്തിൽ വിശ്വാസവും കർമ്മങ്ങളും ശരിയായവർ മാത്രമെ പ്രവേശിക്കുകയുള്ളൂ.കെ ടി ജലീലിനിപ്പോൾ ഈ വിശ്വാസം ഇല്ലങ്കിൽ മനസ്സ് പോലെ മസ്തിഷ്കവും കമ്യൂണിസ്റ്റായതുകൊണ്ടാവാം. സുന്നി സമ്മേളനങ്ങൾക്ക് മന്ത്രി പുംഗവർ അവശ്യ ഘടകമല്ല. പതിനായിരക്കണക്കിന് സത്യവിശ്വാസികളെ വിളിച്ച് കൂട്ടി ഇത്തരം അൽപന്മാരെ കൊണ്ട് പ്രസംഗിപ്പിക്കുന്നതുകൊണ്ട് യാതൊന്നും കിട്ടാനില്ല.അവസരവാദികളെ അവഗണിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു'
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്